tag:blogger.com,1999:blog-57877648336150793172024-02-03T03:46:57.689+05:30SCHOOL KADHAKALകരിപ്പാറ സുനില്‍http://www.blogger.com/profile/05795461735382647084noreply@blogger.comBlogger71125tag:blogger.com,1999:blog-5787764833615079317.post-7236095440057493412015-10-13T19:24:00.002+05:302015-10-13T19:24:17.203+05:3071.ഹെഡ് ടീച്ചറും ക്ലാസ് ഫസ്റ്റും എവര്‍ റോളിഗ് മെഡലും <div dir="ltr" style="text-align: left;" trbidi="on">
<br />
<br />
സ്ഥലം : ഗ്രാമപ്രദേശത്തെ ഒരു ഹൈസ്കൂള്‍<br />
സമയം : ഉച്ചഭക്ഷണസമയത്തെ ഇന്റര്‍വെല്‍<br />
ഹെഡ് ടീച്ചര്‍ ഉച്ചയൂണിനുള്ള തയ്യാറെടുപ്പിലായിരുന്നു<br />
അന്നേരമാണ് ഓഫീസ് മുറിയുടെ വാതിക്കല് ഒരു തല കണ്ടത്<br />
ടീച്ചര്‍ തലയുയര്‍ത്തിനോക്കി<br />
പത്താം ക്ലാസ് സി യിലെ മിടുക്കനായ വിദ്യാര്‍ത്ഥിയായ ഫൈസലാണ് വാതിക്കലായി എന്തോ പറയുവാന്‍ നില്‍ക്കുന്നത്<br />
ഹെഡ് ടീച്ചര്‍ അകത്തേക്കുവരുവാന്‍ ആംഗ്യം കാണിച്ചു<br />
ഫൈസല്‍ അല്പം ഗൌരവത്തിലാണെന്ന് മുഖഭാവം വിളിച്ചു പറഞ്ഞു<br />
2016 എസ് എസ് എല്‍ സി പരീക്ഷയില്‍ , സ്കൂളിലെ ടീച്ചേഴ്സ് , എ പ്ലസ് പ്രതീക്ഷിക്കുന്ന വിദ്യാര്‍ത്ഥിയാണ് ഫൈസല്‍<br />
അതിനാല്‍ ഹെഡ് ടീച്ചറും അവന്റെ ഗൌരവം ഉള്‍ക്കൊണ്ടു<br />
"എന്താ ഫൈസലേ കാര്യം "ഹെഡ് ടീച്ചര്‍ ഓമനത്തത്തോടെ ചോദിച്ചു<br />
ഫൈസല്‍ ഒന്നും മിണ്ടാതെ ഷര്‍ട്ടില്‍ കുത്തിയ മെഡല്‍ ഊരി മേശപ്പുറത്തുവെച്ചു<br />
ടീച്ചര്‍ മെഡലിനെ നോക്കി<br />
ഒന്നാം പാദവാര്‍ഷീക പ്പരീക്ഷക്ക് ക്ലാസ് ഫസ്റ്റിനായി കൊടുത്ത മെഡലായിരുന്നു അത് .<br />
ഓരോ ടേം പരീക്ഷ കഴിഞ്ഞാലും എല്ലാ ഡിവഷനിലേയും ഒന്നാം സ്ഥാനത്തു വരുന്ന കുട്ടികള്‍ക്ക് അസംബ്ലിയില്‍ വെച്ച് ഹെഡ് ടിച്ചര്‍ മെഡല്‍ കൊടുക്കാറുണ്ട്<br />
പ്രസ്തുത മെഡല്‍ എവര്‍ റോളിംഗ് ആണ് .<br />
അതായത് ഓരോ ടെമിന്റേയും അവസാനം മെഡല്‍ ലഭിച്ച വിദ്യാര്‍ത്ഥികള്‍ അത് ഓഫീസില്‍ തിരിച്ചേല്‍പ്പിക്കും<br />
തുടര്‍ന്ന് , അടുത്ത ടേമിലെ പരീക്ഷ കഴിയുമ്പോള്‍ ആരാണ് ക്ലാസ് ഫസ്റ്റ് എന്നു വെച്ചാല്‍ ആ കുട്ടിക്ക് അസംബ്ലിയില്‍ വെച്ച് മെഡല്‍ നല്‍കും<br />
തീരെ പണച്ചെലവില്ലാത്ത ഒരു കാര്യം ; എന്നാല്‍ ഗുണമോ മെച്ചം !<br />
മിക്കവാറും ഓരോ ക്ലാസിലേയും ഒരേ വിദ്യാര്‍ത്ഥികള്‍ക്കു തന്നെയായിരിക്കും മെഡല്‍ ലഭിക്കുക '<br />
ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ മാത്രമാണ് ക്ലാസ് ഫസ്റ്റ് മാറി വേറെ വിദ്യാര്‍ത്ഥിക്ക് മെഡല്‍ ലഭിക്കാറ്<br />
.......................<br />
അതിനാല്‍ ഹെഡ് ടീച്ചര്‍ ചോദിച്ചു<br />
"ഫൈസലേ എന്താ ഇപ്പോ ഈ മെഡല്‍ തിരിച്ചേല്പിക്കുന്നത് . അത് അരക്കൊല്ലപ്പരീക്ഷ ആകുമ്പോളല്ലേ വേണ്ടൂ "<br />
"അത് എനിക്ക് അറിയാം "ഫൈസല്‍ ഗൌരവത്തില്‍ പറഞ്ഞു<br />
"ഇവിടുത്തെ സ്ഥാപന മേധാവിയുടെ ബൂര്‍ഷാ - ഫാസിസ്റ്റ് നയങ്ങളില്‍ പ്രതിഷേധിച്ചാണ് ഞാന്‍ ഈ മെഡല്‍ തിരിച്ചേല്പിക്കുന്നത് "<br />
ടീച്ചര്‍ അന്തം വിട്ടുപോയി<br />
"എന്താ ഫൈസലേ നീ പറയുന്നത് ........."<br />
അവന് തീഷ്ണമായി ടിച്ചറെ നോക്കി<br />
അപ്പോള്‍ ടീച്ചര്‍ക്ക് കാര്യം ഓര്‍മ്മവന്നു<br />
കഴിഞ്ഞ ദിവസം ടീച്ചര്‍ വരാന്തയിലൂടെ നടക്കുമ്പോള്‍ .. ....................<br />
പത്താംക്ലാസ് സി യുടേയും മുന്നിലൂടെ പോകുവാന്‍ ഇടയായി .<br />
അപ്പോള്‍ ആ സമയം അവിടെ സാമൂഹ്യം പഠിപ്പിച്ചുകൊണ്ടിരിക്കയായിരുന്നു<br />
ക്ലാസില്‍ സാമൂഹ്യം മാഷ് തീവ്രമായി അന്നത്തെ പാഠഭാഗങ്ങള്‍ വിനിമയം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ..<br />
ക്ലാസ് ഫസ്റ്റായ ഫൈസല്‍ ഗ്രൌണ്ടിലൂടെ ആ സമയത്ത് പോയിരുന്ന ചില പെണ്‍കുട്ടികള്‍ക്ക് റ്റാറ്റാ കൊടുക്കുകയായിരുന്നു<br />
ഇത് ഹെഡ് ടീച്ചര്‍ കണ്ടെത്തുകയും തുടര്‍ന്ന് അവന്റെ ബാഗ് പരിശോധിച്ചപ്പോള്‍ ലഭിച്ച ലൌലെറ്ററിന്റെ കാര്യത്തില്‍ ഫൈസലിന്റെ മാതാപിതാക്കളെ സ്കൂളിലേക്ക് വിളിക്കുകയും ചെയ്തിരുന്നു<br />
അതാണ് അവന്റെ ഈര്‍ഷ്യക്കു കാരണമെന്ന് ഇപ്പോള്‍ ഹെഡ് ടീച്ചര്‍ക്ക് മനസ്സിലായി<br />
കൂടാതെ ഇന്നത്തെ അസംബ്ലിയില്‍ - പത്രവാര്‍ത്ത വായിക്കുന്ന സമയത്ത് - സാഹിത്യകാരന്മാര് അവാര്‍ഡുകള്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചുകൊടുക്കുന്ന കാര്യവും വായിച്ചിരുന്ന കാര്യം ടീച്ചര്‍ക്ക് ഓര്‍മ്മവന്നു<br />
.................<br />
ടീച്ചര്‍ ഒരു ചെറു പുഞ്ചിരിയോടെ ഫൈസലിനെ നോക്കി<br />
അവന് ഒരു മാറ്റവുമില്ല<br />
" ഇത്രക്കും വേണൊ "ടീച്ചര്‍ ഫൈസലിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു<br />
അവന് കുലുങ്ങിയില്ല<br />
" ഞാന്‍ തിരിച്ചേല്പിക്ക തന്നെ ചെയ്യും "<br />
ടീച്ചര്‍ക്ക് ഇനി രക്ഷയില്ല എന്ന് മനസ്സിലായി<br />
ഫൈസല്‍ തിരിഞ്ഞു നടന്നു<br />
വാതിക്കലെത്തിയപ്പോള് ..............<br />
അവന് വിളിച്ചു പറഞ്ഞു<br />
" അഞ്ചുപൈസക്ക് വിലയില്ലാത്ത ഒരു മെഡല്‍ . റോളിംഗ് ആണത്ര റോളിംഗ് . എന്നാണാവോ ഇത് റോള്‍ ചെയ്ത് റോള്‍ ചെയ്ത് തേഞ്ഞില്ലാതാകുന്നത് "<br />
<br />
* * * * * * * *<br />
<br />
* * * * * * * *<br />
<br />
* * * * * * * *<br />
ഉച്ചഭക്ഷണത്തിനുള്ള ഇന്റര്‍വെല്ലിനു ശേഷം സ്കൂള്‍ കൂടുവാനുള്ള ബൈല്ലടിച്ചു<br />
സാമൂഹ്യം മാഷ് ഒപ്പിടാനായി ഓഫീസ് റൂമിലെത്തി<br />
അപ്പൊള്‍ ഹെഡ് ടീച്ചര്‍ പറഞ്ഞു<br />
"മാഷേ , മാഷ് പത്ത് സി യില്‍ നന്നായി സാമൂഹ്യം പഠിപ്പിക്കുന്നുണ്ട് അല്ലേ . കുട്ടികള്‍ അത് അപ്ലിക്കേഷന്‍ ലെവലില്‍ എടുക്കുന്നുമുണ്ട് ട്ടോ "<br />
ഹെഡ് ടീച്ചറുടെ അഭിനന്ദന സൂചകമായ ഈ സംസാരം കേട്ട് സാമൂഹ്യം മാഷ് ഒന്നും മനസ്സിലാവാത്തവനെപ്പോലെ നിന്നു<br />
</div>
കരിപ്പാറ സുനില്‍http://www.blogger.com/profile/05795461735382647084noreply@blogger.com0tag:blogger.com,1999:blog-5787764833615079317.post-66703630067796161132011-10-29T13:51:00.003+05:302011-10-29T13:51:43.273+05:3070.സ്കൂള്‍ അസംബ്ലിയിലെ പത്രവാര്‍ത്താപാരായണം എങ്ങനെയുള്ളതാവണം ?<div dir="ltr" style="text-align: left;" trbidi="on">
<br />
<br />
സ്ഥലം : നാട്ടിന്‍പുറത്തെ സ്കൂളിന്റെ ഓഫീസ്<br />
സമയം : സ്കൂള്‍ അസംബ്ലികഴിഞ്ഞുള്ള സമയം.<br />
അന്നേരമാണ് മൂന്നുനാലുപേര്‍ സ്ക്കുള് ഓഫീസിലേക്ക് വന്നത് .<br />
ഒന്നുരണ്ട് അദ്ധ്യാപകര്‍ , പ്രിന്‍സിപ്പാള്‍ , നോണ്‍ ടീച്ചിംഗ്സ്റ്റാഫ് എന്നിങ്ങനെയുള്ളവരാണ് അന്നേരം ഓഫീസിലുണ്ടായിരുന്നത് .<br />
സ്കൂളില്‍ എത്തിയ രക്ഷിതാക്കളിലൊരാള്‍ പറഞ്ഞു<br />
“ഞങ്ങള്‍ ഒരു പ്രാധാനപ്പെട്ട കാര്യം പറയുവാനാനാണ് വന്നത് ”<br />
പ്രിന്‍സിപ്പാള്‍ അവരെ നോക്കി .<br />
സ്കൂളിനു തൊട്ടടുത്ത വീട്ടിലുള്ളവരാണ് അവര്‍ ; അതും പരിചയക്കാര്<br />
പ്രിന്‍സിപ്പാള്‍ ‘ പറഞ്ഞാട്ടെ ‘ എന്ന മട്ടില്‍ തലയാട്ടി .<br />
അതില്‍ തലനരച്ച മനുഷ്യന് പറഞ്ഞു<br />
“ടീച്ചറെ നിങ്ങളുടെ അസംബ്ലി ഉഗ്രന്‍ തന്നെ : പക്ഷെ ....”<br />
പ്രിന്‍സിപ്പാളും കാര്യത്തിന്റെ ഗൌരവം ഉള്‍ക്കൊണ്ടുപറഞ്ഞു.<br />
“പറയൂ“<br />
“അസംബ്ലിയിലെ പത്രവായനയാണ് പ്രശ്നം . എന്തൊക്കെ വാര്‍ത്തകളാ വായിക്കുന്നേ .ഇതിനാണോ ഞങ്ങള്‍ കുട്ടികളെ സ്കൂളിലേക്ക് വിടുന്നത് . വാര്‍ത്ത വായിക്കുമ്പോള്‍ .. ലൌഡ് സ്പീക്കര്‍ വഴി സ്കൂളിന്റെ നാല് അയല്‍പ്പക്കത്തും പത്രവാര്‍ത്ത എത്തും ”<br />
“അതിനിപ്പോ എന്താ ഉണ്ടായേ ”<br />
പ്യൂണ്‍ ഉണ്ണിയേട്ടന്റെ ക്ഷമകെട്ടു.<br />
ഇടപെടലിന്റെ അനൌചിത്യം കണ്ടാവാം ചെറുപ്പക്കാരനായ മറ്റൊരു രക്ഷിതാവ് ചൂടായി പറഞ്ഞു<br />
“ഇന്നത്തെ പത്രവാര്‍ത്താ വായിച്ചതുതന്നെ നോക്കാം . ആദ്യവാര്‍ത്ത .. സ്കൂള്‍ അദ്ധ്യാപകനെ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചതിന് സസ്പെന്‍ഡ് ചെയ്തു. രണ്ടാമത്തെ വാര്‍ത്ത നോക്കാം . പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടില്‍ തെറ്റായി മൊഴിനല്‍കിയ ഡോക്ടര്‍ക്കെതിരെ ........ സംഘടന മെഡിക്കല്‍ ബോര്‍ഡിന് പരാതി . ഇനി അടുത്ത വാര്‍ത്ത , അശ്ലീല വീഡിയോ ചിത്രം എടുത്തതിന് കോളേജ് വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. അടുത്ത വാര്‍ത്ത , സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതിന് വാന്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു....”<br />
“ഇത്തരത്തില്‍ വാര്‍ത്ത വായിക്കുന്നത് ശരിയാണോ . നാടുമുഴുവന്‍ ഈ വാര്‍ത്ത വായന കേള്‍ക്കാം.” തല നരച്ച ആള് കൂട്ടിച്ചേത്തു.<br />
“ഇതൊക്കെ പത്രത്തില്‍ ഉള്ള വാര്‍ത്തകളാ , അതോണ്ടാ അത് വായിക്കുന്നേ . ” ഉണ്ണിയേട്ടന് വിട്ടുകൊടുക്കുന്ന മട്ടില്ല.<br />
“പത്രത്തില്‍ വന്നു എന്നുവിചാരിച്ച് ആ വാര്‍ത്ത വായിക്കണമെന്നുണ്ടോ മാഷമ്മാരേ . കുട്ടികള്‍ക്ക് ആവശ്യമായ വാര്‍ത്ത , അവര്‍ അറിയേണ്ട വാര്‍ത്ത എന്നിവ വായിച്ചാല്‍പോരെ . ” മാന്യനായ മറ്റൊരു രക്ഷിതാവ് സാവാധാനത്തില്‍ പറഞ്ഞു.<br />
“ സയന്‍സിനെ സംബന്ധിച്ച വാര്‍ത്ത , കുട്ടികളെ ബാധിക്കുന്ന അറിയിപ്പുകള് എന്നിങ്ങനെ എത്രയോ വാര്‍ത്തകള്‍ വായിക്കുവാനുണ്ട് “ തലനരച്ച മനുഷ്യന് പക്വതയോടെ പറഞ്ഞു.<br />
“അതുപോലെ സ്പോര്‍ട്ട്സ് വാര്‍ത്തകള്‍ വായിക്കുമ്പോഴുള്ള കയ്യടി അത്ര ശരിയല്ല.”<br />
“എന്താ അതിലും ഉണ്ടോ അശ്ലീലം ” ഉണ്ണിയേട്ടന് പരിഹസിച്ചുകൊണ്ടുചോദിച്ചു.<br />
“ഇത് അശ്ലീലമല്ലാന്നേ . ഇന്ത്യ ജയിച്ചാല്‍ കയ്യടിക്കണം , ഇവിടെ ഇന്ത്യ തോറ്റാലും കയ്യടി , കേരളം തോറ്റാലും കയ്യടി . എങ്ങനെയുണ്ട് ദേശീയബോധം . ഇതൊക്കെ ലൌഡ് സ്പീക്കര്‍ വഴി നാടുമുഴുവന്‍ അറിയുകയും ചെയ്യാം .”<br />
“ഇതിനൊക്കെ നിങ്ങള്‍ക്ക് എന്താ വേണ്ടെ ” ഉണ്ണിയേട്ടന് രൂക്ഷമായി<br />
അപ്പോള്‍ പ്രിന്‍സിപ്പാള്‍ ഇടപെട്ടു.<br />
കാര്യം വ്യക്തമായി പരിശോധിക്കുമെന്നും ഇത്തരത്തിലുള്ള പത്രവാര്‍ത്താ പാരായണം ഒഴിവാക്കുമെന്നും പറഞ്ഞതോടെ കോപത്തോടെ വന്ന രക്ഷിതാക്കള്‍ യാത്ര പറഞ്ഞു പിരിഞ്ഞു.<br />
അപ്പോള്‍ ഉണ്ണിയേട്ടന് പറഞ്ഞു.<br />
“ഇവര്‍ക്ക് സ്കൂളിനെ ഇങ്ങനെ നന്നാക്കാം ; പക്ഷെ ഇത്തരത്തിള്ള പത്രങ്ങളെ ആരുനന്നാക്കും ?”<br />
<br />
</div>കരിപ്പാറ സുനില്‍http://www.blogger.com/profile/05795461735382647084noreply@blogger.com0tag:blogger.com,1999:blog-5787764833615079317.post-57723751853172616322011-10-16T17:43:00.001+05:302011-10-16T17:43:09.052+05:3069.മികവുമാഷും കുട്ട്യോളും പിന്നെ പത്രവും ചാനലും<div dir="ltr" style="text-align: left;" trbidi="on">
<div dir="ltr" style="text-align: left;" trbidi="on">
<br />
<br />
അന്നേ ദിവസം മികവ് മാഷ് വളരേ സന്തോഷത്തിലായിരുന്നു.<br />
കാരണം , സ്കൂളില്‍ മാഷിന്റെ ക്ലാസില്‍ , ക്ലാസ് പി.ടി.എ കൂടുന്ന ദിവസമാണ് അന്ന് .<br />
ഇത്തരം പി .ടി.എ കള്‍ മാഷിന് ഇഷ്ടമാണ് .<br />
കാരണം , അന്നേദിവസം മാഷിന്റെ മികവുകള്‍ , മാഷ് രക്ഷിതാക്കളെ വളരെ വ്യക്തമായി അറിയിക്കും .<br />
രക്ഷിതാക്കള്‍ പലരും മികവ് മാഷിനെ പുകഴ്ത്തി പറയും .<br />
മികവ് മാഷിന്റെ ഒരേ ഒരു അഡിക്ഷനാണ് ‘ പുകഴ്ത്തല്‍ ‘ .<br />
ക്ലാസില്‍ ഉച്ചക്ക് പ്രസന്റ് എടുക്കാന്‍ ചെന്നപ്പോള്‍ മാഷ് വീണ്ടും കുട്ടികളെ ഓര്‍മ്മിപ്പിച്ചു.<br />
‘എല്ലാ രക്ഷാകര്‍ത്താക്കളും എത്തില്ലേ ‘<br />
കുട്ടികളൊക്കെ എത്തുമെന്ന അര്‍ഥത്തില്‍ തലയാട്ടി.<br />
ക്ലാസ് പി.ടി.എ ഉച്ചതിരിഞ്ഞ് 4 മണിക്കായിരുന്നു.<br />
മികവ് മാഷിന് പത്താംക്ലാസിന്റെ ക്ലാസ് ചാര്‍ജ് ആണ് ഉണ്ടായിരുന്നത് .<br />
ഈ ക്ലാസ് പി ടി എ യില്‍ ഓണപ്പരീക്ഷയുടെ പ്രോഗ്രസ് കാര്‍ഡ് ഒപ്പിടലും നടക്കും .<br />
പഠനം നല്ല പുരോഗതിയില്‍ കൊണ്ടുപോകേണ്ടതിനെക്കുറിച്ച് ചര്‍ച്ചയും നടക്കും .<br />
ഇത്തരം ചര്‍ച്ചകളീല്‍ ‘മികവ് മാഷ് ‘ കസറുകയാണ് പതിവ് .<br />
‘ഉപദേശങ്ങളുടെ എവറസ്റ്റുകള്‍ ‘അവിടെ ഉയര്‍ന്നുപൊങ്ങും .<br />
അങ്ങനെ ..............<br />
...............<br />
സമയം നാലുമണിയായി .<br />
മാഷ് ക്ലാസിലെത്തി.<br />
കൂടെ പ്രിന്‍സിപ്പാളും ഉണ്ടായിരുന്നു.<br />
ക്ലാസില്‍ കുട്ടികളും രക്ഷാകര്‍ത്താക്കളും ഉണ്ട്.<br />
എല്ലാവരും കൃത്യസമയത്തുതന്നെ എത്തിയിരിക്കുന്നു.<br />
പ്രിന്‍സിപ്പാള്‍ മാഷിനെ അഭിനന്ദന സൂചകമായി നോക്കി.<br />
മികവ് മാഷ് ആ അഭിനന്ദനം സസന്തോഷം സ്വീകരിച്ചു.<br />
എന്നാല്‍ മീറ്റിംഗ് തുടങ്ങാം അല്ലേ .<br />
മികവ് മാഷ് ആരോടെന്നില്ലാതെ അനൌണ്സ് ചെയ്തു.<br />
വേദിയില്‍ മാഷും പ്രിന്‍സിപ്പാളും .........<br />
സദസ്യരായി കുട്ടികളും രക്ഷിതാക്കളും ....<br />
ഭൂരിഭാഗവും വനിതാ രക്ഷിതാക്കള്‍ തന്നെ ...<br />
അതും മികവ് മാഷിന് ഇഷ്ടമാണ് ...<br />
താന്‍ എന്തൊക്കെ പറഞ്ഞാലും ദൈവ വാക്യമായി എടുക്കുന്നവര്‍ ...<br />
അങ്ങനെ മീറ്റിംഗ് തുടങ്ങി .<br />
ഒരു പ്രാര്‍ഥനയോടെ മീറ്റിംഗ് ആരംഭിച്ചു.<br />
മാഷിന്റെ ക്ലാസിലെ ഹസീന , രേഷ്മ , ശിശിര തുടങ്ങിയവര്‍ ആലപിച്ച പ്രാര്‍ത്ഥന മധുരിപ്പിക്കുന്നതായിരുന്നു.<br />
അവരുടെ രക്ഷിതാക്കളുടെ മുഖത്തും അത് ദൃശ്യമായിരുന്നു.<br />
തുടര്‍ന്ന് ക്ലാസ് ലീഡര്‍ അരവിന്ദ് സ്വാഗതം പറഞ്ഞു.<br />
ശേഷം സംസാരിച്ച പ്രിന്‍സിപ്പാള്‍ ആദ്യം പറഞ്ഞത് മികവ് മാഷിന്റെ കഴിവുകളെക്കുറീച്ചായിരുന്നു.<br />
സ്പോഴ്സ് , യൂത്ത്ഫെസ്റ്റിവല്‍ , എക്സിബിഷന് ....തുടങ്ങിയവയിലൊക്കെ മാഷിന്റെ കഴിവുമൂലം സ്കൂളിനുണ്ടായ നേട്ടത്തെ പ്രിന്‍സിപ്പാള്‍ പ്രത്യേകം എടുത്തുപറഞ്ഞു. ഇക്കാര്യത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രാദേശിക ചാനലിലും പത്രങ്ങളിലും വന്നകാര്യവും പ്രിന്‍സിപ്പാള്‍ ഓര്‍മ്മിപ്പിച്ചു.<br />
അങ്ങനെയുള്ള കഴിവിന്റെ സമകാലിക ഉദാഹരണമാണ് ക്ലാസ് ലീഡറുടെ സ്വാഗത പ്രസംഗവും മറ്റ് വിദ്യാര്‍ഥിനികളുടെ പ്രാര്‍ത്ഥനയുമെന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞു.<br />
അത് പറഞ്ഞപ്പോള്‍ കയ്യടികൊണ്ട് ക്ലാസ് ആകെ മുഖരിതമായി .<br />
മികവ് മാഷിന് ഏറെ സന്തോഷം തോന്നി.<br />
തുടര്‍ന്ന് മികവ് മാഷ് സംസാരിക്കാനാരംഭിച്ചു.<br />
കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ട ഉപദേശം ആരംഭിച്ചു.<br />
പത്താംക്ലാസ് ആണെന്ന ഓര്‍മ്മ കുട്ടിക്കുമാത്രമല്ല രക്ഷിതാവിനും വേണമെന്നും പബ്ലിക്ക് എക്സാമാണ് മാര്‍ച്ചിലെന്നും അതിന്റെ ഗൌരവം ഒട്ടും കുറച്ച് കാണിക്കരുതെന്നും മാഷ് പറഞ്ഞു.<br />
ടി.വി കാണിക്കരുത് , അഞ്ചുമണിക്ക് എണീപ്പിക്കണം , അനാവശ്യമായി സ്പെഷല്‍ ക്ലാസുകള്‍ മിസ് ചെയ്യരുത് ....<br />
തുടങ്ങിയ ഉപദേശങ്ങളുടെ തോരാമഴ തന്നെ പിന്നീടുണ്ടായി ഉണ്ടായി.<br />
അവസാനം , മാഷ് തന്റെ പ്രസംഗം അവസാനിപ്പിച്ചു.<br />
അതിനും അസ്സല് കയ്യടി കിട്ടി.<br />
മികവ് മാഷിന് സന്തോഷം ബഹുസന്തോഷം ...<br />
തുടന്ന് പ്രോഗ്രസ് കാര്‍ഡ് ചര്‍ച്ച നടന്നു.<br />
പല രക്ഷിതാക്കളും തങ്ങളുടെ കുട്ടികളെക്കുറിച്ചുള്ള പരാതി പറഞ്ഞു.<br />
അങ്ങനെ കാര്യങ്ങള്‍ മുന്നേറീക്കൊണ്ടിരിക്കുമ്പോള്‍ ...<br />
ഹസീനയുടെ രക്ഷിതാവ് എണീറ്റു നിന്നു പറഞ്ഞു.<br />
“ന്റെ മോള്‍ക്ക് ഫിസിക്സിലും ഐ ടി യിലുമാണ് മാര്‍ക്ക് കുറവ് ”<br />
“ന്റെ മോനും അതില്‍ തന്നെയാ..”<br />
ഏറ്റവും അവസാന ബഞ്ചിലിരുന്ന മണ്‍സൂറീന്റെ ഉമ്മ പറഞ്ഞു.<br />
അപ്പോള്‍ പിന്നെ എല്ലാവരും തങ്ങളുടെ കുട്ടിക്ക് ഏത് വിഷയത്തിലാണ് മാര്‍ക്ക് കുറവ് എന്നു കണ്ടുപിടിക്കാനുള്ള ശ്രമത്തിലായി.<br />
തുടര്‍ന്ന് ക്ലാസില്‍ ആകെ ബഹളമായി .<br />
<br />
“എന്താ ഇങ്ങനെ , രക്ഷിതാക്കള്‍ കുട്ടികളേക്കാളും മോശമായാലോ ”<br />
എന്നായി പ്രിന്‍സിപ്പാള്‍<br />
<br />
“ എല്ലാ കുട്ടികള്‍ക്കും ഫിസിക്സിലും ഐ ടി യിലുമാണ് പൊതുവെ മാര്‍ക്ക് കുറവ് ”<br />
ക്ലാസ് ലീഡര്‍ ഉറക്കെ വിളിച്ചു പറഞ്ഞു.<br />
പെട്ടെന്ന് അവിടെ ഒരു നിശബ്ദത പരന്നു.<br />
“ ആരാ ഈ വിഷയങ്ങള്‍ പഠിപ്പിക്കുന്നത് ”<br />
പ്രിന്‍സിപ്പാള്‍ കോപത്തൊടെ ചോദിച്ചു.<br />
എല്ലാവരും മികവ് മാഷിനെ നോക്കി.<br />
മികവ് മാഷ് ആകെ സ്തബ്ദനായി .<br />
ഇത്തരത്തിലൊരടി മാഷ് പ്രതീക്ഷിച്ചിരുന്നില്ല.<br />
മാഷ് എണീറ്റു നിന്ന് ഒരു കട്ടായം പറഞ്ഞു<br />
“അത് ചോദ്യപേപ്പറിന്റെ പെശകാ . ഇപ്രാവശ്യം അത്തരത്തിലാ ചോദ്യങ്ങള്‍ വന്നത് . ഒക്കെ അപ്ലിക്കേഷന്‍ ലെവലിലാ ”<br />
പിന്നേയും രക്ഷിതാക്കളുടേയും കുട്ടികളുടേയും ഇടയില്‍ ബഹളം ..<br />
പ്രിന്‍സിപ്പാള്‍ മേശപ്പുറത്ത് രണ്ടുപ്രാവശ്യം ഉറക്കെ അടിച്ച് ക്ലാസ് നിശബ്ദമാക്കി<br />
അപ്പോള്‍ സോനുവിന്റെ രക്ഷിതാവ് എണീറ്റു നിന്നു<br />
അവിടെ നിശബ്ദത പരന്നു<br />
“മറ്റ് ക്ലാസിലെ കുട്ടികള്‍ക്കെല്ലാം ഈ വിഷയങ്ങളില്‍ നല്ല മാര്‍ക്ക് ഉണ്ട് ”<br />
ഇത്തരമൊരു പൂട്ട് മികവ് മാഷ് പ്രതീക്ഷിച്ചതായിരുന്നില്ല.<br />
മാഷിന് ഒന്നും പറയാന്‍ പറ്റുന്നില്ല.<br />
ഉടനെ മാഷ് അഭിയുടെ രക്ഷിതാവിനെ നോക്കി പറഞ്ഞു<br />
“ നിങ്ങള്‍ക്കറിയോ , ഈ ക്ലാസിലെ അഭിക്കാണ് സയന്‍സ് ഉപന്യാസ മത്സരത്തില്‍ ഫസ്റ്റ് . അതിന് ഞാന്‍ എന്തുമാത്രം കഷ്ടപ്പെട്ടെന്നോ ? അങ്ങനെ ഫസ്റ്റ് കിട്ടിയപ്പോള്‍ അഭിയുടെ ഫോട്ടോ പത്രത്തില്‍ വരാന്‍ ഓടിയ പെടാപ്പാട് വേറെ. അതിനൊക്കെ സ്വന്തം പോക്കറ്റീന്ന് കാശെടുത്തിട്ടാ കാര്യങ്ങളൊക്കെ ശരിയായത് .”<br />
ഉടന്‍ അഭിയുടെ അമ്മ എണീറ്റു നിന്നു പറഞ്ഞു.<br />
“ നിങ്ങള്‍ ഇങ്ങനെ മാഷിനെ കുറ്റപ്പെടുത്തുന്നതു ശരിയല്ല.എന്റെ മോന് ഫസ്റ്റ് കിട്ടാന്‍ കാരണം മാഷ് തന്ന്യാ . പരിപാടിക്ക് ഒരാഴ്ച മുന്‍പ് അവന് സ്കൂളില്‍ വന്നാല്‍ മാഷിന്റെ അടുത്ത് തന്ന്യാ .അത്രക്ക് പരിശീലനം കിട്ടിയതുകൊണ്ടാ അവന് ഫസ്റ്റ് കിട്ട്യേ ”<br />
അഭിയുടെ അമ്മയുടെ അഭിപ്രായപ്രകടനം മാഷിന്റെ മനസ്സില്‍ ഒരു കുളിര് മഴയായി പെയ്തു.<br />
പക്ഷെ ,....<br />
ആ കുളിര് അധികനേരം നീണ്ടുനിന്നില്ല.........<br />
വിവേകിന്റെ അമ്മ എണീറ്റുനിന്നു .<br />
“അഭിക്ക് ഫസ്റ്റ് കിട്ടിയതിലൊന്നും ഞങ്ങള്‍ എതിരല്ല . പക്ഷെ , ഇങ്ങേനെ രണ്ടാഴ്ച ഫസ്റ്റ് കിട്ടാന്‍ വേണ്ടി അഭിയെ സ്കൂളില്‍ പരിശീലിപ്പിക്കുമ്പോള്‍ മാഷ് ക്ലാസില്‍ പോയിരുന്നില്ല . മാഷിന്റെ പിരീഡ് മാഷ് പഠിപ്പിച്ചിരുന്നില്ല. ഇത്തരത്തില്‍ ഒരു കുട്ടിക്കുമാത്രം വേണ്ടോളം ; മറ്റുള്ളോര്‍ക്ക് പട്ടിണി . ആ രീതി ശരിയാവില്ല . ”<br />
ഉടന്‍ സിമിയുടെ അമ്മ എണീറ്റു നിന്നു പറഞ്ഞു<br />
“മാഷ് ഇങ്ങേനെ ഒരു കുട്ടിക്കു മാത്രം മികവ് ഉണ്ടാക്കേണ്ട . എല്ലാ കുട്ടികളേയും പഠിപ്പിച്ചാല്‍ മതി .”<br />
മാഷ് പൊട്ടിത്തെറിച്ചു<br />
“ നിങ്ങള്‍ എന്തൊക്കെയാണ് പറയുന്നത് . ഈ വര്‍ഷത്തെ തന്നെ കാര്യമെടുക്കൂ . പ്ലാസ്റ്റിക്ക് കവറൂകള്‍ക്കെതിരെ ഈ പഞ്ചായത്തുമുഴുവന്‍ കുട്ടികള്‍ പ്ലക്കാര്‍ഡ് പിടിച്ച് ജാഥ നടത്തിയില്ലേ . എലി പ്പനിക്കെതിരെ ബോധവല്‍ക്കരണ ജാഥ നടത്തിയില്ലേ . പാന്‍ മസാലക്കെതിരെ രണ്ടുപ്രാവശ്യമാ ജാഥ നടത്തിയത് . ഇതൊക്കെ നടത്തുവാന്‍ ഞാന്‍ എന്തൊക്കെ<br />
കഷ്ടപ്പെട്ടു എന്ന് അറിയാമോ ? അതിന്റെ വാര്‍ത്തകള്‍ പത്രത്തിലും ചാനലിലുമൊക്കെ വന്നില്ലേ . അങ്ങേനെ നമ്മുടെ സ്കൂളിന്റെ പേര് മാലോകര്‍ അറിഞ്ഞില്ലേ ”<br />
“അതുശരിയാ , ഈ ബോധവല്‍ക്കരണ ജാഥയൊക്കെ നടത്തിയത് ഈ മാഷിന്റെ ഒറ്റ മിടുക്കുകൊണ്ടാ . അതും എലിപ്പനിക്കെതിരെയുള്ള ജാഥ ................ ചാനലില്‍ ഒന്നരമിനിട്ടു നേരമാ കാണിച്ചത് . ....... പത്രത്തില്‍ അതിന്റെ കളര്‍ ഫോട്ടോയും ഉണ്ടായിരുന്നു. ” ക്ലാസിലെ രക്ഷിതാവും പഞ്ചായത്തുമെമ്പറുമായ ലീലാ ദാസ് മാഷിനെ പിന്താങ്ങി പറഞ്ഞു.<br />
മാഷിന് അതുകേട്ടപ്പോള്‍ ആശ്വാസമായി .<br />
ഉടന്‍ ക്ലാസിലെ സ്ഥിരം വില്ലനായ അബൂട്ടിയുടെ ഉമ്മ എണീറ്റുനിന്നു.<br />
<br />
“ഇത്തരത്തില്‍ ഈ പിള്ളേരെക്കൊണ്ട് ജാഥ നടത്തൊയിട്ട് എന്താ കാര്യം ? സര്‍ക്കാര്‍ ഇങ്ങനെ ജാഥ നടത്തണമെന്ന് പറഞ്ഞീട്ടുണ്ടോ ? അതും കൊടും വെയിലത്ത് രണ്ടര മണിക്കൂറാ കുട്ട്യോളു നടന്നത് . അതോണ്ട് ഒരു നേട്ടം ണ്ടായി . ഉച്ചവരെയുള്ള പഠിപ്പ് പോയി. ”<br />
“കുട്ടികളെ ഇത്തരത്തില്‍ ജാഥാ ഉപകരണങ്ങള്‍ ആക്കരുതെന്ന് ഓര്‍ഡര്‍ ഉണ്ടല്ലോ ”<br />
“ജാഥ നടത്തിയില്ലെങ്കില്‍ പത്രത്തില്‍ ചിലരുടെയൊക്കെ പേരും പടവും വരുമോ ?”<br />
<br />
“ഇങ്ങനെ ചെയ്താല്‍ നെഗറ്റീവ് വോട്ടാ കിട്ടുക ട്ടോ മെമ്പറെ ”<br />
ആരോ രക്ഷിതാവായ പഞ്ചായത്തുമെമ്പറെ കളീയാക്കി പറഞ്ഞു.<br />
“ യൂത്ത് ഫെസ്റ്റിവെലിന് സമ്മാനം കിട്ടിയാല്‍ ജാഥ , സ്പോഴ്സിനു സമ്മാനം കിട്ടിയാല്‍ ജാഥ , എക്സിബിഷനു സമ്മാനം കിട്ടിയാല്‍ ജാഥ ... എന്തിനായാലും ജാഥ തന്നെ . സംഗതി അരദിവസം പഠിപ്പ് ഇല്ല .കുട്ടികളെ നാം ജാഥാ തൊഴിലാളീ ആക്കാനാണൊ സ്കൂളിലേക്ക് വിടുന്നത് ? ” അതുവരെ മിണ്ടാതിരുന്ന ബഷീറിന്റെ വാപ്പ പ്രതികരിച്ചൂ,<br />
“പല മത്സരങ്ങളും സര്‍ക്കാര്‍ നടത്തുന്നതല്ല ; പ്രൈവറ്റ് പാര്‍ട്ടീസ് നടത്തുന്ന മത്സരങ്ങളും ഉണ്ട് . അതില്‍ ജയിച്ചാല്‍ കപ്പും കിട്ടും സര്‍ട്ടിഫിക്കറ്റും കിട്ടും . രണ്ടിനും ഒരു വിലയുമില്ല . ” സുബാഷിന്റെ അമ്മ പറഞ്ഞു<br />
അബൂട്ടിയുടെ ഉമ്മ വിട്ടുകൊടുക്കില്ല എന്ന മട്ടില്‍ എണീറ്റുനിന്നു.<br />
“ പ്രിന്‍സിപ്പോളെ നിങ്ങള്‍ ടീച്ചേഴ്സിന് എത്രയാ ശമ്പളം ? മാസം ഇരുപതിനായിരമെങ്കിലും വരില്ലേ . അതായത് വര്‍ക്കിംഗ് ഡേസ് ഇരുപതാണെങ്കില്‍ ഒരു ദിവസം ഒരു മാഷിന് എത്രയാ കാശ് ? ആയിരം രൂപ . അപ്പോള്‍ പകുതി ദിവസത്തിന് 500 രൂപ . ഈ സ്കൂളില്‍ 30 ടീച്ചേഴ്സ് ഉണ്ട് . അപ്പോള്‍ 30 ഗുണം 500 സമം 15,000 രൂപയാ ഈ ബോധവല്‍ക്കരണ ജാഥ<br />
നടത്തിയാല്‍ സര്‍ക്കാരിന് നഷ്ടം . അതിനാല്‍ പ്രിന്‍സിപ്പാളേ ഇനി ഈ പരിപാടി വേണ്ട . ”<br />
“ഇതുപോലെ തന്നെ മാഷ് സ്പോഴ്സ് , യൂത്ത് ഫെസ്റ്റിവല്‍ ,എക്സിബിഷന് , ഇന്‍സര്‍വ്വീസ് കോഴ്സ് എന്നൊക്കെ പറഞ്ഞ് പലപ്പോഴും ക്ലാസില്‍ വരാറില്ല . എട്ടാം ക്ലാസ് മുതല്‍ ഞങ്ങള്‍ക്ക് ഇങ്ങനെത്തന്ന്യാ”<br />
ക്ലാസിലെ സ്ഥിരം വില്ലനായ അബൂട്ടി എണീറ്റു നിന്നു പറഞ്ഞു.<br />
“അപ്പോള്‍ മാഷിന്റെ പോര്‍ഷന്‍ കഴിയാറില്ല അല്ലേ . കുട്ടികള്‍ക്ക് എട്ടുമുതല്‍ അടിത്തറയില്ലെങ്കില്‍ എങ്ങന്യാ അവര്‍ പത്തില്‍ പാസ്സാവാ ”<br />
ട്യൂഷന് ടീച്ചറായ മനീഷിന്റെ അമ്മ ചോദിച്ചു.<br />
“ദേ അനാവശ്യം പറയരുത് അബൂട്ടിയേ . കാര്യം ഞാന്‍ നിന്നെ പലവട്ടം അടിച്ചിട്ടുണ്ട് . അത് കുറ്റം ചെയ്തോണ്ടാ . ആ പക നീ ഇങ്ങനെ പോക്കെരുത് “<br />
മാഷ് ചുടായി പറഞ്ഞു.<br />
ക്ലാസില്‍ നിശ്ശബ്ദത പറഞ്ഞു<br />
“മാഷ് പോര്‍ഷന്‍ തീര്‍ക്കാറില്ല എന്ന് പറയരുത് . ക്രിസ്തുമസ് വെക്കേഷനും പിന്നെ പല ഞായറാഴ്ചകളിലും മാഷ് സ്കൂളില്‍ വന്ന് പഠിപ്പിക്കാറുണ്ട് ”<br />
പ്രിന്‍സിപ്പാള്‍ മാഷിനെ പിന്താങ്ങിക്കൊണ്ട് പറഞ്ഞു.<br />
“ഒരാഴ്ച പട്ടിണിക്കിട്ട് പിന്നെ ഒരു ദിവസം ഒരു കുന്നു ചോറൂകൊണ്ടുവന്നുവെച്ചാല്‍ എങ്ങന്യാ . അതുപോലെയാ ഇത് . രണ്ട് ആഴ്ച വരാതിരുന്ന് പിന്നെ ഒരു ഞായറാഴ്ച സ്പെഷല്‍ ക്ലാസ് . അങ്ങനെ രണ്ട് അധ്യായം തീര്‍ക്കുന്നു . ആ രീതി ശരിയല്ല ”<br />
മനീഷിന്റെ അമ്മ പറഞ്ഞു.<br />
“കുട്ടികള്‍ക്ക് പഠിക്കാനുള്ള കാര്യം പഠിപ്പിക്കാണ്ട് ഓരോ മത്സരം ഉണ്ട് എന്നു പറഞ്ഞ് കുട്ടികളെ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുപോയി ഒന്നാം സ്ഥാനം വാങ്ങിച്ചൂകൊടുത്തീട്ടോന്നും കാര്യം ഇല്ല മാഷേ . ക്ലാസില്‍ പഠിപ്പിക്കണം . അല്ലാതെ മത്സരത്തില്‍ സര്‍ട്ടിഫിക്കറ്റ് നേടാനല്ല ഞങ്ങള്‍ സ്കൂളില്‍ വിടുന്നത് . ”<br />
അബൂട്ടിയുടെ ഉമ്മ പറഞ്ഞു.<br />
“മികവ് എല്ലാവര്ക്കും വേണം മാഷേ ” മനീഷിന്റെ അമ്മ വിളീച്ചു പറഞ്ഞു.<br />
..............<br />
.....................................<br />
................<br />
മീറ്റിംഗിന്റെ ക്രോഡീകരണത്തില്‍ പ്രിന്‍സിപ്പാള്‍ ഇത്തരത്തില്‍ പറഞ്ഞു.<br />
“ ഇനി മുതല്‍ ക്ലാസ് സമയം നഷ്ടപ്പെടുത്തിയുള്ള ബോധവല്‍ക്കരണ - ആഹ്ലാദ ജാഥ ഇല്ല . ഒരു കുട്ടിക്കു മാത്രം സര്‍ട്ടിഫിക്കറ്റ് നേടാന്‍ മൊത്തം കുട്ടികളുടെ ക്ലാസ് കളഞ്ഞുള്ള പരിപാടി ഇല്ല. ഒറ്റയടിക്ക് , ഒന്നിച്ച് ഒന്നൊ രണ്ടോ അദ്ധ്യായം എടുത്തു തിര്‍ക്കുന്ന രീതി ഇല്ല . പ്രൈവറ്റ് പാര്‍ട്ടികളുടെ മത്സരത്തില്‍ പങ്കെടുക്കല്‍ ഇല്ല . മികവ് കൃത്രിമ മാര്‍ഗ്ഗങ്ങളില്‍ക്കൂടി നേടിയെടുക്കുന്ന തരികിട പരിപാടി ഇല്ല. എന്തിനും ഏതിനും പത്രത്തിലും ചാനലിലും ഫോട്ടോ<br />
വരണമെന്ന ആ അത്യാഗ്രഹം ഉപേക്ഷിക്കും ; പോരെ ”<br />
പ്രിന്‍സിപ്പാള്‍ ഉറക്കെ പ്രഖ്യാപിച്ചു.<br />
കയ്യടി ഉഷാറായി നടന്നു .<br />
അന്നേരം മികവ് മാഷ് മികവ് നഷ്ടപ്പെട്ട് സാദാ മാഷായി ഇരിക്കുകയായിരുന്നു.<br />
<div>
<br /></div>
</div>
<span class="Apple-style-span" style="color: red; font-size: x-large;">വായിക്കുക</span> : <a href="http://physicsadhyapakan.blogspot.com/2011/09/blog-post_19.html">മലയാളം മീഡിയത്തില്‍ നിന്നുള്ള പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ ഒരു അപേക്ഷ </a></div>കരിപ്പാറ സുനില്‍http://www.blogger.com/profile/05795461735382647084noreply@blogger.com0tag:blogger.com,1999:blog-5787764833615079317.post-18929065471706319542011-09-05T17:54:00.000+05:302011-09-05T17:54:09.587+05:3068. എന്താണ് അദ്ധ്യാപകദിനം ?<div dir="ltr" style="text-align: left;" trbidi="on">
