Saturday, 9 April 2011

58.സാമൂഹ്യം മാഷും അണ്ണാ ഹസാരയും

ഒരു ഒരുഴിവു ദിനത്തിലെ സുപ്രഭാതം .
സാമൂഹ്യം മാഷ് പൂമുഖത്തിരുന്ന് പ്രത്രം വായിക്കുകയായിരുന്നു ; ചായ അല്പാല്പം കുടിച്ചു കൊണ്ട് .
അന്നേരമാണ് മാഷ് മുറ്റത്ത് ഒരു മുരടനക്കം കേട്ടത്
മാഷ് പത്രത്തില്‍ നിന്ന് മുഖമുയര്‍ത്തി നോക്കി.
മുറ്റത്ത് കുസൃതിക്കുട്ടന്‍ നില്‍ക്കുന്നു.
( കുസൃതിക്കുട്ടനെക്ക്കുറിച്ച് രണ്ട് വാക്ക് :-
മാഷിന്റെ അയല്‍പ്പക്കത്തെ വീട്ടിലെ കുട്ടിയാണ് കുസൃതിക്കുട്ടന്‍ ; തൊട്ടടുത്ത ഹൈസ്കൂളിലാണ് പഠിക്കുന്നത് .
കുസൃതിക്കുട്ടന് ഇടക്കിടെ മാഷെ സന്ദര്‍ശിക്കാറുണ്ട് . പലപ്പോഴും പിടി കിട്ടാത്ത ചോദ്യങ്ങളുമായാണ് വരിക .)
മാഷ് കുസൃതിക്കുട്ടനെ സ്വാഗതം ചെയ്തു.
കുസൃതിക്കുട്ടന്‍ മാഷ് വായിക്കുന്ന പത്രത്തിലേക്കു നോക്കി.
മാഷ് അണ്ണാ ഹസാരയെ സംബന്ധിച്ച വാര്‍ത്തയാണ് വായിക്കുന്നതെന്നു മനസ്സിലാക്കി.
“മാഷേ “
“എന്താ ?” മാഷ് പത്രത്തില്‍ നിന്ന് തലയുയര്‍ത്തി നോക്കി
“ഈ അണ്ണാ ഹാസാരേ ആരാ ?”
“ഇങ്ങനെയൊക്കെ ചോദിച്ചാല്‍ ; അതിപ്പോ.....” മാഷ്, എവിടെ നിന്നു തുടങ്ങണമെന്നറിയാതെ നിന്നു.
“ ഇദ്ദേഹം കമ്മ്യൂണിസ്റ്റാണോ ?”
“എന്താ അങ്ങനെ ചോദിച്ചേ ?”
“കോണ്‍‌ഗ്രസ്സുകാര്‍ ഭരിക്കുമ്പോള്‍ സമരം ചെയ്തതുകൊണ്ട് ചോദിച്ചതാ ?‍”
മാഷിന് അതിന് തൃപ്തികരമായി ഉത്തരം പറയുവാന്‍ പറ്റിയില്ല.
“പക്ഷെ , ബി.ജെ.പി അല്ലെന്നുറപ്പ് “ കുസൃതിക്കുട്ടന്‍ സ്വയം പറഞ്ഞു.
“മാഷേ , ഇദ്ദേഹം ഏത് പാ‍ര്‍ട്ടിക്കാരനാ ? ഇദ്ദേഹത്തിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെ ?”
അതിപ്പോ എന്ന നിലയില്‍ മാഷ് തുടര്‍ന്നു.
കുസൃതിക്കുട്ടന് കാര്യം പിടി കിട്ടി .
അവന്റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു .
“അത് പ്രശ്നമില്ല മാഷേ ; മാഷ് പിന്നീട് പറഞ്ഞു തന്നാ മതി .”
കുസൃതിക്കുട്ടന്‍ ആശ്വസിപ്പിച്ചു.
അങ്ങനെ മാഷും ആശ്വസിച്ചു.
മാഷ് ഉടനടി പത്രപാരായണം നിറുത്തി .
ഇന്റര്‍നെറ്റ് എടുത്ത് സെര്‍ച്ച് തുടങ്ങി

വാല്‍ക്കഷണം : ( അണ്ണാ ഹസാരയെക്കുറീച്ച് )
അണ്ണാ ഹസാരേ
മുഴുവന്‍ പേര്‍ : Kisan Bapat Baburao Hazare
ജനനതിയ്യതി :15 January 1940 (age 71)
Bhingar, Maharashtra, India
രക്ഷിതാക്കള്‍ :Laxmibai Hazare (Mother)
Baburao Hazare (Father)
വ്യക്തിയെക്കുറിച്ച് :
ഇന്ത്യയിലെ ഒരു സാമുഹിക പ്രവര്‍ത്തകനും സന്നദ്ധപ്രവര്‍ത്തകനുമാണ്‌ അണ്ണാ ഹസാരെ എന്നറിയപ്പെടുന്ന

കിഷൻ ബാപ്പത് ബാബുറാവു ഹസാരെ (ജനനം:ജനുവരി 15, 1940). മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍
ജില്ലയിലെ "റൈൽഗാൻ സിദ്ധി" എന്ന ഗ്രാമത്തെ ഒരു മാതൃക ഗ്രാമമാക്കി മാറ്റിയതിലുള്ള അണ്ണാ
ഹസാരെയുടെ സംഭാവനയെ പരിഗണിച്ച് 1992 ല്‍ ഭാരത സര്‍ക്കാര്‍ അദ്ദേഹത്തിനെ പത്മഭൂഷന്‍ നല്‍കിആദരിച്ചു. നേരത്തെ 1990 ല്‍ പത്മശ്രീ അവാര്‍ഡും അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്. മാഗ്സസ്സെ അവാർഡ്
ജേതാവായ ഹസാരെ തനി ഗാന്ധിയൻ കൂടിയാണ്.മിഡിൽ സ്കൂൾ വിദ്യാഭ്യാസം മാത്രം നേടിയ ഹസാരക്ക്,
ദിണ്ടിഗര്‍ ഗാന്ധിഗ്രാം കല്പിത സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കിയിട്ടുണ്ട്.
ബാല്യകാലം :
നാലാക്ലാസുവരെമാത്രമേ അണ്ണ മാതാപിതാക്കളോടോപ്പം ചെലവഴിച്ചിരുന്നുള്ളൂ. ജീവിതത്തിലെ ദാരിദ്രം മൂലം
പിതാവിന്റെ സഹോദരിയാണ് തുടര്‍ന്ന് അണ്ണയെ നോക്കിയത് .ഈ സഹോദരിക്കാകട്ടെ മക്കളില്ലായിരുന്നു.

അവര്‍ അണ്ണയെ മുംബൈയിലേക്ക് കൊണ്ടുപോയി. അങ്ങനെ അണ്ണ
ഏഴാംക്ലാസുവരെ മുംബൈയില്‍ പഠിച്ചു. ഏഴാക്ലാസിനു ശേഷം അണ്ണ ജോലി ചെയ്യുവാന്‍ തുടങ്ങി . കാരണം

വീട്ടിലെ അവസ്ഥ അത്രക്കും ദയനീയമായിരുന്നു. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ അണ്ണയുടെ പിതാവ് ഏറെ
കഷ്ടപ്പെടുന്നുണ്ടാ‍യിരുന്നു.പൂക്കള്‍ വില്‍ക്കുന്ന ജോലിയായിരുന്നു അണ്ണ ഏറ്റെടുത്തത് . ഈ ജോലിയില്‍
പരിശീലനം നേടിയപ്പോള്‍ സ്വന്തമായി ഒരു പൂക്കടതുടങ്ങുകയും അതില്‍ സഹായിയായി തന്റെ രണ്ട്

സഹോദരന്മാരെ ചേര്‍ക്കുകയും ചെയ്തു. ഇതിനുശേഷം അണ്ണ ചില മോശമായ കൂട്ടുകെട്ടുകളില്‍ പെട്ടുപോയി.

എങ്കിലും താമസിയാതെ അദ്ദേഹം ഇന്ത്യന്‍ ആര്‍മിയില്‍ (1960) ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചു. ഒഴിവു
സമയത്ത് മഹാത്മാ ഗാന്ധിയുടേയും സ്വാമി വിവേകാനന്ദന്റേയും പുസ്തകങ്ങള്‍ വായിച്ചു.
1975 അദ്ദേഹം സ്വന്തം ഗ്രാമമായ Ralegan Siddhi ല്‍ സാമൂഹ്യസേവനപ്രവര്‍ത്തനത്തിന് തുടക്കം
കുറിച്ചൂ.അദ്ദേഹം ഗ്രാമത്തിലെ ചെറുപ്പക്കാര്‍ക്ക് Tarun Mandal എന്ന സംഘടന രൂപീകരിച്ചു. ഗ്രാമത്തിലെജലവിതരണ സമ്പ്രദായത്തെ കാര്യക്ഷമമാക്കുവാന്‍ അദ്ദേഹം പ്രയത്നിച്ചു.
തുടര്‍ന്ന് അദ്ദേഹത്തിന്റെ ശ്രദ്ധ മദ്യനിരോധന പ്രശ്നത്തിലേക്കായി. സമ്പൂര്‍ണ്ണ മദ്യനിരോധനം ഗ്രാമത്തില്‍
ഏര്‍പ്പെടുത്തിയാല്‍ മാത്രമേ ഗ്രാമത്തില്‍ ഉടനീളം സന്തോഷവും സമാധാനവും നിലനില്‍ക്കൂ എന്നദ്ദേഹം
മനസ്സിലാക്കി.അങ്ങനെ ഗ്രാമത്തിലെ ഒരു ക്ഷേത്രത്തില്‍ കൂടിയ ഒരു യോഗത്തില്‍ മദ്യഷാപ്പുകള്‍ അടച്ചിടുവാനുംഗ്രാമത്തില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തുവാനും തീരുമാനമുണ്ടായി. ഇത്തരത്തിലുള്ള ഒരു തിരുമാനം
ഒരു ക്ഷേത്രത്തിനു മുമ്പില്‍ വെച്ചായതിനാല്‍ അതിന് ഒരുതരത്തിലുള്ള ദൈവികമായ പരിവേഷം ലഭിച്ചു.