<br />
<span class="Apple-style-span" style="font-family: Arial, Helvetica, sans-serif; font-size: 13px; white-space: pre;">ഒരു ഒഴിവുദിനത്തിലെ സുപ്രഭാതം .</span><br />
സാമൂഹ്യം മാഷ് , പൂമുഖത്തിരുന്ന് പത്രവായനയിലായിരുന്നു.<br />
തൊട്ടരികത്ത് ഉണ്ടായിരുന്ന മൊബൈലില്‍ , അധ്യാപകദിനാശംസകള്‍ അടങ്ങിയ<br />
മെസേജുകള്‍ മാഷ് ഇടക്കിടെ വന്നുകൊണ്ടിരുന്നു.<br />
പെട്ടെന്ന് മുറ്റത്ത് ഒരു മുരടനക്കം കേട്ടു.<br />
തലയുയര്‍ത്തി നോക്കിയപ്പോള്‍ അടുത്ത വീട്ടിലെ കുസൃതിക്കുട്ടന് മുറ്റത്തു നിന്നു<br />
ചിരിക്കുന്നു.<br />
“ മാഷേ , അദ്ധ്യാപക ദിനാശംസകള്‍ ” കുസൃതിക്കുട്ടന് മാഷിനെ അഭിവാദ്യം ചെയ്തു.<br />
മാഷ് അത് സസന്തോഷം സ്വീകരിച്ച് പയ്യസിനെ പൂമുഖത്തുതന്നെയുള്ള<br />
കസേരയിലിരുത്തി.<br />
പിന്നെ , മാഷ് കുസൃതിക്കുട്ടനെ നോക്കി .<br />
കുസൃതിക്കുട്ടന് എന്തോ ചോദിക്കാനുണ്ട് എന്ന് മുഖഭാവത്തില്‍ നിന്ന് മാഷിന്<br />
മനസ്സിലായി.<br />
അതിനാല്‍ മാഷ് പറഞ്ഞു<br />
“എന്താണെന്നുവെച്ചാല്‍ ചോദിച്ചോളൂ”<br />
പിന്നെ കുസൃതിക്കുട്ടന് മടിച്ചു നിന്നില്ല.<br />
“മാഷേ , എന്തുകൊണ്ടാണ് സെപ്തംബര്‍ അഞ്ച് അദ്ധ്യാപകദിനമായി ആചരിക്കുന്നത് ”<br />
മാഷ് കുസൃതിക്കുട്ടനെ നോക്കി .<br />
അവന് കാര്യമായിതന്നെ വന്നിരിക്കയാണെന്ന് മാഷിനു മനസ്സിലായി.<br />
അതിനാല്‍ മാഷ് പറഞ്ഞു തുടങ്ങി<br />
“1961 മുതലാണ് ഇന്ത്യയില്‍ അദ്ധ്യാപക ദിനം ആചരിച്ചു വരുന്നത് . അതിപ്രശസ്തനായ<br />
ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡണ്ടുമായ ഡോക്ടര്‍ എസ് .<br />
രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബര്‍ 5 ആണ് അദ്ധ്യാപക ദിനമായി<br />
തിരഞ്ഞെടുത്തത് ”<br />
“ആരാണ് ഇത് തിരഞ്ഞെടുത്തത് ? ശ്രീ രാധാകൃഷ്ണന് തന്നെയാണോ? ”<br />
“അതിനെപ്പറ്റി ഇങ്ങനെ ഒരു കഥയുണ്ട് . ശരിയാണോ എന്നറിഞ്ഞുകൂടാ . എന്നാലും<br />
പറയുന്നു. ശ്രീ സര്‍വ്വേപ്പള്ളി രാധാകൃഷ്ണന് പ്രസിഡണ്ടായിരുന്ന കാലത്ത്<br />
അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളും സുഹൃത്തുക്കളും അദ്ദേഹത്തിന്റെ ജന്മദിനം<br />
ആഘോഷിക്കുവാന്‍ തീരുമാനിച്ചു.ഈ വിവരം അദ്ദേഹത്തെ അറിയിച്ചു. അപ്പോള്‍<br />
സെപ്തംബര്‍ അഞ്ച് അദ്ദേഹത്തിന്റെ ജന്മദിനമായല്ല മറിച്ച് അദ്ധ്യാപക ദിനമായി<br />
ആചരിക്കുന്നതായിരിക്കും കൂടുതല്‍ ഉചിതമെന്ന് അദ്ദേഹം പറഞ്ഞുവെത്രെ!<br />
അതിനെതുടര്‍ന്നുള്ള ചര്‍ച്ചകളുടെ ഫലമായി സെപ്തംബര്‍ അഞ്ച് ദേശീയ അദ്ധ്യാപക<br />
ദിനമായി ആചരിച്ചു വരുന്നു”<br />
“ഈ അദ്ധ്യാപകദിനാചരണത്തിന്റെ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ് മാഷേ ”<br />
“അദ്ധ്യാപകരുടെ സാമൂഹിക സാമ്പത്തിക പദവികള്‍ ഉയര്‍ത്തുകയും അവരുടെ<br />
കഴിവിന്റെ പരമാവധി , വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും<br />
ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയുമാണ് ഈ<br />
ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം .”<br />
"മറ്റ് രാജ്യങ്ങളിലും സെപ്തംബര്‍ അഞ്ച് തന്നെയാണൊ അദ്ധ്യാപകദിനമായി<br />
അചരിക്കുന്നത് ?"<br />
“ പല രാജ്യങ്ങളിലും വ്യത്യസ്ത ദിനങ്ങളിലാണ് ആഘോഷിക്കുന്നത് ”<br />
“ചില ഉദാഹരണം പറയാമോ ?”<br />
“ഭൂട്ടാനില്‍ അദ്ധ്യാപകദിനം മെയ് 2 ന് ആണ് ആഘോഷിക്കുന്നത് “<br />
“അതെന്താ ?”<br />
“അവിടെ ആധുനിക വിദ്യാഭ്യാസം കൊണ്ടുവന്ന ഭൂട്ടാന് രാജാവായ ജിഗ്മി<br />
ഡോര്‍ജിയുടെ( Jigme Dorji Wangchuck) ജന്മദിനമാണ് അധ്യാപകദിനത്തിനായി<br />
തിരഞ്ഞെടുത്തത് ”<br />
“പാക്കിസ്ഥാനിലോ ? ”<br />
മാഷിന് അതിലെ കൂരമ്പ് മനസ്സിലായെങ്കിലും അത് കാര്യമാക്കാതെ പറഞ്ഞു.<br />
“ഒക്ടോബര്‍ അഞ്ച് ”<br />
“ചൈനയില്‍ ?<br />
“സെപ്തംബര്‍ 10 ന് ”<br />
“പോളണ്ടിലോ ” കുസൃതിക്കുട്ടന് സത്യന് അന്തിക്കാടിന്റെ സന്ദേശത്തിലെ<br />
ശ്രീനിവാസനെ അനുകരിച്ച് ചോദിച്ചു<br />
“ഒക്ടോബര്‍ 14 ന് ” മാഷ് അത് കാര്യമാക്കാതെ മറുപടി പറഞ്ഞു.<br />
“ശ്രീലങ്കയിലോ മാഷേ ?”<br />
“ഒക്ടൊബര് 6 ന് “<br />
“അതൊക്കെ പോകട്ടെ , ലോകത്തില്‍ പൊതുവായി അദ്ധ്യാപകദിനം<br />
ആഘോഷിക്കുവാനുള്ള തീരുമാനം ഉണ്ടായിട്ടുണ്ടോ ? ”<br />
<br />
“ ലോക അദ്ധ്യാപക ദിനം ആചരിക്കുന്നത് ഒക്ടോബര്‍ 6 ന് ആണ്.”<br />
“അത് എന്നുമുതലാണ് ആഘോഷിച്ചു തുടങ്ങിയത് ? ”<br />
“1994 മുതലാണ് ”<br />
“ഏകദേശം എത്ര രാജ്യങ്ങള്‍ ഒക്ടോബര്‍ 6 ലോക അദ്ധ്യാപകദിനമായി<br />
ആഘോഷിക്കുന്നുണ്ട് ”<br />
“ഏകദേശം നൂറോളം രാജ്യങ്ങള്‍ വരുമെന്നാണ് കണക്ക് ”<br />
“ലോക അദ്ധ്യാപക ദിനമായി ഒക്ടോബര്‍ 6 ആയി തിരഞ്ഞെടുത്തതിന് പ്രത്യേക<br />
കാരണമുണ്ടോ”<br />
“ഉണ്ട് . 1966 ഒക്ടോബര്‍ 6 ന് യുനസ്കോയുടെ ഒരു പ്രത്യേക മീറ്റിംഗ് ‘അദ്ധ്യാപകരുടെ<br />
സ്റ്റാറ്റസിനെ സംബധിച്ച നിര്‍ദ്ദേശങ്ങള്‍ ’ അംഗീകരിച്ചു. ഇതില്‍ അദ്ധ്യാപകരുടെ<br />
ഉത്തരവാദിത്തത്തേയും അവകാശങ്ങളേയും കുറിച്ച് പറയുന്നുണ്ട് . അതാണ് ആ<br />
ദിനത്തിന്റെ പ്രത്യേകത.”<br />
“മാഷേ ചില സ്കൂളുകളില്‍ ജൂലൈയില്‍ ഒരു ദിവസം അദ്ധ്യാപകദിനമായി<br />
ആചരിക്കുന്നുണ്ടല്ലോ ?”<br />
“അതെ , അത് ഗുരുപൂര്‍ണ്ണിമയാണ് ”<br />
“അത് ഏതാണ് ആ ദിവസം ?”<br />
“അത് ആഷാഢമാസത്തിലെ പൌര്‍ണ്ണമി ദിവസമാണ് . ഈ വര്‍ഷം<br />
ഗുരുപൂര്‍ണ്ണിമയായി വന്നത് ജൂലൈ 15 ന് ആണ്. ”<br />
“അതെന്താ അന്നേ ദിവസം ആഘോഷിക്കുവാന്‍ കാരണം ? ”<br />
“പരമ്പരാഗതമായി ഹിന്ദുക്കളും ബുദ്ധിസ്റ്റുകളും അന്നേദിവസം തങ്ങളുടേ ഗുരുക്കന്മാരെ<br />
പൂജിക്കാനും വന്ദിക്കാനും ഉപയോഗിക്കുന്നു. ”<br />
“ബുദ്ധിസ്റ്റുകള്‍ എന്തുകൊണ്ടാണ് ഈ ദിനം ഗുരുക്കന്മാരെ വന്ദിക്കുന്ന ദിനമായി<br />
തെരഞ്ഞെടുത്തത് ? ”<br />
“ബോധോദയത്തിനു ശേഷം , ശ്രീ ബുദ്ധന് ബോധഗയയില്‍ നിന്ന് അഞ്ച് ആഴ്ചകള്‍ക്ക് <br />
കഴിഞ്ഞ് സാരനാഥില്‍ എത്തി. ബോധോദയം ലഭിക്കുന്നതിനു മുമ്പുള്ള അദ്ദേഹത്തിന്റെ<br />
സഹപ്രവര്‍ത്തകര്‍ അവിടെ ഉണ്ടായിരുന്നു. തനിക്കു ലഭിച്ച ബോധോദയം<br />
അവിടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകരെ പഠിപ്പിക്കുക എളുപ്പമായിരിക്കുമെന്ന്<br />
ബുദ്ധനു തോന്നി. അതിനാല്‍ അദ്ദേഹം ആ അഞ്ചുപേരെ കാണുകയും<br />
ബോധോദയ-സത്യം ധരിപ്പിക്കുകയും ചെയ്തു. അവര്‍ ഈ പ്രപഞ്ച സത്യം<br />
മനസ്സിലാകുകയും അവരും ബോധോദയത്തിനുടമകളാവുകയും ചെയ്തു. ഇതാണ് ബുദ്ധന്<br />
സ്ഥാപിച്ച ആദ്യത്തെ സംഘം . ഈ അഞ്ചു ബുദ്ധസന്യാസിമാര്‍ക്ക് ബുദ്ധന് ഉപദേശിച്ച<br />
തത്ത്വങ്ങളാണ് പിന്നീട് ധമ്മകാക്കപ്പാവാട്ടാന സുത്ത (Dhammacakkappavattana<br />
Sutta) എന്ന പേരില്‍ അറിയപ്പെട്ടത് . ഇത് നടന്നത് ആഷാഢമാസത്തിലെ<br />
പൌര്‍ണ്ണമി ദിനത്തിലായിരുന്നു.”<br />
“എന്നാല്‍ ഹിന്ദുക്കളോ ?”<br />
<br />
“ ഈ ദിവസമാണ് മഹാഭാരതം എഴുതിയ കൃഷ്ണ ദ്വൈപായനവ്യാസന്‍ ,<br />
പരാശരമഹര്‍ഷിയുടേയും മുക്കുവസ്ത്രീയുടെ മകളായ സത്യവതിയുടേയും മകനായി<br />
ജനിച്ചത് . അതിനാല്‍ തന്നെ ഈ ദിവസത്തെ വ്യാസ പൂര്‍ണ്ണിമയായി<br />
ആഘോഷിക്കുന്നു. വേദവ്യാസനാണ് എല്ലാ വേദസൂത്രങ്ങളെ സമാഹരിക്കുകയും<br />
ഉപയോഗത്തിനനുസരിച്ച് അവയെ നാലാക്കി തിരിക്കുകയും ചെയ്തത്<br />
വ്യാസമഹര്‍ഷിയെ ഗുരുക്കന്മാരുടെ ഗുരുവായാണ് കണക്കാക്കുന്നത് . ഗുരു വെന്നു<br />
വെച്ചാല്‍ ജിവിതത്തില്‍ നിന്ന് അന്ധകാരം അകറ്റുന്ന വ്യക്തി എന്നാണ് അര്‍ഥമാക്കുന്നത് . ഗുരുദേവോ ഭവ എന്ന വാക്യം ഈ അവസരത്തില്‍ സ്മരണീയമാണ് ”<br />
കുസൃതിക്കുട്ടന് ഗൌരവത്തിലിരുന്നു<br />
മാഷ് തുടര്‍ന്നു<br />
“നേപ്പാളില്‍ ആഷാഢമാസത്തിലെ പൌര്‍ണ്ണമിദിനം തന്നെയാണ്<br />
ബുദ്ധപൂര്‍ണ്ണിമയായി ആഘോഷിക്കുന്നത് . അവിടെ ഈ ദിവസത്തെ ആഷാഢ ശുക്ല<br />
പൂര്‍ണ്ണിമ എന്നും പറയാറുണ്ട് .അന്നേദിവസം പുഷ്പങ്ങളും പഴങ്ങളുമൊക്കെ<br />
അദ്ധ്യാപകര്‍ക്ക് വിദ്യാര്‍ഥികള്‍ അര്‍പ്പിക്കുന്നു. ”<br />
“അപ്പോള്‍ ഇന്ത്യയില്‍ വളരെ മുന്‍പേ തന്നെ അദ്ധ്യാപക ദിനം<br />
ആഘോഷിച്ചിരുന്നുവെന്ന് പറയാമോ ? ”<br />
“അങ്ങനെ ചോദിച്ചാല്‍ ഉണ്ട് എന്നു പറയാം ” മാഷ് തലയാട്ടിക്കൊണ്ടുപറഞ്ഞു.<br />
“അപ്പോള്‍ പിന്നെ എന്തിനാണ് പുതിയ ഒരു അദ്ധ്യാപക ദിനം എടുത്തത് , മാഷേ ?”<br />
“ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചപ്പോള്‍ അത് മതേതര ഇന്ത്യയാണ് . അതുകൊണ്ടാണ്<br />
പുതിയ ഒന്ന് കണ്ടെത്തേണ്ടിവന്നത് .”<br />
“മാഷമ്മാര്ക്ക് ദിനമുണ്ട് ; പക്ഷെ വിദ്യാര്‍ത്ഥികള്‍ക്കോ ? അവര്‍ക്ക്<br />
ആഘോഷിക്കുവാന്‍ ദിനമുണ്ടോ ?”<br />
കുസൃതിക്കുട്ടന് പരിഭവത്തൊടെ പറഞ്ഞു.<br />
“കുസൃതിക്കുട്ടന് ശിശുദിനത്തെക്കുറിച്ച് മറന്നോ ” മാഷ് ചോദിച്ചു.<br />
“ഓ ശിശുദിനം........” കുസൃതിക്കുട്ടന് എന്തോ ആലോചിച്ചവണ്ണം നിറുത്തി<br />
പെട്ടെന്ന് മാഷിന്റെ ഭാര്യ പൂമുഖത്തേക്കുവന്നു .അവര്‍ക്ക് സര്‍ക്കാര്‍ ഓഫീസില്‍<br />
ഗുമസ്ഥപ്പണിയാണ് .<br />
“നിങ്ങള്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ടീച്ചേഴ്സ് ഡേ യാ . അതായത്<br />
ജോലിക്കും പോകേണ്ട പഠിക്കാനും പോകേണ്ട . പക്ഷെ , എന്റെ കാര്യം<br />
അങ്ങനെയല്ല.”<br />
“എന്തു പറ്റി ?” കുസൃതിക്കുട്ടന് ചോദിച്ചു<br />
“ഞങ്ങള്‍ ഗുമസ്ഥന്മാര്ക്ക് എന്ത് ഡേ യാ ഉള്ളത് ആഘോഷിക്കാന്‍ ? പത്തുതൊട്ട്<br />
അഞ്ചുമണിവരെ എഴുത്തു പണി . ഞായറാഴ്ച മാത്രം അവധി. എന്നാല്‍ ഈ<br />
മാഷന്മാര്‍ക്കോ ? എല്ലാ ശനിയാഴ്ചയും മുടക്ക് . ഓണം അവധി , ക്രിസ്തുമസ് അവധി,<br />
പെരുന്നാ ള്‍ അവധി , സമ്മര്‍ വെക്കേഷന് രണ്ടുമാസം അവധി .... മഴ കൂട്ടിപ്പിടിച്ചാല്‍ അവധി .... ഇങ്ങനെ പോകുന്നു അവധി പരമ്പര ....”<br />
“സറണ്ടര്‍ ലീവ് ഞങ്ങള്‍ക്ക് ഇല്ലേ “ മാഷ് പരിഹസിച്ചു കൊണ്ടു പറഞ്ഞു<br />
“ഗുമസ്തന്മാര്‍ക്ക് ആഘോഷിക്കാന്‍ ഡേ ഇല്ലേ മാഷേ ”<br />
മാഷ് തലയാട്ടി .<br />
അത് ഉണ്ടെന്നോ , ഇല്ലെന്നോ എടുക്കാം എന്ന അര്‍ഥത്തില്‍........<br />
ഉടന്‍ കുസൃതി ക്കുട്ടന് പറഞ്ഞു .<br />
“അതിനെന്താ ഇത്ര വിഷമിക്കാന്‍ മാഡം . പോയി ഒരു ടീച്ചറുടെ ജോലിക്ക് അപേക്ഷ<br />
കൊടുക്ക് . ടെസ്റ്റ് എഴുത് . ജോലി നേട് .അല്ലാതെ അദ്ധ്യാപക സുഖത്തെക്കുറിച്ച്<br />
അസൂയപ്പെടുകയല്ല വേണ്ടത് .”<br />
പിന്നെ അവിടെ മാഷിന്റെ ഭാര്യ ചര്‍ച്ചക്കായി നിന്നില്ല.<br />
അടുത്ത ദിവസം വിദ്യാര്‍ത്ഥി ദിവസത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് മാഷ് പറഞ്ഞു.<br />
കുസൃതിക്കുട്ടന് പോകാം നേരം പറഞ്ഞു<br />
“മാഷിന്റെ ഭാര്യ പറഞ്ഞത് നേരാ . ”<br />
ഒന്നു നിറുത്തി ഒരു കുസൃതിച്ചിരിയോടെ അവന് തുടര്‍ന്നു.<br />
“മാഷേ , എനിക്കും ഒരു മാഷാകണം ! ”<br />
“ഉന്നത വിദ്യാഭ്യാസ രംഗത്തു നോക്കിക്കോ ” മാഷ് ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.<br />
അവന് സമ്മതമാണെന്ന മട്ടില്‍ തലയാട്ടി നടന്നു പോയി<br />
<span class="Apple-style-span" style="font-size: x-large;"><u>വാല്‍ക്കഷണം </u></span>:<br />
1.നിങ്ങളെ ഒന്നാം ക്ലാസില്‍ പഠിപ്പിച്ച ടീച്ചര്‍ ആരാണ് ?<br />
2.നിങ്ങള്‍ക്ക് ഇഷ്ടമുള്ള ടീച്ചര്‍ ആരൊക്കെ ?<br />
3. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ടീച്ചര്‍ പഠിപ്പിച്ചിരുന്ന വിഷയം ഏതാണ് ?<br />
4.നിങ്ങളുടേ അദ്ധ്യാപകര്‍ പറഞ്ഞു തന്ന ഏതെങ്കിലും ഒരു കാര്യം ഓര്‍മ്മയില്‍ വരുന്നുണ്ടോ ?<br />
5.അത് നിങ്ങള്‍ നിങ്ങളുടേ കുടുംബാംഗങ്ങള്‍ക്ക് പറഞ്ഞു കൊടുത്തിട്ടുണ്ടോ ?<br />
6.നിങ്ങളുടെ ഏതെങ്കിലും അദ്ധ്യാപകരുമായി ഇപ്പോഴും ബന്ധമുണ്ടോ ?<br />
7.നിങ്ങള്‍ പഠിച്ച ഏതെങ്കിലും ഒരു വിദ്യാലയമായി ഇപ്പോഴും ബന്ധമുണ്ടോ ?<br />
8.ഒന്നാംക്ലാസിലെ നിങ്ങളുടേ ക്ലാസ് ലീഡര്‍ ആരായിരുന്നു?<br />
9.പ്രൈമറി ക്ലാസുകളിലെ ഏതെങ്കിലുമൊരു പദ്യത്തിലെ നാലുവരി ചോല്ലാമോ ?<br />
10.ആദ്യമായി ക്ലാസ് ഫോട്ടോ എടുത്തത് ഏത് ക്ലാസില്‍ വെച്ചാണ് ?<br />
11.അത് നിങ്ങളുടേ കൈവശം ഇപ്പോഴും ഉണ്ടോ ?<br />
12. ഇനിയും ഇങ്ങനെയുള്ള എത്രയോ ചോദ്യങ്ങള്‍ ? അവ നിങ്ങള്‍ക്ക് നിങ്ങളുടേതായി ഉണ്ടാക്കാവുന്നതേയുള്ളൂ . ഒരു അഞ്ചുമിനിട്ട് അതിനുവേണ്ടി നീക്കിവെച്ചുകൂടെ ?<br />
<br /></div>
കരിപ്പാറ സുനില്‍http://www.blogger.com/profile/05795461735382647084noreply@blogger.com0tag:blogger.com,1999:blog-5787764833615079317.post-36217401817752174052011-09-03T11:45:00.001+05:302011-09-03T11:52:00.479+05:3067.എന്താണ് WikiLeaks ?<div dir="ltr" style="text-align: left;" trbidi="on">
<br />
<br />
സാമൂഹ്യം മാഷ് ക്ലാസിലെത്തി .<br />
പത്താം ക്ലാസിലെ ഒന്നാമത്തെ പിരീഡാണ് .<br />
ആദ്യം പ്രസന്റ് എടുത്തു.<br />
തുടര്‍ന്ന് പാഠഭാഗത്തിലേക്കു പ്രവേശിക്കും മുമ്പത്തെ സീറോ അവര്‍ .<br />
മാഷിന്റെ സീറോ അവര്‍ ക്ലാസിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇഷ്ടമാണ് .<br />
കാരണം പ്രസ്തുത ദിവസത്തെ സംബന്ധിച്ച കാര്യങ്ങളായിരിക്കും ചര്‍ച്ചക്ക് വരിക.<br />
ചിലപ്പോള്‍ , പത്രവാര്‍ത്തകളോ , അല്ലെങ്കില്‍ സംശയങ്ങളൊ ഒക്കെ ഈ സീറോ അവറില്‍ വന്നെന്നിരിക്കും . അഞ്ചുമിനിട്ടാണ് ഇതിനുവേണ്ടി നീക്കിവെച്ചിരിക്കുന്നത് .<br />
അതിനാല്‍ അന്നും പതിവുപോലെ മാഷ് ക്ലാസില്‍ ചോദിച്ചു<br />
“ ഇന്നത്തെ സീറോ അവറില്‍ എന്തെങ്കിലും കാര്യങ്ങള്‍ ചര്‍ച്ചചെയ്യുവാനുണ്ടോ ”<br />
ആരും ഒന്നും മിണ്ടിയില്ല<br />
“ഇല്ലെങ്കില്‍ നമുക്ക് പാഠഭാഗത്തിലേക്ക് കടക്കാം ” മാഷ് പറഞ്ഞു.<br />
അപ്പോള്‍ രണ്ടാമത്തെ ബഞ്ചിലിരുന്ന ഹസീന എണീറ്റു നിന്നു ചോദിച്ചു<br />
“മാഷേ ഒരു സംശയം ഉണ്ട് ? ”<br />
പറഞ്ഞാട്ടേ എന്ന മട്ടില്‍ മാഷ് തലയാട്ടി .<br />
ഹസീന ഉശിരോടെ പറഞ്ഞു<br />
“എന്താ മാഷേ വിക്കീലീക്ക്സ് ? ”<br />
മാഷിന് പെട്ടെന്ന് ഉത്തരം പറയാന്‍ പറ്റിയില്ല<br />
ക്ലാസില്‍ മൌനം<br />
വിക്കീലീക്ക്സില്‍ വന്ന വാര്‍ത്തകളെക്കുറിച്ച് മാഷും പത്രത്തില്‍ വായിച്ചിരുന്നു<br />
പക്ഷെ , വാര്‍ത്ത നല്കിയ ആവേശത്തില്‍ ഇത്തരമൊരു ‘സാധനം ’ എന്താണെന്ന് മാഷ് അന്വേഷിച്ചിരുന്നില്ല.<br />
പക്ഷെ , ക്ലാസിലെ കുട്ടി ചോദിച്ചപ്പോഴാണ് സംഗതി എന്താണെന്ന് അന്വേഷിക്കണമെന്ന് മാഷിനും തോന്നിയത്<br />
പെട്ടെന്ന് മൌനം ഭഞ്ജിച്ചുകൊണ്ട് മുന്ബെഞ്ചിലിരുന്ന സോനു എണീറ്റു നിന്നു ചോദിച്ചു<br />
“ മാഷേ , ഇതിന് വിക്കിപ്പീഡിയയുമായി വല്ല ബന്ധവുമുണ്ടോ ? . പേരു കേട്ടാല്‍ അങ്ങനെ ഒരു ബന്ധം തോന്നും ?”<br />
അപ്പോള്‍ മാഷിനും തോന്നി അങ്ങനെയുള്ള ഒരു സംശയം .<br />
ഒടുവില്‍ മാഷ് പറഞ്ഞു<br />
“ഞാനൊന്ന് ഇന്റര്‍നെറ്റില്‍ തപ്പട്ടെ . അടുത്ത ദിവസം കാര്യങ്ങള്‍ ഭംഗിയായി പറഞ്ഞുതരാം . നിങ്ങളും ഇതിനെ സംബന്ധിച്ച് വിവരശേഖരണം നടത്തൂ. അടുത്ത ദിവസം അതും അവതരിപ്പിക്കാം ”<br />
തുടര്‍ന്ന് ‘സീറോ അവര്‍ ’ അവസാനിപ്പിച്ച് മാഷ് പാഠഭാഗത്തിലേക്ക് പ്രവേശിച്ചു<br />
<span class="Apple-style-span" style="font-size: x-large;"><b><span class="Apple-style-span" style="color: red;"><u>വാല്‍ക്കഷണം :</u>1</span></b></span><br />
<u>1.എന്താണ് വിക്കിലീക്ക്സ് ?</u><br />
ഇത് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ്.പ്രധാനപ്പെട്ട<br />
വാര്‍ത്തകളും വിവരങ്ങളും പൊതുജനങ്ങള്‍ക്ക് എത്തിക്കുക എന്നതാണ് ഇതിന്റെ<br />
ലക്ഷ്യം . പ്രസിദ്ധീകരിക്കുന്ന വാര്‍ത്തയോടൊപ്പം യഥാര്‍ത്ഥ രേഖകളും വിക്കിലീക്ക്സ്<br />
പ്രസിദ്ധികരിക്കുന്നു. തന്മൂലംവഴി വായനക്കാരെ സത്യസന്ധമായ വാര്‍ത്തയാണെന്ന്<br />
ബോധ്യപ്പെടുത്തുന്നു. ഈ സംരംഭത്തിന്റെ പ്രവര്‍ത്തകര്‍ ലോകമെമ്പാടുമുണ്ട്.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhGJIUGmrTCBS-VLTp-tTKtgwSe9IQA2qjY57XIw8k-VvVT4KsIWul7JtC3KvWxHtvtS1Nxn4hlhS9O__WKjVNTONcb2PduB-L4MxZV4hHFbBrDjNp0H9q3r9kSXxuqRHFq1LKgNe8sCCI/s1600/1.bmp" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="184" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhGJIUGmrTCBS-VLTp-tTKtgwSe9IQA2qjY57XIw8k-VvVT4KsIWul7JtC3KvWxHtvtS1Nxn4hlhS9O__WKjVNTONcb2PduB-L4MxZV4hHFbBrDjNp0H9q3r9kSXxuqRHFq1LKgNe8sCCI/s400/1.bmp" width="400" /></a></div>
<div class="separator" style="clear: both; text-align: center;">
<br /></div>
<u>2.വിക്കിലീക്ക്സിന്റെ പ്രവര്‍ത്തനം എങ്ങനെ ?</u><br />
പൊതുജനങ്ങളുടെ മുന്നിലേക്ക് സത്യം വെളിച്ചത്തുകൊണ്ടുവരിക എന്നതാണ്<br />
പരമമായ ലക്ഷ്യം . അതുകൊണ്ടുതന്നെ പേര് വെളിപ്പെടുത്തുവാന്‍ ആഗ്രഹമില്ലാത്ത<br />
സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍<br />
വിവരങ്ങള്‍ തരുന്ന സ്രോതസ്സുകളെക്കുറിച്ച് രഹസമാക്കിവെക്കുകയും ചെയ്യുന്നു. <br />
വാര്‍ത്തകളുടെ അവതരണരീതി വിക്കിപ്പീഡിയയോട് സമാനമാണ്. എന്നുവെച്ച്<br />
വിക്കിപ്പീഡിയയുമായി ഇതിന് ബന്ധമൊന്നുമില്ല. ഈ സംരംഭത്തെ സംരക്ഷിക്കാനായി<br />
അടിസ്ഥാനതത്ത്വങ്ങളുമായി യോജിച്ച് പോകുന്ന കുറേ വക്കീലന്മാരും ഉണ്ട്.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgocHslR5Fn1GtgYBgCPwAIia1Pc8bLaOKcA1pn_-2796lfRGV5w7qSaHidVNc5mB_vR7Z8s6z16T8kHhNOeSSfkUb3jaJXavR1gCnnyFiR_l77nXUaiXPk7Gl6jiUNkBVNKd-M1Y38Xd8/s1600/2.bmp" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="348" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgocHslR5Fn1GtgYBgCPwAIia1Pc8bLaOKcA1pn_-2796lfRGV5w7qSaHidVNc5mB_vR7Z8s6z16T8kHhNOeSSfkUb3jaJXavR1gCnnyFiR_l77nXUaiXPk7Gl6jiUNkBVNKd-M1Y38Xd8/s400/2.bmp" width="400" /></a></div>
<br />
<u>3.ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുക വഴി എന്താണ് നേട്ടം ?</u><br />
വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുക വഴി കാര്യങ്ങള്‍ സുതാര്യമാവുകയാണ് ചെയ്യുന്നത് .<br />
അതായത് അഴിമതി ഇല്ലാതാവുന്നു. ഇത് നല്ലൊരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിന്<br />
സഹായിക്കുന്നു. സര്‍ക്കാരിലും സംഘടനകളിലും സ്ഥാപനങ്ങളിലും<br />
ജനാധിപത്യപ്രക്രിയക്ക് ശക്തിയേറുന്നു. ഒരു രാജ്യത്തെ സത്യസന്ധമാക്കി<br />
നിര്‍ത്തുന്നതില്‍ ആ രാജ്യത്തിലെ ജനങ്ങള്‍ക്കുമാത്രമല്ല പ്രസ്തുത രാജ്യത്തെ<br />
നിരീക്ഷിക്കുന്ന മറ്റുരാജ്യങ്ങളിലെ ജനങ്ങള്‍ക്കും പങ്കുണ്ടെന്ന് ഈ പ്രസ്ഥാനം<br />
വിശ്വസിക്കുന്നു.<br />
<br />
<u>4.ഇത്തരത്തില്‍ ലഭിക്കുന്ന അജ്ഞാത സ്രോതസ്സില്‍ നിന്നുള്ള വിവരങ്ങളെല്ലാം</u><br />
<u>സത്യകാണമെന്നുണ്ടോ ? അല്ലെങ്കില്‍ രേഖകള്‍ കെട്ടിച്ചമച്ചതായിക്കൂടെ</u>?<br />
ലഭിക്കുന്ന വിവരങ്ങള്‍ അപ്പാടെ പ്രസിദ്ധികരിക്കുകയല്ല ഇവിടെ ചെയ്യുന്നത് .<br />
ശരിയായ അന്വേഷണത്തിലൂടെ , ഒട്ടനവധിപേരില്‍ നിന്ന് ദത്തശേഖരണം നടത്തി<br />
വിവരങ്ങള്‍ ആധികാരികവും സമഗ്രവുമാണെന്ന് ബോധ്യപ്പെട്ടതിനു ശേഷം മാത്രമാണ്<br />
പ്രസിദ്ധീകരിക്കുന്നത് . ഇതിനു വേണ്ടിയാണ് വാര്‍ത്ത ശരിയാണെന്ന്<br />
ബോധ്യപ്പെടുത്തുന്ന യഥാര്‍ത്ഥരേഖകള്‍ പ്രസിദ്ധീകരിക്കുന്നത് .<br />
<br />
<u>5. ആരാണ് ഇതിന്റെ നടത്തിപ്പുകാര്‍ ?</u><br />
. വാര്‍ത്തകള്‍ സുതാര്യവും സത്യസന്ധവുമാണെന്ന് ആഗ്രഹിക്കുന്ന ഒരു കൂട്ടം<br />
ആളുകളാണ് ഇതിന്റെ പിന്നിലുള്ളത് . അതായത് പത്രപ്രവര്‍ത്തകള്‍ മാത്രമല്ല മറ്റ് പല<br />
മേഖലകളില്‍ പെടുന്ന വ്യക്തികള്‍ ഉണ്ടെന്ന് അര്‍ത്ഥം . ഒരു രാജ്യത്തില്‍ നിന്നുള്ള<br />
പ്രവര്‍ത്തകരല്ല ലോകമെമ്പാടുനിന്നുള്ള പ്രവര്‍ത്തകരുണ്ടെന്ന് അര്‍ത്ഥം.<br />
<br />
<u>6. വിക്കിലീക്ക്സിന് എന്തെങ്കിലും അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടോ ?</u><br />
താഴെ പറയുന്ന വയാണ് വിക്കിലീക്ക്സിനു ലഭിച്ചിട്ടുള്ള അവാര്‍ഡുകള്‍<br />
* 2008 Economist Index on Censorship Freedom of Expression award<br />
* 2009 Amnesty International human rights reporting award (New Media)<br />
<br />
<u><span class="Apple-style-span" style="font-size: x-large;"><b><span class="Apple-style-span" style="color: purple;">അനുബന്ധം </span></b></span></u><span class="Apple-style-span" style="font-size: x-large;"><b><span class="Apple-style-span" style="color: purple;">:</span></b></span><br />
<span class="Apple-style-span" style="color: purple;"><span class="Apple-style-span" style="font-size: x-large;"><b><a href="http://draft.blogger.com/goog_772680064">1.</a><span class="Apple-style-span" style="color: #001a5a; font-family: Meera, Rachana_w01, AnjaliOldLipi, Kartika; font-size: 21px; line-height: 21px;"><a href="http://expressmalayalam.com/ShowNews.aspx?NewsId=NDMx">വിക്കിലീക്ക്സ് വെബ്സൈറ്റും ജൂലിയന്‍ അസാന്‍ജും ഹോളിവുഡിലേക്ക്</a></span></b></span></span><br />
<span class="Apple-style-span" style="color: #001a5a; font-family: Meera, Rachana_w01, AnjaliOldLipi, Kartika; font-size: x-large;"><span class="Apple-style-span" style="font-size: 21px; line-height: 21px;"><b><a href="http://draft.blogger.com/goog_772680072">2.</a><span class="Apple-style-span" style="color: #0a1592; font-size: 24px; font-weight: normal; line-height: 22px;"><a href="http://www.mathrubhumi.com/tech/story-146077.html">വിക്കിലീക്ക്സിന് ബദല്‍ വരുന്നു- 'ഓപ്പണ്‍ലീക്ക്സ്'</a></span></b></span></span><br />
<div>
<span class="Apple-style-span" style="color: #0a1592; font-family: Meera, Rachana_w01, AnjaliOldLipi, Kartika; font-size: x-large;"><span class="Apple-style-span" style="font-size: 24px; line-height: 22px;"><br /></span></span></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj47aepOlanAanVE58TQLg36Kp2NDRABQ-q-eNj3zcCGS7Y_aVuowwznZq8-jAZ_2GOlbTUZXsZt_TEeTDz-UO1dakZmDHldhyJj8Tzo7Ojt0GQarMZIFrHIzyrf2dBDalCHnbOE6o4A3c/s1600/3.bmp" imageanchor="1" style="margin-left: 1em; margin-right: 1em;"><br /><img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj47aepOlanAanVE58TQLg36Kp2NDRABQ-q-eNj3zcCGS7Y_aVuowwznZq8-jAZ_2GOlbTUZXsZt_TEeTDz-UO1dakZmDHldhyJj8Tzo7Ojt0GQarMZIFrHIzyrf2dBDalCHnbOE6o4A3c/s400/3.bmp" width="386" /></a></div>
</div>
കരിപ്പാറ സുനില്‍http://www.blogger.com/profile/05795461735382647084noreply@blogger.com0tag:blogger.com,1999:blog-5787764833615079317.post-6874414385516323972011-09-03T11:16:00.000+05:302011-09-03T11:16:18.694+05:3066.മാഷും സമ്പൂര്‍ണ്ണയും വാഹന നമ്പറും<div dir="ltr" style="text-align: left;" trbidi="on">
<br />
<br />
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
<br /></div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
മാഷിന് പത്താം ക്ലാസിലെ ക്ലാസ് ചാര്‍ജ്ജുണ്ട്.</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
അതുകൊണ്ടുതന്നെ നടപ്പ് വാരം മാഷ് വളരേ തിരിക്കിലായിരുന്നു.</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
എ ലിസ്റ്റ് തയ്യാറാക്കേണ്ട പണിയുടെ വിവരശേഖരണം ഏകദേശം</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
<br /></div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
മുഴുവനായിക്കഴിഞ്ഞപ്പോഴാണ് സമ്പൂര്‍ണ്ണയുടെ വിവരശേഖരണം വന്നത് .</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
ഒരു തരത്തില്‍ പറഞ്ഞാല്‍ പണി കൂടിയെങ്കിലും സമ്പൂര്‍ണ്ണയുടെ കാര്യത്തില്‍</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
<br /></div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
ഇതുകൊണ്ട് എളുപ്പമായെന്ന് മാഷിനു തോന്നി.</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
മാഷ് കുട്ടികളോട് സമ്പൂര്‍ണ്ണയെക്കുറിച്ച് പറഞ്ഞു .</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
സമ്പൂര്‍ണ്ണ പ്രാബല്യത്തിലായാല്‍ നിങ്ങള്‍ക്ക് ഒരു നമ്പര്‍ ലഭിക്കുമെന്നും അതില്‍</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
നിങ്ങളുടെ എല്ലാ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടാകുമെന്നും പറഞ്ഞു.</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