അങ്ങനെ ഗ്രാമത്തിലെ പല മദ്യശാലകളും അടച്ചു ; അതിന്റെ ഉടമസ്ഥന്മാര്‍ക്ക് , മിക്കവാറും കേസുകളില്‍ ,നിയമപരമല്ലാത്തതിനാല്‍ പരാതിപ്പെടാനും ആയില്ല.
ഈ രീതി ഗ്രാമത്തിലെ ആളുകളുടെ മദ്യപാനശീലത്തെ കുറച്ചുവെങ്കിലും ചിലര്‍ അടുത്ത ഗ്രാമങ്ങളില്‍ പോയി

മദ്യപിച്ചു.ഇവര്‍ക്ക് മൂന്ന് മൂന്നറിയിപ്പുകൊടുക്കാമെന്നും അതിനുശേഷം അവരെ ശിക്ഷിക്കാമെന്നും ഗ്രാമീണര്‍തീരുമാനിച്ചു. പക്ഷെ ഇത്തരത്തിലുള്ള മുന്നറിയിപ്പുകള്‍ക്കുശേഷവും 12 പേര്‍ ഗ്രാമത്തില്‍ മദ്യപിച്ചു നടക്കുന്നതായി
കണ്ടു.ഇവരുടെ മേല്‍ ഗ്രാമത്തിലെ ചെറുപ്പക്കാരുടെ സംഘം ശിക്ഷ നടപ്പിലാക്കുകയും ചെയ്തു.
ഇതിനെക്കുറീച്ച് അണ്ണാ ഹസാരയുടെ അഭിപ്രായം ഇങ്ങനെയായിരുന്നു.
“ മരുന്ന് കയ്പ്പേറിയതാണെങ്കിലും കുട്ടിയുടെ രോഗം മാറുവാനായി അമ്മ ആ മരുന്ന് കുട്ടിക്ക് കൊടുക്കില്ലേ .അത് കുട്ടിക്ക് ഇഷ്ടമില്ലെങ്കില്‍പ്പോലും ?”
ഒരു ഗ്രാമത്തിലെ 25 % സ്ത്രീകള്‍ മദ്യനിരോധനം ആഗ്രഹിക്കുന്നുവെങ്കില്‍ ആ ഗ്രാ‍മത്തില്‍ മദ്യനിരോധനം
നടപ്പിലാക്കുവാനുള്ള നിയമനിര്‍മ്മാണം നടത്തണമെന്ന് ഹസാരെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഇതിനൊക്കെ ഫലമുണ്ടായി
സര്‍ക്കാര്‍ ആവഴിക്ക് നീങ്ങിത്തുടങ്ങി.
25% സ്ത്രീകള്‍ ഒപ്പിട്ട ഒരു നിവേദനം എക്സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന് ലഭിക്കയാണെങ്കില്‍ ; രഹസ്യബാലറ്റിലൂടെ
വോട്ടെടുപ്പു നടത്താമെന്നു വന്നു. പ്രസ്തുത വോട്ടെടുപ്പില്‍ 50 % വോട്ടര്‍മാര്‍ മദ്യനിരോധനത്തിന്
അനുകൂലമാണെങ്കില്‍ മദ്യനിരോധനം പ്രസ്തുത ഗ്രാമത്തില്‍ നടപ്പിലാക്കാം. ഈ രീതി മുനിസിപ്പല്‍ മേഖലയില്‍
വാര്‍ഡ് തലത്തിലും നടപ്പിലാ‍ക്കാവുന്നതാണെന്നും സര്‍ക്കാര്‍ തീരുമാനിച്ചു.
ഗ്രാമസഭയുടെ അനുവാദമില്ലാതെ മദ്യം വില്‍ക്കുന്നതിനുള്ള പുതിയ പെര്‍മിറ്റുകള്‍ അനുവദിക്കുകയില്ല എന്നഒരു തീരുമാനവും സര്‍ക്കാര്‍ കൈകൊണ്ടു.
മദ്യഷാപ്പുകള്‍ക്കു നേരെയുള്ള സമരത്തിന്റെ ഭാഗമായി പലപ്പോഴും സ്ത്രീകളുടെ മേല്‍ കേസുകള്‍
ചാര്‍ജുചെയ്യപ്പെടാറുണ്ട് . ഇക്കാര്യം അണ്ണ ഹസാരെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി.
അങ്ങേനെ August 2009 ല്‍ ഇത്തരത്തില്‍ സ്ത്രീകളുടെമേല്‍ ചാര്‍ജുചെയ്യപ്പെട്ട കേസുകള്‍ പിന്‍‌വലിക്കാന്‍സര്‍ക്കാര്‍ തീരുമാനിച്ചു.
അണ്ണാ ഹസാരെ മദ്യനിരോധനം മാത്രമല്ല ഗ്രാമത്തില്‍ നടപ്പിലാക്കിയത് ; സിര്‍ഗരറ്റിന്റേയും ബീഡിയുടേയുംപുകയിലയുടേയും വിപണനവും വില്പനയും ശ്രമങ്ങളും തുടങ്ങി.
ഇത് നടപ്പിലാക്കുന്നതിനുവേണ്ടി ചെറുപ്പക്കാര്‍ 22 വര്‍ഷം മുന്‍പ് ഗ്രാമത്തില്‍ ഒരു പ്രത്യേക ഹോളി ആഘോഷംനടത്തി . ദുഷ്ട ശക്തികളെ ചാമ്പലാക്കുന്നതിനുള്ള പ്രതീകമായാണ് ഹോളി ആഘോഷിച്ചത് . യുവാക്കള്‍സിഗരറ്റ് , ബീഡി , പുകയില എന്നിവ ഗ്രാമത്തിലെ കടകളില്‍ നിന്ന് കൊണ്ടുവന്ന് ഹോളി അഗ്നിയില്‍ചുട്ടുകരിച്ചു. അന്നേ ദിവസം മുതലിങ്ങോട്ട് Ralegan Siddhi എന്ന ഗ്രാമത്തില്‍ സിഗരറ്റ് , ബീഡി , പുകയിലഎന്നിവ ഇല്ലാതായി . ഇന്നിവിടെ ഇത്തരം വസ്തുക്കള്‍ വില്‍ക്കുന്ന ഒരു കടപോലും ഈ ഗ്രാമത്തില്‍ ഇല്ല.
കൃഷിയും ജലസേചനവും
കൃഷി പുരോഗമുക്കണമെങ്കില്‍ അനുയോജ്യമായ ജലസേചന സൌകര്യങ്ങള്‍ ഗ്രാമത്തില്‍

ഉണ്ടായിരിക്കണമെന്ന് ഹസാരെ മനസ്സിലാക്കി.
ഗ്രാമത്തിന്റെ ഭൂമിശാസ്ത്രപരമായ രീതി മനസ്സിലാക്കി ഹസാരെ ഭൂമിക്കടിയിലെ ജലനിരപ്പ് ഉയര്‍ത്തേണ്ടതിന്റെ

ആവശ്യകത മനസ്സിലാക്കി . അതിനുവേണ്ടി വെള്ളം കെട്ടിനിറുത്തേണ്ടതുണ്ടെന്ന സംഗതി ബോധ്യം വന്നു.
ഗ്രാമത്തില്‍ ചെറിയ ഡാമുകള്‍ , കനാലുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിന് പ്രതിഫലമില്ലാതെ

പണിചെയ്യുവാനായി ഗ്രാമീണരെ പ്രേരിപ്പിച്ചു.
അങ്ങനെ ഇത്തരത്തിലുള്ള ഒരു അണക്കെട്ട് സര്‍ക്കരിന്റെ ചെറിയ ഫണ്ടിന്റെ സഹായത്തോടെയും

ഗ്രാമീണരുടെ സേവനത്തിലൂടെയും നിര്‍മ്മിച്ചു.
അടുത്തതായി മണ്ണൊലിപ്പിലേക്കായി ഹസാരയുടേ ശ്രദ്ധ .
അതിനുവേണ്ടി മലഞ്ചെരുവുകളില്‍ 3 ലക്ഷം വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിച്ചൂ.
ഇത്തരത്തിലുള്ള പ്രവര്‍ത്തികളിലൂടെ ഗ്രാമത്തിലെ കൃഷി അഭിവൃദ്ധി പ്രാപിച്ചു.
സര്‍ക്കാര്‍ ഹാസാ‍രെയുടെ ഈ രീതി മറ്റ് ഗ്രാമങ്ങളില്‍ വ്യാപിപ്പിക്കുവാനുള്ള ശ്രമമാരംഭിച്ചു.
ക്ഷീര വികസനശ്രമങ്ങളില്‍ , കുട്ടികളുടെ വിദ്യാഭ്യാ‍സത്തില്‍ , അയിത്തം ഇല്ലാതാ‍ക്കുന്നതില്‍ ,സമൂഹവിവാഹം

നടത്തുന്നതില്‍ , ഗ്രാമ സഭകള്‍ രൂപീകരിക്കുന്നതില്‍ എന്നീ മെഖലകളില്‍ ഹസാരെയുടെ ശ്രദ്ധ പതിയുകയും

ഈ മേഖലകളില്‍ ഗ്രാമം അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തു.
വിവരാവകാശ നിയമത്തെ ശക്തിപ്പെടുത്തിന്നതില്‍ ഹസാരെയുടെ പങ്ക് അവിസ്മരണീയമാണ് .
മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാറിന്റെ അഴിമതിക്കെതിരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പലരുടേയും രാഷ്രീയ

ഭാവി അപകടത്തിലാക്കിയിരുന്നു.
ഈ ഇലക്ഷന്‍ കാലത്ത് 2011 ഏപ്രിലില്‍ നടത്തിയ ലോക് പാല്‍ ബില്‍ മൂവ് മെന്റ് അഖിലെന്ത്യാതലത്തില്‍

മാധ്യ,മ ശ്രദ്ധ പിടിച്ചൂ പറ്റിയിരുന്നു.

Thursday, 7 April 2011

57. .എന്താ മാഷേ ഈ ടൂ ജി ?

ഒരു ഒരുഴിവു ദിനത്തിലെ സുപ്രഭാതം .
ഐ.ടി മാഷ് പൂമുഖത്തിരുന്ന് പ്രത്രം വായിക്കുകയായിരുന്നു ; ചായ അല്പാല്പം കുടിച്ചു കൊണ്ട് .
അന്നേരമാണ് മാഷ് മുറ്റത്ത് ഒരു മുരടനക്കം കേട്ടത്
മാഷ് പത്രത്തില്‍ നിന്ന് മുഖമുയര്‍ത്തി നോക്കി.
മുറ്റത്ത് കുസൃതിക്കുട്ടന്‍ നില്‍ക്കുന്നു.
( കുസൃതിക്കുട്ടനെക്ക്കുറിച്ച് രണ്ട് വാക്ക് :-
മാഷിന്റെ അയല്‍പ്പക്കത്തെ വീട്ടിലെ കുട്ടിയാണ് കുസൃതിക്കുട്ടന്‍ ; തൊട്ടടുത്ത ഹൈസ്കൂളിലാണ് പഠിക്കുന്നത് .
കുസൃതിക്കുട്ടന് ഇടക്കിടെ മാഷെ സന്ദര്‍ശിക്കാറുണ്ട് . പലപ്പോഴും പിടി കിട്ടാത്ത ചോദ്യങ്ങളുമായാണ് വരിക .)
മാഷ് കുസൃതിക്കുട്ടനെ സ്വാഗതം ചെയ്തു.
മാഷെ” കുസൃതിക്കുട്ടന്‍ പറഞ്ഞു “ എനിക്ക് ഒരു സംശയമുണ്ട് . മാഷ് അതിന്റെ ഉത്തരം പറഞ്ഞു തരണം “
“ ആവാലോ “ മാഷ് പരിഹാസത്തോടെ പറഞ്ഞു .
അവന്‍ ആ പരിഹാസത്തെ കണക്കിലെടുക്കാതെ പറഞ്ഞു.
“ മാഷേ . എന്താണ് വണ്‍ ജി ?”
“ വണ്‍ ജി യോ “, മാഷ് അത്ഭുതപ്പെട്ടു.
“എന്താ മാഷേ കേട്ടിട്ടില്ലേ . ഞാന്‍ വിചാരിച്ചു സ്കൂളില്‍ ഐ.ടി പഠിപ്പിക്കണ മാഷായോണ്ട് അറിയും ന്ന് “
“ഞാന്‍ ലിനക്സാ സ്കൂളില്‍ പഠിപ്പിക്കണത്”
മാഷ് ഒരു തടയിട്ടു.
“എന്നാല്‍ മാഷേ ഒരു ക്ലൂ തരാം ”കുസൃതിക്കുട്ടന്‍ “എന്താണ് ടു ജി ?”
“ഓഹോ ഇതാണോ കാര്യം ? ” മാഷിന് സമാധാനമായി .
“അതിപ്പോ .................” മാഷ് ഉത്തരം പറയാന്‍ മുന്നിട്ടെങ്കിലും എങ്ങനെയാണ് തുടങ്ങേണ്ടതെന്നറിയാതെ
വിഷമിച്ചു.
സ്റ്റാഫ് റൂമില്‍ ടൂ ജി പ്രശ്നത്തെക്കുറിച്ച് ( പത്രവാര്‍ത്തകളില്‍ ഈ പ്രശ്നം നിറഞ്ഞു നിന്നപ്പോള്‍ ) ഘോരം ഘോരം
പ്രസംഗിച്ചതാണ് . എന്നിട്ടിപ്പോള്‍ ഈ കിളിന്തു പയ്യന്റെ മുന്നില്‍ .......
ഒരു ശാസ്ത്രീയ വിശകലനമാണ് പയ്യന്‍ ആവശ്യപ്പെടുന്നതെന്ന് മാഷിന് മനസ്സിലായി .
“പോട്ടെ , മാഷെ . എന്താ ത്രീ ജി മൊബൈലിന്റെ പ്രത്യേകത ?”
അതാണോ ഇത്ര വലിയ കാര്യം എന്ന മട്ടില്‍ മാഷ് നോക്കി .
എന്നീട്ടു പറഞ്ഞു “അതില്‍ വീഡിയോ നമുക്ക് അയക്കുവാന്‍ പറ്റും “
മാഷ് വിജയിയായ മട്ടില്‍ പറഞ്ഞു .
ഉടന്‍ തന്നെ കുസൃതിക്കുട്ടന്‍ പറഞ്ഞു.“ഇക്കാര്യമെങ്കിലും മാഷിന് അറിയാമോ എന്നറിയാന്‍ ചോദിച്ചതാ . മാഷ്
പറഞ്ഞ കാര്യം എല്ലാവര്‍ക്കും അറിയണതാ .”
പിന്നെ , കുസൃതിക്കുട്ടന്‍ അവിടെ നിന്നില്ല.
മാഷ് , വല്ലാതായി .
മാഷ് ആ സമയത്ത് കയ്യിലിരുന്ന പത്രത്തിലേക്കു നോക്കി .
അതില്‍ നോക്കിയയുടെ ത്രീ ജി മൊബൈലിന്റെ പരസ്യം മാഷിനെ നോക്കി കളിയാക്കുന്നതായി മാഷിതോന്നി
.
വാല്‍ക്കഷണം :
1. സ്പെക്‍ട്രം
ഒരു പ്രത്യേക ആവശ്യത്തിനായി ഉപയോഗിക്കുന്ന ഒരു നിശ്ചിത ആവൃത്തിയുള്ള ഒരു കൂട്ടത്തെ അഥവാ

റേഞ്ചിനെ സ്പെക് ട്രം എന്നു പറയുന്നു. നമുക്ക് കാണുവാന്‍ സാധിക്കുന്നത് ഒരു സ്പെക് ട്രം ആണ് ;

അതുപോലെത്തന്നെയാണ് കേള്‍ക്കുവാന്‍ കഴിയുന്നതും . ടെലികമ്മ്യൂണിക്കേഷന് ഉപയോഗിക്കുന്നത് റേഡിയോ

സ്പെക് ട്രം .
2.ഇലക് ട്രോ മാഗ്‌നറ്റിക് റേഡിയേഷന്‍ :
-273 കെല്‍‌വിനു മുകളില്‍ താപനിലയുള്ള വസ്തുക്കളെല്ലാം വികിരണങ്ങള്‍ പുറപ്പെടുവിക്കുന്നു. ഏറ്റവും കുറഞ്ഞ

ആവൃത്തിയുള്ള തരംഗങ്ങള്‍ മുതല്‍ ഏറ്റവും കൂടിയ അവൃത്തിയുള്ള തരംഗങ്ങള്‍ വരെ യുള്ളവയെ പറയുന്ന

പേരാണ് ഇലക് ട്രോ മാഗ്‌നറ്റിക് റേഡിയേഷന്‍ . ഇവയില്‍ 20ഹെട്ട്സ് മുതല്‍ 20,000 ഹെര്‍ട്ട്സ് വരെയുള്ള

തരംഗങ്ങളെ നമുക്ക് കേള്‍ക്കുവാന്‍ സാധിക്കും . ഈ തരംഗങ്ങളെ ഓഡിയോ ഫ്രീക്വന്‍സി തരംഗങ്ങള്‍ എന്നു

പറയുന്നു. 20 ഹെട്ട്‌സിനേക്കാള്‍ കുറഞ്ഞ തരംഗങ്ങളെ ഇന്‍ഫ്രാ സോണിക് തരംഗങ്ങള്‍ എന്നും 20,000

ഹെട്ട്സിനേക്കാള്‍ കൂടുതല്‍ ആവൃത്തിയുള്ള തരംഗങ്ങളെ അള്‍ട്രോസോണിക് തരംഗങ്ങള്‍ എന്നും പറയുന്നു.

നമുക്ക് കാണുവാന്‍ പറ്റുന്ന തരംഗങ്ങള്‍ സ്ഥിതിചെയ്യുന്നത് ഇന്‍ഫ്രാറെഡ് തരംഗങ്ങള്‍ക്കും അള്‍ട്രാവയലറ്റ്

തരംഗങ്ങള്‍ക്കും ഇടയിലാണ് സ്ഥിതിചെയ്യുന്നത് .
3.റേഡിയോ ഫ്രീക്വന്‍സി തരംഗം
ഇത് എ.എം , എഫ് .എം എന്നീ റേഡിയോക്കും മറ്റും ഉപയോഗിക്കുന്നു.
4.ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍ :
ഇന്ത്യയില്‍ ഒരു സേവനദാതാവിന് ആവശ്യമുള്ള സ്പെക് ട്രം നല്‍കുന്നത് ഈ ഏജന്‍സിയാണ്.
5.വണ്‍ ജി മൊബൈല്‍ സര്‍വ്വീസ്
ഇത് ഒന്നാം തലമുറയായി പരിഗണിക്കപ്പെടുന്നു. ശബ്ദവിനിമയമാണ് മുഖ്യമായത് . ഇതില്‍ അനലോഗ് സിഗ്‌നത്സ് ആണ് യൂസ് ചെയ്തിരുന്നത് .
6. ടു ജി മൊബൈല്‍ സര്‍വ്വീസ്
ഇത് രണ്ടാം തലമുറയായി പരിഗണിക്കപ്പെടുന്നു. ഇതില്‍ ശബ്ദവിനിമയവും ചുരുങ്ങിയ തോതില്‍ ഡാറ്റാ

വിനിമയവും ( എസ് . എം . എസ് ) സാധ്യമാണ് .ഇതില്‍ ഡിജിറ്റല്‍ ആണ്
7.ത്രീ ജി മൊബൈല്‍ സര്‍വ്വീസ്
ശബ്ദവിനിമയം ,, സേറ്റാ സര്‍വ്വീസ് , ടെലിവിഷന്‍ അഥവാ വീഡിയോ എന്നിങ്ങനെ മൂന്ന് സേവനങ്ങള്‍

നല്‍കുന്നു.