തന്മൂലം ഭാവിയില്‍ പാസ്പോര്‍ട്ട് , ഡ്രൈവിംഗ് ലൈസന്‍സ് , വോട്ടര്‍ ഐ ഡി , പാന്‍</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
നമ്പര്‍ എന്നിവക്കൊക്കെ അപേക്ഷിക്കുമ്പോള്‍ അത് സുഗമമാവുമെന്നും മാഷ് പറഞ്ഞു.</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
തുടര്‍ന്ന് മാഷ് യൂണിക് ഐ ഡി നമ്പറിനെക്കുറിച്ചും ആധാറിനെക്കുറിച്ചും പറഞ്ഞു.</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
അമ്മയുടെ പേര് , പിതാവിന്റെ / രക്ഷിതാവിന്റെ പേര് , വിലാസം , ഫോണ്‍ നമ്പര്‍,</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
പഞ്ചായത്ത് ,ബ്ലോക്ക് -ജില്ലാ തലങ്ങള്‍ , ജനനതിയ്യതി , ജനനസ്ഥലം ,</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
തിരിച്ചറിയുവാനുള്ള രണ്ട് അടയാളങ്ങള്‍ , മുന്‍പ് പഠിച്ച സ്ക്കൂള് , ബ്ലഡ് ഗ്രൂപ്പ് , വാര്‍ഷിക</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
വരുമാനം , ടി സി നമ്പര്‍ ...........എന്നിങ്ങനെ ഒട്ടേറെ വിവരങ്ങള്‍ അതിനു വേണ്ടി</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
ശേഖരിക്കുവാനുണ്ടായിരുന്നു.</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
കുട്ടികള്‍ മുഴുവനായോ ഭാഗീകമായോ ഡേറ്റ കൊണ്ടുവന്നിരുന്നു.</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
<br /></div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
<br /></div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
അങ്ങനെ ഒരു ദിവസം .............</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
സമ്പൂര്‍ണ്ണക്കായി വിവരശേഖരണം നടത്തുന്ന സമയത്ത്............</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
മുന്‍ ബെഞ്ചിലെ മണ്‍സൂര്‍ എണീറ്റുനിന്നു.</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
ഈ തിരക്കുപിടിച്ച സമയത്ത് എന്തിനാണാവോ ഈ കുട്ടി എണീറ്റുനിന്നത് എന്ന മട്ടില്‍</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
<br /></div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
മാഷ് മണ്‍സൂറിനെ നോക്കി.</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
മാഷ് പറഞ്ഞു</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
“ഇപ്പോള്‍ അതും മിതും ചോദിച്ച് നീ എന്റെ സമയം കളയണ്ട . ഇത് സമ്പൂര്‍ണ്ണക്കായുള്ള</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
സമയമാണ് ”</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
“അതിനെക്കുറിച്ചുള്ള കാര്യത്തിനാ ഞാന്‍ എണീറ്റേ ” മണ്‍സൂര്‍ മറുപടി പറഞ്ഞു.</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
“എന്നാ പറയ് ” മാഷ് അസ്വസ്തതയോടെ പറഞ്ഞു.</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
“സമ്പൂര്‍ണ്ണ നടപ്പിലായാല്‍ ഓരോ കുട്ടിക്കും ഓരോ നമ്പറാണല്ലോ മാഷേ ?”</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
“അതെ , അതിനിപ്പോ എന്താ ” മാഷ് നീരസം ഉള്ളിലൊതുക്കി കടുപ്പിച്ച് പറഞ്ഞു.</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
“ഒന്നും ഉണ്ടായിട്ടല്ല , വീട്ടീന്ന് ചോദിക്കാന്‍ പറഞ്ഞ കാര്യമാ . സമ്പൂര്‍ണ്ണയില്‍ എനിക്ക്</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
നല്ല നമ്പര്‍ കിട്ടുവാന്‍ എത്ര കാശാ വേണ്ടത് ?”</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
മാഷ് മനസ്സിലാവാത്ത പോലെ ഇരുന്നു .</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
അത് കണ്ടാവണം ക്ലാസും അങ്ങനെത്തന്നെ ഇരുന്നത് .</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
അത് മനസ്സിലാക്കിയാവണം മണ്‍സൂര്‍ വിശദീകരണത്തിനു മുതിര്‍ന്നു.</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
“വാഹനത്തിന് നല്ല നമ്പര്‍ കിട്ടുവാനൊക്കെ പണം മുടക്കാറില്ലേ , അതുമല്ലെങ്കില്‍</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
വേണ്ട മൊബൈലില്‍ നമ്പര്‍ നല്ലത് കിട്ടുവാന്‍ നാം ഇന്‍ഫ്ലുവന്‍സ് ചെലുത്താറില്ലേ .</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
അതുപോലെ ഇതിനും.............” മണ്‍സൂര്‍ മുഴുവനാക്കിയില്ല.</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
ഇല്ല , അതിനു സാധിച്ചില്ല</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
കാരണം ക്ലാസില്‍ പൊട്ടിച്ചിരിമുഴങ്ങി.</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
മാഷും അറിയാതെ ചിരിച്ചുപോയി</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
ഈ പൊട്ടിച്ചിരി തന്നെ കളിയാക്കുന്നതായാണ് മണ്‍സൂറിനു തോന്നിയത്</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
അവന് വീണ്ടും എണീറ്റു നിന്നു പറഞ്ഞു</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
“ ഇതിപ്പോ അത്ര ചിരിക്കാനൊന്നുമുള്ള കാര്യല്ല . എന്റെ ചേട്ടന്റെ എസ് എസ് എല്‍ സി</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
പരീക്ഷയുടെ നമ്പറില്‍ ഒരു അക്കം മൂന്നു തവണ ആവര്‍ത്തിച്ചു വന്നിരുന്നു. അത് ഭാഗ്യ</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
നമ്പറാ . എന്തായാലും ഇക്കക്ക് എല്ലാത്തിലും എ പ്ലസ് ഉണ്ട് .”</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
ക്ലാസ് നിശ്ശബ്ദമായി .</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
അപ്പോഴേക്കും പിരീഡ് അവസാനിപ്പിക്കുന്നതിനുള്ള ബെല്‍ അടിച്ചതിനാല്‍ മാഷ് ക്ലാസ്</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
മുറിയില്‍ നിന്നുപോയി.</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
...............</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
.................</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
...............</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
ഉച്ച ഭക്ഷണ സമയത്തെ ഇന്റര്‍വെല്‍ .........</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
മാഷ് മണ്‍സൂറും ഇഷ്ടനമ്പറും സമ്പൂര്‍ണ്ണയുടേയും കഥ സ്റ്റാഫ് റൂമില്‍ പറഞ്ഞു.</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
അപ്പോഴാണ് അവിടെ അത്തരമൊരു സാധ്യതയെക്കുറിച്ച് ചര്‍ച്ച നടന്നത് .</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
“എങ്കിലും മണ്‍സൂര്‍ പറഞ്ഞ സാധ്യതയെ അപ്പടി തള്ളിക്കളയാന്‍ പറ്റില്ല. ” മലയാളം</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
മാഷ് പറഞ്ഞു.</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
“അതെ , സമ്പൂര്‍ണ്ണയില്‍ എസ് എസ് എല്‍ സി പരീക്ഷയുടെ രജിസ്റ്റര്‍ നമ്പര്‍ പോലെ</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
<br /></div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
സീരിയല്‍ ക്രമത്തിലായിരിക്കും ഓരോ നമ്പര്‍ വരിക.” സാമൂഹ്യം മാഷ് പറഞ്ഞു.</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
“പക്ഷെ , യൂണിക് ഐ ഡി നമ്പര്‍ വന്നാല്‍ എന്തായിരിക്കും അവസ്ഥ ?</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
അതിനെവിടെയാ സീരിയല്‍ ക്രമം ? വരുന്ന മുറക്കാവില്ലെ നമ്പര്‍ കൊടുക്കുക ?”</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
ഡ്രോയിംഗ് മാഷ് ചോദിച്ചു.</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
“അതു ശരിയാണല്ലോ . അതുവരെ മിണ്ടാതിരുന്ന കണക്കുമാഷ് പ്രതികരിച്ചു.”</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
<br /></div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
“എന്റെ വീട്ടിലെ ഫോണ്‍ നമ്പറില്‍ മൂന്ന് എന്ന അക്കം മൂന്നു പ്രാവശ്യം വരുന്നുണ്ട് ”</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
ഇംഗ്ലീഷ് മാഷ് പറഞ്ഞു.</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
“അതെങ്ങനെ കിട്ടി ” ഡ്രോയിംഗ് മാഷ് ചോദിച്ചു</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
ഇംഗ്ലീഷ് മാഷ് അതിനു മറുപടിയായി ഒരു പച്ചച്ചിരി ചിരിച്ചൂ</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
അവിടെ ഒരു നിശ്ശബ്ദത പരന്നു.</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
മൌനം ഭഞ്ജിച്ചുകൊണ്ട് കണക്കുമാഷ് പറഞ്ഞു</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
“ അപ്പോള്‍ ആധാറിന് ഫാന്‍സി നമ്പര്‍ കിട്ടാന്‍ എന്താ ചെയ്യാ ? ”</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
വീണ്ടും മൌനം ....</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
“മാഷ് ഒരു കാര്യം ചെയ്യ് , മണ്‍സൂറിനോട് ചോദിക്ക് . അപ്പോ ഉത്തരം കിട്ടും ”</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
സാമൂഹ്യം മാഷ് പറഞ്ഞു.</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
പെട്ടെന്ന് ക്ലാസ് കൂടുവാനുള്ള ബെല്‍ അടിച്ചതിനാല്‍ ‘ഫാന്‍സി നമ്പര്‍ ’ ചര്‍ച്ച്</div>
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px;">
അവിടെവെച്ച് അവസാനിപ്പിക്കേണ്ടിവന്നു</div>
<div>
<br /></div>
<div>
</div>
</div>
കരിപ്പാറ സുനില്‍http://www.blogger.com/profile/05795461735382647084noreply@blogger.com0tag:blogger.com,1999:blog-5787764833615079317.post-11737589297414040392011-07-26T20:45:00.001+05:302011-07-26T20:45:54.685+05:3065.ഫിസിക്സ് മാഷും ഊര്‍ജ്ജസംരക്ഷണ ക്ലബ്ബും<div dir="ltr" style="text-align: left;" trbidi="on">
<br />
മാഷ് സ്കൂളില്‍ ഊര്‍ജ്ജസംരക്ഷണ ക്ലബ്ബ് രൂപീകരിക്കാന്‍ തീരുമാനിച്ചു. കേരള വിദ്യുച്ഛക്തി ബോര്‍ഡും<br />
വിദ്യാഭ്യാസവകുപ്പും ചേര്‍ന്നു നടത്തുന്ന ‘നാളേക്കിത്തിരി ഊര്‍ജ്ജം ’ എന്ന പദ്ധതിയുടെ ഭാഗമായി<br />
ആയിരുന്നു അത് . 2011 ആഗസ്റ്റ് 1 മുതല്‍ 2012 മെയ് 1 വരെ ആണ് പ്രവര്‍ത്തന കാലം .<br />
മാഷ് , കാലത്തു തന്നെ ക്ലബ്ബ് രൂപീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.<br />
ഓരോ ക്ലാസിലും കയറിയിറങ്ങി താല്പര്യമുള്ള കുട്ടികളെ സംഘടിപ്പിച്ചു.<br />
അമ്പതുകുട്ടികള്‍ തികഞ്ഞപ്പോള്‍ , മാഷ് സംഘാടനം അവസാനിപ്പിച്ചു.<br />
അവരോടൊക്കെ ഉച്ചക്ക് ഇന്റര്‍വെല്‍ സമയത്ത് ക്ലബ്ബ് അംഗങ്ങളുടെ മീറ്റിംഗ് ഉണ്ടായിരിക്കുമെന്ന്<br />
അറിയിച്ചു.<br />
അങ്ങനെ ഉച്ചസമയത്തെ ഇന്റര്‍വെല്‍ ആഗതമായി .<br />
മാഷ് മീറ്റിംഗ് അറേഞ്ച് ചെയ്ത റൂമില്‍ എത്തി .<br />
പ്രസ്തുത മുറിയെ മള്‍ട്ടിമീഡിയ റൂം എന്നാണ് സ്കൂളില്‍ വിളിക്കാറ്.<br />
കാരണം അതില്‍ കമ്പ്യൂട്ടര്‍ , എല്‍ സി ഡി പ്രൊജെക്ടര്‍ , സ്ക്രീന്‍ എന്നിവ ഉണ്ട്.<br />
അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള മീറ്റിംഗ് നടക്കുമ്പോള്‍ സ്ലൈഡ് ഷോ കാണിക്കാറുമുണ്ട്.<br />
അത് കുട്ടികള്‍ക്ക് ഇഷ്ടമാണ് താനും .<br />
മാഷ് മീറ്റിംഗ് തുടങ്ങി .<br />
ഇത്തരത്തിലൊരു പരിപാടി തുടങ്ങുന്നതിന്റെ കാരണം കുട്ടികളെ ധരിപ്പിച്ചു .<br />
കുട്ടികള്‍ക്ക് നല്കുവാന് പോകുന്ന ഡയറിയെക്കൂറിച്ച് പറഞ്ഞു.<br />
അതില്‍ ഒരോ ദിവസത്തേയും മീറ്റര്‍ റീഡിംഗ് , വാട്ട് ഔവര്‍ മീറ്റര്‍ നോക്കി<br />
എഴുതേണ്ടതെങ്ങനെയെന്നും പറഞ്ഞു.<br />
മാത്രമല്ല , ഓരോ ദിവസവും ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് കുറക്കുവാനുപയോഗിക്കുന്ന<br />
മാര്‍ഗ്ഗങ്ങള്‍ എഴുതേണ്ട സ്ഥലവും കുട്ടികള്‍ക്ക് കാണിച്ചു കൊടുത്തു.<br />
വാട്ട് ഔവര്‍ മീറ്റര്‍ ഡിസ്ക് ടൈപ്പും ഇംപള്‍സ് ടൈപ്പും ഉണ്ടെന്നു പറഞ്ഞു.<br />
കുട്ടികള്‍ പല സംശയങ്ങളും ചോദിച്ചു ?<br />
നമ്മുടെ നാട്ടില്‍ ഏത് പവര്‍ഹൌസില്‍ നിന്നാണ് വൈദ്യുതി എത്തുന്നത് ?<br />
ഫാന്‍ സാവധാനത്തില്‍ കറങ്ങിയാല്‍ വൈദ്യുതി ലാഭിക്കാമോ ?<br />
ടി വി യുടെ ശബ്ദം കൂട്ടിയാല്‍ കൂടുതല്‍ പവര്‍ ചെലവാകുമോ ?<br />
വോള്‍ട്ടേജ് കുറഞ്ഞാല്‍ കറന്റ് കൂടുമോ ?<br />
ഒരു ബള്‍ബ് പ്രകാശിക്കുവാന്‍ രണ്ട് വയര്‍ വേണം . അതായത് ന്യൂട്രലും ഫേസും . ബള്‍ബ്<br />
പ്രകാശിക്കുമ്പോള്‍ ന്യൂട്രലില്‍ കറന്റ് ഉണ്ടാകുമോ ?<br />
എന്നിവയായിരുന്നു ചോദ്യങ്ങളില്‍ പ്രമുഖര്‍ .<br />
മാഷ് അവക്കൊക്കെ ഉത്തരം പറഞ്ഞു<br />
അങ്ങനെ അവസാനം ഡയറി പുരിപ്പിക്കേണ്ട ഘട്ടം വ്യക്തമാക്കി .<br />
എല്‍ സി ഡി ഉപയോഗിച്ച് പല ചിത്രങ്ങളും കാണിച്ചു .<br />
വൈദ്യുതിയുടെ ദുരുപയോഗം വിശദീകരിച്ചു.<br />
ഇത്തരത്തില്‍ ദുരുപയോഗം കുറക്കുകയാണെങ്കില്‍ ........<br />
ഒരോ വീട്ടിലും വൈദ്യുതി നിയന്ത്രിച്ച് ഉപയോഗിക്കുകയാണെങ്കില്‍ .....<br />
സി എഫ് എല്‍ ഉപയോഗിക്കുകയാണെങ്കില്‍ ......<br />
അനാവശ്യമായി വൈദ്യുത ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കയാണെങ്കില്‍<br />
നമ്മുടെ സംസ്ഥാനത്ത് എത്രമാത്രം വൈദ്യുതി ലാഭിക്കാമെന്ന് ഓര്‍ത്തുനോക്കൂ<br />
മാഷ് ഇത്രയും പറഞ്ഞ് നിറുത്തി.<br />
പിന്നേയും മാഷ് വൈദ്യുതി ലാഭിക്കാനുള്ള കാര്യങ്ങള്‍ പറഞ്ഞു.<br />
അപ്പോള്‍ ഏറ്റവും പിന്നിലെ നിരയില്‍ , പെണ് പിള്ളേരുടെ ഭാഗത്ത് ഒരു കുശുകുശുപ്പ് .....<br />
മാഷ് തറപ്പിച്ചു നോക്കി .<br />
“എന്താ കാര്യം” മാഷ് ചോദിച്ചു.<br />
അപ്പോള്‍ പിന്നില്‍ നിന്ന് ഒരു കുട്ടി എണീറ്റു നിന്നു പറഞ്ഞു<br />
“ മാഷേ , ഈ മുറിയില്‍ നമ്മള് എത്ര പേരുണ്ട് ? മാഷടക്കം 51 പേര് അല്ലേ . ഈ മുറിയില്‍ നാല് <br />
ഫാന്‍ കറങ്ങുന്നുണ്ട് , മാത്രമല്ല ആറ് ട്യൂബ് ലൈറ്റുകള്‍ കത്തുന്നുണ്ട് . ഊര്‍ജ്ജസംരക്ഷണ ക്ലബ്ബിന്റെ<br />
മീറ്റിംഗ് തന്നെ ഇങ്ങനെയായാല്‍ ..................“<br />
ക്ലാസിലാകെ കൂട്ടച്ചിരി.<br />
മാഷിന് ഒന്നും പറയാന്‍ പറ്റുന്നില്ല.<br />
“ഇത് ശബ്ദ മലിനീകരണത്തിനെതിരെ ശബ്ദമുയര്‍ത്തുന്നതുപോലെയാണ് .” പിന്നില്‍ നിന്ന് ഏതോ ഒരു<br />
വിരുതന് വിളിച്ചു പറഞ്ഞു.<br />
വീണ്ടും കൂട്ടച്ചിരിയുടെ തൃശൂര്‍ പൂരം .<br />
മാഷിന് മറുപടി പറയാന്‍ പറ്റുന്നില്ല.<br />
ഭാഗ്യത്തിന് ക്ലാസ് കൂടുവാനുള്ള ബൈല്‍ അടിച്ചതിനാല്‍ മാഷിന് മറ്റുപ്രശ്നങ്ങളൊന്നും ഉണ്ടായില്ല.<br />
<b><span class="Apple-style-span" style="font-size: x-large;"><span class="Apple-style-span" style="color: red;">വാല്‍ക്കഷണം :</span></span></b><br />
1.വൈദ്യുത ഫാന്‍ വേഗത്തില്‍ കറങ്ങുമ്പോള്‍ കൂടുതല്‍ വൈദ്യുതി വേണം . എന്നാല്‍ ഇലക് ട്രോണിക്<br />
റഗുലേറ്റര്‍ ഉള്ള ഫാനില്‍ ഇത് അത്ര കാര്യമല്ല.<br />
2.ടി വി ഉച്ചത്തില്‍ വെക്കുമ്പോള്‍ കൂടുതല്‍ വൈദ്യുതി ചെലവാകുമെങ്കിലും അതിന്റെ അളവ് വളരെ<br />
കുറവാണ് .<br />
3. വോള്‍ട്ടേജ് കുറഞ്ഞാല്‍ കറന്റ് കൂടുമെന്ന് സമവാക്യത്തില്‍ പറയാമെങ്കിലും ( P=VI)<br />
സാധാരണയായി വോള്‍ട്ടേജ് കുറയുമ്പൊള്‍ പവര്‍ കുറയുകയാണ് ചെയ്യുന്നത് .<br />
4. ബള്‍ബ് പ്രകാശിക്കുമ്പോള്‍ ഫേസിലും ന്യൂട്രലിലും ഒരേ അളവിലാണ് വൈദ്യുത പ്രവാഹ തീവ്രത (<br />
കറന്റ് )<br />
5.ഇന്ത്യയെ അഞ്ച് പവര്‍ റീജിയണ്‍ ആയി തരം തിരിച്ചിരിക്കുന്നു. ആന്ധ്ര ഉല്‍പ്പെടുന്ന റീജിയണിലാണ്<br />
കേരളം ഉള്ളത് . ഇതിലെ ജനറേറ്ററുകളെയെല്ലാം പാരലല്‍ ആയി ( സമാന്തരമായി )<br />
ഘടിപ്പിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ഒരു സ്ഥലത്തേക്കുള്ള വൈദ്യുതി ഇന്ന പവര്‍ ഹൌസില്‍<br />
നിന്നാണ് എന്നു പറയുവാന്‍ സാധിക്കുകയില്ല.<br />
6.കറന്റ് ബില്ലിലെ കണക്ട് ലോഡ് എത്രയെന്ന് എല്ലാവരും ശ്രദ്ധിക്കുന്നത് നന്ന്<br />
<b><span class="Apple-style-span" style="font-size: x-large;"><span class="Apple-style-span" style="color: blue;">ആശയസഹായം </span></span></b>:<br />
<b><span class="Apple-style-span" style="color: magenta;"><span class="Apple-style-span" style="font-size: x-large;">JEEJI FRANCIS - ENERGY MANAGEMENT CELL</span></span></b></div>
കരിപ്പാറ സുനില്‍http://www.blogger.com/profile/05795461735382647084noreply@blogger.com0tag:blogger.com,1999:blog-5787764833615079317.post-21124737543130197722011-05-23T08:13:00.001+05:302011-05-23T08:15:32.904+05:3064.ഭിക്ഷക്കാരനും വീട്ടമ്മയും ...................( ഹാസ്യം )ഉച്ച സമയം <br />
ഏകദേശം രണ്ടുമണിയായിക്കാണും .<br />
ഭിക്ഷക്കാരന് നടക്കുകയായിരുന്നു<br />
പുതിയ ഏരിയ ആണ്.<br />
ഒന്നു നന്നായി പരിചയപ്പെടണം .<br />
അതിനു പറ്റിയ സമയം ഇതാണ്.<br />
വഴിയില്‍ ആള് കുറവായിരിക്കും .<br />
വീടുകളില്‍ ചെന്നാലോ ഊണുകഴിഞ്ഞുള്ള ഉറക്കത്തില്‍ .....<br />
അല്ലെങ്കില്‍ ഊണുകഴിഞ്ഞുള്ള ടി വി കാണലില്‍ .....<br />
രണ്ടായാലും ഭിക്ഷക്കാരനെ സംബന്ധിച്ച് ഒന്നു തന്നെ!<br />
അതായത് പൂമുഖത്ത് ആളനക്കം കുറവ് .<br />
അത് പല ‘സാധ്യതകളേയും‘ തുറക്കുന്ന ഒന്നാണ് .<br />
അതുകൊണ്ടുതന്നെയാണ് കിളിപോലും പറക്കാന്‍ മടിക്കുന്ന ഈ ഉച്ച സമയം ഭിക്ഷക്കാരന് തിരഞ്ഞെടുത്തത് .<br />
അങ്ങനെ നോക്കിയപ്പോള്‍ ‘ലക്ഷണമൊത്ത ’ ഒരു വീടു കണ്ടു.<br />
പുതിയതാണ് ; പെയിന്റ് ചെയ്തീട്ട് മുഴുവനാക്കിയിട്ടുണ്ട്.<br />
എങ്കില്‍ ‘വല്ലതും ’ പുറത്തിട്ടിരിക്കാം .<br />
ഭിക്ഷക്കാരന് ഊഹിച്ചു.<br />
വളര്‍ത്തുനായ ഇല്ലെങ്കില്‍ .....<br />
ഒന്നു കൂടി രക്ഷപ്പെട്ടു<br />
പതുക്കെ ഗേറ്റില്‍ മുട്ടി .<br />
ഭാഗ്യം ; അത് പൂട്ടിയിട്ടില്ല.<br />
ഭിക്ഷക്കാരന് മുറ്റത്തേക്കു നടന്നു വന്നു .<br />
മുറ്റത്തെങ്ങും ‘പൊക്കാന്‍ ’ പറ്റിയ ഒന്നും പുറത്തിട്ടിട്ടില്ല.<br />
ചെടിച്ചട്ടികളില്‍ വിവിധ തരത്തിലുള്ള ചെടികള്‍ ഉണ്ട് <br />
കണ്ടാലറിയാം ; എല്ല്ലാം വിലകൂടിയ തരത്തിലുള്ളവയാണെന്ന്.<br />
ചെറിയ പ്ലാസ്റ്റിക്ക് കവറുകളില്‍ മൂന്നു നാല് അഡീനിയവും യൂഫോബിയയുമൊക്കെ ഇരിക്കുന്നുണ്ട്.<br />
അവ ഭിക്ഷക്കാരനെ നോക്കി പുഞ്ചിരിക്കുന്നുമുണ്ട് .<br />
ഭിക്ഷക്കാരന് ഒന്നാലോചിച്ചു<br />
ചെടികള്‍ക്ക് ‘മോഷണ വാല്യൂ‘ ഉണ്ടായിരുന്നെങ്കില്‍ ....<br />
എങ്കില്‍ പ്രയാസമില്ലായിരുന്നു<br />
എത്ര വീടുകളില്‍ നിന്ന് അവ ആരും കാണാതെ എടുക്കാമായിരുന്നു.<br />
പക്ഷെ , അങ്ങനെയൊരു സാധ്യത എന്തേ പല ഭിക്ഷക്കാരും മനസ്സിലാക്കാത്തേ .<br />
ചെടി നശിച്ചു പോക്കുമെന്ന കാര്യം കൊണ്ടാവാം .<br />
പക്ഷെ , ഇപ്പോഴത്തെ ചെടിക്കൊക്കെ എന്താ വില?<br />
ചെടിക്കു കൊടുക്കുന്ന വളത്തിനോ ?<br />
പട്ടിണി മരണം കൊണ്ട് വാര്‍ത്ത സൃഷ്ടിക്കുന്ന ഈ നാട്ടിലാണ് ചെടിക്ക് ഫാസ്റ്റ് ഫുഡ് നല്‍കുന്നത് .<br />
ഇങ്ങനെയുള്ള വരുടെ വീട്ടില്‍ ചെടിയായി ജനിച്ചാല്‍ മതിയായിരുന്നു<br />
എന്താ സുഖം .<br />
ചില വീട്ടമ്മമാര്‍ ചെടിക്ക് ആട്ടിന്‍ പാല് ഒഴിച്ചു കോടുക്കുമത്രെ !!<br />
ഓരോ ചെടിയുടെ തലയിലെഴുത്ത് ; എന്നല്ലാതെ എന്തു പറയാന്‍ .<br />
ഭിക്ഷക്കാരന് ചുറ്റും നോക്കി .<br />
ആരേയും കാണുന്നില്ല.<br />
തന്റെ സ്ഥിരം ‘കോളിംഗ് ’ ബെല്ലായ ‘അമ്മാ ‘ വിളി നടത്തി.<br />
ഒന്നല്ല ; പലവട്ടം.<br />
എന്നീട്ടും ആരും പുറത്തുവന്നില്ല.<br />
മുറ്റത്തെ കൂട്ടില്‍ കിടക്കുന്ന ‘ ഡാഷ് ’ പോലും മൈന്‍ഡ് ചെയ്തില്ല.<br />
അപമാനം സഹിക്കാം ; പക്ഷെ അവഗണന അത് ഭിക്ഷക്കാരന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.<br />
കാലം പോകുന്ന പോക്കേ .<br />
ഭിക്ഷക്കാരന് പിന്നെ അമാന്തിച്ചില്ല .<br />
കോളിംഗ് ബെല്ല്ലമര്‍ത്തി.<br />
ഒരു മിനിട്ടു കഴിഞ്ഞു .<br />
ഏറെ തടിച്ച ഒരു വീട്ടമ്മ വാതില്‍ തുറന്നു പുറത്തേക്കു വന്നു<br />
കഴുത്തില്‍ ‘കട്ടിയുള്ള ’ സ്വര്‍ണ്ണമാല അവര്‍ ധരിച്ചിട്ടൂണ്ട് .<br />
വെറുതെയല്ല സ്വര്‍ണ്ണത്തിന് വില കൂടുന്നത് .<br />
ഇവറ്റകളുടെയൊക്കെ ‘തറവില ’ കൂട്ടാന്‍ ഇങ്ങനെ സ്വര്‍ണ്ണം പണിതിട്ടാന്‍ ഇനിയും സ്വര്‍ണ്ണത്തിന് വില കൂടിയതുതന്നെ <br />
ഒരു പോത്തായാണ് ഈ തടിച്ച സ്ത്രീ ജനിച്ചിരുന്നെങ്കില്‍ നല്ല വില കിട്ടുമായിരുന്നു.<br />
ഭിക്ഷക്കാരന് തമാശക്ക് അങ്ങനെ ചിന്തിച്ചു.<br />
ഹോട്ടലിലെ പോത്തിറച്ചിയുടെ വിലകൂടിയത് ഭിക്ഷക്കാരനെ ഏറെ വിഷമിപ്പിച്ചിരുന്നു<br />
കാര്യം മനസ്സിലാക്കിയ വീട്ടമ്മ പറഞ്ഞു.<br />
“ഇവിടെ ഒന്നും തരാന്‍ ഇല്ല .”<br />
ലക്ഷങ്ങള്‍ മുടക്കി പണിത വീട് .<br />
മുന്നിലെ തോട്ടം തന്നെ സെറ്റ് ചെയ്യാന്‍ ലക്ഷത്തില്‍ കൂടുതല്‍ വന്നീട്ടുണ്ട് .<br />
എന്നീട്ടാണ് എന്തെങ്കിലും ഭിക്ഷ കൊടുക്കേണ്ട കാര്യത്തില്‍ ഈ മനോഭാവം .<br />
ഭിക്ഷക്കാരനു ദേഷ്യം വന്നു .<br />
ഭിക്ഷക്കാരന് അവരെ തറപ്പിച്ചു നോക്കി .<br />
“എന്തെങ്കിലും ഭിക്ഷ തന്നില്ലെങ്കില്‍ .....................”<br />
ഭിക്ഷക്കാരന് പറഞ്ഞ വാചകം പൂര്‍ത്തിയാക്കിയില്ല.<br />
പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ ആ ഭീഷണിയുടെ ഇഫക്ട് കുറഞ്ഞു പോകുമെന്ന കാര്യം ഭിക്ഷക്കാരന് നല്ല വണ്ണം അറിയാമായിരുന്നു.<br />
ഭിക്ഷക്കാരന് തുടര്‍ന്നു “ ഇങ്ങനെ ഭിക്ഷതരാഞ്ഞ വീട്ടില്‍ ഞാന്‍ ചെയ്തത് എന്താന്ന് അറീയോ ?”<br />
വീട്ടമ്മയുടെ മുഖ ഭാവം മാറി.<br />
അവര്‍ ഭിക്ഷക്കാരനെ നോക്കി .<br />
ശല്യം ; എന്തെങ്കിലും കൊടുത്ത് പറഞ്ഞു വിടുകതന്നെ <br />
അതാണ് ബുദ്ധിയെന്ന് വീട്ടമ്മക്കു തോന്നി .<br />
എന്തിനാ വെറുതെ ഒരുരൂപയുടെ കാര്യത്തില്‍ ‘കശപിശ’ ക്കു നില്ക്കുന്നേ ...<br />
ഇത് കേട്ട് വീട്ടിലുള്ള അതിഥികള്‍ക്ക് അസ്വസ്തത ഉണ്ടാക്കുന്നതെന്തിനാ?<br />
ഇനി അതുമല്ല ; ഇയാള്‍ തന്നെ എന്തെങ്കിലും ചെയ്താല്‍ ............<br />
അത് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ <br />
അവര്‍ അകത്തു പോയി<br />
ഒറ്റ രൂപയുടെ നാണയവുമായി തിരിച്ചു വന്നു.<br />
ഭിക്ഷക്കാരന് കൊടുത്തു.<br />
ഭിക്ഷക്കാരന് തൊഴുത് പിന്തിരിഞ്ഞു നടന്നു .<br />
അപ്പോള്‍ വീട്ടമ്മയുടെ ‘സീരിയലിലെ ആകാക്ഷ ’ പുറത്തുവന്നു <br />
“ അതേ , നിങ്ങള്‍ ഭിക്ഷകിട്ടാഞ്ഞപ്പോള്‍ അടുത്ത വീട്ടില്‍ എന്താ ചെയ്തേ ?”<br />
ഭിക്ഷക്കാരന് തിരിഞ്ഞു നിന്നു <br />
എന്നിട്ട് പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു<br />
“ ഞാന്‍ അവിടെ നിന്നു തിരിഞ്ഞു നടന്നു ; അത്ര തന്നെ”<br />
വീട്ടമ്മ ‘ലാന്‍ഡ് സ്കേപ്പില്‍ ’ ചമ്മിയ മട്ടില്‍ അവിടെ നിന്നു.<br />
ഭിക്ഷക്കാരന് അടുത്ത കസ്റ്റമറുടെ അടുത്തേക്ക് തിരക്കിട്ടു നടന്നു.കരിപ്പാറ സുനില്‍http://www.blogger.com/profile/05795461735382647084noreply@blogger.com0tag:blogger.com,1999:blog-5787764833615079317.post-10899942506915790282011-05-22T10:46:00.001+05:302011-05-22T10:46:35.366+05:3063.മാഷ് ബസ്സിലെ ലേഡീസ് സീറ്റിലിരുന്നാല്‍ .................നട്ടുച്ചസമയം.<br />
മാഷ് ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്ക്കുകയായിരുന്നു.<br />
അധിക സമയം ബസ് കാത്തുനില്ക്കേണ്ടിവന്നില്ല ; അതാ വരുന്നു മാഷിനു പോകേണ്ട ബസ്സ് .<br />
മാഷ് ബസ്സില്‍ കയറി .<br />
വലിയ തിരക്കില്ല.<br />
എങ്കിലും ഇരിക്കാന്‍ സീറ്റില്ല.<br />
പക്ഷേ............<br />
ബസ്സില്‍ , മുന്നിലായി സീറ്റൊഴിവുണ്ട് ....<br />
മാഷ് കണ്ടക്ടറെ നോക്കി ..<br />
അദ്ദേഹത്തിന് ഭാവഭേദമില്ല.<br />
മാഷ് രണ്ടു മിനിട്ടുനേരം നിന്നു .<br />
മുന്നിലെ ലേഡീസ് സീറ്റില്‍ ആളുവരുന്നതു കാണുന്നില്ല.<br />
എന്നാല്‍ അതില്‍ ഇരിക്ക തന്നെ - മാഷ് തീരുമാനിച്ചു.<br />
അങ്ങനെ മുന്നിലെ ഒഴിഞ്ഞുകിടക്കുന്ന ലേഡീസീറ്റുകളില്‍ ഏറ്റവും പിന്നിലത്തെ സീറ്റില്‍ മാഷിരുന്നു.<br />
പിന്നെ മാഷ് പുറത്തേക്കു നോക്കി കാഴ്ചകള്‍ കണ്ടിരുന്നു.<br />
അത് മാഷിന്റെ ഒരു സ്വഭാവമാണ് .<br />
ബസ്സില്‍ കയറി സീറ്റ് കിട്ടിയാല്‍ വഴിയോരക്കാഴ്ചകള്‍ കണ്ടുകൊണ്ടിരിക്കുക ; ഈ കാഴ്ചകളില്‍ മാഷ് പലപ്പോഴും <br />
<br />
മാഷിനെത്തന്നെ മറക്കാറുണ്ട് .<br />
അങ്ങനെ പത്തിരുപതു മിനിട്ടായിക്കാണും .<br />
അപ്പോഴാണ് പിന്നില്‍ നിന്ന് ഒരു പരുഷ ശബ്ദം .<br />
“പെണ്ണുങ്ങളുടെ സീറ്റില്‍ നിന്ന് എണീറ്റ് അവര്‍ക്ക് സീറ്റ് കൊടുക്ക് ”<br />
മാഷ് ഞെട്ടി തിരിഞ്ഞു നോക്കി .<br />
കണ്ടക്ടറുടെ കല്പനയാണ് .<br />
അദ്ദേഹം രൂക്ഷമായി മാഷിനെ നോക്കുന്നുമുണ്ട് .<br />
മറ്റു യാത്രക്കാരാകട്ടെ ‘ഇവന് ആള് പെശകാണല്ലോ ’ എന്ന മട്ടില്‍ കാര്യങ്ങള്‍ വീക്ഷിക്കുന്നുണ്ട് .<br />
“ചിലര്‍ ബസ്സില്‍ കയറിയാല്‍ സ്ത്രീകളുടെ സീറ്റിലേ ഇരിക്കൂ ” - ബാക്ക് സീറ്റിലിരുന്ന ഒരു ചെറുപ്പക്കാരന്റെ കമന്റ് .<br />
“പെണ്ണൂങ്ങളുടെ സീറ്റില്‍ ഇരിക്കാന്‍ പാടില്ല എന്നത് ആര്‍ക്കാ ഇപ്പോ അറിയാത്തേ ; ഇത് കരുതിക്കൂട്ടി തന്ന്യാ”<br />
സൈഡ് സീറ്റിലെ വൃദ്ധന് ഉറക്കെ പറഞ്ഞു.<br />
“വെറുതെ ബലം പിടിക്കണ്ട ; കഴിഞ്ഞ ദിവസം ഒരാള്‍ക്ക് പോലീസിന്റെ കയ്യില്‍ നിന്ന് ഇക്കാര്യത്തിന് ഫൈന്‍ കിട്ടിയതാ <br />