Monday, 4 April 2011

56. . മാഷേ ഈ വാക്കിന്റെ സ്പെല്ലീംഗ് എന്താ

ഒരു ഒരുഴിവു ദിനത്തിലെ സുപ്രഭാതം .
ഇംഗ്ലീഷ് മാഷ് പൂമുഖത്തിരുന്ന് ഇന്ത്യന്‍ എക്സ്പ്രസ് വായിക്കുകയായിരുന്നു ; ചായ അല്പാല്പം കുടിച്ചു കൊണ്ട് .
അന്നേരമാണ് മാഷ് മുറ്റത്ത് ഒരു മുരടനക്കം കേട്ടത്
മാഷ് പത്രത്തില്‍  നിന്ന് മുഖമുയര്‍ത്തി നോക്കി.
മുറ്റത്ത് കുസൃതിക്കുട്ടന്‍ നില്‍ക്കുന്നു.
( കുസൃതിക്കുട്ടനെക്ക്കുറിച്ച് രണ്ട് വാക്ക് :-
മാഷിന്റെ അയല്‍പ്പക്കത്തെ വീട്ടിലെ കുട്ടിയാണ് കുസൃതിക്കുട്ടന്‍ ; തൊട്ടടുത്ത ഹൈസ്കൂളിലാണ് പഠിക്കുന്നത് . കുസൃതിക്കുട്ടന് ഇടക്കിടെ മാഷെ സന്ദര്‍ശിക്കാറുണ്ട് . പലപ്പോഴും പിടി കിട്ടാത്ത ചോദ്യങ്ങളുമായാണ് വരിക .)
മാഷ് കുസൃതിക്കുട്ടനെ സ്വാഗതം ചെയ്തു.
മാഷെ” കുസൃതിക്കുട്ടന്‍ പറഞ്ഞു “ എനിക്ക് രണ്ട് വാക്കിന്റെ സ്പെല്ലിംഗ് പറഞ്ഞു തരണം “
“ ആവാലോ “ മാഷ് പരിഹാസത്തോടെ പറഞ്ഞു .
അവന്‍ ആ പരിഹാസത്തെ കണക്കിലെടുക്കാതെ പറഞ്ഞു.
“  നയന്‍‌ത്  ,   വാക്വം“
മാഷ്  ഉടനെ പറഞ്ഞു “ Nineth , Vaccum "
“അങ്ങനെ അല്ലെങ്കിലോ ” എന്നായി കുസൃതിക്കുട്ടന്‍
മാഷിന് ഒരു പിടുത്തവും കിട്ടിയില്ല
കുസൃതിക്കുട്ടന്‍ തുടര്‍ന്നു “ സ്പെല്ലിംഗ് തെറ്റാണെങ്കില്‍ തെറ്റായ വാക്കിന് ഓരോ ഫൈഫ് സ്റ്റാര്‍ ബെറ്റ് “മാഷ് സമ്മതിച്ചു.
മാഷ് സ്വീകരണ മുറിയിലെ ഷെല്‍ഫില്‍ നിന്ന് ഡിക്ഷണറി എടുത്തു.
പേജുകള്‍ മറിച്ചു .
Ninth , Vacuum എന്നീ വാക്കുകള്‍ മാഷെ നോക്കി കളിയാക്കി
പിന്നെ വര്‍ദ്ധിച്ച ക്ഷീണത്തോടെ കുസൃതിക്കുട്ടനെ നോക്കി .
മാ‍ഷ് പറഞ്ഞ സ്പെല്ലിംഗ് തെറ്റായതിനാല്‍ ഉടന്‍‌തന്നെ മാഷ് ഇരുപതു രൂപയെടുത്ത് കുസൃതിക്കുട്ടന് കൊടുത്തു
“ഫൈവ് സ്റ്റാര്‍ വാങ്ങ് , കുസൃതിക്കൂട്ടാ”
കുസൃതിക്കൂട്ടന്‍ അപ്രത്യക്ഷനായി .
അപ്പോള്‍ മാഷിന്റെ ഭാര്യ രംഗ പ്രവേശം ചെയ്തു .
സുരേഷ് ഗോപി കണക്കെ രണ്ട് ഡയലോഗ് കാച്ചി .
“വല്ല്യ ഇംഗ്ലീഷ് മാഷാണത്രെ . എന്നീട്ട്  വാക്കിന്റെ  സ്പെല്ലിംഗ് പോലും അറിയില്ല ; എന്നീട്ടാ ഇംഗ്ലീഷ് പത്രം വായിക്കുന്നത് . ആരെ ബോധിപ്പിക്കാനാവോ ഇത് ”
മാഷ് ഒന്നും മിണ്ടിയില്ല ; കാരണം മാഷിന്റെ അവസ്ഥ അങ്ങനെയായിരുന്നു.
വാല്‍ക്കഷണം :
താഴെ പറയുന്ന തെറ്റോ ശരിയോ എന്ന് കണ്ടെത്താമോ ?
1.copywrite
2.dearrest
3.fourty
4.may be
5.meterologist
6.milimeter
7.Mother Theresa
8.neice
9.ninteenth
10.zeebra
11.wan't
12. unexpensive
ഉത്തരങ്ങള്‍ ശരിയാണോ എന്നറിയുവാന്‍

ഇവിടെ ക്ലിക്ക് ചെയ്യൂ

Sunday, 6 March 2011

55.കണക്കിനുവേണ്ടിയൊരു യാത്ര ( സെന്‍സസ് കവിത)

(തയ്യാറാക്കിയത് : ഹേമ ടീച്ചര്‍ , G.H.S.S.Vatanappally)
വെയിലറിയാതെ വിയര്‍പ്പറിയാതെ
വീടുകള്‍ തേടി നടന്നൂ ഞാന്‍
വീടിനുള്ളില്‍ ഒളിച്ചിരിക്കും
കണക്കു കള്‍ക്കു , സംഖ്യ നിരത്തി
എണ്ണിമതിച്ചു പട്ടികയാക്കാന്‍
ആണുങ്ങളെത്രെ പെണ്ണുങ്ങളെത്ര
കുട്ടികളെത്ര നിങ്ങള്‍ക്ക്
ഇരുപത്തൊന്‍പത് ചോദ്യത്തിന്റെ
ഉത്തരമെല്ലാം പട്ടികയാക്കാന്‍
ഗ്രാമത്തിന്റെ ഗ്രാമീണന്റെ
 ജീവിത നൊമ്പര നിശ്വാസങ്ങള്‍
മനസ്സില്‍ പുസ്തക താളിലുമേന്തി
യാത്ര തുടര്‍ന്നു സംഖ്യ  നിറക്കാന്‍
കുഴഞ്ഞ കാല് , തളരണ മേനി
നിദ്രാലസ്യം ഇവയെല്ലാം
വെടിഞ്ഞ് കണക്കു താളുനിറച്ചു
ഉത്തരമെല്ലാം പട്ടികയാക്കാന്‍
രാവിന്‍ യാമം പോയി മറഞ്ഞു
കണ്ണുകള്‍ നിദ്രയെ മടിച്ചു പുല്‍കാന്‍
ഒരൊറ്റ ചിന്ത , ഒരൊറ്റ മനസ്സ് , ബുദ്ധി
സെന്‍സസ് എന്ന കൂച്ചു വിലങ്ങ്
നിദ്ര , ബുദ്ധി , മനസ്സിന്റെ
 മേനിയെ തളര്‍ത്തിയെടുത്തൊരു കൂച്ചു വിലങ്ങ്
കൂട്ടി കിഴിച്ചു , കിഴിച്ചു കൂട്ടി ; ഒക്കുന്നില്ല
ഭ്രാന്തായ് , പട്ടിക കയ്യിലെടുത്തു
എണ്ണിയെടുത്തു കൂട്ടിക്കിഴിച്ചു
കിഴിച്ചു കൂട്ടി പട്ടികയാക്കാന്‍
തളര്‍ന്നു പോയെന്‍ കണ്ണും മനവും
ഹാ , കഷ്ടം , തളര്‍ന്നു പോയെന്‍ കണ്ണും മനവും
എല്ലാം സഹിക്കും ഞാന്‍ , എല്ലാം പൊറുക്കും ഞാന്‍
ഭാരത മക്കള്‍ക്കു ക്ഷേമം വിതക്കാന്‍
എളിയതായ് എനിക്കു കഴിഞ്ഞല്ലോ
എല്ലാം നിനക്കന്റെ ഭാരതാംബേ
നിന്‍ പാദാരവിന്ദത്തിലര്‍പ്പിച്ചിടുന്നു.
(തയ്യാറാക്കിയത് : ഹേമ ടീച്ചര്‍ , G.H.S.S.Vatanappally)

Sunday, 16 January 2011

54. ..ശമ്പള പരിഷ്കരണവും മാഷന്മാരും ?

സ്ഥലം : സ്റ്റാഫ് റൂം
സന്ദര്‍ഭം : ഉച്ചയൂണു കഴിഞ്ഞുള്ള സമയം .
ഹൈസ്കൂള്‍ വിഭാഗത്തിലെ സാമൂഹ്യം മാഷാണ് ശമ്പള പരിഷ്കരണത്തെക്കുറിച്ചുള്ള ചര്‍ച്ചക്ക് തുടക്കമിട്ടത്

“ഹൈസ്കൂള്‍ ടീച്ചേഴ്‌സിനൊക്കെ അസ്സലായീന്നാ പത്രത്തിലൊക്കെ ” സാമൂഹ്യം മാഷ് പറഞ്ഞു.
“എന്തോന്ന് അസ്സല്‍ ” ഇംഗ്ലീഷ് മാഷാണ് . ആള്‍ അല്പം ചൂടായ മട്ടുണ്ട് .
“അതായത് പുതിയ ശമ്പള പരിഷ്കരണത്തില്‍ ഒരു പുതിയ ഗ്രേഡ് കൂടി ഹൈസ്ക്കൂള്‍ വിഭാഗം അദ്ധ്യാപകര്‍ക്ക് ലഭിച്ചിട്ടുണ്ടത്രെ ”
“അതായത് മുന്‍പ് ഹൈസ്കൂള്‍ അദ്ധ്യാപകര്‍ക്ക് മൂന്ന് ഗ്രേഡ് ഉണ്ടായിരുന്നു. പത്ത് , ഇരുപത് , ഇരുപത്തിമൂന്ന് എന്ന ക്രമത്തില്‍ . കഴിഞ്ഞ ശമ്പള പരിഷ്കരണത്തില്‍ അത് രണ്ടായി ചുരുങ്ങി .”
മലയാളം മാഷ് വ്യക്തമാക്കി .
“അത് , എന്താ ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് മാത്രമായി ചുരുക്കിയത് . യു,പി , എല്‍ .പി എന്നിവരെ ഇത് ബാധിച്ചില്ലേ “ ഡ്രോയിംഗ് മാഷ് ചോദിച്ചു .
“അത് ചുരുക്കിയതല്ല ; അതാണതിന്റെ നിയമം . ഒരു നിശ്ചിത ലെവലിനു മുകളില്‍ എന്‍‌ട്രി സ്കെയില്‍ വന്നാല്‍ പിന്നെ അവിടെ രണ്ട് ഗ്രേഡേ പാടൂ . അത് ധനകാര്യ വകുപ്പിന്റെ നിയമമാണ് . അതുകൊണ്ടുതന്നെ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് രണ്ട് ഗ്രേഡേ ഉള്ളൂ “ ഹയര്‍ സെക്കന്‍ഡറിയിലെ എക്കണോമിക്സ് മാഷ് വ്യക്തമാക്കി .
“ കഴിഞ്ഞ ശമ്പള പരിഷ്കരണത്തില്‍ ഹൈസ്കൂള്‍ അദ്ധ്യാപകര്‍ക്ക് എന്‍‌ട്രി ലെവല്‍ കൂട്ടി . മൂന്ന് ഗ്രേഡ്
ഉണ്ടായിരുന്നത് രണ്ടാക്കി ക്കുറച്ചു ”
“അതോണ്ട് ജൂനിയേഴ്സിന് മെച്ചം ; സീനിയേഴ്സിന് നഷ്ടം ” ഇംഗ്ലീഷ് മാഷ് വ്യക്തമാക്കി
“അതായത് ഹൈസ്കൂള്‍ അദ്ധ്യാപകര്‍ക്ക് നഷ്ടപ്പെട്ടത് തിരിച്ചു കിട്ടി എന്നര്‍ഥം ” സാമൂഹ്യം മാഷ് പറഞ്ഞു .
“ കാര്യം അത് തന്നെ മാഷേ ” എക്കണോമിക്സ് മാഷ് പറഞ്ഞു.
“പക്ഷെ , ഞങ്ങള്‍ ഹയര്‍ സെക്കന്‍ഡറിക്കാര്‍ക്ക് ശമ്പള പരിഷ്കരണം അല്പം നഷ്ടമാ” എക്കണോമിക്സ് മാഷ് വിലപിച്ചു.
“അല്ലെങ്കിലും നിങ്ങള്‍ കുറേ കൂടുതല്‍ തന്ന്യാ വാങ്ങണത് . അതോണ്ട് പ്രശ്നം ഒന്നും ഇല്ലാ ന്നേ ” ഡ്രോയിംഗ് മാഷ് പറഞ്ഞു.
“അസൂയക്കും കഷണ്ടിക്കും മരുന്നില്ല. ഞങ്ങള്‍ ഹയര്‍ സെക്കന്‍ഡറിക്കാരോട് അല്ലെങ്കിലും ഈ സ്കൂളുകാര്‍ക്ക് കുശുമ്പാ ” ഇക്കണോമിക്സ് മാഷ് പ്രതികരിച്ചു .
ആ സമയത്ത് ഈ ചര്‍ച്ച മുഴുവന്‍ കേട്ടുനിന്ന സ്കൂളിലെ പ്യൂണ്‍ പറഞ്ഞു.
“ഞങ്ങള്‍ ലാസ്റ്റ് ഗ്രേഡുകാര്‍ എന്നും ലാസ്റ്റ് ഗ്രേഡുകാര്‍ തന്ന്യാ. ഇത് മുതലാളിത്ത സമൂഹത്തിലെ ശമ്പള  സ്കെയിലാണ് . ഇതുവരെ നടപ്പാക്കിയ ശമ്പളസ്കെയിലുകള്‍ എല്ലാം അങ്ങനത്തെ തന്ന്യാ. ”
“പിന്നെ എങ്ങനെ വേണമെന്നാണ് അഭിപ്രായം ” ഡ്രോയിംഗ് മാഷ് ചോദിച്ചു.
“ ശമ്പള സ്കെയില്‍ ഒരു മാസ്റ്റര്‍ റണ്ണിംഗ് സ്കെയില്‍ ആണല്ലോ . അതുകൊണ്ടുതന്നെ ഏത് ശമ്പള പരിഷ്കരണം  നടപ്പിലാക്കുമ്പോഴും ഏറ്റവും താഴെയുള്ള സ്കെയിലും ഏറ്റവും മുകളിലുള്ള സ്കെയിലും തമ്മിലുള്ള വ്യത്യാസം അധികമാവരുത് . മിക്ക ശമ്പള പരിഷ്കരണത്തിലും ഇത് അധികമാണ്.”
എന്തുകൊണ്ടോ ഇതിനോട് ഒരു മാഷന്മാരും പ്രതികരിച്ചില്ല.
“എന്തായാലും ബഞ്ചിംഗ് ഇല്ലാത്തത് നന്നായി ?” മലയാളം മാഷ് പറഞ്ഞു.
“അത് എന്തോന്നാ അത് ?” എന്നായി സാമൂഹ്യം മാഷ് .
“അത് ഒരു ശമ്പള പരിഷ്കരണത്തില്‍ ഉണ്ടായിരുന്നു. അതായത് ഒരു കൊല്ലം സര്‍വ്വീസ് ഉള്ള ആളും നാലു കൊല്ലം സര്‍വ്വിസ് ഉള്ള ആളും തമ്മില്‍ ശമ്പളത്തില്‍ വ്യത്യാസമില്ല . അല്ലെങ്കില്‍ ആറു കൊല്ലം സര്‍വ്വീസ് ഉള്ള ആള്‍ക്കും ഒമ്പത് വര്‍ഷം സര്‍വ്വീസ് ഉള്ള ആള്‍ക്കും ശമ്പളത്തില്‍ വ്യത്യാസമില്ല ” ഫിസിക്സ് മാഷ് പറഞ്ഞു.
“ഒന്നു കൂടി വിശദമായി പറയൂ ” എന്നായി മലയാളം മാഷ് .
ഫിസിക്സ് മാഷ് തുടര്‍ന്നു .
“ഒരു കൊല്ലം സര്‍വ്വീസ് ഉള്ള ആളും അഞ്ചു കൊല്ലം സര്‍വ്വിസ് ഉള്ള ആളും തമ്മില്‍ ശമ്പളത്തില്‍ ഒരു
ഇന്‍‌ക്രിമെന്റിന്റെ വ്യത്യാസം . ഒരു കൊല്ലം സര്‍വ്വീസ് ഉള്ള ആളും പത്തു കൊല്ലം സര്‍വ്വിസ് ഉള്ള ആളും തമ്മില്‍ ശമ്പളത്തില്‍ രണ്ട് ഇന്‍‌ക്രിമെന്റിന്റെ വ്യത്യാസം .“ ഫിസ്കിസ്ക് മാഷ് പൂര്‍ത്തിയാക്കി .
“ഓ , അപ്പോള്‍ അതാണല്ലേ ബഞ്ചിംഗ് ” കണക്കുമാഷ് പറഞ്ഞു.
“ഫിറ്റ് മെന്റും , വെയിറ്റേജും ഒക്കെ അസ്സലായിട്ടുണ്ട് കേട്ടൊ ” മലയാളം മാഷ് തുടര്‍ന്നു.
“ഇക്കണക്കിനു പോയാല്‍ കണക്കു മാഷിന്റെ റേറ്റ് കൂടും ” ഡ്രോയിംഗ് മാഷ് പുതിയതായി വന്ന കണക്കുമാഷിനെ ചൂണ്ടി പറഞ്ഞു .
“അത് എങ്ങേനെ ?” എന്നായി എല്ലാവരും .
“ഹൈസ്കൂളിലെ കണക്കുമാഷ് അല്ലേ . ഹൈസ്കൂ‍ളുകാര്‍ക്ക് കാശ് കൂടുതലെന്നാ എല്ലാ പത്രത്തിലും വന്ന വാര്‍ത്ത് . അതുപോരെ കണക്കുമാഷിന്റെ സ്ത്രീധനത്തുക കൂടാന്‍ ” ഡ്രോയിംഗ് മാഷിന്റെ ഈ പ്രസ്താവന സ്റ്റാഫ് റൂ‍മില്‍ കൂട്ടച്ചിരി പടര്‍ത്തി.
കണക്കുമാഷ് പുതിയതായി ജോയിന്‍ ചെയ്ത അവിവാഹിതനായ ചെറുപ്പക്കാരനാണ് . അദ്ദേഹത്തോട് തമാശ പറയുക അവിടെ ഒരു പതിവ് ആണ് .
“നിങ്ങടെയൊക്കെ ശമ്പള പരിഷ്കരണം കഴിഞ്ഞു വേണം എന്റെ ഒരു പരിഷ്കരണം തുടങ്ങാന്‍ . ” അല്പ സമയം മുന്‍പ് അവിടേക്ക് ചായ ഗ്ലാസ് എടുക്കുവാന്‍ വന്ന ചായക്കടക്കാരന്‍ മമ്മദ്ക്കാ പറഞ്ഞു.
“ഉഴുന്നു വടയുടെ ഉള്‍വ്യാ‍സം കുറക്കാതെയുള്ള പരിഷ്കരണം മതി കേട്ടോ “ കണക്കുമാഷ് ഒരു വെടി പൊട്ടിച്ചു.
“ചായയുടെ വിസ്‌കോസിറ്റി കുറക്കരുതേ ” ഫിസിക്സ് മാഷ് അഭ്യര്‍ഥിച്ചു.
“എന്താ ചെയ്യാ നമ്മടെ ഉഴുന്നുവടക്കും ചായക്കുമൊക്കെ ഇന്‍‌ക്രിമെന്റും ഗ്രേഡും ഇല്ല ” മമ്മദ്ക്കാ വിലപിച്ചു.
ആ വിലാപം അവിടെ പൊട്ടിച്ചിരി പടര്‍ത്തി.
“ എത്ര് കാശു കൂടിയിട്ടെന്താ കാര്യം ? കാശു കൂടിയാ ടാക്സ് കൊടുക്കേണ്ടിവരും . അപ്പോ പിന്നെ എന്താ കാര്യം ?”  കണക്കു മാഷ് വിലപിച്ചു.
“അതിനൊരു കാര്യം ചെയ്താ‍ മതി ലോസ് ഓഫ് പേ ലീവ് എടുത്താല്‍ മതി . അപ്പോ ടാക്സ് വരില്ല ” സാമൂഹ്യം മാഷിന്റെ ഈ ഉപദേശം അവിടെ ചിരി പടര്‍ത്തി.
“അല്ലേങ്കിലും ഈ കണക്കുമാഷിന് തന്ന്യാ മെച്ചം ? ” ഡ്രോയിംഗ് മാഷ് വീണ്ടും കണക്കു മാഷിനെ തോണ്ടി
അതെന്താ കാരണം എന്നറിയാന്‍ എല്ലാവരും ഡ്രോയിംഗ് മാഷിനെ നോക്കി .
“നമ്മുടെയൊക്കെ ഭാര്യമാര്‍ പ്രസവിക്കുന്ന കാലം കഴിഞ്ഞില്ലേ . കണക്കുമാഷിനാണെങ്കിലോ ഭാര്യയുടെ പ്രസവത്തിന് ലീവ് കിട്ടും “ ഡ്രോയിംഗ് മാഷ് അവിവാഹിതനായ കണക്കുമാഷിനെ കളിയാക്കി.
“അപ്പോള്‍ റേറ്റ് വീണ്ടും കൂടുമെന്നര്‍ഥം ” സാമൂഹ്യം മാഷ് പറഞ്ഞു.
വീണ്ടും അവിടെ കൂട്ടച്ചിരി മുഴങ്ങി .
“ എത്ര കാശു കിട്ടിയിട്ടും കാര്യമില്ല ; പണം കൈകാര്യം ചെയ്യുവാന്‍ കഴിഞ്ഞില്ലെങ്കില്‍ ” ഹയര്‍
സെക്കന്‍ഡറിയിലെ എക്കണോമിക്സ് മാഷ് പറഞ്ഞു .
“അതെന്താ ഇപ്പോ അങ്ങനെ ഒരു തോന്നല്‍ ” ഫിസിക്സ് മാഷ് ചോദിച്ചു .
“കാശു കൂടുതല്‍ കിട്ടുന്നതിനനുസരിച്ച് കൂടുതല്‍ അടി പോളി ജീവിതം നടത്തിയാല്‍ എന്തു മെച്ചം ?” ഡ്രോയിംഗ് മാഷ് വ്യക്തമാക്കി .
“ശമ്പള പരിഷ്കരണം വന്നാലുടനെ തന്നെ എല്ലാ സാധനങ്ങള്‍ക്കും വിലകൂടും ” മലയാളം മാഷ് പറഞ്ഞു.
“അത് പണ്ടേ മുതല്‍ അങ്ങനെയല്ലേ ” സാമൂഹ്യം മാഷ് ശരിവെച്ചു.
“ലക്ഷ്വറി ഐറ്റംസിന്റെ പുതിയ പുതിയ മോഡലുകള്‍ വരുമ്പൊള്‍ അവ വാങ്ങേണ്ട എന്ന്‍ വിചാരിക്കാന്‍ പറ്റേണ്ടെ ” ഇക്കണോമിക്സ് മാഷ് വ്യക്തമാക്കി .
“കേന്ദ്രനിരക്കിലുള്ള ശമ്പളം എന്നാണാ‍വോ വരുന്നത് ? ” ഹിന്ദി മാഷ് ചോദിച്ചു
“കേന്ദ്ര നിരക്കില്‍ ശമ്പളം നല്‍കിയാല്‍ പിന്നെ പറയും അമേരിക്കയിലെ നിരക്കില്‍ ശമ്പളം വേണം എന്ന് ” ഡ്രോയിംഗ് മാഷ് പറഞ്ഞു.
“അല്ലേങ്കിലും ഇപ്പോ നാട്ടു കാര്‍ക്ക് ഒരു പറച്ചില്ലാ മാഷന്മാര്‍ എന്തു പണിയാ സ്കൂളില്‍ ചെയ്യുന്നതെന്ന് ” സാമൂഹ്യം മാഷ് അല്പം ചൂടോടെ പറഞ്ഞു,
“അല്ലെങ്കിലും ഈ മാഷന്മാരേ നാട്ടുകാര്‍ക്ക് പണ്ടെ ഇഷ്ടമില്ല” ഹിന്ദി മാഷ് പറഞ്ഞു.
“ ഇഷ്ടമില്ലാത്തേന്റെ കാരണം എന്താണെന്നു വെച്ചാല്‍ അവര്‍ പഠിക്കുന്ന കാലത്ത് എന്തെങ്കിലും കുരുത്തക്കേട് കാണിച്ചിരിക്കും . അതിന് ഏതെങ്കിലും ഒരു മാഷ് പിടിച്ചു തല്ലിയിട്ടുണ്ടാകും അത്ര തന്നെ .” ഡ്രോയിംഗ് മാഷ് ചൂടായി പറഞ്ഞു.
“നല്ല നാട്ടുകാര്‍ക്ക് മാഷമ്മാരെ ഇഷ്ടം തന്ന്യാ ” മലയാളം മാഷ് പറഞ്ഞു.
“ അതെയതെ , പക്ഷെ ഒരു വകഭേദം ണ്ട് . നല്ല നാട്ടുകാര്‍ക്ക് നല്ല മാഷമ്മാരെ വലിയ ഇഷ്ടാന്ന് കൂട്ടിക്കോളൂ ” അതുവരെ മിണ്ടാതിരുന്ന സംസ്കൃതം മാഷ് പറഞ്ഞു
“അല്ലേങ്കിലും ശമ്പള പരിഷ്കരണം നല്ല മാഷമാര്‍ക്കാ ഗുണം . അവര്‍ കുറച്ചേ ചിലവ് ചെയ്യൂ.” മലയാളം മാഷ് പറഞ്ഞു.
“എന്ത് പരിഷ്കരണം ഉണ്ടായിട്ടും കാര്യമില്ല . സമ്പാദ്യ ശീലമില്ലെങ്കില്‍ . എന്ത് സമ്പാദ്യ ശീലമുണ്ടായിട്ടും കാര്യമില്ല മക്കള്‍ നന്നായില്ലെങ്കില്‍ ” സംസ്കൃതം മാഷ് പറഞ്ഞു.
“എന്നുവെച്ചാല്‍ ............” സാ‍മൂഹ്യം മാഷ് ചോദിച്ചു
“നാമെന്തൊക്കെ ഉണ്ടാക്കിയെന്നിരിക്കട്ടെ , ബാങ്ക് ബാലന്‍സ് , വീട് , വാഹനം ഇവയൊക്കെ ഇണ്ടെന്നിരിക്കട്ടെ മക്കള്‍ നല്ലതല്ലെങ്കില്‍ എന്താ പ്രയോജനം ? അവര്‍ക്ക് ഇതൊക്കെ നശിപ്പിക്കാന്‍ ഒരു നിമിഷം മതി  ” സംസ്കൃതം മാഷ് പൂര്‍ത്തിയാക്കി .
“അതായത് ഈ ശമ്പള പരിഷ്കരണം കൊണ്ടൊന്നും ഒരു കാര്യമില്ലെന്ന് . നമ്മുടെ പിള്ളേര് നന്നായാല്‍ നാം രക്ഷപ്പെട്ടു . അതാണ് സംസ്കൃതം മാഷ് പറയുന്നത് ” ഡ്രോയിം മാഷ് വിശദീകരിച്ചു.
“അതെ , കാര്യം ശരിതന്ന്യാട്ടോ ഈ ശമ്പള പരിഷ്കരണം ചര്‍ച്ചചെയ്തീട്ടൊരു ഗുണവും ഇല്ല . ആദ്യം നാം നമ്മുടെ പിള്ളേരെ മിടുക്കന്മാരാക്കണം ” ഇക്കണോമിക്സ് മാഷ് പറഞ്ഞു