<br />
” കണ്ടക്ടര്‍ പറഞ്ഞു.<br />
ഇപ്പോള്‍ എല്ലാവരുടേയും ശ്രദ്ധ തന്നിലേക്കാണെന്നു മാഷിനു മനസ്സിലായി .<br />
ചിലരുടെ ഭാവത്തില്‍ ടി വി യിലെ ‘തരികിട’ ലൈവ് ഷോ കാണുന്നതുപോലെയാണ്.<br />
മാഷ് ചുറ്റും നോക്കി .<br />
ശരിയാണല്ലോ ; എല്ലാ ലേഡീസ് സീറ്റും ഫുള്‍ ആയിരിക്കുന്നു. <br />
രണ്ടു സ്ത്രീകള്‍ നില്‍ക്കുന്നുമുണ്ട്.<br />
അതും രണ്ടു ചെറുപ്പക്കാരികള്‍ ; മോഡേണ്‍ ആയി വസ്ത്രം ധരിച്ചവര്‍ ; സുന്ദരികള്‍ .<br />
കണ്ടക്ടറുടേയും പയ്യന്‍സിന്റേയും ധാര്‍മ്മികരോഷത്തിന്റെ പൊരുള്‍ മാഷിനു പിടികിട്ടി.<br />
വര്‍ദ്ധിച്ച ചമ്മലോടെ മാഷ് സീറ്റില്‍ നിന്ന് എണീറ്റു .<br />
<br />
സീറ്റിന്റെ തൊട്ടു പിറകിലായി നിന്നു.<br />
“ഒന്നുകൂടി പിന്നിലേക്കു വരാം ട്ടോ ; പിന്നില്‍ ധാരാളം സ്ഥലം ണ്ട് ”<br />
പയ്യന്‍സ് വീണ്ടും വാചാലനായി .<br />
പയ്യന്സിന്റെ കമന്റ് കേട്ട് ബസ്സിലുള്ളവര്‍ ഉറക്കെ ചിരിച്ചു .<br />
ഡ്രൈവര്‍ പോലും അത് അംഗീകരിക്കുന്ന മട്ടില്‍ ഹോണ്‍ രണ്ടു പ്രാവശ്യം മുഴക്കിയത് ബസ്സില്‍ വീണ്ടും കൂട്ടച്ചിരിക്ക് <br />
<br />
ഇടവരുത്തി.<br />
മാഷ് പ്രതികരിക്കാന്‍ നിന്നില്ല.<br />
സംഗതി പെശകാണെന്ന് മാഷിനു ബോധ്യമായി .<br />
മാഷ് വേഗം തന്നെ പിന്നിലേക്കുനീങ്ങി .<br />
പയ്യന്സിനെ നോക്കി .<br />
പയ്യന്‍സ് വിജയിച്ചമട്ടില്‍ മാഷിനെ നോക്കി .<br />
ബസ്സിലെ യാത്രക്കാരൊക്കെ ഇടക്കിടെ ഒളികണ്ണോടെ മാഷിനെ നോക്കുന്നുണ്ട് .<br />
മാഷ് ബസ്സിലെ എല്ലാവരേയും വീക്ഷിച്ചു.<br />
ഭാഗ്യം ; പരിചയക്കാര് ആരും തന്നെയില്ല ; ഉണ്ടായിരുന്നെങ്കില്‍ എന്തൊക്കെ കഥകളാ ഇതിന്റെ പേരില്‍ പരക്കുക.<br />
മാഷ് ആശ്വാസത്തോടെ ശ്വാസം വിട്ടു.<br />
മാഷ് വീണ്ടും മുന്നിലേക്കു നോക്കി .<br />
സീറ്റ് ഇപ്പോഴും കാലിയാണ്.<br />
ആ തരുണീമണികള്‍ ഇപ്പോഴും സീറ്റില്‍ ഇരുന്നീട്ടില്ല<br />
പയ്യന്‍സും അക്കാര്യം ശ്രദ്ധിക്കുന്നത് മാഷ് കണ്ടു.<br />
സുന്ദരിമാരെ സഹായിക്കാനുള്ള അവസരം പയ്യന്‍സ് വീണ്ടും പാഴാക്കിയില്ല<br />
“സീറ്റിലിരിക്ക് ചേച്ചി മാരെ ” <br />
പയ്യന്‍സ് ഉറക്കെ വിളിച്ചു പറഞ്ഞു <br />
കണ്ടക്ടര്‍ സാറും അതിനെ അനുകൂലിച്ച് അവരുടെ അടുത്ത് ചെന്ന് ഇരിക്കാന്‍ പറഞ്ഞു.<br />
പക്ഷെ...............................<br />
.......................................<br />
ആ സുന്ദരികള്‍ ഇരുന്നില്ല.<br />
അപ്പോള്‍ ലേഡീസ് സീറ്റില്‍ ഇരുന്ന വയസ്സായ ഒരു സ്ത്രീ പ്രതികരിച്ചു.<br />
“ ആ പാവം മനുഷ്യനെ അവിടെ നിന്നെണീപ്പിച്ചു ; ഇനി നിങ്ങള്‍ക്കെന്താ ആ സീറ്റില്‍ ഇരുന്നാല്‍ ....”<br />
“ഈ പ്രശ്നമൊക്കെ ഉണ്ടാക്കിയത് നിങ്ങള്‍ക്കു വേണ്ടിയല്ലേ “ വൃദ്ധന്റെ കമന്റ് .<br />
ബസ്സിലെ രാഷ്ടീയ അന്തരീക്ഷത്തിന്റെ മാറ്റം പയ്യന്സിനും പിടികിട്ടിയെന്നു തോന്നുന്നു .<br />
അവന് വിളിച്ചു പറഞ്ഞു <br />
“ചിലരെ സഹായിക്കാന്‍ പോയാ ഇതാ തരം ”<br />
കണ്ടക്ടര്‍ സാറും സുന്ദരികളെ രൂക്ഷമായി നോക്കി .<br />
ഇതൊക്കെ കേട്ടുകൊണ്ടിരുന്ന ഡ്രൈവര്‍ പ്രതികരണമെന്നോണം രണ്ടുവട്ടം ഹോണ്‍ മുഴക്കി .<br />
“നിങ്ങളെന്തെങ്കിലും വാ തുറന്ന് മിണ്ടുന്നുണ്ടോ ” വയസ്സായ സ്ത്രീ കോപത്തോടെ സുന്ദരിമാരെ നോക്കി പറഞ്ഞു .<br />
ഗത്യന്തരമില്ലാതെ സുന്ദരിമാരിലൊരുവള്‍ പിന്നിലേക്കുനോക്കി .<br />
ആദ്യം മാഷിനെ നോക്കി പുഞ്ചിരിച്ചു .<br />
എന്നീട്ടു പറഞ്ഞു .<br />
“അത് . എന്റെ മാഷാ ; ഏഴാം ക്ലാസില്‍ എന്നെ പഠിപ്പിച്ച മാഷ് . എന്നെ മാത്രമല്ല എന്റെ അനിയത്തിയായ ഇവളേയും <br />
<br />
പഠിപ്പിച്ചിട്ടുണ്ട് ”<br />
ബസ്സില്‍ പെട്ടെന്ന് ചന്ദ്രന്റെ പൂനിലാവു നിറഞ്ഞു.<br />
ബസ്സിലെ അന്തരീക്ഷം മാറിയതായി മാഷ് മനസ്സിലാക്കി.<br />
തന്റെ ശിഷ്യയുടെ പെരുമാറ്റത്തില്‍ നിന്ന് തന്നെക്കുറിച്ച് ബസ്സിലുള്ളവര്‍ മനസ്സിലാക്കിയിരിക്കുന്നു എന്ന കാര്യം മാഷ് <br />
<br />
അറിഞ്ഞു.<br />
അപമാനത്തിന്റെ കുഴിയിലേക്ക് വീണേക്കാവുന്ന താന്‍ ഇപ്പോള്‍ അഭിമാനത്തിന്റെ ശൃംഗത്തിലാണ് നില്‍ക്കുന്നത് എന്ന <br />
<br />
കാര്യം മാഷിന് മനസ്സിലായി .<br />
സുന്ദരിമാര്‍ ഇരുവരും മാഷിനെ നോക്കി വീണ്ടും പുഞ്ചിരിച്ചു.<br />
മാഷിന് അവരെ ഓര്‍മ്മവന്നു .<br />
വര്‍ഷങ്ങള്‍ വരുത്തിയ മാറ്റം കാരണം ആദ്യം മാഷിന് മനസ്സിലായില്ല എന്ന കാര്യം മാഷ് ഉറക്കെ പറഞ്ഞു.<br />
ഇതൊക്കെ കേട്ട് വണ്ടിയോടിച്ചിരുന്ന ഡ്രൈവര്‍ ഹോണ്‍ നീട്ടിയടിച്ചു തന്റെ പ്രതികരണം വ്യക്തമാക്കി.<br />
“ മാഷ് ആ സീറ്റിലിരുന്നോ “ വയസ്സായ സ്ത്രീ ഉറക്കെ പറഞ്ഞു.<br />
“ചെല്ല് മാഷേ ” വൃദ്ധനും നിര്‍ബന്ധിച്ചു.<br />
കണ്ടക്ടറും മൌനാനുവാദം നല്കുന്ന മട്ടില്‍ തലയാട്ടി.<br />
“എനിക്ക് അടുത്ത സ്റ്റോപ്പില്‍ ഇറങ്ങണം “ മാഷ് പറഞ്ഞു.<br />
“അപ്പോള്‍ ബസ്സിലെ സീറ്റിലെ വനിതാസംവരണം മാഷമ്മാര്ക്ക് ബാധകമല്ലേ ”<br />
പയ്യന്‍സ് സംശയം പ്രകടിപ്പിച്ചു.<br />
“നിന്റെ അച്ഛന് നിന്നെ വഴക്കു പറഞ്ഞാല്‍ നീ പോയി മാനനഷ്ടത്തിന് കോടതിയില്‍ കേസ് കൊടുക്കുമോ ” വൃദ്ധന് <br />
<br />
ആവേശത്തോടെ ചോദിച്ചു .<br />
പയ്യന്‍സ് അതിന് പ്രതികരിച്ചില്ല.<br />
യാത്രക്കാര്‍ അപ്പോഴും ചിരിച്ചു.<br />
കണ്ടക്ടര്‍ ബസ് നിറുത്തുവാനുള്ള ബെല്ലടിച്ചു.<br />
മാഷ് ബസ്സില്‍ നിന്നിറങ്ങി .<br />
കണ്ടക്ടര്‍ ഒരു ട്രീപ്പിള്‍ ബെല്ലടിച്ച് മാഷിനോട് യാത്ര പറഞ്ഞു.<br />
ഡ്രൈവര്‍ രണ്ടുപ്രാവശ്യം ഹോണ്‍ നീട്ടി മുഴക്കി മാഷിനോട് യാത്ര പറഞ്ഞു.<br />
മാഷ് സ്റ്റോപ്പില്‍ നിന്ന് ബസ്സിലെ യാത്രക്കാരെ നോക്കി .<br />
ബസ്സിലെ യാത്രക്കാര്‍ പിന്തിരിഞ്ഞ് മാഷിനെനോക്കുന്നുണ്ടായിരുന്നു.കരിപ്പാറ സുനില്‍http://www.blogger.com/profile/05795461735382647084noreply@blogger.com0tag:blogger.com,1999:blog-5787764833615079317.post-24826634645812667132011-04-24T18:40:00.001+05:302011-04-24T18:40:22.155+05:3062. . വിദ്യാര്‍ത്ഥികള്‍ക്ക് വോട്ടവകാശം വേണമെന്നോ ?ഒന്നാമത്തെ പിരീഡ് ......<br />
മാഷ് ക്ലാസിലെത്തി ........<br />
ഹാജര്‍ വിളിച്ചു...........<br />
രജിസ്റ്റര്‍ അടച്ചുവെച്ചു.<br />
<div class="separator" style="clear: both; text-align: left;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjMm0JNC7ugb1Jn3cJNKIJyPVQxOEXoHc1_zx8iAyNt8f38mDHf09LpM882KUQlU_-J9-ZgeQxBx_jGVvnbqrY6rDAS8EERcNViHz0KmsmQKvuOxjTNH5qNcr1rwHJHQXOwmLAEwsQ5ELU/s1600/blogmash.bmp" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjMm0JNC7ugb1Jn3cJNKIJyPVQxOEXoHc1_zx8iAyNt8f38mDHf09LpM882KUQlU_-J9-ZgeQxBx_jGVvnbqrY6rDAS8EERcNViHz0KmsmQKvuOxjTNH5qNcr1rwHJHQXOwmLAEwsQ5ELU/s1600/blogmash.bmp" /></a></div><br />
സാമൂഹ്യം മാഷാണ് ..<br />
അതുകൊണ്ടുതന്നെ പാഠമെടുത്തു തുടങ്ങുന്നതിനുമുമ്പേ അപ്പപ്പോഴത്തെ സാമൂഹിക പ്രസക്തിയുള്ള പലതും ക്ലാസില്‍ പറയാറുണ്ട്.<br />
അത് കുട്ടികള്‍ക്കും ഇഷ്ടമാണുതാനും .<br />
പാഠപുസ്തകവുമായി ബന്ധപ്പെട്ട പത്രവാര്‍ത്തകളാണ് മാഷിന്റെ ഈ അഞ്ചുമിനിട്ടുനേരത്തെ സീറോ അവറിലെ പ്രതിപാദ്യവിഷയം ആകാറുള്ളത് .<br />
ക്ലാസിലെ ഏത് മോശമായ കുട്ടിക്കുപോലും മാഷിന്റെ ഈ `‘സീറോ അവര്‍‘ വല്യിയ ഇഷ്ടമാണ് .<br />
അങ്ങനെ അന്നേദിവസത്തെ സീറോ അവര്‍ വിഷയം പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആയിരുന്നു.<br />
ഈ ടോപ്പിക്ക് പാഠഭാഗവുമായിരുന്നു.<br />
മാഷ് പ്രഭാഷണം തുടങ്ങി.<br />
ജനാധിപത്യരീതിയിലുള്ള തെരഞ്ഞെടുപ്പിന്റെ ചരിത്രം .....<br />
പണക്കാര്‍ക്കുമാത്രം വോട്ടവകാശമുള്ള അവസ്ഥ....<br />
നികുതിയടക്കുന്നവര്‍ക്ക് വോട്ടവകാശം ഉണ്ടായിരുന്ന രാജ്യങ്ങള്‍ ...<br />
വിദ്യാഭ്യാസമുള്ളവര്‍ക്ക് വോട്ടവകാശമുണ്ടായിരുന്ന അവസ്ഥ..<br />
സ്ത്രീകള്‍ക്ക് വോട്ടവകാശമില്ലായ്മ......<br />
ഇന്ത്യന്‍ ജനാധിപത്യം......<br />
ഇന്ത്യന്‍ ഭരണഘടന ....<br />
അതിന്റെ കരുത്തുകൊണ്ട് നാം ഇത്രനാളും ജനാധിപത്യമാര്‍ഗ്ഗത്തില്‍ക്കൂടി മുന്നേറുന്ന അവസ്ഥ...<br />
പാര്‍ളിമെന്റ് , നിയമസഭ എന്നിവയിലെ പൊളിറ്റിക്സും പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പോളിറ്റിക്സും തമ്മിലുള്ള വ്യത്യാസം ..<br />
എന്നിവയൊക്കെ ചുരുക്കി ലളിതമായി മാഷ് പറഞ്ഞ് അവസാനിപ്പിച്ചു.<br />
തുടര്‍ന്ന് പാഠപുസ്തകത്തിലേക്ക് നീങ്ങാന്‍ ആരംഭിക്കുമ്പോള്‍....<br />
ആമ്പിള്ളേരുടെ ബെഞ്ചില്‍ നിന്ന് കുശുകുശുപ്പ് ..<br />
“ എന്താ , അവിടെ ...” മാഷ് ഗൌരവത്തില്‍ ചോദിച്ചു<br />
“ അതേ , ഇവന് പറയാ....”<br />
“ എന്തുണ്ടെങ്കിലും എണീറ്റു നിന്ന് പറയ് “ മാഷ് ഗൌരവത്തിലായി.<br />
പിന്നെ ഒരനക്കവുമില്ല.<br />
പക്ഷെ , തൊട്ട് എതിര്‍വശത്തിരിക്കുന്ന പെണ്പിള്ളേരുടെ മുഖത്തെ പുഞ്ചിരിയില്‍ നിന്ന് എന്തോ ഉണ്ടായിട്ടുണ്ട് എന്ന് മാഷ് ഊഹിച്ചു.<br />
ചിലപ്പോള്‍ തന്റെ ഗൌരവം കണ്ടീട്ടയിരിക്കാം ഈ നിശ്ശബ്ദത .<br />
“ എന്തായാലും പറയ് “ മാഷ് ശാന്തനായി.<br />
മാഷിന്റെ മുഖഭാവം കുഴപ്പമില്ല എന്ന് കണ്ടീട്ടാവണം ...<br />
ബാക്ക് ബഞ്ചിലെ ഭരത് എണീറ്റു നിന്നുപറഞ്ഞു.<br />
“ മാഷേ കുട്ട്യോള്‍ക്ക് എന്താ വോട്ടവകാശം ഇല്ലാത്തേ ?”<br />
ക്ലാസ് പെട്ടെന്ന് പൊട്ടിച്ചിരിച്ചു.<br />
മാഷും ചിരിച്ചുപോയി.<br />
“ വോട്ടവകാശത്തിന് നിശ്ചിത പ്രായം വേണമെന്നറിയില്ലേ “ മാഷ് ചോദിച്ചു<br />
“അത് ഇനിയും കുറക്കുമോ എന്നാണ് അറിയേണ്ടത് “ ഇപ്പോള്‍ മഹേഷ് ആണ് ചോദിച്ചത് .<br />
<br />
“ പണ്ട് പെണ്ണുങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കും വിദ്യാഭ്യാസം ഇല്ലാത്തവര്‍ക്കുമൊക്കെ ചില രാജ്യങ്ങളില്‍ വോട്ടവകാം ഇല്ലായിരുന്നല്ലോ .അത് മാറി പ്രായപൂര്‍ത്തി വോട്ടവകാം വന്നില്ലേ . അതുപോലെ എന്നാ ഇനി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും വോട്ടവകാശം ലഭിക്കുക ?” ചോദിച്ചത് വാര്‍ഡുമെമ്പറുടെ മകളായ ഹസീനയാണ്.<br />
സംഗതിപുലിവാലായല്ലോ - മാഷ് ആലോചിച്ചു.<br />
ഇനി ഇപ്പോ എന്താ ചെയ്യാ....<br />
“ പ്രായപൂര്‍ത്തിയാകുന്നതോടെ നമുക്ക് കാര്യങ്ങളൊക്കെ തീരുമാനിക്കാനുള്ള പക്വത വരുന്നു. അതുകൊണ്ടാണ് പ്രായപൂര്‍ത്തി വോട്ടവകാശം നിലവില്‍ വന്നേ “ മാഷ് വിശദീകരിച്ചു.<br />
“ എന്റെ വടക്കേലെ ബഷീറിക്ക മന്ദബുദ്ധിയാ . എന്നീട്ട് ഇക്കക്കും പ്രായപൂര്‍ത്തിവോട്ടവകാശത്തിന്റെ പേരില്‍ വോട്ടുണ്ട് “ ഇടക്കുകയറി മുന്‍ബെഞ്ചിലിരിക്കുന്ന കമറുദ്ദീന് വെടിപൊട്ടിച്ചു.<br />
“അതന്നെ , അതുശരിയാണൊ മാഷേ “ ഹസീന വീണ്ടും ചോദിച്ചു.<br />
സ്കൂളിലെ ഉണ്ണിയാര്‍ച്ച എന്ന് പേരിന്നര്‍ഹയായവളാണ് . അതിനാല്‍ തന്നെ അവളോട് മല്ലടിക്കുമ്പോള്‍ സൂക്ഷിക്കണം.<br />
കഴിഞ്ഞ മാസം പുതിയതായി വന്ന ടീച്ചര്‍ ഹസീനയെ ചൂരലെടുത്ത് തല്ലുവാനൊരുങ്ങി .<br />
<div class="separator" style="clear: both; text-align: left;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiPGac59JUC9h2mHSzljeXqo2QQr-cJR_QTVdZ-70GBFIHO8_5a6juI5L-LpxjnhqF8vvff8PyI93mOfWxhMrtKUU05KtOwGRGhzbebZAkwzLQNdk1Iq6WE055UAm50Cp8j_CqGLVlqtfk/s1600/girl+haseena.bmp" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiPGac59JUC9h2mHSzljeXqo2QQr-cJR_QTVdZ-70GBFIHO8_5a6juI5L-LpxjnhqF8vvff8PyI93mOfWxhMrtKUU05KtOwGRGhzbebZAkwzLQNdk1Iq6WE055UAm50Cp8j_CqGLVlqtfk/s1600/girl+haseena.bmp" /></a></div>കുട്ടികളെ തല്ലുവാന്‍ പാടില്ല എന്നൊരു സര്‍ക്കാര്‍ ഓര്‍ഡര്‍ ഉണ്ടെന്നും അതിന്റെ ഫോട്ടോസ്റ്റാറ്റ് തന്റെ ഉമ്മയുടെ കയ്യിലുണ്ടെന്നും പറഞ്ഞ് ജൂനിയറായ ആ ടീച്ചറെ ക്ലാസിലിട്ട് വെള്ളം കുടിപ്പിച്ചവളാണ് ഹസീന .<br />
ആ ഹസീനയാണ് നിലവിലുള്ള ഭരണഘടനയെ ക്ലാസില്‍ വെച്ച് വെല്ലുവിളിച്ചുകൊണ്ട് ചോദിക്കുന്നത് .<br />
മാഷെങ്ങാനും ശരിയാണെന്നു പറഞ്ഞാല്‍ ....<br />
അത് ......... മാഷ് ഇങ്ങനെ പറഞ്ഞു എന്ന് നാട്ടിലറിയിക്കാനും മടിക്കാത്തവളാണ്.<br />
മാഷിനും അവളെ ഉള്ളാലെ പേടിയാണ് ; എങ്കിലും പുറത്തുകാണിക്കാറില്ല.<br />
ഒരു വിധത്തില്‍ അവളെ മണിയടിച്ച് ക്ലാസ് കൈകാര്യം ചെയ്യുകയാണ് പതിവ് .<br />
<br />
“ മാഷെ , അതുപോലെ വിദേശ ഇന്ത്യക്കാര്‍ക്കും വോട്ടുവേണം” കമറുദ്ദീന് വീണ്ടും എണീറ്റുനിന്നു പറഞ്ഞു.<br />
<div class="separator" style="clear: both; text-align: left;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgPCbfMPSF7WKqu6nrfIKVr6xcSpaE37KhW7GnqpnGESUskX7vDJyA6QzDFAdNZ347vQYHcfIN4UVsmVl35W4sZfWkf0rNpPgF-_ttZNyTOnsi0OoFeF9h3igqj1tVht2zrmjbGf9C_0tE/s1600/leader+on+blog.bmp" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgPCbfMPSF7WKqu6nrfIKVr6xcSpaE37KhW7GnqpnGESUskX7vDJyA6QzDFAdNZ347vQYHcfIN4UVsmVl35W4sZfWkf0rNpPgF-_ttZNyTOnsi0OoFeF9h3igqj1tVht2zrmjbGf9C_0tE/s1600/leader+on+blog.bmp" /></a></div>“ അവന്റെ ഉപ്പയും എളേപ്പമാരും ഗള്‍ഫിലാ . അതാ അവന് ഇങ്ങനെ പറയുന്നേ . അല്ലാതെ വിദേശ ഇന്ത്യക്കാരോട് സ്നേഹമുണ്ടായിട്ടൊന്നുമല്ലേ മാഷേ “ ഹസീന ഉച്ചത്തില്‍ വിളിച്ചൂ പറഞ്ഞു.<br />
ഇത്തിരിപോന്ന കമറുദ്ദീന് വലിയ ആളാവുന്നത് ഹസീനക്ക് പിടിക്കുന്നില്ല.<br />
“ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ഒരു വോട്ട് എന്നക്രമത്തിലായാലും മതി “ വിശ്വം പാറഞ്ഞു.<br />
“ അത് നാളികേരത്തിന്റെ കാര്യത്തില്‍ മതി , വോട്ടില്‍ വേണ്ട “ ഹസീന വിശ്വത്തിന്റെ കളിയാക്കിപ്പറഞ്ഞു .<br />
സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തെ നാളികേരമൊക്കെ വാങ്ങി കൊപ്രയാക്കി വില്‍ക്കുന്നത് വിശ്വത്തിന്റെ അച്ഛനാണ് . അയാളുടെ നാലുക്ക് ഒന്ന് എന്ന പ്രയോഗം നാട്ടില്‍ പാട്ടാണ് . അതിനോടുള്ള ദേഷ്യമാണ് അവിടേ പ്രകടമായത് .<br />
“അന്ധന്മാര്ക്കും വയസ്സായവര്‍ക്കും വോട്ട് ണ്ട് . എന്നീട്ടെന്താ ഞങ്ങക്ക് വോട്ടില്ലാത്തെ “ ഭരത് ആവേശത്തില്‍ വെച്ചുകാച്ചുകയാണ്.<br />
ഇപ്പോള്‍ ക്ലാസില്‍ ഭരതായി ശ്രദ്ധാകേന്ദ്രം !<br />
ഹസീന ഭരതിനെ എതിര്‍ത്തില്ല.<br />
കാരണം ഹസീനക്ക് ഭരതിനെ നേരിട്ടെതിര്‍ക്കാനുള്ള ധൈര്യം പോരാ. വായിച്ചുള്ള അറീവ് ഭരതിന് കൂടുതലാണ് . അതുതന്നെ കാര്യം .<br />
“തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ത്ഥികള്‍ക്കും സംവരണം വേണം “ കമറുദ്ദീന് വിട്ടുതരുന്ന മട്ടില്ല.<br />
“ അതില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രത്യേക സംവരണം വേണം” എങ്ങാനും അത് യാഥാര്‍ത്ഥ്യമായാല്‍ തനിക്ക് സീറ്റ് ഉറപ്പാക്കിക്കുകയാണ് ഹസീന .ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ഥിനികള്‍ക്ക് സംവരണമുള്ള ഡിവിഷനുകളുമുണ്ടായിരുന്നു.<br />
എന്തായാലും പോരേണ്ടതൊക്കെ പോരട്ടെ എന്നായി മാഷ് .<br />
അപ്പോള്‍ നിങ്ങളുടെ അഭിപ്രായത്തില്‍ എത്രാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ മുതലാണ് വോട്ടുവേണ്ടത് “എന്നായി മാഷ്<br />
“ പത്താം ക്ലാസ് “ ഉത്തരം കൂട്ടത്തോടെയായിരുന്നു.<br />
കാരണം ഇവര്‍ പത്തിലാണല്ലോ പഠിക്കുന്നത് .<br />
അതിന്റെ യുക്തി മാഷിന് പിടികിട്ടി.<br />
“ അപ്പോള്‍ ഒന്നുതൊട്ട് ഒമ്പതുവരെയുള്ളവര്‍ക്കുവേണ്ടെ വോട്ടവകാശം”<br />
മാഷ് ചോദിച്ചു.<br />
അവിടെ ഒരു നിശ്ശബ്ദത പടര്‍ന്നു.<br />
ഹസീന എതിര്‍ക്കുന്നില്ല.<br />
“ നഴ്സറി കുറ്റികള്‍ക്കും വേണ്ടെ വോട്ടവകാശം . അവര്‍ക്ക് തെരഞ്ഞെടുപ്പ് എന്താണെന്നു കൂടി അറിയില്ല”<br />
മാഷ് ഒന്നുകൂടി ചോദിച്ചു .<br />
ഇപ്പോ മാഷിന്റെ യുക്തി പിള്ളേര്‍ക്ക് കുറേശ്ശെ പിടികിട്ടി .<br />
:“ അപ്പോള്‍ എന്താ ചെയ്യാ , ഭരതേ “<br />
“ ശരിയാ , മാഷേ , ഒരടിസ്ഥാനം വേണം “ ഭരത് മറുപടി പറഞ്ഞു.<br />
“അതിന് ഏറ്റവും നല്ല അടിസ്ഥാനം പ്രായപരിധിതന്നെയാണ് “ മാഷ് നയം വ്യക്തമാക്കി.<br />
“ ഇനി ഇതിനെക്കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍ അതുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ നമ്മുടെ സ്കൂള്‍ ലൈബ്രറിയില്‍ നിന്നോ അല്ലെങ്കില്‍ അറിവുള്ളവരില്‍ നിന്നോ ചോദിച്ചറീഞ്ഞ് നാളത്തെ സീറോ അവറില്‍ നമുക്ക് അവതരിപ്പിക്കാം .<br />
മാഷ് ഒന്ന് ഇരുത്തി മൂളി<br />
“ നാളത്തെ സീറോ അവര്‍ വിഷയം ‘വിദ്യാര്‍ഥികളുടെ വോട്ടവകാശം‘ “ ഹസീന ഉറക്കെ പ്രഖ്യാപിച്ചു.<br />
തുടര്‍ന്ന് മാഷ് സമയം കളയാതെ പാഠഭാഗത്തേക്കു നീങ്ങി<br />
ഒന്നാമത്തെ പിരീഡുകഴിഞ്ഞ് സ്റ്റാഫ് റൂമിലേക്കു നീങ്ങുമ്പോള്‍ ‘വിദ്യാര്‍ത്ഥിവോട്ടവകാശ‘ ചര്‍ച്ചക്ക് ആധാരമായ വിഷയങ്ങളെക്കുറിച്ച് കൂടുതലായി പഠിക്കണമെന്ന് മാഷ് ഉറപ്പിച്ചൂ കഴിഞ്ഞിരുന്നു.കരിപ്പാറ സുനില്‍http://www.blogger.com/profile/05795461735382647084noreply@blogger.com0tag:blogger.com,1999:blog-5787764833615079317.post-53060783077108130562011-04-19T10:02:00.000+05:302011-04-19T10:02:25.310+05:3061. .സാമൂഹ്യം മാഷും ചില ഫുള്‍ഫോമുകളും<div dir="ltr" style="text-align: left;" trbidi="on">ഒരു ഒരുഴിവു ദിനത്തിലെ സുപ്രഭാതം .<br />
മലയാളം മാഷ് പൂമുഖത്തിരുന്ന് പ്രത്രം വായിക്കുകയായിരുന്നു ; ചായ അല്പാല്പം കുടിച്ചു കൊണ്ട് .<br />
അന്നേരമാണ് മാഷ് മുറ്റത്ത് ഒരു മുരടനക്കം കേട്ടത് <br />
മാഷ് പത്രത്തില്‍ നിന്ന് മുഖമുയര്‍ത്തി നോക്കി.<br />
മുറ്റത്ത് കുസൃതിക്കുട്ടന് നില്ക്കുന്നു.<br />
( കുസൃതിക്കുട്ടനെക്ക്കുറിച്ച് രണ്ട് വാക്ക് :- <br />
മാഷിന്റെ അയല്‍പ്പക്കത്തെ വീട്ടിലെ കുട്ടിയാണ് കുസൃതിക്കുട്ടന് ; തൊട്ടടുത്ത ഹൈസ്കൂളിലാണ് പഠിക്കുന്നത് . <br />
കുസൃതിക്കുട്ടന് ഇടക്കിടെ മാഷെ സന്ദര്‍ശിക്കാറുണ്ട് . പലപ്പോഴും പിടി കിട്ടാത്ത ചോദ്യങ്ങളുമായാണ് വരിക .) <br />
മാഷ് കുസൃതിക്കുട്ടനെ സ്വാഗതം ചെയ്തു.<br />
മാഷ് പത്രവായന തുടരുന്നതിനു മുമ്പേ കുസൃതിക്കുട്ടന് വീണ്ടും മുരടനക്കി .<br />
മാഷിനു കാര്യം മനസ്സിലായി .<br />
എന്തെങ്കിലും കാര്യമായ ചോദ്യങ്ങളുമായാണ് ഇപ്പോള്‍ കുസൃതിക്കുട്ടന് വന്നിരിക്കുന്നത് .<br />
അതിനാല്‍ മാഷ് മുഖവുര കൂടാതെ പറഞ്ഞു<br />
“ചോദ്യം വേഗം പറഞ്ഞാട്ടെ”<br />
പിന്നെ കുസൃതിക്കുട്ടന് മടിച്ചൂ നിന്നില്ല<br />
“ മാഷേ , വി . എസ് ന്റെ ഫുള്‍ ഫോം എന്താ ?”<br />
“വി .എസോ , അതെന്താ അത് “<br />
“അതെ മാഷേ , വി .എസ് . അച്ചുതാനന്ദന് ; നമ്മുടെ മുഖ്യമന്ത്രി ?”<br />
“ഓഹോ , അതാണോ കാര്യം ?” മാഷ് ചിന്തയിലാണ്ടു.<br />
പക്ഷെ ഉത്തരം പുറത്തേക്കു വന്നില്ല.<br />
“ എന്നാല്‍ പോട്ടെ മാഷേ “ കുസൃതിക്കുട്ടന് ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു.<br />
“എ.കെ. ആന്റണിയിലെ എ.കെ യുടെ ഫുള്‍ ഫോം പറയുവാന്‍ പറ്റുമോ ?”<br />
മാഷിന്റെ മുഖം മ്ലാനമായി <br />
“എന്നാല്‍ പോട്ടെ മാഷെ , ഇതാ ഒരു ലളിതമായ ചോദ്യം . കെ . കരുണാകരനിലെ കെ യുടെ പൂര്‍ണ്ണ രൂപം <br />
പറയുവാന്‍ പറ്റുമോ ?”<br />
മാഷിന് അതിനും ഉത്തരം പറയുവാന്‍ നിവൃത്തിയുണ്ടായില്ല.<br />
“എന്നാല്‍ ആ ചോദ്യവും പോകട്ടെ മാഷേ . എം.കെ . ഗാന്ധിയിലെ ‘എം.കെ ‘ യുടെ ഫുള്‍ ഫോം പറയുവാന്‍ <br />
പറ്റുമോ ?”<br />
“നീ യെന്താ , കാലത്തേ വന്ന് ആളെ കളിയാക്കുകയാണോ ?” മാഷ് ചൂടായി.<br />
“ക്ഷമിക്ക് മാഷേ . ഒന്നും കിട്ടാതെ പോകുന്നത് മാഷിന് ദോഷമല്ലേ എന്ന് വിചാരിച്ചാ .”<br />
കുസൃതിക്കുട്ടന് മാഷിനെ ആശ്വസിപ്പിച്ചു.<br />
അതിനാല്‍ മാഷ് കുസൃതിക്കുട്ടന് തൃപ്തികരമായ വിശദീകരണം നല്കുവാന് മുതിര്‍ന്നു.<br />
“മോനെ കുസൃതിക്കുട്ടാ ; ഞാന്‍ പഠിപ്പിക്കണത് ഏഴാം ക്ലാസിലെ സാമൂഹ്യമാ .ആ സാമൂഹ്യം പാഠപുസ്തകത്തില്‍ <br />
നീ ഈ പറേണ ചോദ്യം ഒന്നും ഇല്ല. പിന്നെ എങ്ങന്യാ എനിക്ക് നീ ചോദിക്കണ ചോദ്യത്തിന് ഉത്തരം <br />
പറയുവാന്‍ പറ്റാ”<br />
“എങ്കിലും ഒരു സാമൂഹ്യം മാഷിന് ആനുകാലിക സംഭവങ്ങളെക്കുറിച്ച് അറിവ് വേണ്ടെ “<br />
ഈ ചോദ്യം കേട്ട് ഇരുവരും തിരിഞ്ഞു നോക്കി . <br />
ചോദ്യകര്‍ത്താവായ മാഷിന്റെ ഭാര്യ , ബാങ്ക് ജീവനക്കായി , പിന്നില്‍ നിന്ന് പരിഹാസച്ചിരി ചിരിക്കുന്നു.<br />
അവര്‍ തുടര്‍ന്നു.<br />
“അതേയ് വെറുതെ ഇരുന്ന് പത്രം വായിച്ചോണ്ടൊന്നും ഈ കാര്യങ്ങള്‍ക്ക് ഉത്തരം പറയുവാന്‍ പറ്റില്ല. അതിന് <br />
അതിന്റേതായ പുസ്തകങ്ങള്‍ എടുത്ത് വായിക്കണം . എന്നാലേ ശരിയാവൂ”<br />
മാഷ് ഒന്നും മിണ്ടിയില്ല; കുസൃതിക്കുട്ടന് വേഗം സ്ഥലം കാലിയാക്കി; തുടര്‍ന്നുണ്ടാകാവുന്ന ക്രമസമാധാന <br />
ലംഘനങ്ങളെക്കുറിച്ച് ഓര്‍ത്തുകൊണ്ട് !!<br />
<br />
<span class="Apple-style-span" style="color: red; font-size: x-large;"><b>വാല്‍ക്കഷണം:</b></span><br />
<br />
1.വി.എസ് .അച്ചുതാനന്ദന് - വേലിക്കകത്ത് ശങ്കരന് അച്യുതാനന്ദന്;<br />
2.എ.കെ ആന്റണി : അറയ്ക്കപറമ്പില്‍ കുരിയന്‍ ആന്റണി<br />
3.ഇ.കെ.നായനാര്‍: ഏറമ്പാല കൃഷ്ണ൯ നായനാ൪ <br />
4.ഒ.എന്‍.വി കുറുപ്പ് : ഒറ്റപ്ലാക്കല്‍ നമ്പിയാടിക്കല്‍ വേലു കുറുപ്പ്<br />
6. ഐ.വി .ശശി : Irruppam Veedu Sasidaran<br />
7.K. J. Yesudas : കാട്ടശ്ശേരി ജോസഫ് യേശുദാസ്<br />
9 . വി.കെ.എന്‍ : Vadakkke Koottala Narayanankutty Nair<br />
10.എം .ടി .വാസുദേവന്‍ നായര്‍ : മഠത്തില്‍ തെക്കെപാട്ട് വാസുദേവന്‍ നായര്‍<br />
<div><br />
</div></div>കരിപ്പാറ സുനില്‍http://www.blogger.com/profile/05795461735382647084noreply@blogger.com0tag:blogger.com,1999:blog-5787764833615079317.post-1626465024148201602011-04-18T08:33:00.000+05:302011-04-18T08:33:05.209+05:3060. ..മലയാളം മാഷും ഒരു അക്ഷരമാറ്റവും ( ഹാസ്യം )<div dir="ltr" style="text-align: left;" trbidi="on">ഒരു ഒരുഴിവു ദിനത്തിലെ സുപ്രഭാതം .<br />
മലയാളം മാഷ് പൂമുഖത്തിരുന്ന് പ്രത്രം വായിക്കുകയായിരുന്നു ; ചായ അല്പാല്പം കുടിച്ചു കൊണ്ട് .<br />
അന്നേരമാണ് മാഷ് മുറ്റത്ത് ഒരു മുരടനക്കം കേട്ടത് <br />
മാഷ് പത്രത്തില്‍ നിന്ന് മുഖമുയര്‍ത്തി നോക്കി.<br />
മുറ്റത്ത് കുസൃതിക്കുട്ടന് നില്ക്കുന്നു.<br />
( കുസൃതിക്കുട്ടനെക്ക്കുറിച്ച് രണ്ട് വാക്ക് :- <br />
മാഷിന്റെ അയല്‍പ്പക്കത്തെ വീട്ടിലെ കുട്ടിയാണ് കുസൃതിക്കുട്ടന് ; തൊട്ടടുത്ത ഹൈസ്കൂളിലാണ് പഠിക്കുന്നത് . <br />
കുസൃതിക്കുട്ടന് ഇടക്കിടെ മാഷെ സന്ദര്‍ശിക്കാറുണ്ട് . പലപ്പോഴും പിടി കിട്ടാത്ത ചോദ്യങ്ങളുമായാണ് വരിക .) <br />
മാഷ് കുസൃതിക്കുട്ടനെ സ്വാഗതം ചെയ്തു.<br />
മാഷ് പത്രവായന തുടരുന്നതിനു മുമ്പേ കുസൃതിക്കുട്ടന് വീണ്ടും മുരടനക്കി .<br />
മാഷിനു കാര്യം മനസ്സിലായി .<br />
എന്തെങ്കിലും കാര്യമായ ചോദ്യങ്ങളുമായാണ് ഇപ്പോള്‍ കുസൃതിക്കുട്ടന് വന്നിരിക്കുന്നത് .<br />
അതിനാല്‍ മാഷ് മുഖവുര കൂടാതെ പറഞ്ഞു<br />
“ചോദ്യം വേഗം പറഞ്ഞാട്ടെ”<br />
പിന്നെ കുസൃതിക്കുട്ടന് മടിച്ചൂ നിന്നില്ല; അവന് ഒരു കടലാസുകഷണം എടുത്തു കാണിച്ചു.<br />
എന്നീട്ട് മാഷോട് ചോദിച്ചു “ഇതില്‍ ഏതാ ശരി ?”<br />
മാഷ് കടലാസ് കഷണത്തിലേക്കു നോക്കി .<br />
അതില്‍ 1.അദ്ധ്യാപകന് , 2. അധ്യാപകന് എന്നും എഴുതിയിട്ടുണ്ട് .<br />
ഇതാണോ കാര്യം എന്ന മട്ടില്‍ മാഷ് പുഞ്ചിരിച്ചു.<br />
അതിനുശേഷം പറഞ്ഞു” ഇത് രണ്ടും ശരിയാണ്”<br />
“അതായത് “കുസൃതിക്കുട്ടന് നിഗമനത്തിലെത്തുവാനുള്ള തയ്യാറെടുപ്പു തുടങ്ങി.<br />
“ദ്ധ എന്ന അക്ഷരത്തിനു പകരം ' ധ' എന്ന അക്ഷരം ഉപയോഗിച്ചാല്‍ പ്രശ്നമില്ല എന്ന് അല്ലേ ”<br />
മാഷ് സംശയത്തിലാണെങ്കിലും അതെ എന്ന അര്‍ത്ഥത്തില്‍ ശാസ്ത്രീയ സംഗീതത്തെ വെല്ലുന്ന തരത്തില്‍ ഒന്നു മൂളി.<br />
ഉടന്‍ തന്നെ കുസൃതിക്കുട്ടന് വേറെ ഒരു കടലാസ് എടുത്തു കാണിച്ചു <br />
അതില്‍ ‘ബുദ്ധന് ’ എന്നെഴുതിയിട്ടുണ്ടായിരുന്നു. <br />
ഉടന്‍ തന്നെ കുസൃതിക്കുട്ടന് ചോദിച്ചു “ബുദ്ധന് എന്ന വാക്കില്‍‘ദ്ധ‘ ക്കു പകരം ‘ധ’ ഉപയോഗിക്കുവാന്‍ പറ്റുമോ ?<br />
”മാഷ് വല്ലാതായി .<br />
കുസൃതിക്കുട്ടന് വിട്ടില്ല “ ബുധന്‍ എന്ന വാക്കില്‍ ‘ധ’ ക്കു പകരം ‘ദ്ധ‘ ഉപയോഗിക്കുവാന്‍ പറ്റുമോ ?<br />
“അതിപ്പോ ....................” മാഷിന് ഉത്തരം പൂര്‍ണ്ണമാക്കുവാന്‍ സാധിച്ചില്ല.<br />
ഉടന്‍ തന്നെ കുസൃതിക്കുട്ടന് വേറെ ഒരു കടലാസ് എടുത്തു കാണിച്ചു <br />
അതില്‍ 1. സാവധാനം , 2. ആയുധം , 3. യുദ്ധം , 4.ബുദ്ധിമുട്ട് , 5. ബുദ്ധി , 6. ശ്രദ്ധ 7.മാധുരി ..... തുടങ്ങിയ ഒട്ടേറെ ‘ധ ’ യും ‘ദ്ധ’ യും ഉള്ള വാക്കുകള്‍ എഴുതിയിട്ടുണ്ടായിരുന്നു.<br />
“ഈ കടലാസില്‍ എഴുതിയ വാക്കുകളിലും ‘ധ’ യും ‘ദ്ധ‘ യും അന്യോന്യം മാറ്റുവാന്‍ കഴിയുമോ ? ”<br />
മാഷിന് താന്‍ വെട്ടില്‍ വീണിരിക്കുകയാണെന്ന് മനസ്സിലായി .<br />
എങ്കിലും മാഷ് ഒരു വിശദീകരണത്തിനു മുതിര്‍ന്നു.<br />
“ അതായത് , ഞാനൊക്കെ പഠിക്കുന്ന അവസരത്തില്‍ അദ്ധ്യാപകന് അന്ന വാക്കിന് ‘ദ്ധ’ എന്ന അക്ഷരം <br />
തന്നെയാണ് ഉപയോഗിക്കേണ്ടിയിരുന്നത് . പിന്നീട് ലിപി പരിഷകരണം വന്നപ്പോള്‍ ചില ഭേധഗതികള്‍ വരുത്തി. <br />