“മറ്റുള്ളവരുടെ മക്കളെ നന്നാക്കിയാല്‍ നമ്മുടെ മക്കള്‍ സ്വയം നാന്നാവും “ സംസ്കൃതം മാഷ് വീണ്ടും തത്ത്വം പറഞ്ഞു.
ഇത് കേട്ടപ്പോള്‍ സ്റ്റാഫ് റൂം നിശ്ശബ്ദമായി .
മാഷിന്റെ ചൂണ്ടുവിരല്‍ എങ്ങോട്ടാണെന്ന് എല്ലാവര്‍ക്കും മനസ്സിലായി .
സംസ്കൃതം മാഷ് ഉദ്ദേശിച്ചതെന്താണെന്ന് എല്ലാവര്‍ക്കും മനസ്സിലായി .
ആ സമയത്ത് ക്ലാസ് കൂടുവാനുള്ള മണിയടിച്ചു.
അതോടെ ചര്‍ച്ച അവസാനിച്ചു .
അപ്പോള്‍ കണക്കു മാഷ് എണീറ്റു നിന്നു പറഞ്ഞു
“എനിക്കു മക്കളില്ല ഞാന്‍ അപ്പോ എന്താ ചെയ്യാ ?”
“മാഷ് ഇപ്പോ ഒന്നും ചെയ്യണ്ട ; ബെല്ലടിച്ചില്ലേ; ക്ലാസില്‍ പോയി കണക്ക് പഠിപ്പിക്കാന്‍ നോക്ക് “ ഡ്രോയിംഗ് മാഷ്
കോപാകുലനായി പറഞ്ഞു.