അതിന്റെ ഫലമായുണ്ടായതാണ് ഈ പ്രശ്നം . പ്രിന്റിംഗ് എളുപ്പമാക്കുന്നതിനു വേണ്ടിയായിരുന്നു ഈ ലിപി പരിഷ്കരണം <br />
നടത്തിയത് “<br />
മാഷ് , താന്‍ മൂന്നില്‍ പഠിക്കുമ്പോള്‍ മലയാളം കേട്ടെഴുത്തെടുത്ത് അദ്ധ്യപകനിലെ ‘ദ്ധ’ എന്ന അക്ഷരത്തിനു പകരം <br />
‘ധ’ എന്ന് തെറ്റിച്ചെഴുതി മലയാളം മാഷില്‍ നിന്ന് അടിവാങ്ങിയ സഹപാഠികളെ ഓര്‍ത്തു.<br />
“അപ്പോള്‍ എന്തുകൊണ്ട് മറ്റു വാക്കുകളിലും ഈ രീതി നടപ്പില്‍ വരുത്തിയില്ല ?“കുസൃതിക്കുട്ടന് വാശിയോടെ ചോദിച്ചു.<br />
മാഷിന് ഉത്തരം പറയാനായില്ല .<br />
അപ്പോള്‍ മാഷിന്റെ പിന്നില്‍ നിന്ന് ഒരു മുരടനക്കം കേട്ടു; ഇരുവരും തിരിഞ്ഞു നോക്കിയപ്പോള്‍ മാഷിന്റെ ഭാര്യ നില്ക്കുന്നു<br />
കോപം കൊണ്ട് കത്തിജ്വലിച്ച മട്ടിലാണ് നില്പ് ! പട്ടണത്തിലെ ഒരു ബാങ്കിലാണ് അവര്‍ക്ക് ജോലി.<br />
ഉം , എന്താ എന്ന മട്ടില്‍ കുസൃതിക്കുട്ടന് അവരെ വിഷ് ചെയ്തു.<br />
അവര്‍ അത് കാര്യമാക്കാതെ പറഞ്ഞു.<br />
“ എന്റെ കുസൃതിക്കുട്ടാ , നീ പറഞ്ഞതു ശരി തന്ന്യാ . പിന്നെ , എന്താ ഇങ്ങനെ സംഭവിച്ചത എന്നു വെച്ചാല്‍ <br />
മാഷന്മാരോട് എന്തും ആവാലോ ? അത് തന്നെ കാര്യം .അക്ഷരം മാറ്റുകയോ , ഗ്രേഡ് കുറക്കുകയോ , സെറ്റ് പരീക്ഷയെ <br />
പ്പോലെ യോഗ്യതാ പരീക്ഷ വെക്കുകയോ ഒക്കെ ആവാം . ആരുണ്ട് ചോദിക്കുവാന്‍ .”<br />
മാഷിന്റെ ഭാര്യ ഒന്നു നിറുത്തി ഇരുവരേയും നോക്കി .<br />
അതിനുശേഷം തുടര്‍ന്നു<br />
“ഡോക്ടര്‍ , എഞ്ചിനീയര്‍ , ഗുമസ്ഥന് ..... ഇതിലെയൊക്കെ ഏതെങ്കിലും ഒരു അക്ഷരത്തെ തൊട്ടുനോക്ക് . അല്ലെങ്കില്‍ <br />
വേണ്ട ഡ്രൈവര്‍ , കണ്ടക്ടര്‍ , ചുമട്ടുതൊഴിലാളി ഇതിലെ ഏതെങ്കിലും ഒരു അക്ഷരത്തെ മാറ്റിനോക്ക് .അപ്പോ വിവരം <br />
അറിയും “<br />
ഇനി അവിടെ നിന്നാല്‍ പ്രശ്നമാണെന്ന് കുസൃതിക്കുട്ടന് മനസ്സിലായി . അതിനാല്‍ കുസൃതിക്കുട്ടന് വേഗം അവിടെ നിന്ന് <br />
എണീറ്റു പോയി.</div>കരിപ്പാറ സുനില്‍http://www.blogger.com/profile/05795461735382647084noreply@blogger.com0tag:blogger.com,1999:blog-5787764833615079317.post-77724223611608776512011-04-16T08:24:00.000+05:302011-04-16T08:24:26.051+05:3059.അമൂല്‍ പുത്രന്റെ കഥ<div dir="ltr" style="text-align: left;" trbidi="on"><br />
ഒരു ഒഴിവു ദിനത്തിലെ സുപ്രഭാതം .<br />
മലയാളം മാഷ് പൂമുഖത്തിരുന്ന് പത്രം വായിക്കുകയായിരുന്നു ; ചായ അല്പാല്പം കുടിച്ചു കൊണ്ട് .<br />
അന്നേരമാണ് മാഷ് മുറ്റത്ത് ഒരു മുരടനക്കം കേട്ടത് <br />
മാഷ് പത്രത്തില്‍ നിന്ന് മുഖമുയര്‍ത്തി നോക്കി.<br />
മുറ്റത്ത് കുസൃതിക്കുട്ടന് നില്ക്കുന്നു.<br />
( കുസൃതിക്കുട്ടനെക്ക്കുറിച്ച് രണ്ട് വാക്ക് :- <br />
മാഷിന്റെ അയല്‍പ്പക്കത്തെ വീട്ടിലെ കുട്ടിയാണ് കുസൃതിക്കുട്ടന് ; തൊട്ടടുത്ത ഹൈസ്കൂളിലാണ് <br />
പഠിക്കുന്നത് . കുസൃതിക്കുട്ടന് ഇടക്കിടെ മാഷെ സന്ദര്‍ശിക്കാറുണ്ട് . പലപ്പോഴും പിടി കിട്ടാത്ത <br />
ചോദ്യങ്ങളുമായാണ് വരിക .) <br />
മാഷ് കുസൃതിക്കുട്ടനെ സ്വാഗതം ചെയ്തു.<br />
കുസൃതിക്കുട്ടന് മാഷ് വായിച്ചിരുന്ന പത്രത്തിലേക്കു നോക്കി.<br />
മാഷ് , പത്രത്തില്‍ നിന്നും തലയുയര്‍ത്തി കുസൃതിക്കുട്ടനെ നോക്കി.<br />
“ഉം , എന്താ . പുതിയ വല്ല ചോദ്യവുമുണ്ടോ ?”<br />
അല്പം പരുങ്ങലോടെ കുസൃതി ഉണ്ട് എന്ന അര്‍ത്ഥത്തില്‍ തലയാട്ടി.<br />
“എന്നാല്‍ പറഞ്ഞാട്ടേ “ മാഷ് പരിഹാസച്ചുവയില്‍ പറഞ്ഞു.<br />
“കുസൃതിക്കുട്ടന് ഗൌരവത്തില്‍ പറഞ്ഞു”എന്താ ഈ അമൂല്‍ പുത്രന് എന്നു പറഞ്ഞാല്‍ “<br />
സംഗതി മാഷിനു മനസ്സിലായി .<br />
അമൂല്‍ പുത്രന്മാര് എന്ന പ്രയോഗം കഴിഞ ദിവസങ്ങളീല്‍ പത്രത്തില്‍ ഏറെ കത്തിനിന്നിരുന്നു.<br />
പക്ഷെ , മാഷിന് എന്താണ് കുസൃതിക്കുട്ടനോട് പറയേണ്ടതെന്ന് പിടുത്തം കിട്ടിയില്ല.<br />
വര്‍ഷങ്ങള്‍ക്കുമുമ്പ് മാഷ് അമൂല്‍ എന്ന പാല്‍പൊടിയെക്കുറീച്ച് കേട്ടിരുന്നു.<br />
വര്‍ഗ്ഗീസ് കുര്യന് എന്ന ബഹുമാന്യ വ്യക്തി പടുത്തുയര്‍ത്തിയ ആ പ്രസ്ഥാനത്തെക്കുറിച്ച് നല്ലതേ <br />
എല്ലാവര്ക്കും പറയാനുണ്ടായിരുന്നുള്ളു.<br />
അമൂല്‍ പാല്‍പ്പൊടി , വിപണി കീഴടക്കിയ നാളുകള്‍ അന്നുണ്ടായിരുന്നു.<br />
പാല്‍പ്പൊടിയുടെ ഇറക്കുമതി കുറക്കുവാന്‍ കഴിഞ്ഞ നാളുകളായിരുന്നു അത് .<br />
ഇക്കാര്യങ്ങളൊക്കെ മാഷ് കുസൃതിക്കുട്ടന് പറഞ്ഞു കൊടുത്തു.<br />
കൂടെ വര്‍ഗ്ഗിസ് കുര്യന്റെ ആത്മകഥാ പുസ്തകത്തെക്കുറീച്ചും പറഞ്ഞു.<br />
അന്ന് ഏറെ തൃപ്തിയോടെയായിരുന്നു കുസൃതിക്കുട്ടന് അവിടെ നിന്ന് പോയത് .<br />
<span class="Apple-style-span" style="color: red; font-size: x-large;">വാല്‍ക്കഷണം :</span><br />
<b><span class="Apple-style-span" style="font-size: large;">വര്‍ഗ്ഗീസ് കുര്യന്റെ ആത്മ കഥ </span></b><br />
പുസ്തകത്തിന്റെ പേര് : എനിക്കും ഒരു സ്വപ്നമുണ്ടായിരുന്നു.<br />
<span class="Apple-style-span" style="font-size: large;">വിതരണം :</span> ഡി.സി ബുക്സ് <br />
<span class="Apple-style-span" style="color: red; font-size: x-large;">പുസ്തകം തയ്യാറാക്കിയ വ്യക്തിയെക്കുറിച്ച് :</span><br />
ഗൌരി സാല്‍വി , മുംബെയില്‍ ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് ആയി പ്രവര്‍ത്തിക്കുന്നു.ഓണ്‍ലുക്കര്‍ , <br />
സണ്‍ഡേ മാഗസീന് , വുമണ്‍ ഫീച്ചര്‍ സര്‍വ്വീസ് എന്നിവക്കുവേണ്ടി പ്രവര്‍ത്തിച്ചീട്ടുണ്ട്. ഇന്ത്യയിലെ <br />
സഹകരണ സംഘങ്ങളെക്കുറീച്ച് എഡിറ്റ് ചെയ്തീട്ടുണ്ട് .<br />
<span class="Apple-style-span" style="color: purple; font-size: x-large;">വിവര്‍ത്തകയെക്കൂറീച്ച്:</span><br />
വാഴൂര്‍ എസ് .ആര് .വി.ആര് .എന്‍.എസ്.എസ്. കോളേജില്‍ ഇംഗ്ലീഷ് അദ്ധ്യാപിക. നിഷാദം , <br />
രമേശ്വരം കടല്‍ എന്നീകവിതാസമാഹാരങ്ങള്‍ പ്രസിദ്ധപ്പെടുത്തി.അനിതാ നായരുടെ ബെറ്റര്‍മാന്‍ <br />
ഉള്‍പ്പെടെ ഏതാനും കൃതികളുടെ വിവര്‍ത്തനവും എഡിറ്റ് ചെയ്തീട്ടുണ്ട് .<br />
<br />
<span class="Apple-style-span" style="color: red; font-size: x-large;">വര്‍ഗ്ഗീസ് കുര്യനെക്കുറീച്ച് :</span><br />
1921 നവംബര്‍ 26 ന് കോഴിക്കോട് ജനിച്ചു. മദ്രാസ് ലയോള കോളേജില്‍ നിന്ന് ഭൌതികശാസ്ത്രത്തില്‍ബിരുദം .അമേരിക്കയിലെ മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ ഉപരിപഠനം.ഗുജറാത്തിലെ ആനന്ദ്<br />
എന്ന ഗ്രാമത്തില്‍ ഡയറി മേഖലയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു.പിന്നീട് കെയ്റ ജില്ലയിലെ<br />
ക്ഷീരകര്‍ഷകരുടെ സഹകരണസംഘത്തിന് ( ഇപ്പോള്‍ അമൂല്‍ ) ദിശാബോധവും പ്രചോദനവും<br />
നല്കി. ദേശീയ ഡയറി വികസനബോഡിന്റെ ചെയര്മാന് എന്ന നിലയില്‍ ഓപ്പറേഷന് ഫ്ലഡിന്<br />
നേതൃത്വം നല്കി. പത്മ വിഭൂഷണ്‍ , വേള്‍ഡ് ഫുഡ് പ്രൈസ് , മെഗ്സസെ അവാര്‍ഡ് തുടങ്ങിയ<br />
പുരസ്കാരങ്ങള്‍ ലഭിച്ചീട്ടുണ്ട് . ഇന്ത്യയിലെ ധവള വിപ്ലവത്തിന്റെ പിതാവ് , അമൂല്‍ കുര്യന് എന്നൊക്കെപേരുകളില്‍ അറിയപ്പെടുന്നു.<br />
<span class="Apple-style-span" style="color: red; font-size: x-large;"><b>പുസ്തകത്തെക്കുറിച്ച് :</b></span><br />
1.ത്രിഭുവന്‍ ദാസുമായുള്ള കൂടിക്കാഴ്ച കെയ്റ പാലുല്പാദക സഹകരണ സംഘത്തിലേക്കുള്ള എന്റെ <br />
ആദ്യത്തെ കാല്‍വെപ്പായിരുന്നു<br />
2.മിക്കപ്പോഴും വിദഗ്ദ്ധര്‍ നല്കുന്ന സാങ്കേതിക ഉപദേശം വികസിത രാജ്യങ്ങളുടെ സാമ്പത്തിക <br />
താല്പര്യങ്ങള് സംരക്ഷിക്കാന്‍ പോന്നവയായിരിക്കും . വികസ്വര രാജ്യങ്ങളുടെ ജനങ്ങളുടെ<br />
ആവശ്യങ്ങളോ അവിടത്തെ യാഥാര്‍ത്ഥ്യങ്ങളോ മനസ്സിലാക്കിക്കൊണ്ടുള്ളവ ആയിരിക്കുകയില്ല.<br />
3.പിന്‍ബലമുണ്ടെങ്കില്‍ യഥാസമയം നടത്തുന്ന വെല്ലുവിളിക്ക് തീര്‍ച്ചയായും പ്രയോജനമുണ്ടാകും.<br />
4. ഏതൊരു സഹകരണ സംരംഭവും വ്യാപാര സംരംഭം കൂടിയായിരിക്കണമെന്ന് എനിക്ക് <br />
അറിയാമായിരുന്നു.<br />
5.ഏതൊരു വിഷമഘട്ടത്തേയും ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചാല്‍ അവിടെ ഒരു അവസരം <br />
കണ്ടെത്താനാകും . അങ്ങനെ നിര്‍ണ്ണായക ഘട്ടങ്ങളില്‍ നിന്നും അവസരങ്ങള്‍ കണ്ടെത്തുന്ന എന്റെ രീതി പലപ്പോഴും എന്റെ സഹപ്രവര്‍ത്തകര്‍ക്ക് അലോസരം സൃഷ്ടിച്ചിട്ടുണ്ട് . ഞാന്‍ ഇത്തരം<br />
പ്രതിസന്ധികളെ ഒഴിവാക്കുന്നതിനു പകരം അവ ഉപയോഗിക്കുവാന്‍ ശ്രമിക്കുന്നു എന്നത് അവര്‍ക്ക്<br />
തൃപ്തികരമായി തോന്നിയില്ല എന്നു മാത്രമല്ല പ്രതിസന്ധി എത്രമാത്രം രൂക്ഷമാണൊ അത്രമാത്രം<br />
താല്പര്യത്തോടെയാണ് ഞാന്‍ അത് ഉപയോഗിക്കാന്‍ വെമ്പല്‍ കാട്ടിയത് . എനിക്കാവശ്യമുള്ളത്<br />
അതില്‍ നിന്നും നേടിയെടുക്കും വരെ ഞാന്‍ അതുമായി മല്‍പ്പിടുത്തത്തില്‍ ഏര്‍പ്പെട്ടിരുന്നു.<br />
6.ഏതെങ്കിലുമൊരു പദ്ധതി നടപ്പിലാക്കുന്നതിന് ഏറ്റവും അനുയോജ്യനായ വ്യക്തിയെ <br />
കണ്ടെത്തിക്കഴിഞ്ഞാല്‍ അയോളോട് നിങ്ങള്‍ക്ക് ആവശ്യമുള്ളതെന്തെന്ന്<br />
പറഞ്ഞുകൊടുത്തതിനുശേഷം അയാളെ പൂര്‍ണ്ണമായി വിശ്വസിക്കുകയും നിങ്ങളുടെ ഇടപെടലുകള്‍<br />
ഇല്ലാതെ സ്വതന്ത്രമായി ജോലി ചെയ്യുവാന്‍ അയാളെ അനുവദിക്കുകയുമാണ് വേണ്ടത് എന്നാണ്<br />
ഞാന്‍ വിശ്വസിക്കുന്നത് .അങ്ങനെ ചെയ്യുവാന്‍ നിങ്ങള്‍ക്കു കഴിഞ്ഞാല്‍ തീര്‍ച്ചയായും ആ പദ്ധതി<br />
വിജയകരമായിരിക്കും .<br />
<span class="Apple-style-span" style="color: blue; font-size: x-large;"><b>അമൂലിന് ആ പേരുകിട്ടിയ കഥ</b></span><br />
ഫിലിപ്സ് ടീ & കോഫീ എന്ന കമ്പനി ഉടമയായ കെ.എം. ഫിലിപ്പ് - അദ്ദേഹം എന്റെ ഭാര്യയുടെ ബ്രദര്‍ <br />
<br />
ഇന്‍ ലോ - കെയ്റ സഹകരണ സംഘത്തിന്റെ ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിന്റെ <br />
<br />
വിശദാംശങ്ങളെക്കുറിച്ച് എന്നോട് സംസാരിച്ചത് അക്കാലത്തായിരുന്നു. തെക്കന്‍ ബോംബെയിലുള്ള <br />
<br />
അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ചുനടന്ന നിരവധി ചര്‍ച്ചകള്‍ക്കുശേഷം വ്യാപാരരംഗത്തെ വിവിധ <br />
<br />
ഘടകങ്ങളെക്കുറീച്ച് ബ്രാന്‍ഡ് നെയിം ഉണ്ടാക്കല്‍, വിതരണം ,പരസ്യ ഏജന്‍സിയെ കണ്ടെത്തല്‍ <br />
<br />
തുടങ്ങിയ കാര്യങ്ങളെക്കൂറീച്ച് ഞാന്‍ ഗൌരവമായി ആലോച്ചിച്ചൂ തുടങ്ങി . തിരിച്ച് ആനന്ദില്‍ <br />
<br />
എത്തിയതിനുശേഷം എന്റെ സഹപ്രവര്‍ത്തകരുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യുകയും <br />
<br />
അനുയോജ്യമായ ഒരു ബ്രാന്‍ഡ് നെയിം കണ്ടെത്തുന്നതിനെക്കുറീച്ച് ഞങ്ങള്‍ ആലോചിക്കുകയും ചെയ്തു <br />
<br />
. പല പേരുകളും ചര്‍ച്ചയില്‍ പൊന്തിവന്നു. അപ്പോളാണ് ഞങ്ങളുടെ ലബോറട്ടറിയിലെ ഒരു കെമിസ്റ്റ് <br />
<br />
ചോദ്യം ഉയര്‍ത്തിയത് . എന്തുകൊണ്ട് അമൂല്‍ എന്ന പേര് തിരഞ്ഞെടുത്തുകൂടാ ? ഞങ്ങള്‍ <br />
<br />
അന്വേഷിച്ചുകൊണ്ടിരിക്കുന്ന പേര് അതുതന്നെയാണെന്ന് എല്ലാവര്ക്കും തോന്നി. ഞങ്ങളുടെ <br />
<br />
സഹകരണ യത്നത്തിന്റെ മാര്‍ഗ്ഗദര്‍ശകമായി ഞങ്ങള്‍ കരുതിയിരുന്നതെന്തോ അതിനെ <br />
<br />
സൂചിപ്പിക്കുന്നതായിരുന്നു ആ പേര് . വിലനിര്‍ണ്ണയിക്കാനാവാത്തത് എന്ന അര്‍ത്ഥമുള്ള അമൂല്യം <br />
<br />
എന്ന സംസ്കൃത പദത്തില്‍ നിന്നു മാണ് ഈ പേരിന്റെ ഉത്ഭവം . സ്വദേശി ഉല്പന്നങ്ങളെക്കുറിച്ചുള്ള <br />
<br />
അഭിമാനത്തിന്റെ പ്രതീകമാണത് . ഹ്രസ്വവും ആകര്‍ഷകവുമായ ആ പദം ആന്ദന്ദ് മില്‍ക്ക് യൂണിയന് <br />
<br />
ലിമിറ്റഡ് എന്നതിന്റെ ചുരുക്കപ്പേരുമാണ് . എല്ലാവരും ഏക സ്വരത്തില്‍ അത് <br />
<br />
അംഗീകരിച്ചു.അങ്ങനെ അമുല്‍ എന്ന പേര് സ്ഥിതീകരിക്കപ്പെട്ടു.<br />
1957 ല്‍ കെയ്റ സഹകരണ സംഘം അമൂല്‍ എന്ന ബ്രാന്‍ഡ് നെയിം രജിസ്റ്റര്‍ ചെയ്തു.<br />
ഇന്ത്യയിലെ ഓരോ വീട്ടിലും പിന്നീടത് സുപരിചിതമായ പേരായി തീര്‍ന്നു.</div>കരിപ്പാറ സുനില്‍http://www.blogger.com/profile/05795461735382647084noreply@blogger.com0tag:blogger.com,1999:blog-5787764833615079317.post-20121566539354812352011-04-09T22:34:00.000+05:302011-04-09T22:34:28.247+05:3058.സാമൂഹ്യം മാഷും അണ്ണാ ഹസാരയും<div dir="ltr" style="text-align: left;" trbidi="on">ഒരു ഒരുഴിവു ദിനത്തിലെ സുപ്രഭാതം .<br />
സാമൂഹ്യം മാഷ് പൂമുഖത്തിരുന്ന് പ്രത്രം വായിക്കുകയായിരുന്നു ; ചായ അല്പാല്പം കുടിച്ചു കൊണ്ട് .<br />
അന്നേരമാണ് മാഷ് മുറ്റത്ത് ഒരു മുരടനക്കം കേട്ടത് <br />
മാഷ് പത്രത്തില്‍ നിന്ന് മുഖമുയര്‍ത്തി നോക്കി.<br />
മുറ്റത്ത് കുസൃതിക്കുട്ടന് നില്ക്കുന്നു.<br />
( കുസൃതിക്കുട്ടനെക്ക്കുറിച്ച് രണ്ട് വാക്ക് :- <br />
മാഷിന്റെ അയല്‍പ്പക്കത്തെ വീട്ടിലെ കുട്ടിയാണ് കുസൃതിക്കുട്ടന് ; തൊട്ടടുത്ത ഹൈസ്കൂളിലാണ് പഠിക്കുന്നത് . <br />
കുസൃതിക്കുട്ടന് ഇടക്കിടെ മാഷെ സന്ദര്‍ശിക്കാറുണ്ട് . പലപ്പോഴും പിടി കിട്ടാത്ത ചോദ്യങ്ങളുമായാണ് വരിക .) <br />
മാഷ് കുസൃതിക്കുട്ടനെ സ്വാഗതം ചെയ്തു.<br />
കുസൃതിക്കുട്ടന് മാഷ് വായിക്കുന്ന പത്രത്തിലേക്കു നോക്കി.<br />
മാഷ് അണ്ണാ ഹസാരയെ സംബന്ധിച്ച വാര്‍ത്തയാണ് വായിക്കുന്നതെന്നു മനസ്സിലാക്കി.<br />
“മാഷേ “<br />
“എന്താ ?” മാഷ് പത്രത്തില്‍ നിന്ന് തലയുയര്‍ത്തി നോക്കി <br />
“ഈ അണ്ണാ ഹാസാരേ ആരാ ?”<br />
“ഇങ്ങനെയൊക്കെ ചോദിച്ചാല്‍ ; അതിപ്പോ.....” മാഷ്, എവിടെ നിന്നു തുടങ്ങണമെന്നറിയാതെ നിന്നു.<br />
“ ഇദ്ദേഹം കമ്മ്യൂണിസ്റ്റാണോ ?”<br />
“എന്താ അങ്ങനെ ചോദിച്ചേ ?”<br />
“കോണ്ഗ്രസ്സുകാര് ഭരിക്കുമ്പോള്‍ സമരം ചെയ്തതുകൊണ്ട് ചോദിച്ചതാ ?”<br />
മാഷിന് അതിന് തൃപ്തികരമായി ഉത്തരം പറയുവാന്‍ പറ്റിയില്ല.<br />
“പക്ഷെ , ബി.ജെ.പി അല്ലെന്നുറപ്പ് “ കുസൃതിക്കുട്ടന് സ്വയം പറഞ്ഞു.<br />
“മാഷേ , ഇദ്ദേഹം ഏത് പാര്‍ട്ടിക്കാരനാ ? ഇദ്ദേഹത്തിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെ ?”<br />
അതിപ്പോ എന്ന നിലയില്‍ മാഷ് തുടര്‍ന്നു.<br />
കുസൃതിക്കുട്ടന് കാര്യം പിടി കിട്ടി .<br />
അവന്റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു . <br />
“അത് പ്രശ്നമില്ല മാഷേ ; മാഷ് പിന്നീട് പറഞ്ഞു തന്നാ മതി .”<br />
കുസൃതിക്കുട്ടന് ആശ്വസിപ്പിച്ചു.<br />
അങ്ങനെ മാഷും ആശ്വസിച്ചു.<br />
മാഷ് ഉടനടി പത്രപാരായണം നിറുത്തി .<br />
ഇന്റര്‍നെറ്റ് എടുത്ത് സെര്‍ച്ച് തുടങ്ങി<br />
<br />
<span class="Apple-style-span" style="color: red; font-size: x-large;"><b>വാല്‍ക്കഷണം : ( അണ്ണാ ഹസാരയെക്കുറീച്ച് )</b></span><br />
<span class="Apple-style-span" style="color: blue; font-size: large;"><b>അണ്ണാ ഹസാരേ </b></span><br />
മുഴുവന്‍ പേര് : Kisan Bapat Baburao Hazare<br />
ജനനതിയ്യതി :15 January 1940 (age 71) <br />
Bhingar, Maharashtra, India<br />
രക്ഷിതാക്കള്‍ :Laxmibai Hazare (Mother)<br />
Baburao Hazare (Father)<br />
<span class="Apple-style-span" style="color: magenta; font-size: large;"><b>വ്യക്തിയെക്കുറിച്ച് :</b></span><br />
ഇന്ത്യയിലെ ഒരു സാമുഹിക പ്രവര്‍ത്തകനും സന്നദ്ധപ്രവര്‍ത്തകനുമാണ് അണ്ണാ ഹസാരെ എന്നറിയപ്പെടുന്ന <br />
<br />
കിഷൻ ബാപ്പത് ബാബുറാവു ഹസാരെ (ജനനം:ജനുവരി 15, 1940). മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍ <br />
ജില്ലയിലെ "റൈൽഗാൻ സിദ്ധി" എന്ന ഗ്രാമത്തെ ഒരു മാതൃക ഗ്രാമമാക്കി മാറ്റിയതിലുള്ള അണ്ണാ<br />
ഹസാരെയുടെ സംഭാവനയെ പരിഗണിച്ച് 1992 ല്‍ ഭാരത സര്‍ക്കാര്‍ അദ്ദേഹത്തിനെ പത്മഭൂഷന്‍ നല്‍കിആദരിച്ചു. നേരത്തെ 1990 ല്‍ പത്മശ്രീ അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മാഗ്സസ്സെ അവാർഡ്<br />
ജേതാവായ ഹസാരെ തനി ഗാന്ധിയൻ കൂടിയാണ്.മിഡിൽ സ്കൂൾ വിദ്യാഭ്യാസം മാത്രം നേടിയ ഹസാരക്ക്,<br />
ദിണ്ടിഗര്‍ ഗാന്ധിഗ്രാം കല്പിത സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കിയിട്ടുണ്ട്.<br />
<span class="Apple-style-span" style="color: red; font-size: large;"><b>ബാല്യകാലം :</b></span><br />
നാലാക്ലാസുവരെമാത്രമേ അണ്ണ മാതാപിതാക്കളോടോപ്പം ചെലവഴിച്ചിരുന്നുള്ളൂ. ജീവിതത്തിലെ ദാരിദ്രം മൂലം <br />
പിതാവിന്റെ സഹോദരിയാണ് തുടര്‍ന്ന് അണ്ണയെ നോക്കിയത് .ഈ സഹോദരിക്കാകട്ടെ മക്കളില്ലായിരുന്നു.<br />
<br />
അവര്‍ അണ്ണയെ മുംബൈയിലേക്ക് കൊണ്ടുപോയി. അങ്ങനെ അണ്ണ <br />
ഏഴാംക്ലാസുവരെ മുംബൈയില്‍ പഠിച്ചു. ഏഴാക്ലാസിനു ശേഷം അണ്ണ ജോലി ചെയ്യുവാന്‍ തുടങ്ങി . കാരണം <br />
<br />
വീട്ടിലെ അവസ്ഥ അത്രക്കും ദയനീയമായിരുന്നു. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ അണ്ണയുടെ പിതാവ് ഏറെ <br />
കഷ്ടപ്പെടുന്നുണ്ടായിരുന്നു.പൂക്കള്‍ വില്‍ക്കുന്ന ജോലിയായിരുന്നു അണ്ണ ഏറ്റെടുത്തത് . ഈ ജോലിയില്‍<br />
പരിശീലനം നേടിയപ്പോള്‍ സ്വന്തമായി ഒരു പൂക്കടതുടങ്ങുകയും അതില്‍ സഹായിയായി തന്റെ രണ്ട്<br />
<br />
സഹോദരന്മാരെ ചേര്‍ക്കുകയും ചെയ്തു. ഇതിനുശേഷം അണ്ണ ചില മോശമായ കൂട്ടുകെട്ടുകളില്‍ പെട്ടുപോയി. <br />
<br />
എങ്കിലും താമസിയാതെ അദ്ദേഹം ഇന്ത്യന്‍ ആര്‍മിയില്‍ (1960) ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചു. ഒഴിവു <br />
സമയത്ത് മഹാത്മാ ഗാന്ധിയുടേയും സ്വാമി വിവേകാനന്ദന്റേയും പുസ്തകങ്ങള്‍ വായിച്ചു.<br />
1975 അദ്ദേഹം സ്വന്തം ഗ്രാമമായ Ralegan Siddhi ല്‍ സാമൂഹ്യസേവനപ്രവര്‍ത്തനത്തിന് തുടക്കം <br />
കുറിച്ചൂ.അദ്ദേഹം ഗ്രാമത്തിലെ ചെറുപ്പക്കാര്‍ക്ക് Tarun Mandal എന്ന സംഘടന രൂപീകരിച്ചു. ഗ്രാമത്തിലെജലവിതരണ സമ്പ്രദായത്തെ കാര്യക്ഷമമാക്കുവാന്‍ അദ്ദേഹം പ്രയത്നിച്ചു.<br />
തുടര്‍ന്ന് അദ്ദേഹത്തിന്റെ ശ്രദ്ധ മദ്യനിരോധന പ്രശ്നത്തിലേക്കായി. സമ്പൂര്‍ണ്ണ മദ്യനിരോധനം ഗ്രാമത്തില്‍ <br />
ഏര്‍പ്പെടുത്തിയാല്‍ മാത്രമേ ഗ്രാമത്തില്‍ ഉടനീളം സന്തോഷവും സമാധാനവും നിലനില്‍ക്കൂ എന്നദ്ദേഹം<br />
മനസ്സിലാക്കി.അങ്ങനെ ഗ്രാമത്തിലെ ഒരു ക്ഷേത്രത്തില്‍ കൂടിയ ഒരു യോഗത്തില്‍ മദ്യഷാപ്പുകള്‍ അടച്ചിടുവാനുംഗ്രാമത്തില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തുവാനും തീരുമാനമുണ്ടായി. ഇത്തരത്തിലുള്ള ഒരു തിരുമാനം<br />
ഒരു ക്ഷേത്രത്തിനു മുമ്പില്‍ വെച്ചായതിനാല്‍ അതിന് ഒരുതരത്തിലുള്ള ദൈവികമായ പരിവേഷം ലഭിച്ചു.<br />
<br />
അങ്ങനെ ഗ്രാമത്തിലെ പല മദ്യശാലകളും അടച്ചു ; അതിന്റെ ഉടമസ്ഥന്മാര്ക്ക് , മിക്കവാറും കേസുകളില്‍ ,നിയമപരമല്ലാത്തതിനാല്‍ പരാതിപ്പെടാനും ആയില്ല.<br />
ഈ രീതി ഗ്രാമത്തിലെ ആളുകളുടെ മദ്യപാനശീലത്തെ കുറച്ചുവെങ്കിലും ചിലര്‍ അടുത്ത ഗ്രാമങ്ങളില്‍ പോയി <br />
<br />
മദ്യപിച്ചു.ഇവര്‍ക്ക് മൂന്ന് മൂന്നറിയിപ്പുകൊടുക്കാമെന്നും അതിനുശേഷം അവരെ ശിക്ഷിക്കാമെന്നും ഗ്രാമീണര്‍തീരുമാനിച്ചു. പക്ഷെ ഇത്തരത്തിലുള്ള മുന്നറിയിപ്പുകള്‍ക്കുശേഷവും 12 പേര് ഗ്രാമത്തില്‍ മദ്യപിച്ചു നടക്കുന്നതായി<br />
കണ്ടു.ഇവരുടെ മേല്‍ ഗ്രാമത്തിലെ ചെറുപ്പക്കാരുടെ സംഘം ശിക്ഷ നടപ്പിലാക്കുകയും ചെയ്തു.<br />
ഇതിനെക്കുറീച്ച് അണ്ണാ ഹസാരയുടെ അഭിപ്രായം ഇങ്ങനെയായിരുന്നു.<br />
“ മരുന്ന് കയ്പ്പേറിയതാണെങ്കിലും കുട്ടിയുടെ രോഗം മാറുവാനായി അമ്മ ആ മരുന്ന് കുട്ടിക്ക് കൊടുക്കില്ലേ .അത് കുട്ടിക്ക് ഇഷ്ടമില്ലെങ്കില്‍പ്പോലും ?”<br />
ഒരു ഗ്രാമത്തിലെ 25 % സ്ത്രീകള്‍ മദ്യനിരോധനം ആഗ്രഹിക്കുന്നുവെങ്കില്‍ ആ ഗ്രാമത്തില്‍ മദ്യനിരോധനം <br />
നടപ്പിലാക്കുവാനുള്ള നിയമനിര്‍മ്മാണം നടത്തണമെന്ന് ഹസാരെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.<br />
ഇതിനൊക്കെ ഫലമുണ്ടായി <br />
സര്‍ക്കാര്‍ ആവഴിക്ക് നീങ്ങിത്തുടങ്ങി.<br />
25% സ്ത്രീകള്‍ ഒപ്പിട്ട ഒരു നിവേദനം എക്സൈസ് ഡിപ്പാര്‍ട്ട്മെന്റിന് ലഭിക്കയാണെങ്കില്‍ ; രഹസ്യബാലറ്റിലൂടെ <br />
വോട്ടെടുപ്പു നടത്താമെന്നു വന്നു. പ്രസ്തുത വോട്ടെടുപ്പില്‍ 50 % വോട്ടര്‍മാര്‍ മദ്യനിരോധനത്തിന്<br />
അനുകൂലമാണെങ്കില്‍ മദ്യനിരോധനം പ്രസ്തുത ഗ്രാമത്തില്‍ നടപ്പിലാക്കാം. ഈ രീതി മുനിസിപ്പല്‍ മേഖലയില്‍<br />
വാര്‍ഡ് തലത്തിലും നടപ്പിലാക്കാവുന്നതാണെന്നും സര്‍ക്കാര്‍ തീരുമാനിച്ചു.<br />
ഗ്രാമസഭയുടെ അനുവാദമില്ലാതെ മദ്യം വില്‍ക്കുന്നതിനുള്ള പുതിയ പെര്‍മിറ്റുകള്‍ അനുവദിക്കുകയില്ല എന്നഒരു തീരുമാനവും സര്‍ക്കാര്‍ കൈകൊണ്ടു.<br />
മദ്യഷാപ്പുകള്‍ക്കു നേരെയുള്ള സമരത്തിന്റെ ഭാഗമായി പലപ്പോഴും സ്ത്രീകളുടെ മേല്‍ കേസുകള്‍ <br />
ചാര്‍ജുചെയ്യപ്പെടാറുണ്ട് . ഇക്കാര്യം അണ്ണ ഹസാരെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി.<br />
അങ്ങേനെ August 2009 ല്‍ ഇത്തരത്തില്‍ സ്ത്രീകളുടെമേല്‍ ചാര്‍ജുചെയ്യപ്പെട്ട കേസുകള്‍ പിന്‍വലിക്കാന്‍സര്‍ക്കാര്‍ തീരുമാനിച്ചു.<br />
അണ്ണാ ഹസാരെ മദ്യനിരോധനം മാത്രമല്ല ഗ്രാമത്തില്‍ നടപ്പിലാക്കിയത് ; സിര്‍ഗരറ്റിന്റേയും ബീഡിയുടേയുംപുകയിലയുടേയും വിപണനവും വില്പനയും ശ്രമങ്ങളും തുടങ്ങി.<br />
ഇത് നടപ്പിലാക്കുന്നതിനുവേണ്ടി ചെറുപ്പക്കാര്‍ 22 വര്‍ഷം മുന്‍പ് ഗ്രാമത്തില്‍ ഒരു പ്രത്യേക ഹോളി ആഘോഷംനടത്തി . ദുഷ്ട ശക്തികളെ ചാമ്പലാക്കുന്നതിനുള്ള പ്രതീകമായാണ് ഹോളി ആഘോഷിച്ചത് . യുവാക്കള്‍സിഗരറ്റ് , ബീഡി , പുകയില എന്നിവ ഗ്രാമത്തിലെ കടകളില്‍ നിന്ന് കൊണ്ടുവന്ന് ഹോളി അഗ്നിയില്‍ചുട്ടുകരിച്ചു. അന്നേ ദിവസം മുതലിങ്ങോട്ട് Ralegan Siddhi എന്ന ഗ്രാമത്തില്‍ സിഗരറ്റ് , ബീഡി , പുകയിലഎന്നിവ ഇല്ലാതായി . ഇന്നിവിടെ ഇത്തരം വസ്തുക്കള്‍ വില്‍ക്കുന്ന ഒരു കടപോലും ഈ ഗ്രാമത്തില്‍ ഇല്ല.<br />
<span class="Apple-style-span" style="color: red; font-size: large;"><u><b>കൃഷിയും ജലസേചനവും </b></u></span><br />
കൃഷി പുരോഗമുക്കണമെങ്കില്‍ അനുയോജ്യമായ ജലസേചന സൌകര്യങ്ങള്‍ ഗ്രാമത്തില്‍ <br />
<br />
ഉണ്ടായിരിക്കണമെന്ന് ഹസാരെ മനസ്സിലാക്കി.<br />
ഗ്രാമത്തിന്റെ ഭൂമിശാസ്ത്രപരമായ രീതി മനസ്സിലാക്കി ഹസാരെ ഭൂമിക്കടിയിലെ ജലനിരപ്പ് ഉയര്‍ത്തേണ്ടതിന്റെ <br />
<br />
ആവശ്യകത മനസ്സിലാക്കി . അതിനുവേണ്ടി വെള്ളം കെട്ടിനിറുത്തേണ്ടതുണ്ടെന്ന സംഗതി ബോധ്യം വന്നു.<br />
ഗ്രാമത്തില്‍ ചെറിയ ഡാമുകള്‍ , കനാലുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിന് പ്രതിഫലമില്ലാതെ <br />
<br />
പണിചെയ്യുവാനായി ഗ്രാമീണരെ പ്രേരിപ്പിച്ചു.<br />
അങ്ങനെ ഇത്തരത്തിലുള്ള ഒരു അണക്കെട്ട് സര്‍ക്കരിന്റെ ചെറിയ ഫണ്ടിന്റെ സഹായത്തോടെയും <br />
<br />
ഗ്രാമീണരുടെ സേവനത്തിലൂടെയും നിര്‍മ്മിച്ചു.<br />
അടുത്തതായി മണ്ണൊലിപ്പിലേക്കായി ഹസാരയുടേ ശ്രദ്ധ .<br />
അതിനുവേണ്ടി മലഞ്ചെരുവുകളില്‍ 3 ലക്ഷം വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിച്ചൂ.<br />
ഇത്തരത്തിലുള്ള പ്രവര്‍ത്തികളിലൂടെ ഗ്രാമത്തിലെ കൃഷി അഭിവൃദ്ധി പ്രാപിച്ചു.<br />
സര്‍ക്കാര്‍ ഹാസാരെയുടെ ഈ രീതി മറ്റ് ഗ്രാമങ്ങളില്‍ വ്യാപിപ്പിക്കുവാനുള്ള ശ്രമമാരംഭിച്ചു.<br />
ക്ഷീര വികസനശ്രമങ്ങളില്‍ , കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ , അയിത്തം ഇല്ലാതാക്കുന്നതില്‍ ,സമൂഹവിവാഹം <br />
<br />
നടത്തുന്നതില്‍ , ഗ്രാമ സഭകള്‍ രൂപീകരിക്കുന്നതില്‍ എന്നീ മെഖലകളില്‍ ഹസാരെയുടെ ശ്രദ്ധ പതിയുകയും <br />
<br />
ഈ മേഖലകളില്‍ ഗ്രാമം അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തു.<br />
വിവരാവകാശ നിയമത്തെ ശക്തിപ്പെടുത്തിന്നതില്‍ ഹസാരെയുടെ പങ്ക് അവിസ്മരണീയമാണ് .<br />
മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാറിന്റെ അഴിമതിക്കെതിരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പലരുടേയും രാഷ്രീയ <br />
<br />
ഭാവി അപകടത്തിലാക്കിയിരുന്നു.<br />
ഈ ഇലക്ഷന് കാലത്ത് 2011 ഏപ്രിലില്‍ നടത്തിയ ലോക് പാല് ബില്‍ മൂവ് മെന്റ് അഖിലെന്ത്യാതലത്തില്‍ <br />
<br />
മാധ്യ,മ ശ്രദ്ധ പിടിച്ചൂ പറ്റിയിരുന്നു.<br />
<br />
</div>കരിപ്പാറ സുനില്‍http://www.blogger.com/profile/05795461735382647084noreply@blogger.com0tag:blogger.com,1999:blog-5787764833615079317.post-36857672428033163532011-04-07T22:09:00.000+05:302011-04-07T22:09:23.309+05:3057. .എന്താ മാഷേ ഈ ടൂ ജി ?<div dir="ltr" style="text-align: left;" trbidi="on">ഒരു ഒരുഴിവു ദിനത്തിലെ സുപ്രഭാതം .<br />
ഐ.ടി മാഷ് പൂമുഖത്തിരുന്ന് പ്രത്രം വായിക്കുകയായിരുന്നു ; ചായ അല്പാല്പം കുടിച്ചു കൊണ്ട് .<br />
അന്നേരമാണ് മാഷ് മുറ്റത്ത് ഒരു മുരടനക്കം കേട്ടത് <br />
മാഷ് പത്രത്തില്‍ നിന്ന് മുഖമുയര്‍ത്തി നോക്കി.<br />
മുറ്റത്ത് കുസൃതിക്കുട്ടന് നില്ക്കുന്നു.<br />
( കുസൃതിക്കുട്ടനെക്ക്കുറിച്ച് രണ്ട് വാക്ക് :- <br />
മാഷിന്റെ അയല്‍പ്പക്കത്തെ വീട്ടിലെ കുട്ടിയാണ് കുസൃതിക്കുട്ടന് ; തൊട്ടടുത്ത ഹൈസ്കൂളിലാണ് പഠിക്കുന്നത് . <br />
കുസൃതിക്കുട്ടന് ഇടക്കിടെ മാഷെ സന്ദര്‍ശിക്കാറുണ്ട് . പലപ്പോഴും പിടി കിട്ടാത്ത ചോദ്യങ്ങളുമായാണ് വരിക .) <br />
മാഷ് കുസൃതിക്കുട്ടനെ സ്വാഗതം ചെയ്തു.<br />
മാഷെ” കുസൃതിക്കുട്ടന് പറഞ്ഞു “ എനിക്ക് ഒരു സംശയമുണ്ട് . മാഷ് അതിന്റെ ഉത്തരം പറഞ്ഞു തരണം “<br />
“ ആവാലോ “ മാഷ് പരിഹാസത്തോടെ പറഞ്ഞു .<br />
അവന് ആ പരിഹാസത്തെ കണക്കിലെടുക്കാതെ പറഞ്ഞു.<br />
“ മാഷേ . എന്താണ് വണ്‍ ജി ?”<br />
“ വണ്‍ ജി യോ “, മാഷ് അത്ഭുതപ്പെട്ടു.<br />
“എന്താ മാഷേ കേട്ടിട്ടില്ലേ . ഞാന്‍ വിചാരിച്ചു സ്കൂളില്‍ ഐ.ടി പഠിപ്പിക്കണ മാഷായോണ്ട് അറിയും ന്ന് “<br />
“ഞാന്‍ ലിനക്സാ സ്കൂളില്‍ പഠിപ്പിക്കണത്”<br />
മാഷ് ഒരു തടയിട്ടു.<br />
“എന്നാല്‍ മാഷേ ഒരു ക്ലൂ തരാം ”കുസൃതിക്കുട്ടന് “എന്താണ് ടു ജി ?”<br />
“ഓഹോ ഇതാണോ കാര്യം ? ” മാഷിന് സമാധാനമായി .<br />
“അതിപ്പോ .................” മാഷ് ഉത്തരം പറയാന്‍ മുന്നിട്ടെങ്കിലും എങ്ങനെയാണ് തുടങ്ങേണ്ടതെന്നറിയാതെ <br />
വിഷമിച്ചു.<br />
സ്റ്റാഫ് റൂമില്‍ ടൂ ജി പ്രശ്നത്തെക്കുറിച്ച് ( പത്രവാര്‍ത്തകളില്‍ ഈ പ്രശ്നം നിറഞ്ഞു നിന്നപ്പോള്‍ ) ഘോരം ഘോരം <br />
പ്രസംഗിച്ചതാണ് . എന്നിട്ടിപ്പോള്‍ ഈ കിളിന്തു പയ്യന്റെ മുന്നില്‍ .......<br />
ഒരു ശാസ്ത്രീയ വിശകലനമാണ് പയ്യന് ആവശ്യപ്പെടുന്നതെന്ന് മാഷിന് മനസ്സിലായി .<br />
“പോട്ടെ , മാഷെ . എന്താ ത്രീ ജി മൊബൈലിന്റെ പ്രത്യേകത ?”<br />
അതാണോ ഇത്ര വലിയ കാര്യം എന്ന മട്ടില്‍ മാഷ് നോക്കി .<br />
എന്നീട്ടു പറഞ്ഞു “അതില്‍ വീഡിയോ നമുക്ക് അയക്കുവാന്‍ പറ്റും “ <br />
മാഷ് വിജയിയായ മട്ടില്‍ പറഞ്ഞു .<br />
ഉടന്‍ തന്നെ കുസൃതിക്കുട്ടന് പറഞ്ഞു.“ഇക്കാര്യമെങ്കിലും മാഷിന് അറിയാമോ എന്നറിയാന്‍ ചോദിച്ചതാ . മാഷ് <br />
പറഞ്ഞ കാര്യം എല്ലാവര്ക്കും അറിയണതാ .”<br />
പിന്നെ , കുസൃതിക്കുട്ടന് അവിടെ നിന്നില്ല.<br />
മാഷ് , വല്ലാതായി .<br />
മാഷ് ആ സമയത്ത് കയ്യിലിരുന്ന പത്രത്തിലേക്കു നോക്കി .<br />
അതില്‍ നോക്കിയയുടെ ത്രീ ജി മൊബൈലിന്റെ പരസ്യം മാഷിനെ നോക്കി കളിയാക്കുന്നതായി മാഷിതോന്നി<br />
.<br />
<span class="Apple-style-span" style="color: red; font-size: large;"><b>വാല്‍ക്കഷണം :</b></span><br />
<span class="Apple-style-span" style="color: blue; font-size: large;"><b>1. സ്പെക്ട്രം </b></span><br />
ഒരു പ്രത്യേക ആവശ്യത്തിനായി ഉപയോഗിക്കുന്ന ഒരു നിശ്ചിത ആവൃത്തിയുള്ള ഒരു കൂട്ടത്തെ അഥവാ <br />
<br />
റേഞ്ചിനെ സ്പെക് ട്രം എന്നു പറയുന്നു. നമുക്ക് കാണുവാന്‍ സാധിക്കുന്നത് ഒരു സ്പെക് ട്രം ആണ് ; <br />
<br />
അതുപോലെത്തന്നെയാണ് കേള്‍ക്കുവാന്‍ കഴിയുന്നതും . ടെലികമ്മ്യൂണിക്കേഷന്‍ ഉപയോഗിക്കുന്നത് റേഡിയോ <br />
<br />
സ്പെക് ട്രം .<br />
<span class="Apple-style-span" style="color: red; font-size: large;"><b>2.ഇലക് ട്രോ മാഗ്നറ്റിക് റേഡിയേഷന് :</b></span><br />
-273 കെല്‍വിനു മുകളില്‍ താപനിലയുള്ള വസ്തുക്കളെല്ലാം വികിരണങ്ങള്‍ പുറപ്പെടുവിക്കുന്നു. ഏറ്റവും കുറഞ്ഞ <br />
<br />
ആവൃത്തിയുള്ള തരംഗങ്ങള്‍ മുതല്‍ ഏറ്റവും കൂടിയ അവൃത്തിയുള്ള തരംഗങ്ങള്‍ വരെ യുള്ളവയെ പറയുന്ന <br />
<br />
പേരാണ് ഇലക് ട്രോ മാഗ്നറ്റിക് റേഡിയേഷന് . ഇവയില്‍ 20ഹെട്ട്സ് മുതല്‍ 20,000 ഹെര്‍ട്ട്സ് വരെയുള്ള <br />
<br />
തരംഗങ്ങളെ നമുക്ക് കേള്‍ക്കുവാന്‍ സാധിക്കും . ഈ തരംഗങ്ങളെ ഓഡിയോ ഫ്രീക്വന്‍സി തരംഗങ്ങള്‍ എന്നു <br />
<br />
പറയുന്നു. 20 ഹെട്ട്സിനേക്കാള്‍ കുറഞ്ഞ തരംഗങ്ങളെ ഇന്‍ഫ്രാ സോണിക് തരംഗങ്ങള്‍ എന്നും 20,000 <br />
<br />
ഹെട്ട്സിനേക്കാള്‍ കൂടുതല്‍ ആവൃത്തിയുള്ള തരംഗങ്ങളെ അള്‍ട്രോസോണിക് തരംഗങ്ങള്‍ എന്നും പറയുന്നു. <br />
<br />
നമുക്ക് കാണുവാന്‍ പറ്റുന്ന തരംഗങ്ങള്‍ സ്ഥിതിചെയ്യുന്നത് ഇന്‍ഫ്രാറെഡ് തരംഗങ്ങള്‍ക്കും അള്‍ട്രാവയലറ്റ് <br />
<br />
തരംഗങ്ങള്‍ക്കും ഇടയിലാണ് സ്ഥിതിചെയ്യുന്നത് .<br />
<span class="Apple-style-span" style="color: red; font-size: large;"><b>3.റേഡിയോ ഫ്രീക്വന്‍സി തരംഗം </b></span><br />
ഇത് എ.എം , എഫ് .എം എന്നീ റേഡിയോക്കും മറ്റും ഉപയോഗിക്കുന്നു.<br />
4.ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍ :<br />
ഇന്ത്യയില്‍ ഒരു സേവനദാതാവിന് ആവശ്യമുള്ള സ്പെക് ട്രം നല്‍കുന്നത് ഈ ഏജന്‍സിയാണ്.<br />
<span class="Apple-style-span" style="color: red; font-size: large;"><b>5.വണ്‍ ജി മൊബൈല്‍ സര്‍വ്വീസ് </b></span><br />
ഇത് ഒന്നാം തലമുറയായി പരിഗണിക്കപ്പെടുന്നു. ശബ്ദവിനിമയമാണ് മുഖ്യമായത് . ഇതില്‍ അനലോഗ് സിഗ്നത്സ് ആണ് യൂസ് ചെയ്തിരുന്നത് .<br />
<span class="Apple-style-span" style="color: red; font-size: large;"><b>6. ടു ജി മൊബൈല്‍ സര്‍വ്വീസ് </b></span><br />
ഇത് രണ്ടാം തലമുറയായി പരിഗണിക്കപ്പെടുന്നു. ഇതില്‍ ശബ്ദവിനിമയവും ചുരുങ്ങിയ തോതില്‍ ഡാറ്റാ <br />
<br />
വിനിമയവും ( എസ് . എം . എസ് ) സാധ്യമാണ് .ഇതില്‍ ഡിജിറ്റല്‍ ആണ് <br />
<span class="Apple-style-span" style="color: red; font-size: large;"><b>7.ത്രീ ജി മൊബൈല്‍ സര്‍വ്വീസ് </b></span><br />
ശബ്ദവിനിമയം ,, സേറ്റാ സര്‍വ്വീസ് , ടെലിവിഷന്‍ അഥവാ വീഡിയോ എന്നിങ്ങനെ മൂന്ന് സേവനങ്ങള്‍ <br />
<br />
നല്കുന്നു.<br />
<br />
<br />
</div>കരിപ്പാറ സുനില്‍http://www.blogger.com/profile/05795461735382647084noreply@blogger.com0tag:blogger.com,1999:blog-5787764833615079317.post-30365255700073788252011-04-04T17:30:00.000+05:302011-04-04T17:58:28.564+05:3056. . മാഷേ ഈ വാക്കിന്റെ സ്പെല്ലീംഗ് എന്താ<div dir="ltr" style="text-align: left;" trbidi="on"><div dir="ltr" style="text-align: left;" trbidi="on">ഒരു ഒരുഴിവു ദിനത്തിലെ സുപ്രഭാതം .<br />
ഇംഗ്ലീഷ് മാഷ് പൂമുഖത്തിരുന്ന് ഇന്ത്യന്‍ എക്സ്പ്രസ് വായിക്കുകയായിരുന്നു ; ചായ അല്പാല്പം കുടിച്ചു കൊണ്ട് .<br />
അന്നേരമാണ് മാഷ് മുറ്റത്ത് ഒരു മുരടനക്കം കേട്ടത്<br />
മാഷ് പത്രത്തില്‍ നിന്ന് മുഖമുയര്‍ത്തി നോക്കി.<br />
മുറ്റത്ത് കുസൃതിക്കുട്ടന് നില്ക്കുന്നു.<br />
( കുസൃതിക്കുട്ടനെക്ക്കുറിച്ച് രണ്ട് വാക്ക് :-<br />
മാഷിന്റെ അയല്‍പ്പക്കത്തെ വീട്ടിലെ കുട്ടിയാണ് കുസൃതിക്കുട്ടന് ; തൊട്ടടുത്ത ഹൈസ്കൂളിലാണ് പഠിക്കുന്നത് . കുസൃതിക്കുട്ടന് ഇടക്കിടെ മാഷെ സന്ദര്‍ശിക്കാറുണ്ട് . പലപ്പോഴും പിടി കിട്ടാത്ത ചോദ്യങ്ങളുമായാണ് വരിക .)<br />
മാഷ് കുസൃതിക്കുട്ടനെ സ്വാഗതം ചെയ്തു.<br />
മാഷെ” കുസൃതിക്കുട്ടന് പറഞ്ഞു “ എനിക്ക് രണ്ട് വാക്കിന്റെ സ്പെല്ലിംഗ് പറഞ്ഞു തരണം “<br />
“ ആവാലോ “ മാഷ് പരിഹാസത്തോടെ പറഞ്ഞു .<br />
അവന് ആ പരിഹാസത്തെ കണക്കിലെടുക്കാതെ പറഞ്ഞു.<br />
“ നയന്ത് , വാക്വം“<br />
മാഷ് ഉടനെ പറഞ്ഞു “ <span class="Apple-style-span" style="color: red; font-size: large;"><b>Nineth , Vaccum</b></span> "<br />
“അങ്ങനെ അല്ലെങ്കിലോ ” എന്നായി കുസൃതിക്കുട്ടന്<br />
മാഷിന് ഒരു പിടുത്തവും കിട്ടിയില്ല<br />
കുസൃതിക്കുട്ടന് തുടര്‍ന്നു “ സ്പെല്ലിംഗ് തെറ്റാണെങ്കില്‍ തെറ്റായ വാക്കിന് ഓരോ ഫൈഫ് സ്റ്റാര്‍ ബെറ്റ് “മാഷ് സമ്മതിച്ചു.<br />
മാഷ് സ്വീകരണ മുറിയിലെ ഷെല്‍ഫില്‍ നിന്ന് ഡിക്ഷണറി എടുത്തു.<br />
പേജുകള്‍ മറിച്ചു .<br />
<span class="Apple-style-span" style="color: red; font-size: large;"><b>Ninth , Vacuum</b></span> എന്നീ വാക്കുകള്‍ മാഷെ നോക്കി കളിയാക്കി<br />
പിന്നെ വര്‍ദ്ധിച്ച ക്ഷീണത്തോടെ കുസൃതിക്കുട്ടനെ നോക്കി .<br />
മാഷ് പറഞ്ഞ സ്പെല്ലിംഗ് തെറ്റായതിനാല്‍ ഉടന്‍തന്നെ മാഷ് ഇരുപതു രൂപയെടുത്ത് കുസൃതിക്കുട്ടന് കൊടുത്തു<br />
“ഫൈവ് സ്റ്റാര്‍ വാങ്ങ് , കുസൃതിക്കൂട്ടാ”<br />
കുസൃതിക്കൂട്ടന്‍ അപ്രത്യക്ഷനായി .<br />
അപ്പോള്‍ മാഷിന്റെ ഭാര്യ രംഗ പ്രവേശം ചെയ്തു .<br />
സുരേഷ് ഗോപി കണക്കെ രണ്ട് ഡയലോഗ് കാച്ചി .<br />
“വല്ല്യ ഇംഗ്ലീഷ് മാഷാണത്രെ . എന്നീട്ട് വാക്കിന്റെ സ്പെല്ലിംഗ് പോലും അറിയില്ല ; എന്നീട്ടാ ഇംഗ്ലീഷ് പത്രം വായിക്കുന്നത് . ആരെ ബോധിപ്പിക്കാനാവോ ഇത് ”<br />
മാഷ് ഒന്നും മിണ്ടിയില്ല ; കാരണം മാഷിന്റെ അവസ്ഥ അങ്ങനെയായിരുന്നു.</div><span class="Apple-style-span" style="color: red; font-size: large;"><u><i><b>വാല്‍ക്കഷണം : </b></i></u></span><br />
താഴെ പറയുന്ന തെറ്റോ ശരിയോ എന്ന് കണ്ടെത്താമോ ?<br />
1.copywrite<br />
2.dearrest<br />
3.fourty<br />
4.may be<br />
5.meterologist<br />
6.milimeter<br />
7.Mother Theresa<br />
8.neice<br />
9.ninteenth<br />
10.zeebra<br />
11.wan't<br />
12. unexpensive<br />
ഉത്തരങ്ങള്‍ ശരിയാണോ എന്നറിയുവാന്‍ <br />
<a href="http://en.wiktionary.org/wiki/Category:English_misspellings" target="_blank"><span style="color: red;"><br />
<b> ഇവിടെ ക്ലിക്ക് ചെയ്യൂ</b></span></a></div>കരിപ്പാറ സുനില്‍http://www.blogger.com/profile/05795461735382647084noreply@blogger.com0tag:blogger.com,1999:blog-5787764833615079317.post-9310395548333563322011-03-06T19:17:00.000+05:302011-03-06T19:17:32.573+05:3055.കണക്കിനുവേണ്ടിയൊരു യാത്ര ( സെന്‍സസ് കവിത)<div dir="ltr" style="text-align: left;" trbidi="on"><span class="Apple-style-span" style="font-size: x-large;"><span class="Apple-style-span" style="color: blue;">(തയ്യാറാക്കിയത് :</span><span class="Apple-style-span" style="color: red;"> ഹേമ ടീച്ചര്‍ , G.H.S.S.Vatanappally</span>)</span><br />
വെയിലറിയാതെ വിയര്‍പ്പറിയാതെ<br />
വീടുകള്‍ തേടി നടന്നൂ ഞാന്‍<br />
വീടിനുള്ളില്‍ ഒളിച്ചിരിക്കും<br />
കണക്കു കള്‍ക്കു , സംഖ്യ നിരത്തി<br />
എണ്ണിമതിച്ചു പട്ടികയാക്കാന്‍<br />
ആണുങ്ങളെത്രെ പെണ്ണുങ്ങളെത്ര<br />
കുട്ടികളെത്ര നിങ്ങള്‍ക്ക്<br />
ഇരുപത്തൊന്പത് ചോദ്യത്തിന്റെ<br />
ഉത്തരമെല്ലാം പട്ടികയാക്കാന്‍<br />
ഗ്രാമത്തിന്റെ ഗ്രാമീണന്റെ<br />
ജീവിത നൊമ്പര നിശ്വാസങ്ങള്‍<br />
മനസ്സില്‍ പുസ്തക താളിലുമേന്തി<br />
യാത്ര തുടര്‍ന്നു സംഖ്യ നിറക്കാന്‍<br />
കുഴഞ്ഞ കാല് , തളരണ മേനി<br />
നിദ്രാലസ്യം ഇവയെല്ലാം<br />
വെടിഞ്ഞ് കണക്കു താളുനിറച്ചു<br />
ഉത്തരമെല്ലാം പട്ടികയാക്കാന്‍<br />
രാവിന് യാമം പോയി മറഞ്ഞു<br />
കണ്ണുകള്‍ നിദ്രയെ മടിച്ചു പുല്കാന്<br />
ഒരൊറ്റ ചിന്ത , ഒരൊറ്റ മനസ്സ് , ബുദ്ധി<br />
സെന്‍സസ് എന്ന കൂച്ചു വിലങ്ങ്<br />
നിദ്ര , ബുദ്ധി , മനസ്സിന്റെ<br />
മേനിയെ തളര്‍ത്തിയെടുത്തൊരു കൂച്ചു വിലങ്ങ്<br />
കൂട്ടി കിഴിച്ചു , കിഴിച്ചു കൂട്ടി ; ഒക്കുന്നില്ല<br />
ഭ്രാന്തായ് , പട്ടിക കയ്യിലെടുത്തു<br />
എണ്ണിയെടുത്തു കൂട്ടിക്കിഴിച്ചു<br />
കിഴിച്ചു കൂട്ടി പട്ടികയാക്കാന്‍<br />
തളര്‍ന്നു പോയെന് കണ്ണും മനവും<br />
ഹാ , കഷ്ടം , തളര്‍ന്നു പോയെന് കണ്ണും മനവും<br />
എല്ലാം സഹിക്കും ഞാന്‍ , എല്ലാം പൊറുക്കും ഞാന്‍<br />
ഭാരത മക്കള്‍ക്കു ക്ഷേമം വിതക്കാന്‍<br />
എളിയതായ് എനിക്കു കഴിഞ്ഞല്ലോ<br />
എല്ലാം നിനക്കന്റെ ഭാരതാംബേ<br />
നിന് പാദാരവിന്ദത്തിലര്‍പ്പിച്ചിടുന്നു.<br />
<span class="Apple-style-span" style="color: red; font-size: x-large;">(തയ്യാറാക്കിയത് : ഹേമ ടീച്ചര്‍ , G.H.S.S.Vatanappall</span><span class="Apple-style-span" style="color: red; font-size: x-large;">y)</span></div>കരിപ്പാറ സുനില്‍http://www.blogger.com/profile/05795461735382647084noreply@blogger.com0tag:blogger.com,1999:blog-5787764833615079317.post-32190212350955529872011-01-16T18:59:00.000+05:302011-01-16T18:59:35.144+05:3054. ..ശമ്പള പരിഷ്കരണവും മാഷന്മാരും ?സ്ഥലം : സ്റ്റാഫ് റൂം<br />
സന്ദര്‍ഭം : ഉച്ചയൂണു കഴിഞ്ഞുള്ള സമയം .<br />
ഹൈസ്കൂള്‍ വിഭാഗത്തിലെ സാമൂഹ്യം മാഷാണ് ശമ്പള പരിഷ്കരണത്തെക്കുറിച്ചുള്ള ചര്‍ച്ചക്ക് തുടക്കമിട്ടത് <br />
<br />
“ഹൈസ്കൂള്‍ ടീച്ചേഴ്സിനൊക്കെ അസ്സലായീന്നാ പത്രത്തിലൊക്കെ ” സാമൂഹ്യം മാഷ് പറഞ്ഞു.<br />
“എന്തോന്ന് അസ്സല് ” ഇംഗ്ലീഷ് മാഷാണ് . ആള് അല്പം ചൂടായ മട്ടുണ്ട് .<br />
“അതായത് പുതിയ ശമ്പള പരിഷ്കരണത്തില്‍ ഒരു പുതിയ ഗ്രേഡ് കൂടി ഹൈസ്ക്കൂള് വിഭാഗം അദ്ധ്യാപകര്‍ക്ക് ലഭിച്ചിട്ടുണ്ടത്രെ ”<br />
“അതായത് മുന്‍പ് ഹൈസ്കൂള്‍ അദ്ധ്യാപകര്‍ക്ക് മൂന്ന് ഗ്രേഡ് ഉണ്ടായിരുന്നു. പത്ത് , ഇരുപത് , ഇരുപത്തിമൂന്ന് എന്ന ക്രമത്തില്‍ . കഴിഞ്ഞ ശമ്പള പരിഷ്കരണത്തില്‍ അത് രണ്ടായി ചുരുങ്ങി .”<br />
മലയാളം മാഷ് വ്യക്തമാക്കി .<br />
“അത് , എന്താ ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് മാത്രമായി ചുരുക്കിയത് . യു,പി , എല്‍ .പി എന്നിവരെ ഇത് ബാധിച്ചില്ലേ “ ഡ്രോയിംഗ് മാഷ് ചോദിച്ചു .<br />
“അത് ചുരുക്കിയതല്ല ; അതാണതിന്റെ നിയമം . ഒരു നിശ്ചിത ലെവലിനു മുകളില്‍ എന്‍ട്രി സ്കെയില്‍ വന്നാല്‍ പിന്നെ അവിടെ രണ്ട് ഗ്രേഡേ പാടൂ . അത് ധനകാര്യ വകുപ്പിന്റെ നിയമമാണ് . അതുകൊണ്ടുതന്നെ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് രണ്ട് ഗ്രേഡേ ഉള്ളൂ “ ഹയര്‍ സെക്കന്‍ഡറിയിലെ എക്കണോമിക്സ് മാഷ് വ്യക്തമാക്കി .<br />
“ കഴിഞ്ഞ ശമ്പള പരിഷ്കരണത്തില്‍ ഹൈസ്കൂള്‍ അദ്ധ്യാപകര്‍ക്ക് എന്‍ട്രി ലെവല്‍ കൂട്ടി . മൂന്ന് ഗ്രേഡ് <br />
ഉണ്ടായിരുന്നത് രണ്ടാക്കി ക്കുറച്ചു ”<br />
“അതോണ്ട് ജൂനിയേഴ്സിന് മെച്ചം ; സീനിയേഴ്സിന് നഷ്ടം ” ഇംഗ്ലീഷ് മാഷ് വ്യക്തമാക്കി <br />
“അതായത് ഹൈസ്കൂള്‍ അദ്ധ്യാപകര്‍ക്ക് നഷ്ടപ്പെട്ടത് തിരിച്ചു കിട്ടി എന്നര്‍ഥം ” സാമൂഹ്യം മാഷ് പറഞ്ഞു .<br />
“ കാര്യം അത് തന്നെ മാഷേ ” എക്കണോമിക്സ് മാഷ് പറഞ്ഞു.<br />
“പക്ഷെ , ഞങ്ങള്‍ ഹയര്‍ സെക്കന്‍ഡറിക്കാര്‍ക്ക് ശമ്പള പരിഷ്കരണം അല്പം നഷ്ടമാ” എക്കണോമിക്സ് മാഷ് വിലപിച്ചു.<br />
“അല്ലെങ്കിലും നിങ്ങള്‍ കുറേ കൂടുതല്‍ തന്ന്യാ വാങ്ങണത് . അതോണ്ട് പ്രശ്നം ഒന്നും ഇല്ലാ ന്നേ ” ഡ്രോയിംഗ് മാഷ് പറഞ്ഞു.<br />
“അസൂയക്കും കഷണ്ടിക്കും മരുന്നില്ല. ഞങ്ങള്‍ ഹയര്‍ സെക്കന്‍ഡറിക്കാരോട് അല്ലെങ്കിലും ഈ സ്കൂളുകാര്‍ക്ക് കുശുമ്പാ ” ഇക്കണോമിക്സ് മാഷ് പ്രതികരിച്ചു .<br />
ആ സമയത്ത് ഈ ചര്‍ച്ച മുഴുവന്‍ കേട്ടുനിന്ന സ്കൂളിലെ പ്യൂണ്‍ പറഞ്ഞു.<br />
“ഞങ്ങള്‍ ലാസ്റ്റ് ഗ്രേഡുകാര്‍ എന്നും ലാസ്റ്റ് ഗ്രേഡുകാര്‍ തന്ന്യാ. ഇത് മുതലാളിത്ത സമൂഹത്തിലെ ശമ്പള സ്കെയിലാണ് . ഇതുവരെ നടപ്പാക്കിയ ശമ്പളസ്കെയിലുകള്‍ എല്ലാം അങ്ങനത്തെ തന്ന്യാ. ”<br />
“പിന്നെ എങ്ങനെ വേണമെന്നാണ് അഭിപ്രായം ” ഡ്രോയിംഗ് മാഷ് ചോദിച്ചു.<br />
“ ശമ്പള സ്കെയില്‍ ഒരു മാസ്റ്റര്‍ റണ്ണിംഗ് സ്കെയില്‍ ആണല്ലോ . അതുകൊണ്ടുതന്നെ ഏത് ശമ്പള പരിഷ്കരണം നടപ്പിലാക്കുമ്പോഴും ഏറ്റവും താഴെയുള്ള സ്കെയിലും ഏറ്റവും മുകളിലുള്ള സ്കെയിലും തമ്മിലുള്ള വ്യത്യാസം അധികമാവരുത് . മിക്ക ശമ്പള പരിഷ്കരണത്തിലും ഇത് അധികമാണ്.”<br />
എന്തുകൊണ്ടോ ഇതിനോട് ഒരു മാഷന്മാരും പ്രതികരിച്ചില്ല.<br />
“എന്തായാലും ബഞ്ചിംഗ് ഇല്ലാത്തത് നന്നായി ?” മലയാളം മാഷ് പറഞ്ഞു.<br />
“അത് എന്തോന്നാ അത് ?” എന്നായി സാമൂഹ്യം മാഷ് .<br />
“അത് ഒരു ശമ്പള പരിഷ്കരണത്തില്‍ ഉണ്ടായിരുന്നു. അതായത് ഒരു കൊല്ലം സര്‍വ്വീസ് ഉള്ള ആളും നാലു കൊല്ലം സര്‍വ്വിസ് ഉള്ള ആളും തമ്മില്‍ ശമ്പളത്തില്‍ വ്യത്യാസമില്ല . അല്ലെങ്കില്‍ ആറു കൊല്ലം സര്‍വ്വീസ് ഉള്ള ആള്‍ക്കും ഒമ്പത് വര്‍ഷം സര്‍വ്വീസ് ഉള്ള ആള്‍ക്കും ശമ്പളത്തില്‍ വ്യത്യാസമില്ല ” ഫിസിക്സ് മാഷ് പറഞ്ഞു.<br />
“ഒന്നു കൂടി വിശദമായി പറയൂ ” എന്നായി മലയാളം മാഷ് .<br />
ഫിസിക്സ് മാഷ് തുടര്‍ന്നു .<br />
“ഒരു കൊല്ലം സര്‍വ്വീസ് ഉള്ള ആളും അഞ്ചു കൊല്ലം സര്‍വ്വിസ് ഉള്ള ആളും തമ്മില്‍ ശമ്പളത്തില്‍ ഒരു <br />
ഇന്‍ക്രിമെന്റിന്റെ വ്യത്യാസം . ഒരു കൊല്ലം സര്‍വ്വീസ് ഉള്ള ആളും പത്തു കൊല്ലം സര്‍വ്വിസ് ഉള്ള ആളും തമ്മില്‍ ശമ്പളത്തില്‍ രണ്ട് ഇന്‍ക്രിമെന്റിന്റെ വ്യത്യാസം .“ ഫിസ്കിസ്ക് മാഷ് പൂര്‍ത്തിയാക്കി .<br />
“ഓ , അപ്പോള്‍ അതാണല്ലേ ബഞ്ചിംഗ് ” കണക്കുമാഷ് പറഞ്ഞു. <br />
“ഫിറ്റ് മെന്റും , വെയിറ്റേജും ഒക്കെ അസ്സലായിട്ടുണ്ട് കേട്ടൊ ” മലയാളം മാഷ് തുടര്‍ന്നു.<br />
“ഇക്കണക്കിനു പോയാല്‍ കണക്കു മാഷിന്റെ റേറ്റ് കൂടും ” ഡ്രോയിംഗ് മാഷ് പുതിയതായി വന്ന കണക്കുമാഷിനെ ചൂണ്ടി പറഞ്ഞു .<br />
“അത് എങ്ങേനെ ?” എന്നായി എല്ലാവരും .<br />
“ഹൈസ്കൂളിലെ കണക്കുമാഷ് അല്ലേ . ഹൈസ്കൂളുകാര്‍ക്ക് കാശ് കൂടുതലെന്നാ എല്ലാ പത്രത്തിലും വന്ന വാര്‍ത്ത് . അതുപോരെ കണക്കുമാഷിന്റെ സ്ത്രീധനത്തുക കൂടാന്‍ ” ഡ്രോയിംഗ് മാഷിന്റെ ഈ പ്രസ്താവന സ്റ്റാഫ് റൂമില്‍ കൂട്ടച്ചിരി പടര്‍ത്തി.<br />
കണക്കുമാഷ് പുതിയതായി ജോയിന്‍ ചെയ്ത അവിവാഹിതനായ ചെറുപ്പക്കാരനാണ് . അദ്ദേഹത്തോട് തമാശ പറയുക അവിടെ ഒരു പതിവ് ആണ് .<br />
“നിങ്ങടെയൊക്കെ ശമ്പള പരിഷ്കരണം കഴിഞ്ഞു വേണം എന്റെ ഒരു പരിഷ്കരണം തുടങ്ങാന്‍ . ” അല്പ സമയം മുന്‍പ് അവിടേക്ക് ചായ ഗ്ലാസ് എടുക്കുവാന്‍ വന്ന ചായക്കടക്കാരന് മമ്മദ്ക്കാ പറഞ്ഞു.<br />
“ഉഴുന്നു വടയുടെ ഉള്‍വ്യാസം കുറക്കാതെയുള്ള പരിഷ്കരണം മതി കേട്ടോ “ കണക്കുമാഷ് ഒരു വെടി പൊട്ടിച്ചു.<br />
“ചായയുടെ വിസ്കോസിറ്റി കുറക്കരുതേ ” ഫിസിക്സ് മാഷ് അഭ്യര്‍ഥിച്ചു.<br />
“എന്താ ചെയ്യാ നമ്മടെ ഉഴുന്നുവടക്കും ചായക്കുമൊക്കെ ഇന്‍ക്രിമെന്റും ഗ്രേഡും ഇല്ല ” മമ്മദ്ക്കാ വിലപിച്ചു.<br />
ആ വിലാപം അവിടെ പൊട്ടിച്ചിരി പടര്‍ത്തി.<br />
“ എത്ര് കാശു കൂടിയിട്ടെന്താ കാര്യം ? കാശു കൂടിയാ ടാക്സ് കൊടുക്കേണ്ടിവരും . അപ്പോ പിന്നെ എന്താ കാര്യം ?” കണക്കു മാഷ് വിലപിച്ചു.<br />
“അതിനൊരു കാര്യം ചെയ്താ മതി ലോസ് ഓഫ് പേ ലീവ് എടുത്താല്‍ മതി . അപ്പോ ടാക്സ് വരില്ല ” സാമൂഹ്യം മാഷിന്റെ ഈ ഉപദേശം അവിടെ ചിരി പടര്‍ത്തി.<br />
“അല്ലേങ്കിലും ഈ കണക്കുമാഷിന് തന്ന്യാ മെച്ചം ? ” ഡ്രോയിംഗ് മാഷ് വീണ്ടും കണക്കു മാഷിനെ തോണ്ടി <br />
അതെന്താ കാരണം എന്നറിയാന്‍ എല്ലാവരും ഡ്രോയിംഗ് മാഷിനെ നോക്കി .<br />
“നമ്മുടെയൊക്കെ ഭാര്യമാര്‍ പ്രസവിക്കുന്ന കാലം കഴിഞ്ഞില്ലേ . കണക്കുമാഷിനാണെങ്കിലോ ഭാര്യയുടെ പ്രസവത്തിന് ലീവ് കിട്ടും “ ഡ്രോയിംഗ് മാഷ് അവിവാഹിതനായ കണക്കുമാഷിനെ കളിയാക്കി.<br />
“അപ്പോള്‍ റേറ്റ് വീണ്ടും കൂടുമെന്നര്‍ഥം ” സാമൂഹ്യം മാഷ് പറഞ്ഞു.<br />
വീണ്ടും അവിടെ കൂട്ടച്ചിരി മുഴങ്ങി .<br />
“ എത്ര കാശു കിട്ടിയിട്ടും കാര്യമില്ല ; പണം കൈകാര്യം ചെയ്യുവാന്‍ കഴിഞ്ഞില്ലെങ്കില്‍ ” ഹയര്‍ <br />
സെക്കന്‍ഡറിയിലെ എക്കണോമിക്സ് മാഷ് പറഞ്ഞു .<br />
“അതെന്താ ഇപ്പോ അങ്ങനെ ഒരു തോന്നല്‍ ” ഫിസിക്സ് മാഷ് ചോദിച്ചു .<br />
“കാശു കൂടുതല്‍ കിട്ടുന്നതിനനുസരിച്ച് കൂടുതല്‍ അടി പോളി ജീവിതം നടത്തിയാല്‍ എന്തു മെച്ചം ?” ഡ്രോയിംഗ് മാഷ് വ്യക്തമാക്കി .<br />
“ശമ്പള പരിഷ്കരണം വന്നാലുടനെ തന്നെ എല്ലാ സാധനങ്ങള്‍ക്കും വിലകൂടും ” മലയാളം മാഷ് പറഞ്ഞു.<br />
“അത് പണ്ടേ മുതല്‍ അങ്ങനെയല്ലേ ” സാമൂഹ്യം മാഷ് ശരിവെച്ചു.<br />
“ലക്ഷ്വറി ഐറ്റംസിന്റെ പുതിയ പുതിയ മോഡലുകള്‍ വരുമ്പൊള്‍ അവ വാങ്ങേണ്ട എന്ന് വിചാരിക്കാന്‍ പറ്റേണ്ടെ ” ഇക്കണോമിക്സ് മാഷ് വ്യക്തമാക്കി .<br />
“കേന്ദ്രനിരക്കിലുള്ള ശമ്പളം എന്നാണാവോ വരുന്നത് ? ” ഹിന്ദി മാഷ് ചോദിച്ചു <br />
“കേന്ദ്ര നിരക്കില്‍ ശമ്പളം നല്കിയാല് പിന്നെ പറയും അമേരിക്കയിലെ നിരക്കില്‍ ശമ്പളം വേണം എന്ന് ” ഡ്രോയിംഗ് മാഷ് പറഞ്ഞു.<br />
“അല്ലേങ്കിലും ഇപ്പോ നാട്ടു കാര്‍ക്ക് ഒരു പറച്ചില്ലാ മാഷന്മാര് എന്തു പണിയാ സ്കൂളില്‍ ചെയ്യുന്നതെന്ന് ” സാമൂഹ്യം മാഷ് അല്പം ചൂടോടെ പറഞ്ഞു,<br />
“അല്ലെങ്കിലും ഈ മാഷന്മാരേ നാട്ടുകാര്‍ക്ക് പണ്ടെ ഇഷ്ടമില്ല” ഹിന്ദി മാഷ് പറഞ്ഞു.<br />
“ ഇഷ്ടമില്ലാത്തേന്റെ കാരണം എന്താണെന്നു വെച്ചാല്‍ അവര്‍ പഠിക്കുന്ന കാലത്ത് എന്തെങ്കിലും കുരുത്തക്കേട് കാണിച്ചിരിക്കും . അതിന് ഏതെങ്കിലും ഒരു മാഷ് പിടിച്ചു തല്ലിയിട്ടുണ്ടാകും അത്ര തന്നെ .” ഡ്രോയിംഗ് മാഷ് ചൂടായി പറഞ്ഞു.<br />
“നല്ല നാട്ടുകാര്‍ക്ക് മാഷമ്മാരെ ഇഷ്ടം തന്ന്യാ ” മലയാളം മാഷ് പറഞ്ഞു.<br />
“ അതെയതെ , പക്ഷെ ഒരു വകഭേദം ണ്ട് . നല്ല നാട്ടുകാര്‍ക്ക് നല്ല മാഷമ്മാരെ വലിയ ഇഷ്ടാന്ന് കൂട്ടിക്കോളൂ ” അതുവരെ മിണ്ടാതിരുന്ന സംസ്കൃതം മാഷ് പറഞ്ഞു<br />
“അല്ലേങ്കിലും ശമ്പള പരിഷ്കരണം നല്ല മാഷമാര്‍ക്കാ ഗുണം . അവര്‍ കുറച്ചേ ചിലവ് ചെയ്യൂ.” മലയാളം മാഷ് പറഞ്ഞു.<br />
“എന്ത് പരിഷ്കരണം ഉണ്ടായിട്ടും കാര്യമില്ല . സമ്പാദ്യ ശീലമില്ലെങ്കില്‍ . എന്ത് സമ്പാദ്യ ശീലമുണ്ടായിട്ടും കാര്യമില്ല മക്കള്‍ നന്നായില്ലെങ്കില്‍ ” സംസ്കൃതം മാഷ് പറഞ്ഞു.<br />
“എന്നുവെച്ചാല്‍ ............” സാമൂഹ്യം മാഷ് ചോദിച്ചു <br />
“നാമെന്തൊക്കെ ഉണ്ടാക്കിയെന്നിരിക്കട്ടെ , ബാങ്ക് ബാലന്‍സ് , വീട് , വാഹനം ഇവയൊക്കെ ഇണ്ടെന്നിരിക്കട്ടെ മക്കള്‍ നല്ലതല്ലെങ്കില്‍ എന്താ പ്രയോജനം ? അവര്‍ക്ക് ഇതൊക്കെ നശിപ്പിക്കാന്‍ ഒരു നിമിഷം മതി ” സംസ്കൃതം മാഷ് പൂര്‍ത്തിയാക്കി .<br />
“അതായത് ഈ ശമ്പള പരിഷ്കരണം കൊണ്ടൊന്നും ഒരു കാര്യമില്ലെന്ന് . നമ്മുടെ പിള്ളേര് നന്നായാല്‍ നാം രക്ഷപ്പെട്ടു . അതാണ് സംസ്കൃതം മാഷ് പറയുന്നത് ” ഡ്രോയിം മാഷ് വിശദീകരിച്ചു.<br />
“അതെ , കാര്യം ശരിതന്ന്യാട്ടോ ഈ ശമ്പള പരിഷ്കരണം ചര്‍ച്ചചെയ്തീട്ടൊരു ഗുണവും ഇല്ല . ആദ്യം നാം നമ്മുടെ പിള്ളേരെ മിടുക്കന്മാരാക്കണം ” ഇക്കണോമിക്സ് മാഷ് പറഞ്ഞു<br />
<br />
“മറ്റുള്ളവരുടെ മക്കളെ നന്നാക്കിയാല്‍ നമ്മുടെ മക്കള്‍ സ്വയം നാന്നാവും “ സംസ്കൃതം മാഷ് വീണ്ടും തത്ത്വം പറഞ്ഞു.<br />
ഇത് കേട്ടപ്പോള്‍ സ്റ്റാഫ് റൂം നിശ്ശബ്ദമായി .<br />
മാഷിന്റെ ചൂണ്ടുവിരല്‍ എങ്ങോട്ടാണെന്ന് എല്ലാവര്ക്കും മനസ്സിലായി .<br />
സംസ്കൃതം മാഷ് ഉദ്ദേശിച്ചതെന്താണെന്ന് എല്ലാവര്ക്കും മനസ്സിലായി .<br />
ആ സമയത്ത് ക്ലാസ് കൂടുവാനുള്ള മണിയടിച്ചു.<br />
അതോടെ ചര്‍ച്ച അവസാനിച്ചു .<br />
അപ്പോള്‍ കണക്കു മാഷ് എണീറ്റു നിന്നു പറഞ്ഞു <br />
“എനിക്കു മക്കളില്ല ഞാന്‍ അപ്പോ എന്താ ചെയ്യാ ?”<br />
“മാഷ് ഇപ്പോ ഒന്നും ചെയ്യണ്ട ; ബെല്ലടിച്ചില്ലേ; ക്ലാസില്‍ പോയി കണക്ക് പഠിപ്പിക്കാന്‍ നോക്ക് “ ഡ്രോയിംഗ് മാഷ് <br />
കോപാകുലനായി പറഞ്ഞു.കരിപ്പാറ സുനില്‍http://www.blogger.com/profile/05795461735382647084noreply@blogger.com0tag:blogger.com,1999:blog-5787764833615079317.post-47392115037422570072011-01-16T16:44:00.000+05:302011-01-16T16:44:52.280+05:3053. ടിന്റു മോനെ സ്കൂളില്‍ നിരോധിക്കണംമാഷ് അന്നും പതിവുപോലെ അഞ്ചാം ക്ലാസ് എ യില്‍ എത്തി .<br />
ആദ്യത്തെ ചടങ്ങായ പ്രസന്റ് എടുക്കല്‍ തുടങ്ങി .<br />
കുട്ടികള്‍ ഒരോരുത്തരായി പ്രസന്റ് സാര്‍ എന്നു പറഞ്ഞു തുടങ്ങി .<br />
അങ്ങനെ ആ ചടങ്ങ് നടക്കുമ്പോള്‍ ...<br />
ഒരു കുട്ടി മാത്രം !<br />
“ഹാജര്‍” എന്ന പദമാണ് ഉപയോഗിച്ചത് .<br />
അതു പറഞ്ഞു കഴിഞ്ഞതും ക്ലാസില്‍ കൂട്ടച്ചിരി മുഴങ്ങി .<br />
മാഷ് ഹാജര്‍ എന്നു പറഞ്ഞ കുട്ടിയെ തറപ്പിച്ചു നോക്കി.<br />
രണ്ടാമത്തെ ബെഞ്ചിലിരിക്കുന്ന മഹേഷാണ് ഇപ്പണി പറ്റിച്ചതെന്ന് മനസ്സിലാക്കി.<br />
ദിവസത്തിന്റെ ആരംഭത്തില്‍ തന്നെ ക്ലാസ് കുഴപ്പമാക്കിയല്ലോ ഇവന് .<br />
“എണീറ്റു നില്‍ക്കെടാ “ മാഷ് ഉറക്കെ പറഞ്ഞു.<br />
മഹേഷ് ഒന്നുമറിയാത്തവനെപ്പോലെ എണീറ്റു നിന്നു.<br />
അപ്പോഴാണ് മാഷിന് ഇനി അവന്റെ നേരേ മുന്നേറാന്‍ പറ്റില്ല എന്നു മനസ്സിലായത് .<br />
അവന്റെ നേരെ ‘ഹാജര്‍‘ എന്നു പറഞ്ഞതിന് വഴക്കുപറയാന്‍ വകുപ്പ് ഇല്ലല്ലോ<br />
എന്തു പറഞ്ഞാണ് അവനെ ഒതുക്കുക .<br />
എന്തായാലും മാഷ് പറഞ്ഞു<br />
“എന്തടാ ഇത് ? എല്ലാവരും പ്രസന്റ് സാര്‍ എന്നു പറയുമ്പോള്‍ നീ മാത്രം ക്ലാസില്‍ കുഴപ്പമുണ്ടാക്കാന്‍ ഒരു ഹാജര്‍ “<br />
മഹേഷ് ഒന്നും മിണ്ടുന്നില്ല<br />
“അത് ടിന്റു മോന് സ്റ്റൈലാ മാഷേ “ ബാക്ക് ബഞ്ചിലിരുന്ന ആകാശ് വിളിച്ചൂ പറഞ്ഞു.<br />
“ടിന്റു മോന് സ്റ്റൈലോ ” മാഷ് അത്ഭുതത്തോടെ ചോദിച്ചു.<br />
“മാഷേ ഇത് നോക്കിയേ ” മുന്‍ ബെഞ്ചിലിരുന്ന വിദ്യുത് ചുമരിലേക്ക് ചൂണ്ടിക്കാട്ടി.<br />
മാഷ് നോക്കിയപ്പോള്‍ , ടിന്റു മോന്റെ വലിയ ഒരു പോസ്റ്റര്‍ ചാര്‍ട്ട് പേപ്പറില്‍ ഞാത്തിയിട്ടിരിക്കുന്നു.<br />
“ആരടാ ഇത് ഞാത്തിയിട്ടേ” മാഷ് ചൂടായി .<br />
“ മാഷിനോട് അനുവാദം ചോദിച്ചാ ഞാത്തിയിട്ടേ “ വിവേക് എണീറ്റു നിന്നു പറഞ്ഞു.<br />
“എന്നോട് ചോദിച്ചെന്നോ ” മാഷ് കോപാകുലനായി .<br />
“ മാഷേ , അതും ടിന്റു മോന് സ്റ്റൈലിലാ മാഷിനോട് ചോദിച്ചേ ” ആകാശ് പറഞ്ഞു .<br />
“എന്നു വെച്ചാല്‍ ?” മാഷ് മനസ്സിലാകാത്തവനെപ്പോലെ ചോദിച്ചു<br />