53. ടിന്റു മോനെ സ്കൂളില്‍ നിരോധിക്കണം

മാഷ് അന്നും പതിവുപോലെ അഞ്ചാം ക്ലാസ് എ യില്‍ എത്തി .
ആദ്യത്തെ ചടങ്ങായ പ്രസന്റ് എടുക്കല്‍ തുടങ്ങി .
കുട്ടികള്‍ ഒരോരുത്തരായി പ്രസന്റ് സാര്‍ എന്നു പറഞ്ഞു തുടങ്ങി .
അങ്ങനെ ആ ചടങ്ങ്  നടക്കുമ്പോള്‍ ...
ഒരു കുട്ടി മാത്രം !
“ഹാജര്‍” എന്ന പദമാണ് ഉപയോഗിച്ചത് .
അതു പറഞ്ഞു കഴിഞ്ഞതും ക്ലാസില്‍ കൂട്ടച്ചിരി മുഴങ്ങി .
മാഷ് ഹാജര്‍ എന്നു പറഞ്ഞ കുട്ടിയെ തറപ്പിച്ചു  നോക്കി.
രണ്ടാമത്തെ ബെഞ്ചിലിരിക്കുന്ന മഹേഷാണ് ഇപ്പണി പറ്റിച്ചതെന്ന് മനസ്സിലാക്കി.
ദിവസത്തിന്റെ ആരംഭത്തില്‍ തന്നെ ക്ലാസ് കുഴപ്പമാക്കിയല്ലോ ഇവന്‍ .
“എണീറ്റു നില്‍ക്കെടാ “ മാഷ് ഉറക്കെ പറഞ്ഞു.
മഹേഷ് ഒന്നുമറിയാത്തവനെപ്പോലെ എണീറ്റു നിന്നു.
അപ്പോഴാണ് മാഷിന് ഇനി അവന്റെ നേരേ മുന്നേറാന്‍ പറ്റില്ല എന്നു മനസ്സിലായത് .
അവന്റെ നേരെ ‘ഹാജര്‍‘ എന്നു പറഞ്ഞതിന് വഴക്കുപറയാന്‍ വകുപ്പ് ഇല്ലല്ലോ
എന്തു പറഞ്ഞാണ് അവനെ ഒതുക്കുക .
എന്തായാലും മാഷ് പറഞ്ഞു
“എന്തടാ ഇത് ? എല്ലാവരും പ്രസന്റ് സാര്‍ എന്നു പറയുമ്പോള്‍ നീ മാത്രം ക്ലാസില്‍  കുഴപ്പമുണ്ടാക്കാന്‍ ഒരു ഹാജര്‍ “
മഹേഷ് ഒന്നും മിണ്ടുന്നില്ല
“അത് ടിന്റു മോന്‍ സ്റ്റൈലാ മാഷേ “ ബാക്ക് ബഞ്ചിലിരുന്ന ആകാശ് വിളിച്ചൂ പറഞ്ഞു.
“ടിന്റു മോന്‍ സ്റ്റൈലോ ” മാഷ് അത്ഭുതത്തോടെ ചോദിച്ചു.
“മാഷേ ഇത് നോക്കിയേ ” മുന്‍ ബെഞ്ചിലിരുന്ന വിദ്യുത് ചുമരിലേക്ക് ചൂണ്ടിക്കാട്ടി.
മാഷ് നോക്കിയപ്പോള്‍ , ടിന്റു മോന്റെ വലിയ ഒരു പോസ്റ്റര്‍ ചാര്‍ട്ട് പേപ്പറില്‍ ഞാത്തിയിട്ടിരിക്കുന്നു.
“ആരടാ ഇത് ഞാത്തിയിട്ടേ” മാഷ് ചൂടായി .
“ മാഷിനോട് അനുവാദം ചോദിച്ചാ ഞാത്തിയിട്ടേ “ വിവേക് എണീറ്റു നിന്നു പറഞ്ഞു.
“എന്നോട് ചോദിച്ചെന്നോ ” മാഷ് കോപാകുലനായി .
“ മാഷേ , അതും ടിന്റു മോന്‍ സ്റ്റൈലിലാ മാഷിനോട് ചോദിച്ചേ ”  ആകാശ് പറഞ്ഞു .
“എന്നു വെച്ചാല്‍ ?” മാഷ് മനസ്സിലാകാത്തവനെപ്പോലെ ചോദിച്ചു
“അതായത് ” ആകാശ് വിശദീകരിച്ചൂ “ഒരു ചിത്രം ഞാത്തിയിടട്ടേ എന്ന്  മാഷിനോട് ചോദിച്ചൂ ; ടിന്റു മോന്റെയാണ് ചിത്രം എന്ന് പറഞ്ഞില്ല.”
“മാഷേ ഇതുകണ്ടോ ?” ആകാശ് ചൂണ്ടിക്കാണിച്ചു “
മാഷ് നോക്കി
ഭിത്തിയില്‍ പതിപ്പിച്ച മഹദ് വചനങ്ങള്‍ക്ക് ചില മാറ്റങ്ങള്‍ ??
നിറ കുടം തുളുമ്പില്ല എന്നത് നിറവയര്‍ തുളുമ്പില്ല എന്നാക്കി മാറ്റിയിരിക്കുന്നു
“ഇതും ടിന്റുമോന്‍ സ്റ്റൈലാ മാഷേ “
മാഷ് ഒന്നും പ്രതികരിച്ചില്ല.
മാഷിന് ഒരു കാര്യം ഉറപ്പായി .
ടിന്റുമോന്‍ ക്ലാസിനെയാകെ ബാധിച്ചിരിക്കുന്നു.
കുട്ടികളുടെ വിനയം  , ബഹുമാനം എന്നിവ നഷ്ടപ്പെട്ട് കുസൃതി ത്തരങ്ങള്‍ ഒപ്പിക്കുന്ന - ടിന്റുമോനെ പ്പോലെ ആകാന്‍ ആഗ്രഹിക്കുന്ന - ഒരു സ്വഭാവം ക്ലാസില്‍ പൊതുവെ  വന്നിരിക്കുന്നു
ഇത് എങ്ങേനെ ഇല്ലാതാക്കാം ?
മാഷ് ചിന്തിച്ചു
* * * * * * * * *
* * * * * * * * *

* * * * * * * * *
സ്ഥലം : സ്റ്റാഫ് റൂം
ഉച്ചഭക്ഷണം കഴിഞ്ഞുള്ള സമയം .
മാഷ് ടിന്റു മോനുമായി ബന്ധപ്പെട്ട , അഞ്ചാം ക്ലാസ് എ യില്‍ ഉണ്ടായ സംഗതികള്‍  മാഷ് പൊതുവെ  പറഞ്ഞു.
മാഷ് പൂര്‍ത്തിയാക്കിക്കഴിഞ്ഞതേ ഉള്ളൂ; വ്യാകരണം ടീച്ചര്‍ പറഞ്ഞു.
“മാഷ് പറഞ്ഞത് അപ്പടി ശരിയാ. എന്റെ ക്ലാസായ ഏഴ് സിയില്‍  പിള്ളേരൊക്ക് എന്ത് ചോദിച്ചാലും തറുതലയേ  പറയൂ.“
“പിള്ളേരെ പറഞ്ഞീട്ട് ഒരു ഫലവും ഇല്ല . രക്ഷിതാക്കളെ - അമ്മമാരെ - വേണം പറയാന്‍ ” വൃത്തം ടീച്ചര്‍ പറഞ്ഞു.
“അതെന്താ അങ്ങേനെ” മാഷ് ചോദിച്ചു .
“കഴിഞ്ഞ ദിവസം ടിന്റുമോന്‍ സ്റ്റെലില്‍ മറുപടി പറഞ്ഞതിന് ഒന്നു രണ്ടുപേരുടെ അമ്മമാരെ ഞാന്‍ വിളിപ്പിച്ചു.കാര്യം പറഞ്ഞു. ചോദിച്ചതിനൊക്കെ മോന്‍ തറുതലയാ പറയുന്നതെന്നും പറഞ്ഞു. അതുകേട്ടപ്പോള്‍ അമ്മമാരുടെ സന്തോഷം കാണണം . തങ്ങളുടെ മക്കള്‍ ടിന്റുമോനെപ്പോലെയാകുന്നതില്‍ സന്തോഷിക്കുകയാ അവര്‍ ചെയ്തത് .” വൃത്തം ടീച്ചര്‍ വിശദീകരിച്ചു.
“ഈ വക കാര്യങ്ങളൊക്കെ അദ്ധ്യാപക സംഘടനകള്‍ അറിയുന്നില്ലേ ” യൂണിയന്‍ മാഷ് ആത്മഗതമായി  പറഞ്ഞു
“ഇക്കണക്കിനു പോയാല്‍ ടിന്റുമോനെ അനുകരിച്ച് സ്കൂള്‍ പിള്ളേര്‍ നശിച്ചുപോകും .” സന്മാര്‍ഗ്ഗം മാഷ് പറഞ്ഞു

“ഇതിനെന്താ ഒരു പരിഹാരം  ?” മാഷ് ചോദിച്ചു
വൃത്തം ടീച്ചര്‍ സ്വന്തം സീറ്റില്‍ നിന്ന് എണീറ്റു നിന്നു പറഞ്ഞു
“ ടിന്റു മോനെ സ്കൂളില്‍ നിരോധിക്കണം ”
“അതിനിപ്പോ എന്താ ചെയ്യാ ? ” എന്നായി മാഷ്
“ നമുക്ക് ഹെഡ് മാഷിനോട് വിവരം പറഞ്ഞ് ടിന്റു മോന്‍ നിരോധനം ഇപ്പോള്‍ തന്നെ നടപ്പില്ലാക്കാം ” വൃത്തം ടീച്ചര്‍ ആഹ്വാനം ചെയ്തു.
* * * * * * * * *
* * * * * * * * *