“അതായത് ” ആകാശ് വിശദീകരിച്ചൂ “ഒരു ചിത്രം ഞാത്തിയിടട്ടേ എന്ന് മാഷിനോട് ചോദിച്ചൂ ; ടിന്റു മോന്റെയാണ് ചിത്രം എന്ന് പറഞ്ഞില്ല.”<br />
“മാഷേ ഇതുകണ്ടോ ?” ആകാശ് ചൂണ്ടിക്കാണിച്ചു “<br />
മാഷ് നോക്കി<br />
ഭിത്തിയില്‍ പതിപ്പിച്ച മഹദ് വചനങ്ങള്‍ക്ക് ചില മാറ്റങ്ങള്‍ ??<br />
നിറ കുടം തുളുമ്പില്ല എന്നത് നിറവയര്‍ തുളുമ്പില്ല എന്നാക്കി മാറ്റിയിരിക്കുന്നു<br />
“ഇതും ടിന്റുമോന് സ്റ്റൈലാ മാഷേ “<br />
മാഷ് ഒന്നും പ്രതികരിച്ചില്ല.<br />
മാഷിന് ഒരു കാര്യം ഉറപ്പായി .<br />
ടിന്റുമോന് ക്ലാസിനെയാകെ ബാധിച്ചിരിക്കുന്നു.<br />
കുട്ടികളുടെ വിനയം , ബഹുമാനം എന്നിവ നഷ്ടപ്പെട്ട് കുസൃതി ത്തരങ്ങള് ഒപ്പിക്കുന്ന - ടിന്റുമോനെ പ്പോലെ ആകാന്‍ ആഗ്രഹിക്കുന്ന - ഒരു സ്വഭാവം ക്ലാസില്‍ പൊതുവെ വന്നിരിക്കുന്നു<br />
ഇത് എങ്ങേനെ ഇല്ലാതാക്കാം ?<br />
മാഷ് ചിന്തിച്ചു<br />
*<span class="Apple-tab-span" style="white-space: pre;"> </span>*<span class="Apple-tab-span" style="white-space: pre;"> </span>*<span class="Apple-tab-span" style="white-space: pre;"> </span>*<span class="Apple-tab-span" style="white-space: pre;"> </span>*<span class="Apple-tab-span" style="white-space: pre;"> </span>*<span class="Apple-tab-span" style="white-space: pre;"> </span>*<span class="Apple-tab-span" style="white-space: pre;"> </span>*<span class="Apple-tab-span" style="white-space: pre;"> </span>*<br />
*<span class="Apple-tab-span" style="white-space: pre;"> </span>*<span class="Apple-tab-span" style="white-space: pre;"> </span>*<span class="Apple-tab-span" style="white-space: pre;"> </span>*<span class="Apple-tab-span" style="white-space: pre;"> </span>*<span class="Apple-tab-span" style="white-space: pre;"> </span>*<span class="Apple-tab-span" style="white-space: pre;"> </span>*<span class="Apple-tab-span" style="white-space: pre;"> </span>*<span class="Apple-tab-span" style="white-space: pre;"> </span>*<br />
<br />
*<span class="Apple-tab-span" style="white-space: pre;"> </span>*<span class="Apple-tab-span" style="white-space: pre;"> </span>*<span class="Apple-tab-span" style="white-space: pre;"> </span>*<span class="Apple-tab-span" style="white-space: pre;"> </span>*<span class="Apple-tab-span" style="white-space: pre;"> </span>*<span class="Apple-tab-span" style="white-space: pre;"> </span>*<span class="Apple-tab-span" style="white-space: pre;"> </span>*<span class="Apple-tab-span" style="white-space: pre;"> </span>*<br />
സ്ഥലം : സ്റ്റാഫ് റൂം<br />
ഉച്ചഭക്ഷണം കഴിഞ്ഞുള്ള സമയം .<br />
മാഷ് ടിന്റു മോനുമായി ബന്ധപ്പെട്ട , അഞ്ചാം ക്ലാസ് എ യില്‍ ഉണ്ടായ സംഗതികള്‍ മാഷ് പൊതുവെ പറഞ്ഞു.<br />
മാഷ് പൂര്‍ത്തിയാക്കിക്കഴിഞ്ഞതേ ഉള്ളൂ; വ്യാകരണം ടീച്ചര്‍ പറഞ്ഞു.<br />
“മാഷ് പറഞ്ഞത് അപ്പടി ശരിയാ. എന്റെ ക്ലാസായ ഏഴ് സിയില്‍ പിള്ളേരൊക്ക് എന്ത് ചോദിച്ചാലും തറുതലയേ പറയൂ.“<br />
“പിള്ളേരെ പറഞ്ഞീട്ട് ഒരു ഫലവും ഇല്ല . രക്ഷിതാക്കളെ - അമ്മമാരെ - വേണം പറയാന്‍ ” വൃത്തം ടീച്ചര്‍ പറഞ്ഞു.<br />
“അതെന്താ അങ്ങേനെ” മാഷ് ചോദിച്ചു .<br />
“കഴിഞ്ഞ ദിവസം ടിന്റുമോന് സ്റ്റെലില്‍ മറുപടി പറഞ്ഞതിന് ഒന്നു രണ്ടുപേരുടെ അമ്മമാരെ ഞാന്‍ വിളിപ്പിച്ചു.കാര്യം പറഞ്ഞു. ചോദിച്ചതിനൊക്കെ മോന് തറുതലയാ പറയുന്നതെന്നും പറഞ്ഞു. അതുകേട്ടപ്പോള്‍ അമ്മമാരുടെ സന്തോഷം കാണണം . തങ്ങളുടെ മക്കള്‍ ടിന്റുമോനെപ്പോലെയാകുന്നതില്‍ സന്തോഷിക്കുകയാ അവര്‍ ചെയ്തത് .” വൃത്തം ടീച്ചര്‍ വിശദീകരിച്ചു.<br />
“ഈ വക കാര്യങ്ങളൊക്കെ അദ്ധ്യാപക സംഘടനകള്‍ അറിയുന്നില്ലേ ” യൂണിയന് മാഷ് ആത്മഗതമായി പറഞ്ഞു<br />
“ഇക്കണക്കിനു പോയാല്‍ ടിന്റുമോനെ അനുകരിച്ച് സ്കൂള്‍ പിള്ളേര് നശിച്ചുപോകും .” സന്മാര്ഗ്ഗം മാഷ് പറഞ്ഞു<br />
<br />
“ഇതിനെന്താ ഒരു പരിഹാരം ?” മാഷ് ചോദിച്ചു<br />
വൃത്തം ടീച്ചര്‍ സ്വന്തം സീറ്റില്‍ നിന്ന് എണീറ്റു നിന്നു പറഞ്ഞു<br />
“ ടിന്റു മോനെ സ്കൂളില്‍ നിരോധിക്കണം ”<br />
“അതിനിപ്പോ എന്താ ചെയ്യാ ? ” എന്നായി മാഷ്<br />
“ നമുക്ക് ഹെഡ് മാഷിനോട് വിവരം പറഞ്ഞ് ടിന്റു മോന് നിരോധനം ഇപ്പോള്‍ തന്നെ നടപ്പില്ലാക്കാം ” വൃത്തം ടീച്ചര്‍ ആഹ്വാനം ചെയ്തു.<br />
*<span class="Apple-tab-span" style="white-space: pre;"> </span>*<span class="Apple-tab-span" style="white-space: pre;"> </span>*<span class="Apple-tab-span" style="white-space: pre;"> </span>*<span class="Apple-tab-span" style="white-space: pre;"> </span>*<span class="Apple-tab-span" style="white-space: pre;"> </span>*<span class="Apple-tab-span" style="white-space: pre;"> </span>*<span class="Apple-tab-span" style="white-space: pre;"> </span>*<span class="Apple-tab-span" style="white-space: pre;"> </span>*<br />
*<span class="Apple-tab-span" style="white-space: pre;"> </span>*<span class="Apple-tab-span" style="white-space: pre;"> </span>*<span class="Apple-tab-span" style="white-space: pre;"> </span>*<span class="Apple-tab-span" style="white-space: pre;"> </span>*<span class="Apple-tab-span" style="white-space: pre;"> </span>*<span class="Apple-tab-span" style="white-space: pre;"> </span>*<span class="Apple-tab-span" style="white-space: pre;"> </span>*<span class="Apple-tab-span" style="white-space: pre;"> </span>*<br />
<br />
*<span class="Apple-tab-span" style="white-space: pre;"> </span>*<span class="Apple-tab-span" style="white-space: pre;"> </span>*<span class="Apple-tab-span" style="white-space: pre;"> </span>*<span class="Apple-tab-span" style="white-space: pre;"> </span>*<span class="Apple-tab-span" style="white-space: pre;"> </span>*<span class="Apple-tab-span" style="white-space: pre;"> </span>*<span class="Apple-tab-span" style="white-space: pre;"> </span>*<span class="Apple-tab-span" style="white-space: pre;"> </span>*<br />
തുടര്‍ന്ന് എല്ലാവരും കൂടി ഹെഡ് മാഷുടെ റൂമിലെത്തി .<br />
ഹെഡ് മാഷ് ഊണുകഴിന്നുള്ള പതിവുമയക്കത്തിലായിരുന്നു.<br />
സ്കൂളിലെ എല്ലാ മാഷമ്മാരേയും ടീച്ചര്‍ മാരേയും കണ്ടപ്പോള്‍ ഹെഡ് മാഷ് ഞെട്ടിയെണീറ്റു .<br />
“എന്താ എല്ലാവരും ? ”<br />
ഹെഡ് മാഷ് ചോദിച്ചു.<br />
വ്യാകരണം ടീച്ചര്‍ അച്ചടി ഭാഷയില്‍ പ്രശ്നം കടുകട്ടിയായി അവതരിപ്പിച്ചൂ.<br />
വ്യാകരണം ടീച്ചര്‍ അവതരിപ്പിച്ചു കഴിഞ്ഞപ്പോള്‍ വൃത്തം ടീച്ചര്‍ കര്‍ക്കശമായി പറഞ്ഞു<br />
“അതിനാല്‍ സാറേ , നമ്മുടെ സ്കൂളില്‍ ടിന്റു മോനെ നിരോധിക്കണം .ഇന്നു തന്നെ അസംബ്ലി വിളിച്ചൂ കൂട്ടി ഇക്കാര്യം പറയണം ”<br />
ഹെഡ് മാഷ് ഒന്നും മിണ്ടുന്നില്ല<br />
ഹെഡ് മാഷിന്റെ മുഖത്ത് ഇതൊക്കെ കേട്ടീട്ടും ഒരു കള്ളച്ചിരി പ്രകടമായത് എല്ലാവരും അത്ഭുതത്തൊടെ ദര്‍ശിച്ചു .<br />
പെട്ടെന്നാണ് വൃത്തം ടീച്ചര്‍ അത് കണ്ടത്<br />
“ ദേ , ഹെഡ് മാഷിന്റെ മേശപ്പുറത്ത് “ടിന്റുമോന് ഫലിതങ്ങള്‍“ എന്ന പുസ്തകം കിടക്കുന്നു. ” വൃത്തം ടീച്ചര്‍ ഉറക്കെ വിളിച്ചൂ പറഞ്ഞു.<br />
“ഹെഡ് മാഷും ടിന്റു മോന്റെ ആരാധകനാണെന്നോ ?” യൂണിയന് മാഷിന് അത്ഭുതം അടക്കിവെക്കാനായില്ല<br />
പെട്ടെന്ന് ഹെഡ് മാഷിന്റെ മുറിയില്‍ ഉച്ചത്തില്‍<br />
“ടിന്റു മോന് റോക്സ് , “ടിന്റു മോന് റോക്സ് ,“ടിന്റു മോന് റോക്സ് “ എന്ന റിംഗ് ടോണ്‍ ഉച്ചത്തില്‍ ശബ്ദിച്ചു.<br />
അത് ഹെഡ് മാഷിന്റെ മൊബൈല്‍ ഫോണില്‍ നിന്നായിരുന്നു.<br />
<br />
<span class="Apple-style-span" style="color: red; font-size: x-large;"><u>Tintu Mon Related Posts</u></span><br />
<span class="Apple-style-span" style="color: blue; font-size: large;"><a href="http://tintumonkadhakal.blogspot.com/">1. ടിന്റു മോന് കഥകള്‍ </a></span><br />
<h1 class="title" style="color: #666666; font-family: Georgia, serif; font: normal normal normal 200%/normal Georgia, serif; letter-spacing: 0.2em; line-height: 1.2em; margin-bottom: 0px; margin-left: 5px; margin-right: 5px; margin-top: 5px; padding-bottom: 0.25em; padding-left: 20px; padding-right: 20px; padding-top: 15px; text-transform: uppercase;"><span class="Apple-style-span" style="font-size: x-large;"><a href="http://sahajeevi.mywebdunia.com/2010/01/25/1264404780000.html">2.ടിന്റു മോന് തകര്‍ക്കുന്നു</a></span></h1>കരിപ്പാറ സുനില്‍http://www.blogger.com/profile/05795461735382647084noreply@blogger.com0tag:blogger.com,1999:blog-5787764833615079317.post-36185187362254774662011-01-02T18:53:00.001+05:302011-01-02T18:53:45.195+05:3052. സൂര്യനും ചന്ദ്രനും ഒരേ വലുപ്പത്തില്‍ കാണുന്നതെന്തുകൊണ്ട് ?<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEia-Yx5vVq5UvcjHXhZdmqWdtyNk_VGphnZTVPo2l407rn_xupEnGgIe9w6EysPdh0UpAXb0tpYib1gGeTer8t6kWAtXx777Z6Gy20QW_bixb14DKVe7tZt3qTTHaBNf7DnH5MAxbGb23o/s1600/solar+eclipse.bmp" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="300" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEia-Yx5vVq5UvcjHXhZdmqWdtyNk_VGphnZTVPo2l407rn_xupEnGgIe9w6EysPdh0UpAXb0tpYib1gGeTer8t6kWAtXx777Z6Gy20QW_bixb14DKVe7tZt3qTTHaBNf7DnH5MAxbGb23o/s320/solar+eclipse.bmp" width="320" /></a></div>സ്ഥലം : ഫിസിക്സ് അദ്ധ്യാപക ശാക്തീകരണം ( ക്ലസ്റ്റര്‍ ) നടക്കുന്ന ക്ലാസ് റൂം .<br />
സന്ദര്‍ഭം : ഹാര്‍ഡ് സ്പോട്ട് ചര്‍ച്ച <br />
ആര് .പി ഔദ്യോഗികമായി അംഗങ്ങളെ ഹാര്‍ഡ്സ്പോട്ട് സിംപ്ലിഫിക്കേഷന്‍ പ്രവര്‍ത്തനത്തിലേക്ക് <br />
ക്ഷണിച്ചു.<br />
ആദ്യമായി ചര്‍ച്ചക്ക് തുടക്കമിട്ടത് സൂര്യന് മാഷായിരുന്നു.<br />
മാഷ് വേദിയിലെക്ക് വന്ന് തന്റെ സ്ഥിരം ശൈലിയായ - സ്വന്തം കഷണ്ടിത്തലയെ രണ്ടു പ്രാവശ്യം <br />
കൈകൊണ്ട് തലോടി- സംസാരിക്കുവാന്‍ തുടങ്ങി.<br />
മാഷിന്റെ സംസാരിത്തിനുമുന്‍പുള്ള സ്ഥിരം രീതിയാണ് കഷണ്ടിത്തലയെ കൈകൊണ്ട് രണ്ട് <br />
പ്രാവശ്യം തലോടല്‍ .<br />
അതിനാല്‍ തന്നെ ഏറെ ഗഹനമായ ഒന്നാണ് മാഷ് അവതരിപ്പിക്കുവാന്‍ പോകുന്നതെന്ന് <br />
അംഗങ്ങള്‍ക്ക് മനസ്സിലായി .<br />
സൂര്യന് മാഷ് തുടങ്ങി.<br />
“ ഞാന്‍ വളച്ചുകെട്ടില്ലാതെ കാര്യത്തിലേക്കു കടക്കാം . സൂര്യനോ ചന്ദ്രനോ വലുത് ?”<br />
“ഇതാണോ ഇത്ര വലിയ ഹാര്‍ഡ് സ്പോട്ട് ” ബാക്ക് ബഞ്ചിലിരുന്ന ബാക്ക് ഇ എം എഫ് മാഷ് വിളിച്ചൂ <br />
പറഞ്ഞു.<br />
“ഇത് അറിയാണ്ട് മാഷ് എങ്ങന്യാ ഫിസിക്സ് മാഷ് ആയേ ” ലെന്‍സി ടീച്ചര്‍ വിളിച്ചൂ കൂവി .<br />
ക്ലാസില്‍ സൂര്യന് മാഷിനോടുള്ള പരിഹാസച്ചിരി പ്രകടമായി .<br />
“സൂര്യന് തന്നെ മാഷെ . ചന്ദ്രനെക്കാള്‍ എത്രയോ വലുതാണ് സൂര്യന് .” സാന്ദ്രത ടീച്ചര്‍ <br />
മധ്യസ്ഥയായി .<br />
ഈ ഉത്തരം ലഭിച്ച ഉടനെ സൂര്യന് മാഷ് വര്‍ദ്ധിച്ച ഉത്സാഹത്തോടെ പറഞ്ഞു.<br />
“എങ്കില്‍ ; എന്തുകൊണ്ട് സൂര്യനേയും ചന്ദ്രനേയും നാം ഒരേ വലുപ്പത്തില്‍ കാണുന്നു?”<br />
ക്ലാസ് പെട്ടെന്ന് നിശ്ശബ്ദമായി .<br />
സംഗതിയുടെ ഗൌരവം എല്ലാ മുഖങ്ങളിലും പ്രകടമായി .<br />
ലെന്‍സിടീച്ചര്‍ എണീറ്റുനിന്നുകൊണ്ട് പറഞ്ഞു തുടങ്ങി <br />
“അത് ചിലപ്പോള്‍ നമ്മുടെ കണ്ണിന്റെ പ്രത്യേകത കൊണ്ടായിരിക്കാം . അതായത് വളരേ <br />
അകലെയുള്ള വസ്തുക്കള്‍ ചെറുതായിട്ടാണ് കണ്ണ് രൂപീകരിക്കുക. ഉദാഹരണത്തിന് , അകലെ<br />
പോകുന്ന വിമാനത്തിന്റെ കാര്യം തന്നെ എടുത്താല്‍ മതി . വളരേ ചെറുതായിട്ടല്ലേ നാം കാണുന്നത് . <br />
അതുപോലെ ഇതും കണ്ണിന്റെ ഒരു തകരാറെന്നോ പ്രത്യേകതയെന്നോ നമുക്ക് പറയാം .”<br />
“ എങ്കിലും ഞാന്‍ ചോദിച്ച ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് എത്തുന്നില്ലല്ലോ ടീച്ചറെ “ സൂര്യന് മാഷ് <br />
പറഞ്ഞു.<br />
“ അതെ , പയറിന്റെ വില ചോദിച്ചാല്‍ കടലയുടെ വില പറഞ്ഞീട്ടെന്താ കാര്യം “<br />
ന്യൂട്രോണ്‍ മാഷ് ലെന്‍സിടീച്ചറോടുള്ള നീരസം പ്രകടമാക്കി.<br />
“കടലയുടെ വില എത്രയാന്നേ അറിയുള്ളു ; പയറിന്റെ വില അറില്ല . അപ്പോ പ്പിന്നെ കിട്ടണ കാര്യം <br />
പറയുക തന്നെ “ ന്യൂട്ടണ്‍ മാഷ് ലെന്‍സിടീച്ചറെ പരിഹസിച്ചുകൊണ്ടു പറഞ്ഞു.<br />
“ഇങ്ങനെ അതുമിതും പറഞ്ഞിട്ട് കാര്യമില്ല . ഉത്തരം പറയുവാന്‍ പറ്റുമോ എന്ന് നോക്ക് ?” സൂര്യന് <br />
മാഷ് പരിഹാസച്ചുവയില്‍ വെല്ലുവിളിച്ചു.<br />
അപ്പോള്‍ ഐന്സ്റ്റീന് മാഷ് എണീറ്റുനിന്നു പറഞ്ഞു തുടങ്ങി .<br />
“ ഞാന്‍ ലെന്‍സിടീച്ചര്‍ പറഞ്ഞു നിറുത്തിയിടത്തു നിന്ന് തുടങ്ങാം . അകലെയുള്ള വസ്തുക്കളെ <br />
ചെറുതായി കാണിക്കുക എന്നത് കണ്ണിന്റെ ഒരു പ്രത്യേകതയാണ് .സൂര്യന് ചന്ദ്രനേക്കാള്‍ ഏകദേശം 400 മടങ്ങ് വലുതാണ് . ഭൂമിയില്‍നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തേക്കാള്‍ ഏകദേശം 400 മടങ്ങാണ്ഭൂമിയില്‍നിന്ന് സൂര്യനിലേയ്ക്കുള്ള ദൂരം .വലുപ്പത്തിലുള്ള വ്യത്യാസം ദൂരം കൊണ്ട് പരിഹരിയ്ക്കപ്പെടുന്നു.സൂര്യചന്ദ്ര ബിംബങ്ങള്‍ ഒരേ വലുപ്പത്തിലാകാന്‍ കാരണം ഇതാണ് . ”<br />
ഐന്സ്റ്റീന് മാഷ് പറഞ്ഞ് അവസാനിപ്പിച്ചതും ഉഗ്രന്‍ കയ്യടി ക്ലാസ് ആകെ മുഴങ്ങി .കരിപ്പാറ സുനില്‍http://www.blogger.com/profile/05795461735382647084noreply@blogger.com0tag:blogger.com,1999:blog-5787764833615079317.post-88184306934568592912010-12-22T19:54:00.000+05:302010-12-22T19:54:23.179+05:3051. സൌരോര്‍ജ്ജം പുനസ്ഥാപിക്കുവാന്‍ കഴിയാത്ത ഊര്‍ജ്ജ സ്രോതസ്സാണെന്നോ ?സ്ഥലം : ഫിസിക്സ് അദ്ധ്യാപക ശാക്തീകരണം ( ക്ലസ്റ്റര്‍ ) നടക്കുന്ന ക്ലാസ് റൂം .<br />
സന്ദര്‍ഭം : ഹാര്‍ഡ് സ്പോട്ട് ചര്‍ച്ച <br />
ആര് .പി ഔദ്യോഗികമായി അംഗങ്ങളെ ഹാര്‍ഡ്സ്പോട്ട് സിംപ്ലിഫിക്കേഷന്‍ പ്രവര്‍ത്തനത്തിലേക്ക് ക്ഷണിച്ചു.<br />
ആദ്യമായി ചര്‍ച്ചക്ക് തുടക്കമിട്ടത് സൂര്യന് മാഷായിരുന്നു.<br />
മാഷ് വേദിയിലെക്ക് വന്ന് തന്റെ സ്ഥിരം ശൈലിയായ - സ്വന്തം കഷണ്ടിത്തലയെ രണ്ടു പ്രാവശ്യം <br />
കൈകൊണ്ട് തലോടി- സംസാരിക്കുവാന്‍ തുടങ്ങി.<br />
മാഷിന്റെ സംസാരിത്തിനുമുന്‍പുള്ള സ്ഥിരം രീതിയാണ് കഷണ്ടിത്തലയെ കൈകൊണ്ട് രണ്ട് പ്രാവശ്യം തലോടല്‍ .<br />
അതിനാല്‍ തന്നെ ഏറെ ഗഹനമായ ഒന്നാണ് മാഷ് അവതരിപ്പിക്കുവാന്‍ പോകുന്നതെന്ന് അംഗങ്ങള്‍ക്ക് മനസ്സിലായി .<br />
സൂര്യന് മാഷ് തുടങ്ങി.<br />
“ഫിഷന് മൂലവും ഫ്യുഷന് മൂലവും ഊര്‍ജ്ജം ഉണ്ടാകുന്നു എന്ന് നമുക്കറിയാം .പക്ഷെ , അത് എങ്ങനെയാണ് തെളിയിക്കുക”<br />
“ഈ ക്ലസ്റ്ററില്‍ അത് തെളിയിക്കുവാന്‍ വളരെ വിഷമമാ മാഷേ “ ഐന്സ്റ്റീന് മാഷ് പറഞ്ഞു.<br />
“ അതെ , ഫിഷന്റേയും ഫ്യൂഷന്റേയും പരീക്ഷണം ഇവിടെ , ഈ മുറിയില്‍ വെച്ച് നടത്തുക എന്നൊക്കെ പ്പറഞ്ഞാല് , എങ്ങെന്യാ അത് ശരിയാവാ “ സാന്ദ്രത ടീച്ചര്‍ സൂര്യന് മാഷിനെ കളിയാക്കി പറഞ്ഞു.<br />
ഈ കളിയാക്കല്‍ കേട്ടെങ്കിലും സൂര്യന് മാഷ് തളര്‍ന്നില്ല ; അദ്ദേഹം വീണ്ടും ഉഷാറായി തുടര്‍ന്നു.<br />
“ നിങ്ങള്‍ ഈ ചോദ്യം കുട്ടികളോട് -അതായത് എ പ്ലസ് കിട്ടുവാന്‍ സാധ്യതയൂള്ള വരോട് ചോദിച്ചെന്നിരിക്കട്ടെ . അവര്‍ എന്തു മറുപടിയായിരിക്കും പറയുക?”<br />
ഇപ്പോഴാണ് സംഗതിയുടെ ഗൌരവം അംഗങ്ങള്‍ക്ക് ബോധ്യപ്പെട്ടത് . അവിടെ കളിയും ചിരിയും മാഞ്ഞ് നിശ്ശബ്ദത വന്നു ചേര്‍ന്നു.<br />
ഉത്തരം പറയുവാനായി ഫിഷന് മാഷ് എണീറ്റുനിന്നു , ഒരു നിമിഷം എല്ലാവരേയും നോക്കി പറഞ്ഞു.<br />
“ഫിഷനും ഫ്യൂഷനും നടക്കുമ്പോള്‍ ധാരാളം ഊര്‍ജ്ജം ലഭ്യമാകുന്നുണ്ട് . അതായത് ശബ്ദം , പ്രകാശം , താപം , റേഡിയേഷന് എന്നിരൂപത്തില്‍ ധാരാളം ഊര്‍ജ്ജം സ്വതന്ത്രമാകുന്നു.”<br />
“ശരി തന്നെ “ സൂര്യന് മാഷ് തുടര്‍ന്നു.<br />
“അങ്ങനെയെങ്കില്‍ ഈ ഊര്‍ജ്ജം എവിടെനിന്ന് ഉണ്ടായി എന്നു പറയാമോ ? മാത്രമല്ല അത് <br />
തെളിയിക്കുകയും ചെയ്യാമോ ?”<br />
“അത് അത്ര പ്രയാസമുള്ള കാര്യമല്ലാന്നേ “ ഫിഷന് മാഷ് തുടര്‍ന്നു<br />
“ഫിഷനു മുമ്പുള്ള മാസും ഫിഷനു ശേഷമുള്ള മാസും തമ്മിലുള്ള വ്യത്യാസം കണ്ടെത്തുക . അപ്പോള്‍ മാസില്‍ വ്യത്യാസം കാണും . അതായത് ഫിഷനു ശേഷവും ഫ്യൂഷനു ശേഷവും മാസില്‍ കുറവ് ഉണ്ടാകും . ഈ മാസ് ആണ് ഊര്‍ജ്ജമായി മാറിയത് “<br />
“ പക്ഷെ ഫിഷനുശേഷം മാസില്‍ കുറവു വന്നത് പുസ്തകത്തില്‍ ഉണ്ട് . പക്ഷെ ഫ്യുഷനു ശേഷം മാസില്‍ കുറവുവരുന്നത് പുസ്തകത്തില്‍ ഇല്ല . പണ്ടത്തെ പുസ്തകത്തില്‍ നാലു ഹൈഡ്രജന്‍ സംയോജിച്ച് ഹീലിയം ഉണ്ടാകുന്ന കാര്യം പറഞ്ഞിരുന്നു. “ ഫ്യൂഷന്‍ മാഷ് തന്റെ സാനിദ്ധ്യം പ്രകടമാക്കി.<br />
സൂര്യന് മാഷ് ഫ്യൂഷന്‍ മാഷിനെ അവഗണിച്ചു കൊണ്ടു പറഞ്ഞു.<br />
“ എന്തായാലും ഫിഷനും ഫ്യൂഷനും നടന്നു കഴിയുമ്പോള്‍ ഊര്‍ജ്ജ മുണ്ടാകുന്നു എന്നും ഈ ഊര്‍ജ്ജം മാസില്‍ നിന്നുമാണ് ഉണ്ടാകുന്നതെന്നും വ്യക്തമായല്ലോ .അങ്ങനെയെങ്കില്‍ എന്റെ അടുത്ത ചോദ്യം ഇതാ” സൂര്യന് മാഷ് എല്ലാവരേയും ഒരു നിമിഷം ആകാംക്ഷാഭരിതരാക്കിക്കൊണ്ട് പറഞ്ഞു.<br />
“സൂര്യനില്‍ ഊര്‍ജ്ജം ഉണ്ടാകുന്നത് ഫ്യൂഷന്‍ മൂലമാണെന്ന് നമുക്ക് അറിയാമല്ലോ . ഫിഷന് നടക്കുമ്പോള്‍ സൂര്യന്റെ മാസില്‍ കുറവ് ഉണ്ടാകുന്നു എന്നും നമുക്ക് അറിയാം . നക്ഷത്രങ്ങളുടെ മരണത്തില്‍ ഏതൊരു നക്ഷത്രവും നാളുകള്‍ കഴിയുമ്പോള്‍ പ്രകാശം പുറപ്പെടുവിക്കാത്ത ഒരവസ്ഥയില്‍ എത്തിച്ചേരുമെന്നും നമുക്ക് അറിയാം . അങ്ങനെയെങ്കില്‍ സൂര്യനെ പുനഃസ്ഥാപിക്കാവുന്ന ഊര്‍ജ്ജ സ്രോതസ്സായി കരുതുവാന്‍<br />
സാധിക്കുമോ ? ”<br />
സൂര്യന് മാഷ് ഒരു നിമിഷം നിശ്ശബ്ദമായി വേദിയില്‍ നിന്നു.<br />
തന്റെ ചോദ്യം അംഗങ്ങളിലുണ്ടാക്കിയ പ്രതികരണം ആസ്വദിച്ചു. അതിനുശേഷം തന്റെ സീറ്റില്‍ ചെന്നിരുന്നു.<br />
അംഗങ്ങള്‍ക്കിടയില്‍ ചര്‍ച്ച നെടുകെയും കുറുകെയും അങ്ങനെയും ഇങ്ങനെയുമ്മൊക്കെ നടന്നു.<br />
ക്ലാസ് ശബ്ദമുഖരിതമായി .<br />
പെട്ടെന്ന് ഐന്സ്റ്റീന് മാഷ് എണീറ്റ് വേദിയിലേക്കു വന്നു.<br />
ഐന്സ്റ്റീന് മാഷിന്റെ മുഖത്തെ ഗൌരവം കണ്ടാവണം ക്ലാസ് നിശബ്ദമായി .<br />
ഐന്സ്റ്റീന് മാഷ് പറഞ്ഞു തുടങ്ങി .<br />
“സൂര്യന് മരിക്കണമെങ്കില്‍ അഥവാ സൂര്യനില്‍ നിന്ന് പ്രകാശം പുറപ്പെടുന്നത് ഇല്ലാതാകണമെങ്കില്‍ വളരേ അധികം സമയം പിടിക്കും . ഈ സമയത്തെ ആസ്പദമാക്കി മനുഷ്യന്റെയോ മനുഷ്യ വംശത്തിന്റേയോ ആയുസ്സുമായി താരതമ്യം ചെയ്യുമ്പോള്‍ അത് തുലോം തുച്ഛമാണ് . അതുകൊണ്ടു തന്നെ നമുക്ക് സൌരോര്‍ജ്ജത്തെ പുനഃസ്ഥാപിക്കാവുന്ന ഊര്‍ജ്ജസ്രോതസ്സായി കണക്കാക്കാം. ”<br />
“ഐന്സ്റ്റീന് മാഷ് പറഞ്ഞു നിറുത്തിയതും കയ്യടി മുഴങ്ങിയതും ഒരുമിച്ചായിരുന്നു.”<br />
കയ്യടി അവസാനിച്ചപ്പോല്‍ ഈ ഹാര്‍ഡ് സ്പോട്ട് പ്രശ്നത്തിനു തീരുമാനമായെന്ന് ആര് പി അറിയിച്ചൂ.<br />
<span class="Apple-style-span" style="color: red; font-size: x-large;">ആശയ സഹായം .</span><br />
ശ്രീ രമേശന് മാസ്റ്റര്‍ , ഗാന്ധി സ്മാരക ഹൈസ്കൂള്‍ അഷ്ടമിച്ചിറകരിപ്പാറ സുനില്‍http://www.blogger.com/profile/05795461735382647084noreply@blogger.com0tag:blogger.com,1999:blog-5787764833615079317.post-19250059307569840442010-12-22T05:57:00.000+05:302010-12-22T05:57:31.367+05:3050. ലെന്‍സ് സമവാക്യത്തില്‍ പോസറ്റീവ് ചിഹമോ അതോ നെഗറ്റീവ് ചിഹനമോ ഉള്ളത് ?സ്ഥലം : ഫിസിക്സ് അദ്ധ്യാപക ശാക്തീകരണം ( ക്ലസ്റ്റര്‍ ) നടക്കുന്ന ക്ലാസ് റൂം .<br />
സന്ദര്‍ഭം : ഹാര്‍ഡ് സ്പോട്ട് ചര്‍ച്ച <br />
ആര് .പി ഔദ്യോഗികമായി അംഗങ്ങളെ ഹാര്‍ഡ്സ്പോട്ട് സിംപ്ലിഫിക്കേഷന്‍ പ്രവര്‍ത്തനത്തിലേക്ക് ക്ഷണിച്ചു.<br />
ആദ്യമായി ചര്‍ച്ചക്ക് തുടക്കമിട്ടത് ലെന്സിട്ടിച്ചറായിരുന്നു.<br />
ടീച്ചര്‍ വേദിയില്‍ വന്ന് എല്ലാവരേയും നോക്കി പുഞ്ചിരിച്ചശേഷം ചോദിച്ചു.<br />
“ഒമ്പതിലെ ഫിസിക്സ് രണ്ടാം ഭാഗം തുടങ്ങിയോ ?”<br />
പലയിടത്തുനിന്നും ഉത്തരമായി മൂളല്‍ പ്രകടമായി .<br />
മറുപടിയില്‍ പൂര്‍ണ്ണ തൃപ്തി ഇല്ലാഞ്ഞിട്ടാവണം ടീച്ചര്‍ വീണ്ടും ചോദിച്ചു<br />
“പ്രകാശത്തിന്റെ അപവര്‍ത്തനം എന്ന അദ്ധ്യായം എടുത്തു കഴിഞ്ഞുവോ ? അതില്‍ എന്തെങ്കിലും പുതുമ കണ്ടുവോ ?”<br />
“ങള് മനുഷ്യനെ ബെടക്കാക്കാണ്ട് കാര്യം ങ്ങട്ട് പറയാ ” പ്രകാശന് മാഷ് വേറെ ഒരു ടോണില്‍ പറഞ്ഞു. അത് ക്ലാസില്‍ കൂട്ടച്ചിരി പടര്‍ത്തി.<br />
ഇനിയും സസ്പെന്‍സ് കൊണ്ടുപോകുന്നത് ശരിയല്ലെന്ന് തോന്നിയിട്ടാകാം പ്രിന്‍സിടീച്ചര്‍ പറഞ്ഞു.<br />
“ ലെന്സമവാക്യത്തിന്റെ കാര്യമാ ഞാന്‍ പറയുവാന്‍ പോകുന്നേ . മുന്‍പൊക്കെ നാം <br />
പഠിപ്പിച്ചിരുന്നത്<span class="Apple-style-span" style="color: blue; font-size: x-large;"> 1/u + 1/v = 1/f </span>എന്നായിരുന്നല്ലോ . എന്നാല്‍ പുതിയ പാഠപുസ്തകത്തില്‍ <span class="Apple-style-span" style="color: red; font-size: x-large;">1/v - 1/u = 1/f ” </span>എന്നാണ് . ”<br />
ലെന്സിടീച്ചറുടെ ഈ പ്രസ്താവനയില്‍ ക്ലാസ് നിശ്ശബ്ദമായി.<br />
അംഗങ്ങള്‍ സംഭവത്തിന്റെ ഗൌരവം പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടു.<br />
“ഇക്കാര്യം എന്തുകൊണ്ടാണ് എന്നാ ഞാന്‍ ചോദിക്കുന്നേ ” ഇതും പറഞ്ഞ് ടീച്ചര്‍ സീറ്റില്‍ ചെന്നിരുന്നു.<br />
ഉടന്‍ തന്നെ ട്രാന്സ്ലേഷന് മാഷ് എണീറ്റുനിന്നു പറഞ്ഞു.<br />
“അത് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പാഠപുസ്തകത്തില്‍ മൈനസ് ആയിട്ടാണ് ലെന്‍സ് സമവാക്യം കിടക്കുന്നത് . <br />
അതാണ് കാരണം” <br />
“അതെന്തു ന്യായമാ , ഇംഗ്ലീഷു മീഡിയം സ്കൂളില്‍ മൈനസ് ആയതുകൊണ്ട് മലയാളം മീഡിയം സ്കൂളില്‍ <br />
മൈനസ് ആയി എന്നു പറയുന്നത് . നമുക്കിവിടെ അറിയേണ്ടത് മലയാളം മീഡീയത്തിലായാലും ഇംഗ്ലീഷ് മീഡീയത്തിലായാലും എന്തുകൊണ്ട് മൈനസ് ആയി എന്നാണ് ” സാന്ദ്രത ടീച്ചര്‍ ഉടന്‍ പ്രതികരിച്ചു.<br />
ഏതാനും നിമിഷനേരം ക്ലാസില്‍ അടുത്തിരിക്കുന്നവര്‍ തമ്മില്‍ ചര്‍ച്ച നടന്നു.<br />
(വി.കെ.എന്നിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ചര്‍ച്ച നടന്നു, അല്ല ഓടി ; ചര്‍ച്ച ഒരിക്കലും ഇരുന്നില്ല)<br />
ആരും ഒന്നും എണീറ്റു പറയുന്നില്ല.<br />
പെട്ടെന്ന് ന്യൂ കാര്‍ട്ടീഷ്യന്‍ മാഷ് വേദിയിലേക്കു വന്നു , എല്ലാവരേയും ഒന്നു വീക്ഷിച്ചശേഷം പറഞ്ഞു.<br />
“ഈ മൈനസ് സമവാക്യമാണ് ശരി . ഈ സമവാക്യം രൂപപ്പെടുത്തിയിരിക്കുന്നത് ന്യൂ കാര്‍ട്ടിഷന്‍ <br />
ചിഹ്നരീതിയനുസരിച്ചാണ് .”<br />
“അപ്പോള്‍ പണ്ടത്തെ പാഠപുസ്തകം തയ്യാറാക്കുമ്പോള്‍ ന്യൂകാര്‍ട്ടീഷ്യന്‍ ചിഹ്നരീതി കണ്ടുപിടിച്ചീട്ടില്ലായിരുന്നുവോ ? ”<br />
സാന്ദ്രത ടീച്ചര്‍ പരിഹസിച്ചുകൊണ്ടു പറഞ്ഞു.<br />
“പണ്ട് ഈ പാഠഭാഗം എട്ടാം ക്ലാസിലായിരുന്നു. അന്ന് പഠിപ്പിച്ചിരുന്നത് <span class="Apple-style-span" style="color: red; font-size: x-large;">1/u + 1/v = 1/f </span>എന്നായിരുന്നു . പക്ഷെ എട്ടാം ക്ലാസ് ആയതുകൊണ്ട് ന്യൂകാര്‍ട്ടീഷന്‍ ചിഹ്നരീതി പഠിപ്പിച്ചിരുന്നില്ല. കാരണം എട്ടിലെ കുട്ടികളല്ലേ , അത്രക്ക് കട്ടികൂടിയ പാഠഭാഗം വേണ്ടെ എന്ന് തീരുമാനിച്ചിരിക്കാം . അതിനാല്‍ തന്നെ ഈ സമവാക്യം ഉപയോഗിച്ച് കണക്കു ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നം പരിഹരിക്കുവാന്‍ ചില കണ്ടീഷന്‍സ് വെച്ചിരുന്നു. ”<br />
ന്യൂ കാര്‍ട്ടീഷന്‍ മാഷ് ഒന്നു നിറുത്തി എല്ലാവരേയും നോക്കി . എല്ലാവരുടേയും ശ്രദ്ധ തന്നിലേക്കാണെന്നു മനസ്സിലാക്കിയപ്പോള്‍ തുടര്‍ന്നു.<br />
“ഒന്നാമത്തെ കണ്ടീഷന്‍ ,കോണ്‍വെക്സ് ലെന്‍സിന്റെ ഫോക്കസ് ദൂരം പോസറ്റീവ് ആയും കോണ്‍കേവ് ലെന്‍സിന്റേത് നെഗറ്റീവ് ആയും എടുക്കണമെന്നായിരുന്നു. രണ്ടാമത്തേത് , യഥാര്‍ത്ഥ പ്രതിബിബമാണ് ഉണ്ടാകുന്നതെങ്കില്‍ v പോസറ്റീവും മിഥ്യാ പ്രതിബിംബമാണെങ്കില്‍ v നെഗറ്റീവും ആയിരിക്കും . മൂന്നാമത്തേത് , വസ്തു യഥാര്‍ത്ഥമായതുകൊണ്ട് u പോസറ്റീവ് സംഖ്യയായി കണക്കാക്കുന്നു എന്നുമാണ്.”<br />
“അതായത് ന്യൂ കാര്‍ട്ടിഷന്‍ ചിഹ്നരീതി പഠിപ്പിച്ചതിനാല്‍ കണ്ടീഷന്‍സ് ഒന്നും വേണ്ട എന്നര്‍ഥം അല്ലേ “ <br />
ലെന്‍സി ടീച്ചര്‍ വിളിച്ചു പറഞ്ഞു.<br />
“അതു തന്നെ ടീച്ചറെ “ ന്യൂ കാര്‍ട്ടീഷന്‍ മാഷ് തുടര്‍ന്നു .<br />
“അതുകൊണ്ടു തന്നെ ഈ പുതുക്കിയ ഈ സമവാക്യം നമുക്ക് യുക്തി ഭദ്രമായി കുട്ടികളുടെ മുന്നില്‍ <br />
അവതരിപ്പിക്കാം ”<br />
അതോടുകൂടി ഈ ഹാര്‍ഡ് സ്പോട്ട് പ്രശ്നത്തിനു തീരുമാനമായെന്ന് ആര് പി അറിയിച്ചൂ.<br />
<span class="Apple-style-span" style="color: red; font-size: x-large;">ആശയ സഹായം </span>.<br />
ശ്രീ രമേശന് മാസ്റ്റര്‍ , ഗാന്ധി സ്മാരക ഹൈസ്കൂള്‍ അഷ്ടമിച്ചിറകരിപ്പാറ സുനില്‍http://www.blogger.com/profile/05795461735382647084noreply@blogger.com0tag:blogger.com,1999:blog-5787764833615079317.post-68390765230684461102010-12-10T21:17:00.001+05:302010-12-10T21:17:59.887+05:3049. ലാസ്റ്റ് പിരീഡ് : ഉഷാറിനൊരു സൂത്രവാക്യംമാഷ് രണ്ടാഴ്ച ചില പ്രശ്നങ്ങള്‍ കാരണം ലീവിലായിരുന്നു.<br />
അങ്ങനെ അന്ന് സ്കൂളിലെത്തി .<br />
പല വിശേഷങ്ങളും പണിക്കിടയില്‍ അറിഞ്ഞും അറിയാതെയും ഇരുന്നു.<br />
കേട്ടതൊക്കെ ഗ്രഹിച്ചു ; കേള്‍ക്കാത്തത് ഊഹിച്ചു.<br />
അവസാനം അന്നേദിവസം ലാസ്റ്റ് പിരീഡ് .<br />
മാഷ് ഏഴാം ക്ലാസ് എ യിലെത്തി.<br />
കുട്ടികള്‍ക്കെല്ലാം ബഹുസന്തോഷം !!<br />
എന്താണാവോ ഇത് ?<br />
മാഷിന് മനസ്സിലായില്ല.<br />
രണ്ടാഴ്ചയായി തന്നെ കാണാതിരുന്നശേഷം കണ്ടതിലുള്ള സന്തോഷമാണോ ?<br />
മാഷിന്റെ മനസ്സില്‍ അത്തരമൊരു സംശയം ഭാഗ്യക്കുറിയിലെ ഒന്നാം സമ്മാനം പോലെ കടന്നുപോയി .ഹേയ് , അതുണ്ടാവില്ല ; മാഷിന്റെ മനസ്സ് തിരുത്തി.<br />
പിന്നെ എന്താണാവോ കാരണം ?<br />
സന്തോഷം മാത്രമല്ല ഉന്മേഷവുമുണ്ട് ?<br />
അപ്പോള്‍ വേറെ എന്തോ ഉണ്ട് ?<br />
നിശ്ചയം തന്നെ .<br />
എന്തിന് ഈ വക ചിന്തകള്‍ക്കൊക്കെ നില്‍ക്കണം<br />
താന്‍ അവരുടെ മാഷ് അല്ലേ<br />
നേരിട്ട് ചോദിച്ചു കൂടെ<br />
അതുതന്നെ നേരിട്ട് ചോദിക്കാം .<br />
“എന്താ , നിങ്ങള്‍ വലിയ സന്തോഷത്തിലാണല്ലോ ”<br />
അവരും അതെ എന്ന മട്ടില്‍ തലയാട്ടി.<br />
ചിലര്‍ ആഹ്ലാദ സൂചകമായ ചില ശബ്ദം പുറപ്പെടുവിച്ചു.<br />
“ കാര്യം പറ .” മാഷിന് തന്റെ ആകാംക്ഷയെ പിടിച്ചു നിര്‍ത്താനായില്ല.<br />
ഏറ്റവും പിന് ബെഞ്ചിലിരുന്ന വിശാല്‍ എണീറ്റു നിന്നു.<br />
മാഷ് പറഞ്ഞുകൊള്ളുവാന്‍ ആംഗ്യം കാണിച്ചു.<br />
“ ഈ ഉഷാര്‍ ‘ഉച്ചപ്പാലിന്റെയാ ’ ”<br />
“ഉച്ചപ്പാലോ അതെന്താ ”<br />
“അയ്യേ , അപ്പോ മാഷ് ഒന്നും അറിഞ്ഞില്ലേ . ഇന്ന് ഉച്ചപ്പാലിന്റെ ദിവസമല്ലേ. അതുകൊണ്ട് ഉച്ചതിരിഞ്ഞുള്ള ഇന്റര്‍വെല്‍<br />
സമയത്ത് ചൂടുള്ള പാല് കിട്ടും . ” രണ്ടാമത്തെ ബെഞ്ചിലിരുന്ന ഹസീന പറഞ്ഞു.<br />
“ സംഗതി സൂപ്പറാ , ഉച്ചക്കഞ്ഞിയേക്കാള് അടിപൊളി .”<br />
അപ്പോള്‍ സംഗതി മാഷിന്നോര്മ്മവന്നു.<br />
കുട്ടികള്‍ക്ക് പാല് കൊടുക്കുന്ന കാര്യം .<br />
മാഷ് പത്രത്തില്‍ വായിച്ചിരുന്നു.<br />
ലീവായതുകൊണ്ട് മനസ്സില്‍ തങ്ങിനിന്നില്ല എന്നു മാത്രം .<br />
ഉച്ചക്കഞ്ഞി ചോറും സാമ്പാറും പയറുകറിയുമൊക്കെ ആയുള്ള വിഭവ സമൃദ്ധമായപ്പോളും ഉച്ചക്കഞ്ഞിയെന്ന അതിന്റെ ആദ്യനാമം<br />
പോയില്ല എന്ന് കാര്യം മാഷ് ഓര്‍ത്തു.<br />
അതുപോലെ തന്നെ അതിന്റെ സഹോദരനായി വന്ന പാലിന് കുട്ടികള്‍ നല്കിയ ‘ഉച്ചപ്പാല്‍‘ എന്ന പേരും മാഷിന് രസകരമായി<br />
തോന്നി .<br />
“ നിങ്ങള്‍ക്ക് ഉച്ചക്കഞ്ഞിയേക്കാളും സൂപ്പറാണ് ഉച്ചപ്പാല്‍ എന്നു തോന്നുന്നതെന്താ ? ” മാഷ് ചോദിച്ചു.<br />
അതിനുത്തരമായി കുട്ടികള്‍ പലതും പറഞ്ഞു.<br />
പിന് ബെഞ്ചിലിരുന്ന വിശാല്‍ എണീറ്റു നിന്നു പറഞ്ഞു<br />
“ഉച്ചപ്പാല്‍ സിന്ദാബാദ് ”<br />
മറ്റുള്ളവര്‍ ഏറ്റുവിളിക്കും മുന്‍പേ മാഷ് അവരെ അതില്‍ നിന്ന് തടഞ്ഞു.<br />
തുടര്‍ന്ന് മാഷ് സമയം കളയാതെ പാഠഭാഗത്തിലേക്ക് കടന്നു.കരിപ്പാറ സുനില്‍http://www.blogger.com/profile/05795461735382647084noreply@blogger.com0tag:blogger.com,1999:blog-5787764833615079317.post-37072191129499662732010-11-26T20:40:00.000+05:302010-11-26T20:40:13.274+05:3048. രക്ഷിതാക്കള്‍ പ്രോഗ്രസ്സ് കാര്‍ഡ് ഒപ്പിടാന്‍ വരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ .ഫസ്റ്റ് ടേം പരീക്ഷ കഴിഞ്ഞു.<br />
പരീക്ഷപേപ്പറുകള്‍ കുട്ടികള്‍ക്ക് കൊടുത്തുകഴിഞ്ഞിരിക്കും ..........<br />
മാര്‍ക്ക് ലിസ്റ്റ് തയ്യാറാക്കിക്കഴിഞ്ഞിരിക്കും ...........<br />
ഇനി രക്ഷിതാവ് ,കുട്ടിയുടെ പ്രോഗ്രസ്സ് അറിയുവാന്‍ വരുന്ന ഘട്ടമാണ് .<br />
അവിടെ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട്.<br />
<span class="Apple-style-span" style="font-size: large;"><span class="Apple-style-span" style="color: red;">അനുഭവം :1</span></span><br />
ക്ലാസ് പി.ടി.എ 3.30 നാണ് വെച്ചിരിക്കുന്നത് . രക്ഷിതാവ് ചില അത്യാവശ്യകാര്യങ്ങള്‍ നിമിത്തം 2 മണിക്ക് എത്തി.<br />
അടുത്ത രംഗം കാണുന്നത് , സ്റ്റാഫ് റൂമില്‍ കുട്ടിയുമായി എത്തിയ രക്ഷിതാവിനോട് ടീച്ചര്‍ കയര്‍ക്കുന്നതാണ്.<br />
“നിങ്ങളോടല്ലേ മൂന്നരക്ക് വരാന്‍ പറഞ്ഞത് , എന്നിട്ടിപ്പോ എന്തിനാ രണ്ടുമണിക്ക് വന്നത് ................”<br />
എന്നുള്ള ചില ഡയലോഗുകള്‍ .<br />
<span class="Apple-style-span" style="font-size: large;"><span class="Apple-style-span" style="color: blue;">അനുഭവം :2</span></span>.<br />
സ്റ്റാഫ് റൂമില്‍ രക്ഷിതാവ് പ്രോഗ്രസ്സ് കാര്‍ഡ് ഒപ്പിടാന്‍ വന്നിരിക്കുന്നു. രക്ഷിതാവിന് ഏകദേശം 60 വയസ്സ് പ്രായമുണ്ട് .<br />
മുപ്പതു വയസ്സിനു താഴെ മാത്രം പ്രായമുള്ള ടീച്ചര്‍ കസേരയിലിരിക്കുന്നു. പിന്നെ 20 മിനിട്ടോളം രക്ഷിതാവിനോട് ടീച്ചറുടെ<br />
ഗിരി പ്രസംഗമാണ് . അതും പ്രായമായ രക്ഷിതാവിനോട് ഒന്നിരിക്കാന്‍ കൂടി പറയാതെ ! സ്വന്തം പിതാവിനേക്കാള്‍ പ്രായം കൂടിയ മനുഷ്യനാണ് ...............................<br />
<span class="Apple-style-span" style="font-size: large;"><span class="Apple-style-span" style="color: red;">അനുഭവം :3.</span></span><br />
സമൂഹത്തില്‍ ഉന്നത സ്ഥാനീയവും പണക്കാരനുമായ രക്ഷിതാവ് പ്രോഗ്രസ്സ് കാര്‍ഡ് ഒപ്പിടാന്‍ വന്നിരിക്കുന്നു.<br />
അദ്ധ്യാപകന് അകലെ നിന്നുതന്നെ പ്രസ്തുത രക്ഷിതാവിനെ കാണുന്നു. വാതിക്കല് വെച്ചുതന്നെ സ്വീകരിക്കുന്നു.<br />
സ്റ്റാഫ് റൂമിലെ കസേരയിലിരുത്തുന്നു. സുഖിപ്പിക്കുന്ന വര്‍ത്തമാനം പറയുന്നു.<br />
ഇതേ അദ്ധ്യാപകന് തന്നെ പാവപ്പെട്ട രക്ഷിതാവ് വന്നപ്പോള്‍ ഉണ്ടായ പെരുമാറ്റം വളരേ മോശമായിരുന്നു<br />
എന്നോര്‍ക്കുക. ഒന്നിരിക്കുവാന്‍ പോലും പറഞ്ഞില്ലെന്നു മാത്രമല്ല..............<br />
<span class="Apple-style-span" style="font-size: large;"><span class="Apple-style-span" style="color: red;">അനുഭവം :4</span></span>.<br />
രക്ഷിതാവ് കുട്ടിയുമായി സ്റ്റാഫ് റൂമിലെത്തുന്നു. കുട്ടി കുസൃതി !!<br />
തുടര്‍ന്ന് കുട്ടിയുടെ കുറ്റങ്ങള്‍ മുഴുവനും രക്ഷിതാവിനോട് പറയുന്നു. രക്ഷിതാവ് കുറ്റവാളിയെപ്പോലെ സ്റ്റാഫ് റൂമില്‍<br />
നില്ക്കുന്നു. അരമണിക്കൂറിനുശേഷം രക്ഷിതാവ് സ്കൂളില്‍ നിന്ന് പുറത്തുകടക്കുന്നു.<br />
റോഡിന്നരികെ കൂള്‍ ഡ്രിംഗ്സ് കടയില്‍ നിന്ന് സോഡാവാങ്ങിക്കുടിച്ച് ആശ്വാസം നേടുന്നു.<br />
<span class="Apple-style-span" style="font-size: large;"><span class="Apple-style-span" style="color: red;">അനുഭവം </span></span>:<span class="Apple-style-span" style="color: blue;"><span class="Apple-style-span" style="font-size: large;">5</span></span><br />
രക്ഷിതാവ് സ്കൂളിലെത്തുന്നു . പ്രോഗ്രസ്സ് കാര്‍ഡ് നോക്കി കുട്ടിയുടെ മാര്‍ക്ക് അറിയുന്നു. രോഷാകുലനാകുന്നു.<br />
വീട്ടിലെത്തുന്നു. കുട്ടിയെ ചീത്ത പറയുന്നു ; മര്‍ദ്ദിക്കുന്നു.<br />
<span class="Apple-style-span" style="font-size: large;"><span class="Apple-style-span" style="color: red;">അനുഭവം :6</span></span>.<br />
രക്ഷിതാവ് സ്കൂളിലെത്തുന്നു. കുട്ടിയുടെ മാര്‍ക്കിന്റെ സ്ഥിതി മുന്‍പേ അറിഞ്ഞിട്ടൂണ്ട് . അദ്ധ്യാപകരോട് കയര്‍ക്കുന്നു.<br />
മാര്‍ക്കുകുറഞ്ഞവിഷയത്തിലെ അദ്ധ്യാപകരോട് മോശമായി പെരുമാറുന്നു. അവര്‍ ശരിയായ രീതിയില്‍<br />
പഠിപ്പിക്കാത്തതിനാലാണ് തന്റെ കുട്ടിക്ക് മാര്‍ക്ക് കുറഞ്ഞതെന്ന് ആക്ഷേപിക്കുന്നു.<br />
<span class="Apple-style-span" style="font-size: large;"><span class="Apple-style-span" style="color: blue;">അനുഭവം :7</span></span><br />
രക്ഷിതാവ് സ്കൂളിലെത്തുന്നു. കുട്ടിയൂടെ സഹോദരന് . നാലുവര്‍ഷം മുന്‍പ് ഇതേ സ്കൂളില്‍ പഠിച്ചവന് . വില്ലന്‍ ,<br />
വിവരമില്ലാത്തവന് . ടീച്ചര്‍ അവനെക്കണ്ട് രോഷാകുലനാകുന്നു<br />
“നീയാണൊ ഇവന്റെ രക്ഷിതാവ് “എന്ന് അലറുന്നു.<br />
<span class="Apple-style-span" style="color: red;"><span class="Apple-style-span" style="font-size: large;">അനുഭവം :</span></span><span class="Apple-style-span" style="font-size: large;"><span class="Apple-style-span" style="color: blue;">8</span></span><br />
രക്ഷിതാവ് സ്കൂളിലെത്തുന്നു. കുട്ടിയൂടെ സഹോദരന് .പത്തുവയസ്സിനു മൂത്തത് . ടീച്ചര്‍ പറഞ്ഞതൊക്കെ കേട്ടു. സ്ക്കൂളിനു<br />
പുറത്തുകടന്നപ്പോള്‍ ചേട്ടന്റെ വക സമാശ്വസിപ്പിക്കല്‍<br />
“നീ വിഷമിക്കേണ്ട , ഞാന്‍ പഠിക്കുമ്പോ നിന്നേക്കാളും പോക്കായിരുന്നു, ........... ടീച്ചറിനു ലൌലറ്റര്‍ കൊടുത്തവനാ <br />
ഞാന്‍”<br />
<span class="Apple-style-span" style="font-size: large;"><span class="Apple-style-span" style="color: red;">അദ്ധ്യാപകരുടെ ശ്രദ്ധക്ക്</span></span><br />
1.രക്ഷിതാക്കള്‍ പാവപ്പെട്ടവരായാലും പണക്കാരനായാലും ഉന്നത വിദ്യാഭ്യാസമുള്ളവനായാലും<br />
വിദ്യാഭ്യാസമില്ലാത്തവനായാലും അവരോട് അദ്ധ്യാപകര്‍ ബഹുമാനത്തോടുകൂടി പെരുമാറുവാന്‍ ശ്രമിക്കുക.<br />
2.അദ്ധ്യാപകരെ കാണുവാന്‍ വരുന്ന രക്ഷിതാക്കള്‍ക്ക് ഒരു ചെയര്‍ കൊടുക്കുക. സ്റ്റാഫ് റൂമില്‍ അത്തരത്തില്‍ Parent<br />
friendly ക്രമീകരണം ഉണ്ടായാല്‍ നല്ലത് .<br />
3.രക്ഷിതാക്കള്‍ കുട്ടിയെക്കുറിച്ച് പറയുന്നത് ക്ഷമയോടെ കേള്‍ക്കുക<br />
4. കുട്ടിക്കാണ് മാര്‍ക്ക് കുറവ് ; രക്ഷിതാവിനല്ല. അതിനാല്‍ രക്ഷിതാവിനോട് അത്തരത്തില്‍ പെരുമാറാതിരിക്കുക.<br />
5.കുട്ടിയാണ് കുറ്റം ചെയ്തത് ; രക്ഷിതാവല്ല . അതിനാല്‍ രക്ഷിതാവിനോട് അത്തരത്തില്‍ പെരുമാറാതിരിക്കുക.<br />
7.രക്ഷിതാവ് വരുമ്പോള്‍ ആദ്യം കുട്ടിയുടെ നല്ലകാര്യങ്ങള്‍ , കഴിവുകള്‍ എന്നിവ പറയുക . അതിനു ശേഷം മാത്രം<br />
കുട്ടിയുടെ കുറവ് / പോരായ്മ പറയുക.<br />
8.കുട്ടിക്ക് ക്ലാസിലെ പാഠഭാഗങ്ങള്‍ മനസ്സിലായില്ലെങ്കില്‍ ചുരുങ്ങിയ പക്ഷം ആ പിരീഡ് ,അല്ലെങ്കില്‍ പിറ്റേദിവസം ,<br />
അതുമല്ലെങ്കില്‍ ആ ആഴ്ചയിലെങ്കിലും പ്രസ്തുത അദ്ധ്യാപകനോട് പറയണമെന്ന് മുന്‍കൂറായി പലവട്ടം ക്ലാസില്‍ പറയുക.<br />
മറിച്ച് , പരീക്ഷ കഴിഞ്ഞ് മാര്‍ക്ക് കുറവായാല്‍ പ്രസ്തുത വിഷയം പഠിപ്പിക്കുന്ന അദ്ധ്യാപകനെ ബലിയാടാക്കുന്ന സ്വഭാവം<br />
ശരിയല്ലെന്നും മുന്‍കൂറായി ക്ലാസില്‍ പറയുക.<br />
9.പല കുട്ടികളുടേയും കാര്യത്തില്‍ ടി. വി ആണ് വില്ലന്‍ ; അതിനാല്‍ അക്കാര്യം ടീച്ചര്‍ ചോദിച്ചറിയുക.<br />
10. പഴയ പഠനരീതിയില്‍ പഠിച്ച രക്ഷിതാവിന് പുതിയ രീതിയിലെ മൂല്യനിര്‍ണ്ണയരീതികളെക്കുറിച്ച് അറിയില്ല . അതിനാല്‍ അക്കാര്യം മനസ്സിലാക്കിക്കൊടുക്കുന്നതിന് ആവശ്യം വേണ്ട ക്ലാസുകള്‍ രക്ഷിതാക്കള്‍ക്ക് രണ്ടോ മൂന്നോ തവണ നല്‍കുക.<br />
11. ട്യൂഷന് മാഷ് കുട്ടിയൂടേയും സ്കൂള്‍ മാഷിന്റേയും ഇടയില്‍ വില്ലനാവാതെ നോക്കുക. ഇരുമാഷന്മാരും ശ്രമിക്കുന്നത് കുട്ടിയുടെ പുരോഗതിക്കാണ് എന്ന അര്‍ത്ഥത്തില്‍ പെരുമാറുവാനുള്ള സാഹചര്യം ഒരുക്കുക.കരിപ്പാറ സുനില്‍http://www.blogger.com/profile/05795461735382647084noreply@blogger.com0tag:blogger.com,1999:blog-5787764833615079317.post-36662804735629748662010-11-23T15:38:00.001+05:302010-11-23T15:38:44.884+05:3047. ബാലേട്ടനും ഫിസിക്സും തമ്മിലുള്ള ബന്ധം എന്താ ? ( ഹാസ്യം )ഈ ചോദ്യം ഞാന്‍ തന്നെ പലപ്പോഴും എന്നോട്തന്നെ ചോദിച്ചിട്ടുള്ളതാണ് . <br />
പക്ഷെ , എനിക്ക് അതിന്റെ ഉത്തരം പൂര്‍ണ്ണമായി കണ്ടുപിടിക്കാന്‍ കഴിഞ്ഞോ ?<br />
എനിക്കു തന്നെ ഉറപ്പില്ല.<br />
ബാലേട്ടന്റെ ചെറുപ്പകാലം ഞാന്‍ പറഞ്ഞുകേട്ടീട്ടൂണ്ട്.<br />
അക്കഥ കേട്ടീട്ടൂള്ളത് ഒരു ചോദ്യത്തിലൂടെയാണ് .<br />
ആ ചോദ്യം സൈക്കിളിനെക്കുറിച്ചായിരുന്നു.<br />
“വട്ടത്തില്‍ ചവിട്ടിയാലന്താ ഈ സൈക്കിള്‍ നീളത്തില്‍ പോകുന്നേ ?”<br />
കേട്ടവര്‍ , കേട്ടവര്‍ ഈ ചോദ്യത്തിന് ഉത്തരം പറയുവാന്‍ ശ്രമിക്കാതെ ചോദ്യത്തിലെ വിഡ്ഡിത്തമോര്‍ത്ത് പൊട്ടിച്ചിരിച്ചു.<br />
പിന്നെ , ബാലേട്ടന്റെ ചോദ്യം പ്രസക്തമായത് ഒരു കല്യാണവീട്ടില്‍ വെച്ചായിരുന്നു.<br />
അവിടെ സദ്യക്കുമുമ്പായി പപ്പടം വറക്കുന്ന സമയം...........<br />
“ പപ്പടം വെള്ളത്തില്‍ വറുക്കാത്തതെന്താ ?”<br />
ഈ ചോദ്യവും പതിവിന്‍പടി അവിടെ ഉണ്ടായിരുന്നവരെ പൊട്ടിച്ചിരിപ്പിച്ചു.<br />
തുടര്‍ന്ന് , ബാലേട്ടനെ കാണുമ്പോഴൊക്കെ വെള്ളത്തില്‍ വറുക്കാവുന്ന പപ്പടം കണ്ടുപിടിച്ചോ എന്ന് പലരും തമാശയായി <br />
ചോദിച്ചു തുടങ്ങി.<br />
എന്നാല്‍ ഇതുകൊണ്ടൊന്നു ബാലേട്ടന് തന്റെ ശാസ്ത്രാന്വേഷണ സംബന്ധിയായ ചോദ്യങ്ങള്‍ ചോദിക്കുക എന്ന <br />
പ്രക്രിയ മുടക്കിയില്ല.<br />
ഇത്തരം കളിയാക്കലുകള്‍ ഒരു അംഗീകാരമായാണ് ബാലേട്ടന് കരുതിയത് .<br />
ഇങ്ങനെയിരിക്കുമ്പോഴായിരുന്നു , ബാലേട്ടന് തന്റെ അടുത്ത തമാശചോദ്യം ഉന്നയിച്ചത് .<br />
അത് തന്റെ വീട്ടിലെ കുളത്തിനെ കുറിച്ചായിരുന്നു.<br />
“കടലിലും പൊഴേലും ഏറ്റം ണ്ട് ( വേലിയേറ്റം എന്നര്‍ഥം ) എന്നാല്‍ നമ്മടേ പറമ്പിലെ കുളത്തില്‍ മാത്രം ഏറ്റം ഇല്ല. <br />
അതെന്താ ?”<br />
ഈ ചോദ്യവും കേട്ട് ആളുകള്‍ ചിരിച്ചു; അത്രതന്നെ .<br />
ബാലേട്ടന്റെ കുളത്തില്‍ ‘ഏറ്റം ‘വരണകാലം ഉണ്ടാവും എന്ന് ചിലര്‍ പറഞ്ഞു<br />
അങ്ങനെയിരിക്കെ ബാലേട്ടന് ‘ഡ്രൈവിംഗ് ‘ പഠിച്ചു.<br />
കാറോടിക്കാന്‍ പരിശീലിച്ചൂ.<br />
അമ്പാസിഡര്‍ കാറിന്റെ ഡ്രൈവറായി ജോലികിട്ടി.<br />
അപ്പോഴും കാറിലെ യാത്രക്കാര്‍ ബാലേട്ടനെ കുറിച്ച് കളിയാക്കി കഥകള്‍ ഉണ്ടാക്കി.<br />
ഇറക്കം വരുമ്പോള്‍ ബാലേട്ടന് കാര്‍ ഓഫാക്കുമെത്രെ ! <br />
ചുരുങ്ങിയ ലവലില്‍ ഒരു പെട്രോള്‍ ലാഭിക്കാനുള്ള ഒരു വിദ്യ.<br />
ഒരിക്കല്‍ വലിയ കയറ്റത്തില്‍ കാര്‍ കയറാതായപ്പോള്‍ റിവേഴ്സ് ഗിയറില്‍ ഇട്ട് കാര്‍ കയറ്റം കയറി എന്ന കഥ ആളുകള്‍ ബാലേട്ടന്റെ മേല്‍ വെച്ചുകെട്ടി .<br />
അങ്ങനെയിരിക്കെ ബാലേട്ടനെ ഏറെനാള്‍ കാണാതായി .<br />
പിന്നെ പറഞ്ഞുകേട്ടത് ലോഞ്ചുവഴി ഗള്‍ഫില്‍ പോയി എന്നാണ് .<br />
വര്‍ഷങ്ങള്‍ കഴിഞ്ഞു.......................<br />
എണ്‍പതുകളുടെ ആദ്യത്തില്‍ ബാലേട്ടന് ഞങ്ങളുടെ ഗ്രാമത്തില്‍ വീണ്ടും ചര്‍ച്ചാവിഷയമായി .<br />
ബജാജ് സ്കൂട്ടറില്‍, പുകയുന്ന ഗോള്‍ഡ് ഫ്ലേക്ക് സിഗരറ്റുമായി, ബാലേട്ടന് ഞങ്ങളുടെ ചെമ്മണ്ണിട്ട റോഡില്‍ പാറി നടന്നു.<br />
അങ്ങനെ കാശുകാരനായ ബാലേട്ടന് ............<br />
എല്ല ഗള്‍ഫ് കാരും ചെയ്യുന്നതുപോലെ ..........<br />
സ്ഥലം വാങ്ങി <br />
അതില്‍ പുത്തന്‍ വീടുപണിതു.<br />
ഭാര്യയും കുട്ടികളുമായി സസുഖം താമസം തുടങ്ങി .<br />
അന്ന് ടി. വിയെക്കുറിച്ച് ഗ്രാമത്തിലുള്ളവര്‍ കേട്ടിട്ടുണ്ടായിരുന്നുപോലുമില്ല.<br />
ടേപ്പ് റിക്കാഡര്‍ ( ടു ഇന്‍ വണ്‍ ) ആയിരുന്നു നാട്ടിലെ താരം .<br />
അക്കായി , സോണി എന്നീ ബ്രാന്‍ഡൂകളെക്കുറീച്ച് ആളുകള്‍ അവിടെയും ഇവിടെയുമൊക്കെ ചര്‍ച്ച ചെയ്യും .<br />
അവസാനം ഏതാണ് നല്ലത് എന്ന നിഗമനത്തിലെത്തുവാന്‍ കഴിയാതെ പിരിയും.<br />
ബന്ധുമിത്രാദികളുടെ ശബ്ദം റിക്കാഡുചെയ്ത് ഗള്‍ഫിലേക്കും അവിടെനിന്നങ്ങോട്ടും ഇങ്ങോട്ടും എത്തിച്ചു തുടങ്ങി<br />
കെടാമംഗലം സദാനന്ദന്റേയും സാംബശിവന്റേയും കഥാപ്രസംഗം പ്രസരിക്കാന് കാസറ്റ് ഒരു മാദ്ധ്യമമായി .<br />
മിമിക്രിയും ഓഡിയോ കാസറ്റുവഴി പ്രക്ഷേപണം ചെയ്തു തുടങ്ങി.<br />
ദുബായ്ക്കത്ത് എന്ന പേരിലറിയപ്പെട്ട പാട്ട് ചെഞ്ചോരച്ചുണ്ടുകളെ മോടി പിടിപ്പിച്ചൂ തുടങ്ങി.<br />
വൈരുദ്ധ്യാത്മിക ഭൌതികവാദം ; തൊഴിലാളിവര്‍ഗ്ഗവും തൊഴിലില്ലാത്തവരും ഒന്നുചേര്‍ന്ന് പെറ്റി ബൂര്‍ഷകളുമായി <br />
സംഘട്ടാനത്മകതയില്‍ ഏര്‍പ്പെടുന്ന കാലഘട്ടം .......<br />
തൊഴിലില്ല്ലാത്തവരുടെ വര്‍ഗ്ഗസമരസിദ്ധാന്തങ്ങളുടെ പ്രസക്തിക്ക് ഏറെ പ്രാധാന്യം നല്കുന്ന അവസ്ഥ........<br />
അങ്ങനെ നാട്ടില്‍ ടേപ്പ് റിക്കാഡര്‍ ഒരു ‘അപ്പോളോ‘ വാഹനമായും കാസറ്റ് ഒരു ‘സ്പുട് നിക്കായും‘ വിലസുന്ന അവസ്ഥ....<br />
ഈ സമയത്താണ് ബാലേട്ടന്റെ ഗ്രാമപ്രവേശം .........<br />
അതും ഒരു അക്കായി ടേപ്പ് റിക്കാഡറുമായി .<br />
സ്റ്റീരിയോ ഫോണിക് സൌണ്ട് സിസ്റ്റം !!<br />
നാട്ടില്‍ ‘അക്കായി‘ കാട്ടുതീ പോലെ പരന്നു.<br />
ബാലേട്ടനും അക്കായിയും നാട്ടില്‍ ഹിറ്റായി .<br />
രൂപാ പതിനായിരം വേണമത്രെ അക്കായിക്ക് .<br />
മിനിമം ബസ് ചാര്‍ജ് ഇരുപതുപൈസ ആയിരുന്ന കാലമെന്നോര്‍ക്കണം.<br />
(എന്നിരുന്നാലും ആരും ആ ചാര്‍ജ്ജിന് ബസ്സില്‍ യാത്രചെയ്തിരുന്നില്ല.<br />
കാരണം ; അതിന് നടന്നാല്‍ പോരെ എന്നായിരുന്നു അവരുടെ യുക്തി.)<br />
പലരും ടേപ്പ് റിക്കാഡറിനെ പോയിക്കണ്ടു.<br />
അതില്‍ നിന്നൊഴുകിവന്ന ‘നാദസുധ‘യും രാഗമാലികയും വേണ്ടുവോളം ആസ്വദിച്ചു.<br />
സ്വന്തം ശബ്ദം റിക്കാഡ് ചെയ്ത് കേട്ടു.<br />
അതിന്റെ മാധുര്യത്തിലും / ഗാംഭീര്യത്തിലും പുളകിതനായി .<br />
അങ്ങനെ ഒരു ദിവസം ..........<br />
കേശവേട്ടന്റെ ചായക്കടയില്‍ വെച്ച ബാലേട്ടന് പ്രഖ്യാപിച്ചു.<br />
“കുട്ടന് മാരാരുടെ ജോലി അടുത്തുതന്നെ പോകും . വേറെ ജോലി നോക്കുന്നതാ നല്ലത് .”<br />
കുടിക്കാനെടുത്ത ചായ അങ്ങനെത്തന്നെ മേശപ്പുറത്തുവെച്ച് കുട്ടന് മാരാര്‍ ചോദിച്ചു.<br />
“എന്താ ഈ പറേണത് ”<br />
ചായക്കടയിലുണ്ടായിരുന്നവരുടെ ശ്രദ്ധ തന്നിലേക്കായി എന്നു ബോദ്ധ്യമായതോടെ ബാലേട്ടന് കാര്യം വിശദീകരിച്ചു.<br />
“അതേന്ന് , ചെണ്ടമേളം റിക്കാഡ് ചെയ്ത് കാസറ്റ് ടേപ്പ് റിക്കാഡറില്‍ ഇട്ടാ മതി . പിന്നെ എന്തിനാ ചെണ്ടക്കാര് .”<br />
സംഗതി ശരിയാണല്ലോ - <br />
ചായക്കടയിലുണ്ടായിരുന്നവരെല്ലാം ബാലേട്ടന്റെ ദീര്ഘദൃഷ്ടിയെ പുകഴ്ത്തി.<br />
കുട്ടന് മാരാര്‍ക്ക് ഭവിഷ്യത്ത് മനസ്സിലായി .<br />
അയാള്‍ ചായകുടിക്കാതെ , കാശുകൊടുത്ത് മനോവേദനയോടെ സ്ഥലം വിട്ടു<br />
അന്ന് വൈകീട്ട് , കുട്ടന് മാരാന് തന്റെ മകനോട് പറഞ്ഞു <br />
“ഇനിമുതല്‍ നീ ഈ ചെണ്ട പഠിക്കേണ്ട . പോയി ഡ്രൈവിംഗ് പഠിക്ക് “<br />
പയ്യന്‍സ് തലയാട്ടി.<br />
ഒരാഴ്ചകഴിഞ്ഞ് ബാലേട്ടന്റെ ‘ടേപ്പ് റിക്കാഡര്‍ കൊട്ട് ‘ കിട്ടിയത് വെടിക്കട്ടുകാരന്‍ പപ്പുച്ചേട്ടനായിരുന്നു<br />
ഗ്രാമത്തിലെ ക്ഷേത്രത്തില്‍ , വിശേഷാല്‍ പൂജ നടക്കുന്ന സമയമായിരുന്നു അത് .<br />
ആളുകളൊക്കെ ക്ഷേത്രത്തിനടുത്ത് കൂടിനില്ക്കുന്നുണ്ട് <br />
അപ്പോള്‍ എല്ലാവരും കേള്‍ക്ക് ഉച്ചത്തില്‍ ബാലേട്ടന് പറഞ്ഞു.<br />
“ എടാ പപ്പൂ , നിന്റെ പണി അടുത്തുതന്നെ ഇല്ലാതാവും !”<br />
“എന്താ , ഈ പറേണത് എന്നായി പപ്പുച്ചേട്ടന് <br />
ബാലേട്ടന് വിശദീകരിച്ചു.<br />
“വെടിക്കെട്ട് പൊട്ടണ ശബ്ദം സ്റ്റീരിയോ ഫോണിക്കായി കാസറ്റില്‍ റിക്കാഡ് ചെയ്താല്‍ മതി. പിന്നെ ആവശ്യം ഉള്ളപ്പോ <br />
അത് ഓണ്‍ ചെയ്താ മതീല്ലോ . ഒരു അപകടോം ണ്ടാവില്ല ; പരിസ്ഥിതി മലിനീകരണവും ഇല്ല”<br />
“വെടിക്കെട്ടിന്റെ അത്ര ഉച്ചത്തിലുള്ള ശബ്ദം ടേപ്പ് റിക്കാഡറില്‍ നിന്ന് ഉണ്ടാവോ ?” ഗ്രാമത്തിലെ ആരാധ്യനായ <br />
അദ്ധ്യാപകനായ ഗംഗാധരന് മാഷ് ചോദിച്ചു<br />
ചോദ്യത്തില്‍ കഴമ്പുണ്ടെന്ന് നാട്ടുകാര്‍ക്ക് ബോധ്യമായി .<br />
മാഷ് പറഞ്ഞതു ശരിയാ എന്ന് പലരും പറഞ്ഞു.<br />
പക്ഷെ , ബാലേട്ടന് മാഷിന്റെ അറിവിനെ ലവലേശം പോറലേല്പിക്കാതെ പറഞ്ഞു.<br />
“ മാഷ് പറേണ കാര്യം ശരിതന്ന്യാ “ <br />
ഒന്നു നിറുത്തി ബാലേട്ടന് .<br />
അപ്പോള്‍ വെടിക്കെട്ടുകാരന് പപ്പുവേട്ടന്റെ മുഖത്ത് ആശ്വാസത്തിന്റെ മത്താപ്പൂ.<br />
പിന്നെ ബാലേട്ടന് വീണ്ടും തുടര്‍ന്നു.<br />
‘ പക്ഷെ , പത്തിരുപത് ലൌഡ് സ്പീക്കര്‍ അങ്ങട്ട് വെച്ചാലോ എന്താവും മാഷേ അവസ്ഥ്. പടക്കല്ല, ബോബാ പൊട്ടാ ,<br />
ബോംബ് . എത്ര ഉച്ചത്തില്‍ വേണമെന്ന് തീരുമാനിക്കേ വേണ്ടൂ . അതിനനുസരിച്ച് ലൌഡ് സ്പിക്കര് ഫിറ്റ് ചെയ്താല്‍ മതി <br />
.അപ്പോഴോ മാഷേ “<br />
പിന്നെ ഗംഗാധര്ന് മാഷ് ബാലേട്ടന് എതിരായി മിണ്ടിയില്ല.<br />
അവസാനം മാഷ് പറഞ്ഞു സംഗതി ബാലന് പറേണത് ശര്യന്ന്യാട്ടോ .<br />
അതോടെ ഗ്രാമവും ടേപ്പ് റിക്കാഡര്‍ സിദ്ധാന്തത്തെ അംഗീകരിച്ച മട്ടിലായി .<br />
വെടിക്കെട്ടുകാരന് പപ്പുവേട്ടന്റെ മുഖത്തും ഇരുള് പരന്നു.<br />
അതിനിടെ അരോ പറഞ്ഞു <br />
“ശര്യന്ന്യാ ട്ടോ അമ്പലത്തിലെ വെടി വഴിപാടിനും ഇതൊക്കെ മതീല്ലോ അല്ല്ലേ “<br />
ബാലേട്ടന് വീണ്ടും പുഞ്ചിരിച്ചു<br />
“ഭഗവാനേ ,ഗാനമേളയൊക്കെ ഇല്ലാണ്ടാവോലോ ആല്ലേ “<br />
വീണ്ടും ആരോ വിളിച്ചൂ പറഞ്ഞു.<br />
“അതെ , ഇനി മുതല്‍ പലതും ഇല്ലാണ്ടാവും ”<br />
ആ സമയത്ത് ക്ഷേത്രത്തിലേക്ക് പോക്കുന്ന ശാന്തിയെ നോക്കി ആള്‍ക്കുട്ടത്തിലൊരു വന്‍ വിളിച്ചു പറഞ്ഞു<br />
“ഈ ശാന്തിപ്പണിയും അധിക നാള് ഉണ്ടാവില്ല ; ടേപ്പ് റിക്കാഡറീല്‍ റിക്കാഡ് ചെയ്താല്‍ മതിയല്ലോ “<br />
അങ്ങനെ ഗ്രാമത്തില്‍ ടേപ്പ് റിക്കാഡറിനെ ചുറ്റി പ്പറ്റി പല സൈദ്ധാന്തിക ചര്‍ച്ചകളൂം നടന്നു<br />
................<br />
അടുത്ത ‘ടേപ്പ് റിക്കാഡര്‍ കൊട്ട് ’ ബാലേട്ടനില്‍ നിന്ന് കിട്ടിയത് സ്കൂള്‍ മാഷന്മാര്ക്ക് ആയിരുന്നു.<br />
മകന്റെ പ്രോഗ്രസ്സ് റിക്കാഡ് ഒപ്പിടാനായിരുന്നു ബാലേട്ടന് സ്കൂളിലെത്തിയത് .<br />
മകന് പരീക്ഷക്ക് മാര്‍ക്ക് കുറച്ച് വാങ്ങിയതിന്റെ നീരസം ക്ലാസ് മാഷ് ബാലേട്ടനോട് പ്രകടമാക്കിക്കൊണ്ടിരുന്ന <br />
സമയത്താണ് ആവെടി പൊട്ടിച്ചത് .<br />
അപ്പോള്‍ സ്റ്റാഫ് റൂമില്‍ എല്ലാ ടീച്ചര്‍മാരും മാഷന്മാരും ഉണ്ടായിരുന്നു<br />
ഉച്ചഭക്ഷണ സമയമായിരുന്നു അപ്പോള്‍ .<br />
അതിന്റെ നീരസവും ക്ലാസ് മാഷ് ബാലേട്ടനോട് പ്രകടിപ്പിച്ചിരുന്നു.<br />
ബാലേട്ടന് ഉറക്കെ പറഞ്ഞു.<br />
“നിങ്ങള്‍ മാഷന്മാരുടേയും ടീച്ചര്‍ മാരുടേയും ജോലി അടുത്തുതന്നെ ഇല്ലാണ്ടാവും ”<br />
ഉച്ചത്തിലുള്ള ഈ പ്രസ്താവനകേട്ട് എല്ലാവരും ഞെട്ടി.<br />
ശ്രദ്ധമുഴുവന്‍ തന്നിലേക്കാണെന്ന് ബോദ്ധ്യമായപ്പോള്‍ .......<br />
ബാലേട്ടന് തുടര്‍ന്നു.<br />
“ക്ലാസില്‍ മാഷന്മാര് പറയണ കാര്യങ്ങളൊക്കെ കാസറ്റില്‍ റിക്കാഡ് ചെയ്യുക . പിന്നെ പഠിപ്പിക്കണ സമയത്ത് ടേപ്പ് <br />
റിക്കാഡര്‍ ഓണ്‍ ചെയ്താല്‍ പോരെ . വിവിധ വിഷയങ്ങള്‍ക്ക് വിവിധ കാസറ്റ് മതീല്ലോ .”<br />
ഒഴിവു സമയത്തെ ഒച്ചയും ബഹളവും കൊണ്ട് നിറഞ്ഞ സ്റ്റാഫ് റൂം ഇപ്പോള്‍ നിശ്ശബ്ദമായി .<br />
ബാലേട്ടന് വേഗത്തില്‍ പ്രോഗ്രസ്സ് കാര്‍ഡ് ഒപ്പിട്ടു.<br />
പിന്നെ , ക്ലാസ് മാഷ് മകന്റെ കുറ്റത്തെക്കുറിച്ച് ഒന്നും ബാലേട്ടനോട് പറഞ്ഞില്ല.<br />
അന്നേ ദിവസം ഉച്ചക്ക് സ്റ്റാഫ് റൂമിലുള്ളവര്‍ക്ക് ഭക്ഷണം രുചികരമായി തോന്നിയില്ല. ചിലരാകട്ടെ കൊണ്ടുവന്ന മുഴുവന്‍ <br />
ഭക്ഷണവും കഴിച്ചില്ല.<br />
പിന്നേയും ബാലേട്ടന് തന്റെ വൈരുദ്ധാത്മക ചോദ്യപരിപാടി തുങ്ങി.<br />
അത് ഇലക് ട്രിസിറ്റി ബോര്‍ഡിനോടായിരുന്നു.<br />
ബാലെട്ടന്റെ വീട്ടില്‍ ഇടക്കിടെ കറന്റ് പോകും ; ട്രാന്‍സ്ഫോമറില്‍ നിന്ന് വളരെ അകലെയാണ് ബാലേട്ടന്റെ വീട് .<br />
ഇതിനൊരു പരിഹാരം കാണാനായി ബാലേട്ടന് ഇലക്ട്രിസിറ്റി ഓഫീസിലെത്തി.<br />
സബ് എഞ്ചിനീയറെ കണ്ടു<br />
സംസാരിച്ചു.<br />
സബ് എഞ്ചിനീയര്‍ പരാതി പറഞ്ഞാല്‍ പോര എന്നു പറഞ്ഞു.<br />
“ കാസറ്റില്‍ റെക്കോഡ് ചെയ്തു തന്നാലോ എന്നായി ബാലേട്ടന് .<br />
അവസാനം എഞ്ചിനീയറുടേ നിര്‍ബ്ബന്ധപ്രകാരം ബാലേട്ടന് പരാതി എഴുതിക്കൊടുക്കാന്‍ നിര്‍ബ്ബന്ധിതനായി .<br />
ബാലേട്ടന് പരാതി എഴുതിക്കൊടുത്തു.<br />
പരാതി വായിച്ച സബ്ബ് എഞ്ചിനീയര്‍ ആകെ വിളറിവെളുത്തു.<br />
പരാതി പരിഹാരത്തിനായി ബാലേട്ടന് തന്നെ ഒരു പ്രോപ്പൊസല്‍ മുന്നോട്ട് വെച്ചിരുന്നു.<br />
അതിന് പ്രകാരം പരാതി അവസാനിക്കുന്നത് ഇപ്രകാരമാണ് .<br />
<br />
‘’........................................................................ തന്റെ വീടിന്നടുത്തുകൂടി പോകുന്ന 11 കെ .വി ലൈനില്‍ നിന്ന് നേരിട്ട് തന്റെ <br />
<br />
വീട്ടിലേക്ക് ഒരു കണക്ഷന് തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.”<br />
അപേക്ഷ വായിച്ച് ഞെട്ടിയ സബ് എഞ്ചിനീയര്‍ അരമണിക്കൂര്‍ നേരം തരിച്ചിരുന്നു പോയത്ര!.<br />
അവസാനം ആത്മഗതമെന്നോണം പറഞ്ഞുവെത്രെ!<br />
“ഭാഗ്യം ബാലേട്ടന്റെ വീടിന്നടുത്തുകൂടി 110 കെ. വി ലൈന്‍ പോവാത്തത് “.<br />
(തുടരും )കരിപ്പാറ സുനില്‍http://www.blogger.com/profile/05795461735382647084noreply@blogger.com0