* * * * * * * * *
തുടര്‍ന്ന് എല്ലാവരും കൂടി ഹെഡ് മാഷുടെ റൂമിലെത്തി .
ഹെഡ് മാഷ് ഊണുകഴിന്നുള്ള പതിവുമയക്കത്തിലായിരുന്നു.
സ്കൂളിലെ എല്ലാ മാഷമ്മാരേയും ടീച്ചര്‍ മാരേയും കണ്ടപ്പോള്‍   ഹെഡ് മാഷ് ഞെട്ടിയെണീറ്റു .
“എന്താ എല്ലാവരും ? ”
 ഹെഡ് മാഷ് ചോദിച്ചു.
വ്യാകരണം ടീച്ചര്‍ അച്ചടി ഭാഷയില്‍ പ്രശ്നം കടുകട്ടിയായി  അവതരിപ്പിച്ചൂ.
വ്യാകരണം ടീച്ചര്‍ അവതരിപ്പിച്ചു കഴിഞ്ഞപ്പോള്‍ വൃത്തം ടീച്ചര്‍ കര്‍ക്കശമായി പറഞ്ഞു
“അതിനാല്‍ സാറേ , നമ്മുടെ സ്കൂളില്‍ ടിന്റു മോനെ നിരോധിക്കണം .ഇന്നു തന്നെ അസംബ്ലി വിളിച്ചൂ കൂട്ടി ഇക്കാര്യം  പറയണം ”
ഹെഡ് മാഷ് ഒന്നും മിണ്ടുന്നില്ല
ഹെഡ് മാഷിന്റെ മുഖത്ത് ഇതൊക്കെ കേട്ടീട്ടും ഒരു കള്ളച്ചിരി പ്രകടമായത് എല്ലാവരും അത്ഭുതത്തൊടെ ദര്‍ശിച്ചു .
പെട്ടെന്നാണ് വൃത്തം ടീച്ചര്‍ അത് കണ്ടത്
“ ദേ , ഹെഡ്  മാഷിന്റെ മേശപ്പുറത്ത് “ടിന്റുമോന്‍ ഫലിതങ്ങള്‍“ എന്ന പുസ്തകം  കിടക്കുന്നു. ” വൃത്തം ടീച്ചര്‍ ഉറക്കെ വിളിച്ചൂ പറഞ്ഞു.
“ഹെഡ് മാഷും ടിന്റു മോന്റെ ആരാധകനാണെന്നോ  ?” യൂണിയന്‍ മാഷിന് അത്ഭുതം അടക്കിവെക്കാനായില്ല
പെട്ടെന്ന് ഹെഡ് മാഷിന്റെ മുറിയില്‍ ഉച്ചത്തില്‍
“ടിന്റു മോന്‍ റോക്സ് , “ടിന്റു മോന്‍ റോക്സ് ,“ടിന്റു മോന്‍ റോക്സ് “  എന്ന റിംഗ് ടോണ്‍ ഉച്ചത്തില്‍ ശബ്ദിച്ചു.
അത് ഹെഡ് മാഷിന്റെ മൊബൈല്‍ ഫോണില്‍  നിന്നായിരുന്നു.

Tintu Mon Related Posts
1. ടിന്റു മോന്‍ കഥകള്‍ 

2.ടിന്റു മോന്‍ തകര്‍ക്കുന്നു

Sunday, 2 January 2011

52. സൂര്യനും ചന്ദ്രനും ഒരേ വലുപ്പത്തില്‍ കാണുന്നതെന്തുകൊണ്ട് ?

സ്ഥലം : ഫിസിക്സ് അദ്ധ്യാപക ശാക്തീകരണം ( ക്ലസ്റ്റര്‍ ) നടക്കുന്ന ക്ലാസ് റൂം .
സന്ദര്‍ഭം : ഹാര്‍ഡ് സ്പോട്ട് ചര്‍ച്ച
ആര്‍ .പി ഔദ്യോഗികമായി അംഗങ്ങളെ ഹാര്‍ഡ്‌സ്പോട്ട് സിംപ്ലിഫിക്കേഷന്‍ പ്രവര്‍ത്തനത്തിലേക്ക്
ക്ഷണിച്ചു.
ആദ്യമായി ചര്‍ച്ചക്ക് തുടക്കമിട്ടത് സൂര്യന്‍ മാഷായിരുന്നു.
മാഷ് വേദിയിലെക്ക് വന്ന് തന്റെ സ്ഥിരം ശൈലിയായ - സ്വന്തം കഷണ്ടിത്തലയെ രണ്ടു പ്രാവശ്യം
കൈകൊണ്ട് തലോടി- സംസാരിക്കുവാന്‍ തുടങ്ങി.
മാഷിന്റെ സംസാരിത്തിനുമുന്‍പുള്ള സ്ഥിരം രീതിയാണ് കഷണ്ടിത്തലയെ കൈകൊണ്ട് രണ്ട്
പ്രാവശ്യം തലോടല്‍ .
അതിനാല്‍ തന്നെ ഏറെ ഗഹനമായ ഒന്നാണ് മാഷ് അവതരിപ്പിക്കുവാന്‍ പോകുന്നതെന്ന്
അംഗങ്ങള്‍ക്ക് മനസ്സിലായി .
സൂര്യന്‍ മാഷ് തുടങ്ങി.
“ ഞാന്‍ വളച്ചുകെട്ടില്ലാതെ കാര്യത്തിലേക്കു കടക്കാം . സൂര്യനോ ചന്ദ്രനോ വലുത് ?”
“ഇതാണോ ഇത്ര വലിയ ഹാര്‍ഡ് സ്പോട്ട് ” ബാക്ക് ബഞ്ചിലിരുന്ന ബാക്ക് ഇ എം എഫ് മാഷ് വിളിച്ചൂ
പറഞ്ഞു.
“ഇത് അറിയാ‍ണ്ട് മാഷ് എങ്ങന്യാ ഫിസിക്സ് മാഷ് ആയേ ” ലെന്‍സി ടീച്ചര്‍ വിളിച്ചൂ കൂവി .
ക്ലാസില്‍ സൂര്യന്‍ മാഷിനോടുള്ള പരിഹാസച്ചിരി പ്രകടമായി .
“സൂര്യന്‍ തന്നെ മാഷെ . ചന്ദ്രനെക്കാള്‍ എത്രയോ വലുതാണ് സൂര്യന്‍ .” സാന്ദ്രത ടീച്ചര്‍
മധ്യസ്ഥയായി .
ഈ ഉത്തരം ലഭിച്ച ഉടനെ സൂര്യന്‍ മാഷ് വര്‍ദ്ധിച്ച ഉത്സാഹത്തോടെ പറഞ്ഞു.
“എങ്കില്‍ ; എന്തുകൊണ്ട് സൂര്യനേയും ചന്ദ്രനേയും നാം ഒരേ വലുപ്പത്തില്‍ കാണുന്നു?”
ക്ലാസ് പെട്ടെന്ന് നിശ്ശബ്ദമായി .
സംഗതിയുടെ ഗൌരവം എല്ലാ മുഖങ്ങളിലും പ്രകടമായി .
ലെന്‍സിടീച്ചര്‍ എണീറ്റുനിന്നുകൊണ്ട് പറഞ്ഞു തുടങ്ങി
“അത് ചിലപ്പോള്‍ നമ്മുടെ കണ്ണിന്റെ പ്രത്യേകത കൊണ്ടായിരിക്കാം . അതായത് വളരേ
അകലെയുള്ള വസ്തുക്കള്‍ ചെറുതായിട്ടാണ് കണ്ണ് രൂ‍പീകരിക്കുക. ഉദാഹരണത്തിന് ,  അകലെ
പോകുന്ന വിമാനത്തിന്റെ കാര്യം തന്നെ എടുത്താല്‍ മതി . വളരേ ചെറുതായിട്ടല്ലേ നാം കാണുന്നത് .
അതുപോലെ ഇതും കണ്ണിന്റെ ഒരു തകരാറെന്നോ പ്രത്യേകതയെന്നോ നമുക്ക് പറയാം .”
“ എങ്കിലും ഞാന്‍ ചോദിച്ച ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് എത്തുന്നില്ലല്ലോ ടീച്ചറെ “ സൂര്യന്‍ മാഷ്
പറഞ്ഞു.
“ അതെ , പയറിന്റെ വില ചോദിച്ചാല്‍ കടലയുടെ വില പറഞ്ഞീട്ടെന്താ കാര്യം “
ന്യൂട്രോണ്‍ മാഷ് ലെന്‍സിടീച്ചറോടുള്ള നീരസം പ്രകടമാക്കി.
“കടലയുടെ വില എത്രയാന്നേ അറിയുള്ളു ; പയറിന്റെ വില അറില്ല . അപ്പോ പ്പിന്നെ കിട്ടണ കാര്യം
പറയുക തന്നെ “ ന്യൂട്ടണ്‍ മാഷ് ലെന്‍സിടീച്ചറെ പരിഹസിച്ചുകൊണ്ടു പറഞ്ഞു.
“ഇങ്ങനെ അതുമിതും പറഞ്ഞിട്ട് കാര്യമില്ല . ഉത്തരം പറയുവാന്‍ പറ്റുമോ എന്ന് നോക്ക് ?” സൂര്യന്‍
മാഷ് പരിഹാസച്ചുവയില്‍ വെല്ലുവിളിച്ചു.
അപ്പോള്‍ ഐന്‍സ്റ്റീന്‍ മാഷ് എണീറ്റുനിന്നു പറഞ്ഞു തുടങ്ങി .
“ ഞാന്‍ ലെന്‍സിടീച്ചര്‍ പറഞ്ഞു നിറുത്തിയിടത്തു നിന്ന് തുടങ്ങാം . അകലെയുള്ള വസ്തുക്കളെ
ചെറുതായി കാണിക്കുക എന്നത് കണ്ണിന്റെ ഒരു പ്രത്യേകതയാണ് .സൂര്യന്‍ ചന്ദ്രനേക്കാള്‍ ഏകദേശം 400 മടങ്ങ് വലുതാണ് . ഭൂമിയില്‍നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തേക്കാള്‍ ഏകദേശം 400 മടങ്ങാണ്ഭൂമിയില്‍നിന്ന് സൂര്യനിലേയ്ക്കുള്ള ദൂരം .വലുപ്പത്തിലുള്ള വ്യത്യാസം ദൂരം കൊണ്ട് പരിഹരിയ്ക്കപ്പെടുന്നു.സൂര്യചന്ദ്ര ബിംബങ്ങള്‍ ഒരേ വലുപ്പത്തിലാകാന്‍ കാരണം ഇതാണ് . ”
ഐന്‍സ്റ്റീന്‍ മാഷ് പറഞ്ഞ് അവസാനിപ്പിച്ചതും ഉഗ്രന്‍ കയ്യടി ക്ലാസ് ആകെ മുഴങ്ങി .